ഗൗരി എന്ന സ്ത്രീയും ഞാനും 4

ഗൗരി എന്ന സ്ത്രീയും ഞാനും

Gauri Enna Sthreeyum Njaanum | Author : Rishi


കുറച്ചു വർഷങ്ങൾക്കുമുമ്പാണ്. ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ. അങ്ങനെയൊരു… എന്താ പറയുക… ആദിമദ്ധ്യാന്തങ്ങളുള്ള ലക്ഷണമൊത്തൊരു കഥയൊന്നുമല്ല. ചില സംഭവങ്ങൾ…എന്നാലും ഔപചാരികമായി പറയട്ടെ. ഇതിൽ പ്രധാനമായും രണ്ടു കഥാപാത്രങ്ങളാണുള്ളത്. എന്നുവെച്ച് ഉപകഥാപാത്രങ്ങൾ ഇല്ലെന്നല്ല.

അവരിൽ പലർക്കും കാര്യമായ റോളുകളുമുണ്ട്. എന്നാലും ഈ അനുഭവങ്ങൾ ആരോടും പറയാതെ ഇതുവരെ ഉള്ളിലെ ചെപ്പിലടച്ചിരിക്കയായിരുന്നു. എന്തോ…

അടുത്തകാലത്ത് കഥാനായികയെ അവിചാരിതമായി കണ്ടുമുട്ടിയപ്പോൾ ഉള്ളിലാർത്തലച്ചുയർന്ന വികാരം ഇത് നിങ്ങളോടു പങ്കുവെക്കണമെന്ന് എന്നെ നിർബ്ബന്ധിച്ചു..

തീർച്ചയായും കാലം, പേരുകൾ, ചുറ്റുവട്ടങ്ങൾ… അങ്ങിനെ കണ്ടുപിടിക്കാവുന്ന എല്ലാം ഞാനിത്തിരി മാറ്റിപ്പറയും. വേണമെങ്കിൽ ഊഹിക്കാം. അതിലല്ല കാര്യം. എൻ്റെ സ്വഭാവത്തെ കാര്യമായി സ്വാധീനിച്ച ഈ സംഭവപരമ്പരകൾ ജീവിതത്തിലൊരു വഴിത്തിരിവായിരുന്നു…

മതി, മതി ആമുഖം എന്ന് നിങ്ങളുടെ ഉള്ളം പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്! അപ്പോ അധികം മുഖവുരയില്ലാതെ ഈ കുഞ്ഞു കഥയിലേക്കു കടക്കാം.

ആദ്യം തന്നെ പറയട്ടെ. ഞാനൊരു പാവത്താനോ അപ്പാവിയോ നന്മ മരമോ ഒന്നുമല്ല. മറിച്ച് അത്യാവശ്യത്തിനും അനാവശ്യത്തിനും കന്നത്തരങ്ങളുള്ള ഒരു ചെറുകിട വഷളനാണ്. ഈ സ്വഭാവം അന്നേവരെ അങ്ങനെ വെളിയിൽ വന്നിരുന്നില്ല എന്നു മാത്രം.

ഈ നഗരത്തിൽ അച്ഛൻ്റെയൊപ്പമാണ് കാലുകുത്തുന്നത്. വർഷങ്ങൾക്കു മുൻപ്, അമ്മ എൻ്റെ കാലു കണ്ടതേ ഭഗവദ് പാദങ്ങളിൽ ശരണം തേടി അങ്ങു മോളിലോട്ടു പോയി. തന്തിയാനും ഞാനും ആ വീട്ടിൽ വലിയ ആശയവിനിമയമൊന്നുമില്ലാതെ അങ്ങനെ ജീവിച്ചു. അങ്ങേര് വലിയ കോർപൊറേറ്റ് മാനേജ്മെൻ്റിലാണ്. പ്രൊമോഷൻ കിട്ടി ഏരിയാ ഹെഡ്ഢായി ഇങ്ങോട്ടു കെട്ടിയെടുത്തതാണ്.

എന്നെ ബോർഡിങ്ങിൽ നിർത്താൻ മൂപ്പിൽസ് ചില വിഫലശ്രമങ്ങളൊക്കെ നടത്തിയത് ചരിത്രമാകുന്നു. എവടെപ്പോയാലും അടിപിടി.

