‘”ഏടത്തിയേ കാണാൻ പോവായിരികുല്ലേ… ഹ്മ്മ്.. മ്മ് രണ്ടിന്റേം കല്യാണം ഉറപ്പിച്ചയോണ്ട് ഞാനൊന്നും പറയുന്നില്ല, മ്മ്… നടക്കട്ടെ…..നടക്കട്ടെ.. “”
അവളൊരു കാർന്നോര് കളിച്ചെന്റെ മുന്നിൽ തലങ്ങും വിലങ്ങും നടന്നതും, ഇത് വിളിച്ചു പറഞ്ഞ ആളെ നിക്ക് മനസിലായിരുന്നു.
ഞനാ കുഞ്ഞി ചെവിയിൽ പിടിച്ചു മുന്നോട്ടേക് വലിച്ചു,
“” ആഹ്ഹ്… ഏട്ടാ… വിട്… വിട്… വേദനിക്കൂണ്..””
അവളുടെ കരച്ചില് കണ്ടു കയ്യയച്ചതും ശബ്ദമുണ്ടാകാതെ ഞാൻ പൊക്കോളാൻ കണ്ണ് കാണിച്ചു. ചെവിൽ നിന്ന് കയ്യെടുക്കാതെ തിരിഞ്ഞു നടന്നവൾ തലച്ചേരിച്ചേന്നെ നോക്കി കൊഞ്ഞനം കുത്തി.
അവള് പോയതും ഞാനാ മുറി തുറന്നകത്തേക്ക് കയറി അടുക്കി വച്ചിരിക്കുന്നതിനെയൊന്നും തൊടാതെ ഞാൻ നേരെ പുറകിലെ ഓപ്പൺ ജനലിലേക്ക് നടന്നു.
അല്പം കഷ്ടപ്പെടേണ്ടി വന്നെങ്കിലും ഞാൻ ജനലിലൂടെ വെളിയിലെത്തി. ഇരുട്ട് ആയത് കൊണ്ട് വ്യക്തമയി ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും അപ്പുറത്തെ വീട്ടിലെ വെളിച്ചത്തിൽ ഒരു നേരിയ വെട്ടം അവിടെ തരുന്നുണ്ട്. ഞാൻ പതിയെയാ ഷെയിഡിൽ പിടിച്ചിറങ്ങി.
ഇന്നലത്തെ മഴയുടെ ആണെന്ന് തോന്നുന്നു നല്ല വഴുക്കലുണ്ടായിരിന്നു. അതുകൊണ്ട് ശ്രദ്ധിച്ചാണ് ഇറങ്ങിയത്.. ഇല്ലേ നാളെ കല്യാണം കൂടാൻ ഞാൻ ഉണ്ടായിന്ന് വരില്ല..
താഴെ ഇറങ്ങിയതും മുന്നിലെ ബഹളത്തെ ശ്രദ്ധ കേന്ദ്രികരിച്ചു ഞാൻ പിന്നലെ മതില് എടുത്ത് ചാടി. ശബ്ദം ഉണ്ടാക്കാതെ ബൈക്കിന്റെ അടുത്തേക്ക് നടന്നെങ്കിലും പിന്നെയാണ് ഒരു കാര്യം ഓർത്തെ താക്കോൽ എടുത്തിട്ടില്ല….
I am trapped…..!!
പിന്നെ സ്വന്തമായി കുറെ തെറിയും വിളിച്ചു, നിവർത്തിയില്ലാതെ മെയിൻ വഴിയിലൂടെ വിശാലിന്റെ അടുത്തേക്ക് നടന്നു
“” ടാ വണ്ടിടെ താക്കോലിങ്ങ് തന്നെ…. “”
നൂറേ നൂറിൽ നിന്ന് താണ്ടവം ആടിയിരുന്ന വിശാല് ന്റെ വാക്ക് കേട്ടതും പോക്കറ്റിലേക്ക് കൈ തിരുകി കീ എടുത്ത് തന്നു. ന്തിനാ ന്നൊന്നും ചോദിക്കാനുള്ള ബോധം ആ പാവത്തിനപ്പോളില്ല ന്നതാണ് സത്യം.
ഞാൻ അതുമായി വെളിയിലേക്ക് ഇറങ്ങിയെങ്കിലും ബൈക്കിലേക്ക് ചാവി ഇടുമ്പോ അത് മറ്റെന്തിന്റെയോ ചാവി ആയിരുന്നു..
ഞാൻ കീ നോക്കി, അവന്റെ കാറിന്റെ കീ ആയിരുന്നത്. പിന്നെയാണ് ഞാൻ ഓർത്തെ ബൈക്കിന്റെ കീ ന്റെ കയ്യിലല്ലേ… ഞാൻ നെറ്റിക്ക് കൈ വെച്ചു, അകത്തേക്ക് പാർക്ക് ചെയ്ത കാറിലേക്ക് കയറുന്നതിന് മുന്നേ
ഞാൻ കുറച്ച് പുറകിലേക്ക് നീങ്ങി നിന്ന് നുമ്പേ ഇറങ്ങി വന്ന വഴി ഞാൻ നോക്കി, ന്തിന്റെ കഴപ്പ് ആയിരുന്നോ.. ന്തോ… നേരെ ഇങ്ങ് വന്ന മതിയാരുന്നു…
ഉള്ളിൽ വീണ്ടും തെറിയും വിളിച്ചു ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി,
“” ന്റെ പെണ്ണെ ഞാനിറങ്ങി നീയൊന്ന് സമാധാനപ്പെട്… “”
ഫോൺ എടുത്തതെ ഞനൊന്ന് മുരണ്ടു, അതിന് ന്തോ പിറുപിറുത്തവൾ ഫോൺ കട്ടാക്കി, അതുമൊരു ചിരിയോടെ കേട്ട് ഞാൻ വണ്ടി മുന്നോട്ടെക്കെടുത്തു.
അവളുടെ വീട്ടിലേക്കൂള്ള ജംഗ്ഷൻ അടുത്തതും റോഡിനോരമൊരു തട്ടുകട കണ്ടു. ഞാൻ വണ്ടി സൈഡിലേക്ക് പാർക്ക് ചെയ്ത് അങ്ങോട്ടേക്ക് നടന്നു.
“” ചേട്ടാ പൊറോട്ട ഉണ്ടാവോ…?? “”
സൈഡിലായി ഇട്ടിരിക്കുന്ന ടേബിളിൽ ഇരുന്ന് കഴിക്കുന്ന ചേട്ടനെ നോക്കി. ദോശ ഉണ്ടാക്കുന്ന തിരക്കിലായിരുന്ന കടയിലെ ചേട്ടൻ ന്നെയൊന്ന് നോക്കി, അടുത്തിരുന്ന കേസ്രോളിന്റെ മൂടി തുറന്ന് നോക്കി.
“” പൊറോട്ട കഴിഞ്ഞല്ലോ മോനെ…. നല്ല ചൂട് ദോശയുണ്ട് എടുക്കട്ടേ… “”
ദോശയെങ്കിൽ ദോശ ഞാൻ ഒരു പത്തെണ്ണം പാർസൽ എടുത്തോളാൻ പറഞ്ഞു. കൂടെ കറിയായി സമ്മന്തിയും മുളക് കറിക്ക് പുറമെ ബീഫ് കറിയും ഞാൻ പറഞ്ഞ്, പെട്ടന്ന് തന്നെ പറഞ്ഞ സാധവും വാങ്ങി ഞാൻ കാറിലേക്ക് കയറി,
