വിധുമുഖി 1

“മാത്തൂ….❤️ ശോ! ആദ്യമായി ഇത് ചെയ്തത് മനസ്സിൽ ഇത്രയും മോഹിക്കുന്ന നിന്റെയൊപ്പം….. ആലോചിക്കുമ്പോഴേ തരിപ്പ് കേറുന്നെടാ ….” ഈറൻ കണ്ണുകളോടെ എന്റെ പെണ്ണിന്റെ ഹൃദയവും പ്രണയാർദ്രമാകുന്നുണ്ടായിരുന്നു….

“ഒരിക്കലും മറക്കാൻ കഴിയില്ല!!! എന്തൊരു സുഖമാണ് ഇതിനൊക്കെ അല്ലെ …..പെണ്ണ് എന്ന് വെച്ചാൽ എന്താണ് എന്ന് ഞാനിപ്പോഴാണ് അറിയുന്നത് ധ്രുവീ….”

“ഇനിയെപ്പോഴാവും അടുത്തത് ല്ലേ ….മാത്തൂ”

“അതുവരെ ഇത് സ്‌പെഷ്യൽ ആയിരിക്കും അല്ലെ…ധ്രുവീ”

“ഉഹും …..നിന്നോടപ്പം ഉള്ള എല്ലാം സ്‌പെഷ്യൽ ആയിരിക്കും…” ഇരുവരും ഇറുകെ പുണർന്നുകൊണ്ട് ദീർഘമായ ചുംബനത്തിൽ അലിഞ്ഞുകൊണ്ട് ഞങ്ങൾ ഞങ്ങളെ തന്നെ മറന്നുകൊണ്ടിരുന്നു…..

അപ്പനും അമ്മയും വരും മുന്നേ, ഞാനും ധ്രുവികയും ഡ്രസ്സ് മാറി വീട് പൂട്ടി അവിടെ നിന്നുമിറങ്ങി. അയക്കൂറ ബിരിയാണി കിട്ടുന്ന ഒരു ഹോട്ടലിൽ കയറി രണ്ടാളും വയറുനിറയെ കഴിച്ചു. കാര്യം, നല്ലപോലെ വിശന്നിരുന്നു രണ്ടാളും. ധ്രുവികയെ ഞാൻ ക്ളസ്സിലേക്ക് തിരികെ വിടുമ്പോ അവൾക്ക് നടക്കാൻ ചെറിയ വിഷമം പോലെ തോന്നി. അവൾ വൈകീട്ട് ആവുമ്പോ ശെരിയാകുമെന്നു പറഞ്ഞു.

അങ്ങനെ ധ്രുവികയെ ഡ്രോപ്പ് ചെയ്ത ശേഷം ഞാൻ റെജിനെ വിളിച്ചു, അവൻ ക്‌ളാസ് പോയില്ലായിരുന്നു, ഞാൻ അവന്റെയൊപ്പം വീട്ടിൽ കുറെ നേരം അവിടെയുള്ള KEF Tower സ്പീക്കറിൽ പാട്ടും കേട്ടിരുന്നു. ധ്രുവികയ്ക്ക് ക്‌ളാസ് കഴിയാറായപ്പോ, അവൾ മെസ്സേജ് അയച്ചതിൻ പ്രകാരം ഞാൻ അവിടെ നിന്നും ടാറ്റ പറഞ്ഞിറങ്ങി.

ധ്രുവിക ക്‌ളാസിൽ ഇരിക്കുമ്പോ മനസ് മുഴുവനും എന്റയൊപ്പമായിരുന്നു എന്ന് പറഞ്ഞു. ഞാൻ അവളെയും കൂട്ടി നടന്നു ക്യാന്റീനിലേക്ക് കയറി.ചോക്കലേറ്റ് ഷേക്ക് കുടിച്ചു സംസാരിച്ചുകൊണ്ടിരുന്നു. ഒരിക്കലും ഇത് മറക്കാനാവില്ല എന്നും പറഞ്ഞുകൊണ്ട് എന്റെ തോളിൽ ചാഞ്ഞിരുന്നു. എനിക്കും അതുപോലെ തന്നെയാണല്ലോ…. ആശിച്ചു മോഹിച്ചു കിട്ടിയതല്ലേ…..