ഞാൻ നല്ല കറുത്ത ചെക്കനാണ്. മൂപ്പിലാനെപ്പോലെ. നമ്മടെ നാട്ടിലെ പിള്ളേരെ അറിയാമല്ലോ! ബ്ലാക്ക് മോളി, കരുമാടിക്കുട്ടൻ മുതലായ വിളിപ്പേരുകൾ വളരെ മൃദുവായവയായിരുന്നു. ചെവിക്കല്ലു വരെ അടിച്ചുപോവുന്ന തെറികളാണ് സാധാരണ കേൾക്കാറ്. എവനൊക്കെ ഏതോ സായിപ്പിൻ്റെ മക്കളാണോ മൈരേപ്പുടുങ്ങികള്. ചുമ്മാതല്ല കൊറച്ചു തൊലിവെളുപ്പൊള്ള പഞ്ചാബിപ്പെണ്ണുങ്ങളെ കാണുമ്പം എവനൊക്കെ ഒലിപ്പിക്കണത്. ത്ഥൂ! പിന്നീട് വിദേശങ്ങളിൽ പണിയെടുത്തപ്പോ ആരുമെന്നോട് ഇമ്മാതിരി പെരുമാറിയിട്ടില്ല. നാട്ടിലാണ് തള്ളേയോളികളുടെ ഊമ്പിയ വാചകം. അതുകൊണ്ടാണ് ഞാൻ വർഷങ്ങളായി ചെന്നൈയിൽ താമസിക്കുന്നത്. ഇമ്മാതിരി ഊമ്പത്തരം ഇവിടെ പറഞ്ഞാല് പിടുക്കുസഹിതം അവമ്മാരങ്ങറുത്തെടുക്കും.

പറഞ്ഞു പറഞ്ഞ് കാടുകേറി.

സമയം പോവുന്നതിൻ്റെ ഒപ്പം ഞാനുമങ്ങ് വളർന്നു. ആറടിപ്പൊക്കത്തിൽ…. എം ടിയുടെ ഭാഷയിൽ പറഞ്ഞാൽ കൈകളിൽ കരുത്തു വന്നു നിറഞ്ഞു… ട്വൽത്ത് കഴിഞ്ഞപ്പോ ഇനി ഹോസ്റ്റലിൽ നിന്നാൽ ചെറുക്കൻ കൊലക്കുറ്റത്തിന് അകത്താകുമെന്ന് തന്തപ്പടിക്ക് പിടികിട്ടി. ഈയുള്ളവൻ വീട്ടിലുമായി. പിന്നെന്താ പണ്ടേ വീട്ടിലൊണ്ടായിരുന്ന നാണൂള്ളച്ചേട്ടൻ്റെ ലളിതവും രുചികരവുമായ ഭക്ഷണം ഞണ്ണാം. സുഖമായി ക്ലാസു കഴിഞ്ഞിട്ട് ഒരുത്തനോടും ഒടക്കാതെ കഴിക്കാം…

അങ്ങനെ ഇന്തയിടത്തിലെത്തി. സുന്ദരമായ നഗരം. പഴയ നാടു ഭരിച്ച തമ്പുരാക്കന്മാരെപ്പറ്റി ഊമ്പിയ നൊസ്റ്റാൾജിയ ഒള്ള, വിവരമില്ലാത്തവരുടെ നഗരം. തങ്ങളാൽ കഴിയും വിധം മറ്റവനെ പാരവെയ്ക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നവരുടെ നഗരം . ഈ നഗരത്തിൻ്റെ വിശേഷങ്ങൾ പറഞ്ഞാലൊടുങ്ങില്ല.

സർക്കാർ വഹ കോളേജിലാണ് ഡിഗ്രിക്ക് ചേർന്നത്. പ്രസിദ്ധമായ വിദ്യാലയമാണ്. സങ്ങതിയെന്താന്നു വെച്ചാല് അതിനകം ഞാനെൻ്റെ ഫാവി ജീവിതം എങ്ങനാന്ന് ഒരൈഡിയ ഒണ്ടാക്കിയിരുന്നു. ഫിനാൻസ്. അതാണെല്ലാം. ഇതിനിടയിൽ പറയാൻ വിട്ടുപോയ ഒന്നുണ്ട്. ഞാനൊരൊറ്റയാനായിരുന്നു. സ്ഥിരം സംഘർഷങ്ങൾക്കിടയിൽ കൂട്ടുകാരേ ഇല്ലായിരുന്നു.