“വിനീത …!!!!!!!”
ബാലു ബെഡിന്റെ അരികിൽ ഇരുന്നുകൊണ്ട് ജീവച്ഛവം പോലെയിരിക്കുന്ന വിനീതയുടെ കൈകോർത്തു പിടിച്ചു.
അവന്റെ കണ്ണീരിൽ വിനീതയുടെ കൈകൾ നനയിച്ചു.
“നീയിത്ര നാൾ എവിടെയായിരുന്നു…?!!
ദൂരെയേതോ ആശുപത്രിയിലാണെന്നു
മാത്രം എനിക്കറിയാമായിരുന്നുള്ളു…”
“അവൾക്കൊന്നും ഓർമയില്ല ബാലു..!!!”
“സദാചാരത്തിന്റെ കണ്ണിൽ നിനക്ക് അന്ന് രണ്ടു പേര് ചുംബിക്കുന്നത് തെറ്റായി തോന്നിയതിന്റെ
ഫലം!!!” വിക്രം വിധിയെ പഴിക്കുന്നപോലെ ബാലുവിനെ തോളിൽ കൈവെച്ചു.
“സാരമില്ല!! ബാലു. അന്ന് നിനക്ക് 16 വയസ്! തെറ്റ് പറ്റാം ….
പക്ഷെ ചിരിച്ചു കളിച്ചു നടന്നിരുന്ന എന്റെ പൊന്നോമനയെ ഇങ്ങനെ ആക്കിയതിനു മിനിമം ഞാനിത്രയെങ്കിലും നിന്നോട് ചെയ്യണ്ടേ….”
“വിക്രം ഞാൻ … ഞാനെന്തു പ്രായശ്ചിത്തം വേണേലും ചെയ്യാം!!!” ബാലു തിരിഞ്ഞുകൊണ്ട് വിക്രമിന്റെ മുന്നിൽ കേണു.
“എന്നോടപ്പം ഇവളെ നിന്റെ ആയുഷ്കാലത്തെക്ക് മുഴുവനും നോക്കാമോ ….”
“നോക്കാം !!!” കരഞ്ഞു കലങ്ങിയ കണ്ണീരുമായി ബാലു പറഞ്ഞു.
വിക്രം ഓരോ സ്പൂണായി അവിൽ മിൽക്ക് വിനീതയുടെ ചുണ്ടുകൾക്കിടയിലേക്ക് വെച്ചുകൊടുത്തു. ബാലുവിന്റെ കണ്ണീർ കണ്ടെന്നോണം വിനീതയുടെ കണ്ണിൽ നിന്നും കണ്ണീർ കവിലൂടെ ഒറ്റുമ്പോ വിക്രം പറഞ്ഞു.
“ഇത്രയൊക്കെ എന്റെ മനസ്സിൽ ഉണ്ടായിട്ടും നിന്നെ ആദ്യം കണ്ടപ്പോഴേ കൊല്ലാൻ ഒരുങ്ങിയതാണ്. പക്ഷെ അപ്പോഴും നീ എന്താണ് ചെയ്തെന്നു അറിയാതെ പോകും, നിനക്ക് അറിയണം സ്നേഹിക്കുന്നവർ നിന്നെ വിട്ടു പോകുമ്പോ ഉള്ള വേദന!!!!!
അത് മാത്രമല്ല ഈ ലോകം മൊത്തം ഞാൻ ഒരു വഷളനും തെമ്മാടിയും ആണെങ്കിൽ പോലും എന്നെ മനസിലാക്കിയത് ദിയ മാത്രമാണ്, നീയെന്താണ് പറഞ്ഞത് അവളെ ഞാൻ ചതിച്ചെന്നോ.?!!! സ്വപ്നത്തിൽ പോലും ഞാനത് ആലോചിച്ചിട്ടില്ല ബാലു.
എന്റെ മനസ് ദുഷിച്ചതാണോ എന്ന് നീ ചോദിച്ചു….ഇല്ലേ!??
അങ്ങനെയൊരു മനസാണെനിക്കെങ്കിൽ
ദിയ പണ്ടേ നിന്റെയീ പാസ്ററ് അവൾ അറിയുമായിരുന്നു….പക്ഷെ ഞാനൊരിക്കൽ പോലും ദിയയോട് നിനക്കിതുപോലെയൊരു മുഖം ഉണ്ടായിരുന്നെന്ന് പറഞ്ഞിട്ടില്ല !! പറയുകയുമില്ല.”
ബാലു കരഞ്ഞുകൊണ്ട് വിക്രമിന്റെ കാലിൽ വീണു. വിക്രമവനെ തോളിൽ പിടിച്ചു എണീപ്പിച്ചു.
“വേണ്ട ബാലു… എന്റെ വിനീതയെ പൊന്നു പോലെ ഞാൻ നോക്കിക്കോളാം..ഡോക്ടർമാർ കൈവിട്ടെങ്കിലും എനിക്കങ്ങനെ പറ്റില്ലാലോ…”
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ബാലു കരഞ്ഞ കണ്ണീരുമായി തിരികെ ഹോസ്റ്റലിലേക്ക് ബൈക്കിൽ വരുമ്പോ കോരിച്ചൊരിയുന്ന മഴ.
തിരികെ എത്തിയപ്പോൾ ഹോസ്റ്റലിന്റെ മുന്നിൽ രാകേഷ്. രാകേഷിനെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് തന്റെ തെറ്റെല്ലാം അവനോടു പറഞ്ഞപ്പോഴാണ് കുറച്ചെങ്കിലും ബാലുവിന് ആശ്വാസമായത്. പക്ഷേ എല്ലാം ദിയയോട് പറയണം എന്ന് ബാലു ശഠിച്ചപ്പോൾ രാകേഷ് അതെതിർത്തു. “വിക്രമാണ് ഈ ലോകത് ദിയയെ ഏറ്റവും മനസിലാക്കുന്നത്, അവനത് ദിയയോട് പറഞ്ഞിട്ടില്ലെങ്കിൽ അതിനെന്തോ കാരണം കാണും, നീ ഇമോഷണൽ ആയി അബദ്ധമൊന്നും കാണിക്കല്ലേ ബാലു”
ബാലു കുറ്റബോധം കൊണ്ട് നീറി നീറി ദിയയെ കാണുമ്പോൾ അവൻ ഒഴിഞ്ഞു മാറി നടക്കാനും തുടങ്ങി. ആയിടക്കാണ് ഒരു ഡയമണ്ട് ജൂവലറിയുടെ പരസ്യത്തിന് ദിയയെ ഒരു ഏജൻസി അപ്രോച്ച് ചെയുന്നത്, ദിയ ആ പരസ്യം ചെയ്തു ഒപ്പം ഒരു വർഷത്തേക്ക് മറ്റു ചില പരസ്യങ്ങളിലും അവൾ അഭിനയിച്ചു. കിട്ടുന്ന പണമെല്ലാമവൾ ചേർത്ത് 5 ലക്ഷം രൂപയായപ്പോൾ അവളത് ബാലുവിന്റെ അക്കൗണ്ടിലേക്കിട്ടു.
ബാലു ഇതറിഞ്ഞപ്പോൾ ദിയയെ ഫോൺ വിളിക്കയുണ്ടായി.
“ദിയ….”
“ബാലു… നീയെന്താ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്!!”
“ദിയ എനിക്കെല്ലാം അറിയാം..
എന്നോടൊരു വാക്ക് പറഞ്ഞെങ്കിൽ ഞാൻ ഒഴിഞ്ഞു തരുമായിരുന്നില്ലേ…
എനിക്ക് മനസിലായി ദിയ….
സ്നേഹമെന്നത് വെറും വാക്കിലൂടെ പറയുന്നതല്ല. അത് പ്രവർത്തിയിലൂടെ കാണിക്കുന്നതാണെന്ന്.
ഒന്ന് മാത്രം ബാക്കിയുണ്ടെനിക്ക് ചോദിയ്ക്കാൻ…ഞാൻ നിന്റെ മനസ് ഏതെങ്കിലും കാരണം കൊണ്ട് ദ്രോഹിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കില്ലേ ദിയ….”
അവന്റെ ആ ചോദ്യം മതിയായിരുന്നു ദിയക്ക് മനസ് തകരാൻ… അവളുടെ നിറമിഴികളിലൂടെ ബാലുവിനോടുള്ള സ്നേഹം ഒഴുകിയിറങ്ങി.
“ബാലു ഞാൻ നിന്നോട് എല്ലാം പറയാനൊരുങ്ങിയതാണ്….
പക്ഷെ കഴിഞ്ഞില്ല!!
ഞാനല്ലേ നിന്നോട് മാപ്പ് ചോദിക്കേണ്ടത്……”
“ഇല്ല ദിയ, ഞാനൊരിക്കലും ദിയയെപോലെയൊരു മാലാഖയെ ഡെസേർവ് ചെയ്യുന്നില്ല!! വിക്രമിന് മാത്രമുള്ളതാണ് നീ….”
തനിക്ക് സന്തോഷമേയുള്ളോന്നും ദിയയോട് അവൻ വിങ്ങി പൊട്ടി പറഞ്ഞു. കൂടാതെ അവൻ മനസുകൊണ്ട് ഇരുവരെയും അനുഗ്രഹിക്കുന്നുണ്ടെന്നും.