അവൾക്ക് കാല് വേദന മാറിയെന്നു പറഞ്ഞപ്പോളാണ് എനിക്ക് സത്യതില് സമാധാനമായത്. പക്ഷെ എന്നെ നോക്കുന്ന ഓരോ നോട്ടത്തിലും കുത്തി മറിഞ്ഞതിന്റെ ബാക്കി പത്രം പോലെ ഒരു ചിരി അവളുടെ മുഖത്ത് നാണത്തോടപ്പം പൊട്ടി വിടരുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ തിരികെ വീടെത്തുമ്പോ അമ്മയും അപ്പനും ഞങ്ങളെ കാത്തിരിപ്പായിരുന്നു.
അവർക്ക് കാര്യം എങ്ങനെയോ പിടി കിട്ടിയെന്നു അമ്മയുടെയും അപ്പന്റെയും ആദ്യ നോട്ടത്തിൽ നിന്ന് തന്നെ മനസിലായി. ഞങ്ങൾ വീട്ടിൽ വന്നതും എന്താണ് ചെയ്തത് എന്നുമെല്ലാം, പക്ഷെ അവരൊന്നും ഞങ്ങളോട് നേരിട്ട് ചോദിച്ചില്ല.

പിറ്റേന്നു ശനിയാഴ്ച ധ്രുവികയും അമ്മയും കൂടെ രാവിലേ അമ്പലത്തിലേക്ക് പോകാനായി ഒരുങ്ങി. അമ്മയുടെ കസവു സാരി ധ്രുവിക ചുറ്റിയപ്പോൾ അവൾക്കിത്ര ചേരുമെന്ന് ഞാനും കരുതിയിരുന്നില്ല. അവൾ വിളിച്ചെങ്കിലും ഞാൻ അമ്പലത്തിലേക്ക് ചെന്നില്ല. അമ്മയും ധ്രുവികയും കാറിൽ തന്നെ വേഗം പോയിവന്നു. ശിവക്ഷേത്രമാണ് തിരക്കൊന്നുമുണ്ടയൂര്ന്നില്ല എന്ന് പറഞ്ഞു. ഞാനും അപ്പനും കൂടെ ബ്രെക്ക്ഫസ്റ് ഉണ്ടാകുന്ന തിരക്കായിരുന്നു. വല്യ ഐറ്റംസ് ഒന്നുമില്ല, ദോശയും ഉരുളക്കിഴങ്ങു സ്റ്റൂവും. ശേഷം ധ്രുവിക അച്ഛനും അമ്മയ്ക്കും കേൾക്കാൻ വേണ്ടി ശ്രീരാഗമോ ഒന്നുടെ പാടി.

ആ സമയം ഞാനും അച്ഛനും അമ്മയും സോഫയിലിരുന്നു. ധ്രുവിക പായ വിരിച്ചുകൊണ്ട് തറയിലിരുന്നു. അമ്മയുടെ വീണയും മീട്ടിയാണ് പതിയെ അവൾ പാടിത്തുടങ്ങിയത്.

“🎵 പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം…🎵”

“ഈ വരികൾ പാടുമ്പോ ശെരിക്കും നൊസ്റ്റാൾജിയ കൊണ്ട് നമ്മളെ അങ്ങ് മനസ് നിറക്കുന്ന അനുഭവനമെന്ന് പറയാതെ വയ്യ!” ഇങ്ങനെ പറഞ്ഞുകൊണ്ട് വസുധാമ്മ ധ്രുവിക പാടുമ്പോ എന്റ തൊളിൽ കയ്യുമിട്ടുകൊണ്ട് കണ്ണുമടച്ചു അതിൽ ലയിച്ചങ്ങിരുന്നു…..ഞാൻ ധ്രുവികയുടെ ആലാപന ശൈലിയും ഇടക്കെന്നെ നോക്കുന്ന ഒളി നോട്ടവും കണ്ടങ്ങനെ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *