ഖൽബിലെ മുല്ലപ്പൂ – 1
Khalbile Mullapoo | Author : Kabaninath
” പോരണ്ടായിരുന്നു .. അല്ലേ ഷാനൂ ….”
പ്രകമ്പനം കൊള്ളിക്കുന്ന ഇടിമിന്നലിനൊപ്പം ചരൽ വാരിയെറിയുന്നതു പോലെ കാറിനു മുകളിലേക്ക് മഴത്തുള്ളികൾ വന്നലച്ചു .
” ഞാൻ പറഞ്ഞതല്ലേ ജാസൂമ്മാ … പുലർച്ചെ പോന്നാൽ മതീന്ന് … ” ജലപാതത്തെ കഷ്ടപ്പെട്ടു വടിച്ചു നീക്കുന്ന വൈപ്പറിലേക്ക് കണ്ണയച്ചു കൊണ്ട് ഷഹനീത് പറഞ്ഞു.
എതിരെ ഒരു വാഹനം പോലും വരുന്നുണ്ടായിരുന്നില്ല , രണ്ടോ മൂന്നോ വലിയ വാഹനങ്ങളല്ലാതെ ഒന്നും തന്ന അവരെ കടന്നുപോയിട്ടില്ല.
” എന്താ ചെയ്ക…?” ജാസ്മിൻ പിറുപിറുത്തു …
“മോളി ഉറങ്ങിയോ ….?”
“ഉം …. ”
ഷഹനീതിന്റെ സഹോദരിയാണ് മോളി എന്ന് ഓമനപ്പേര് വിളിക്കുന്ന മൂന്നര വയസ്സുകാരി ഷഹാന …
ഷഹനീതും ഉമ്മ ജാസ്മിനും ഷാജഹാൻ മാഷുടെ വീട്ടിലേക്കുള്ള യാത്രയിലാണ്.
“മഴ തോരുന്ന ലക്ഷണമൊന്നുമില്ല … ” ഗ്ലാസ്സിനു പുറത്തേക്ക് ഇരുട്ടിലേക്ക് നോക്കി ജാസ്മിൻ പറഞ്ഞു.
“ഏതോ ഒരു കൊടുങ്കാറ്റ് വീശാനുണ്ടെന്ന് എഫ്.ബിയിൽ കണ്ടിരുന്നു ….” ഷാനു പറഞ്ഞു.
പടിഞ്ഞാറത്തറയിൽ നിന്നും വാരാമ്പറ്റ റോഡിലേക്ക് തിരിഞ്ഞ ശേഷം തുടങ്ങിയ മഴയാണ് … തരുവണയിൽ നിന്ന് പുറപ്പെടുന്ന നേരം മഴ ചാറി തുടങ്ങിയിരുന്നു …
“തിരികെ പോയാലോ ഷാനൂ … “ജാസ്മിൻ ചോദിച്ചു.
“ഇനി മൂന്നോ നാലോ കിലോമീറ്റർ അല്ലേ ഉള്ളൂ ഉമ്മാ … കുറച്ചു നേരം കൂടി നോക്കാം. തിരിച്ചു പോയാലും മഴ കുറയുന്നില്ലല്ലോ….’
ആ സമയം ജാസ്മിന്റെ കയ്യിലിരുന്ന ഫോൺ ബെല്ലടിച്ചു ..
” ഉപ്പയാണ് ….” ഫോണിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി ജാസ്മിൻ പറഞ്ഞു..
“പ്ലീസ് ജാസൂമ്മാ .. മറ്റേ കാര്യം ഒന്ന്
ഓർമ്മിപ്പിച്ചേക്കണേ …”
“അയ്യടാ ….” പറഞ്ഞു കൊണ്ട് ജാസ്മിൻ ഫോണെടുത്തു.
” അതേ, വഴിയിലാണ് … നല്ല മഴയാണ് ”
ജാസ്മിൻ മറുപടി കൊടുക്കുമ്പോൾ ഷഹനീത് അവളെ നോക്കി ദൈന്യതയോടെ മുഖം കൊണ്ട് യാചിച്ചു.
“മോളുറക്കമാണ് … ചെന്നിട്ട് വിളിക്കാം ഇക്കാ…” ഒന്നുരണ്ടു വാക്കുകൾ കൂടി സംസാരിച്ചിട്ട് ജാസ്മിൻ ഫോൺ കട്ടാക്കി.
“ഷാനൂ ..” അവൾ വിളിച്ചു.
” എന്നോട് മിണ്ടണ്ട … പാതിരാത്രിയായാലും വെളുപ്പിനായാലും എവിടെ പോകാനും ഞാൻ വേണം, എന്തിന് രാത്രി പേടിക്ക് കൂട്ട് കിടക്കാനും ഞാൻ വേണം ..എന്നിട്ട് ഞാനൊരു കാര്യം പറഞ്ഞാൽ ….”
“അനക്കിപ്പോൾ ഒരു ബൈക്ക് അത്ര അത്യാവശ്യമൊന്നുമല്ല … ഒരു സ്കൂട്ടിയുണ്ട് , പോരാത്തതിന് ഈ കാറുണ്ട് … ”
ഷാനു അവളെ നോക്കാതെ പുറത്തേക്ക് നോക്കിയിരുന്നു …
“ഇനി ഡിഗ്രിയ്ക്ക് കൽപ്പറ്റയിലേക്കോ മാനന്തവാടിയിലേക്കോ പോകണം എന്നുണ്ടെങ്കിൽ ….” ജാസ്മിൻ അർദ്ധോക്തിയിൽ നിർത്തി.
ഷാനു പ്രതീക്ഷയോടെ മുഖം തിരിച്ചു.
” രാവിലെ ആറു മണി മുതൽ ഇഷ്ടം പോലെ ബസ് ഈ രണ്ടു സ്ഥലത്തേക്കും ഉണ്ട് … ” അവൾ കൂട്ടിച്ചേർത്തു.
“ഉമ്മാ …” ദേഷ്യത്തോടെ ഷാനു അവളുടെ തോളിലേക്ക് കൈ നീട്ടി.
ജാസ്മിൻ ഒഴിഞ്ഞു ഡോറിനരികിലേക്ക് മാറിയപ്പോൾ മടിയിൽ കിടന്ന മോളി ഒന്നു ചിണുങ്ങി …
ഷാനുവിന്റെ ഇടതു കൈ സീറ്റിലേക്കു തന്നെ വീണു …
ചുണ്ട് വക്രിച്ച് നാക്ക് പുറത്തേക്കിട്ട് ജാസ്മിൻ കളിയാക്കി ചിരിച്ചത് എതിരെ വന്ന ഒരു വലിയ വാഹനത്തിന്റെ വെളിച്ചത്തിൽ ഷാനു കണ്ടു.
” കിണിക്കണ്ട ….” ഷാനു വീണ്ടും പിണങ്ങി വലത്തേക്ക് മുഖം തിരിച്ചു.
മഴത്തുള്ളികളുടെ കാഠിന്യം കുറഞ്ഞു തുടങ്ങിയിരുന്നു…. ഷാനു കാർ പതിയെ സ്റ്റാർട്ട് ചെയ്തു.
മുപ്പത്തെട്ടുകാരിയായ ജാസ്മിന്റെ മകനാണ് പ്ലസ് ടു ഈ വർഷം കഴിഞ്ഞ ഷഹനീത് … രണ്ടാമത്തെ കുട്ടി ഷഹാന… ഭർത്താവ് ഷാഹിർ മുഹമ്മദ് സൗദിയിലാണ്..
ജാസ്മിന്റെ അദ്ധ്യാപകനായ ഷാജഹാൻ മാഷിന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ഇരുവരും …
ഉമ്മയെ ശ്രദ്ധിക്കാതെ ഷാനു കാർ ഓടിച്ചു കൊണ്ടിരുന്നു. വാരാമ്പറ്റ ജംഗ്ഷൻ എത്തുന്നതിനു മുൻപേ ഇടത്തേക്ക് തിരിഞ്ഞു കാർ കയറി, ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മുന്നിലെ വയലിൽ വെള്ളം മൂടിക്കിടക്കുന്നതു കണ്ട് ജാസ്മിൻ