ദിയക്ക് ബാലുവിന്റെ മനസ് വേദനിപ്പിച്ചതിൽ വാക്കുകൾ കിട്ടാതെയവൾ ഫോൺ വച്ചു. അവളുടെ മനസിൽ എന്നുമാ നൊമ്പരം മായാതെയുണ്ടാകും.
എത്രയായാലും ബാലുവിന്റെ സ്വന്തമാണെന്നു വിശ്വസിച്ചാണവൾ അവനോടപ്പം ഇങ്ങോട്ടേക്ക് വന്നത്. ഇപ്പൊ അവളുടെ കഴുത്തിൽ വിക്രം കെട്ടിയ താലിയില്ലെന്നു മാത്രമേയുള്ളു. വിക്രമിന്റെ എല്ലാം എല്ലാമായി അവൾ മാറിയിരിക്കുന്നു.ദിയ അവസാനമായി ബാലുവിനെയോർത്തു കരഞ്ഞപ്പോൾ. മെർലിനും നീനയും അവളെയാശ്വസിപ്പിച്ചു.
“മെർലി നീനെ..അവൻ പറഞ്ഞത് എന്താണെന്നറിയാമോ….
എനിക്ക് ചേരുന്നത് വിക്രം തന്നെയാണെന്ന്!!
ബാലു അത് പറയുമ്പോ എനിക്കറിയാം അവൻ ജീവൻപിടയുകയായിരിക്കും….”
മെർലിനും നീനയ്ക്കും അത് കേട്ടപ്പോൾ ആദ്യമായി ബാലുവിനോട് വല്ലാത്ത മതിപ്പ് അവർക്ക് തോന്നി. മെർലിൻ സ്വയമവളുടെ തെറ്റ് മനസിലാക്കി രാകേഷിനോട് വീണ്ടും സംസാരിക്കാൻ ശ്രമിച്ചപ്പോൾ അവൻ ആകെ ചോദിച്ചത് ബാലുവിനോട് അവൾ ചെയ്ത തെറ്റിന് മാപ്പ് പറയാൻ ആണ്. മെർലിൻ രാകേഷിനെ ഒത്തിരി മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് അവനെ കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു. അവൾ കരയുന്നത് ആദ്യമായിട്ടാണ് നീനയും ദിയയും പോലും മനസിലാക്കിയത്. പിറ്റേന്ന് ബാലുവിനോട് മാപ്പു ചോദിയ്ക്കാൻ എന്നും കാണുന്ന കഫേയിലേക്ക് അവരൊത്തുകൂടി.
മെർലിൻ ബാലുവിനോട് സോറി ചോദിച്ചപ്പോൾ, ഇതൊക്കെ കോളേജ് ലൈഫിലെ ഒരു തമാശയല്ലേ!! ഞാനത് അങ്ങനെയെടുക്കുന്നുള്ളു എന്ന് പറഞ്ഞുകൊണ്ട് ബാലു എല്ലാവരെയും നോക്കി പുഞ്ചിരിച്ചു നടന്നു. അങ്ങനെ രാകേഷും മെർലിനും വീണ്ടും ഒന്നിച്ചു.
വിനീതയെ പരിചരിക്കാൻ വേണ്ടി മിക്കപ്പോഴും ദിയ വിക്രമിന്റെ വീട്ടിലേക്ക് പോകും. അവരുടെ സ്നേഹം നിറഞ്ഞ ശുശ്രൂഷയിൽ അവൾക്ക് മാറ്റം വന്നു തുടങ്ങി. ദിയ ഒരുപാട് നിർബന്ധിച്ചപ്പോൾ വിക്രം ദിയയെയും അവന്റെ വീട്ടിൽ താമസിപ്പിക്കാൻ തയാറായി.
രാകേഷിന് ജോലി കിട്ടിയപ്പോൾ മെർലിന്റെ കയ്യില് അവൻ മോതിരമിട്ടു. ആദർശും നീനയും ഇപ്പോഴും പ്രണയിച്ചു കൊതിതീരാതെ നടക്കുന്നു. ആദർശിനു ദിയെയെന്നാലിപ്പോ കൂടെപ്പിറപ്പിനെ പോലെയാണ്, ദിയ നീനയോടു നാട്ടിലേക്ക് പോകും മുൻപേ രജിസ്റ്റർ ഓഫീസിൽ അവരുടെ കല്യാണം നടത്തണമെന്ന് പറഞ്ഞിരുന്നു. നീനയുടെ അച്ഛനും അമ്മയും അവൾക്ക് നാട്ടിൽ മറ്റൊരു വിവാഹം ഏതാണ്ട് ഉറപ്പിച്ചത് അവൾ എല്ലാരോടും കൂടി പറഞ്ഞപ്പോൾ ദിയ തന്നെയാണ് അതിനു മുൻകൈ എടുത്തതും.