ഭദ്ര നോവല്‍

കാച്ചിയ എണ്ണയുടെയും, രാസനാതിപൊടിയുടെയും ഗന്ധം അയ്യാളെ മത്ത്പിടിപ്പിച്ചു.
വേദനയിൽ പുളയുന്ന ഭദ്രയുടെ ശിരസ് ദേവൻ വീണ്ടും തന്നോട് അടുപ്പിച്ച് ആ ഗന്ധം വീണ്ടും വീണ്ടും ആസ്വദിച്ച് ശ്വസിച്ചു.

“തമ്പ്രാൻ കുട്ട്യേ… ഇവ്വളെ ഞാ എടുത്തോട്ടെ.. ന്തായാലും ജീവനോടെ വിടാൻ പോണില്ല്യാ..അപ്പ പിന്നെ…”

കാമവികാരമുണർന്ന ദേവൻ അപ്പുവിനോട് ചോദിച്ചു.

“മ്… വൈകിക്കേണ്ട അത്കഴിഞ്ഞാ ഓളെയങ്ങ് കൊന്ന് കളഞ്ഞേക്ക്.”
അപ്പു പറഞ്ഞു.

അപ്പുവിന്റെ മറുപടികേട്ട ചാരു അമ്പരന്ന് നിന്നു.

“ദേവീ…ഒരു ഏട്ടനാണോ ഇങ്ങനെയൊക്കെ പറയണേ..ഇല്ല്യാ ഞാൻ സമ്മതിക്കില്ല്യാ”

ചാരു ദേവനെ തടയാൻവേണ്ടി ചെന്നെങ്കിലും നാഗക്കാവിന് അടുത്തെത്തിയപ്പോൾ ഏതോ ഒരു ശക്തി അവളെ തടഞ്ഞു.

കാർമേഘം വിണ്ണിനെവന്നുമൂടി ശക്തമായ കാറ്റ് നാഗക്കാവിലേക്ക് ഒഴുകിയെത്തി ഏഴിലംപാലയും, വാനംമുട്ടെ വളർന്നുനിൽക്കുന്ന ആൽമരവും കാറ്റിന്റെ ഗതിക്കനുസരിച്ച് ഉലഞ്ഞാടി,
വവ്വാലുകൾ കൂട്ടം കൂട്ടമായി പറന്നുയർന്നു.
നിലത്ത് വീണ ഭദ്ര പതിയെ എഴുന്നേറ്റു.

മരണം മുന്നിൽകണ്ട അവൾ തൊഴുകൈയ്യോടെ ദേവന് മുന്നിൽ നിന്നു.

“ന്നെ ഒന്നും ചെയ്യരുതെ ദേവേട്ടാ…”

” ഭദ്രേ… നിക്ക് വേണം നിന്നെ. ദേ നിന്റെ ഏട്ടനോട് ഞാൻ അനുവാദം വാങ്ങി.
ന്തായാലും ഇയ്യിപ്പ മരിക്കും, ന്നാപ്പിന്നെ കന്യകയായ നീ കാമസുഖംകൂടെ അനുഭവിച്ചു മരിക്കണതാകും നല്ലത്..
ല്ലേ തമ്പ്രാൻ കുട്ട്യേ… “

“ഹഹഹ…”
അപ്പു ആർത്തുച്ചിരിച്ചു.

“ന്റെ ഏട്ടൻ തമ്പ്രാനാണോ ദേവീ ത്…”

പാതിതുറന്ന മിഴികളുമായി ഭദ്ര നാഗപ്രതിഷ്ഠക്ക് മുന്നിലിരുന്നു.

കാമം നിറഞ്ഞ കൈകളുമായി ദേവൻ അവളുടെ അടുത്തെക്ക് ചെന്നു.
സർവ്വശക്തിയെടുത് ഭദ്ര ദേവനെ തള്ളിയിട്ടു.

നിസ്സഹായതയോടെ ചാരു നാഗക്കാവിന് പുറത്ത് നിന്ന്കൊണ്ട് എല്ലാംകാണുന്നുണ്ടായിരുന്നു.

രക്ഷപ്പെടാൻ മനസ് മന്ത്രിചെങ്കിലും ശരീരം അനുവദിച്ചില്ല.

“അമ്മേ ദേവീ.. കാവിലമ്മേ… നാഗരാജാവേ, നാഗയക്ഷി.. ദിവസവും മുടക്കിലാണ്ട് അവിടുത്തെ മുന്നിൽ വന്ന് തിരികൊളുത്തുന്ന ന്നെ കൈവിടല്ലേ…”

ശിലാവിഗ്രഹങ്ങൾക്കുമുൻപിൽ ഭദ്ര കേണപേക്ഷിച്ചു.

കാർമേഘംകൊണ്ട് ആകാശം കറുത്തുകുത്തി , വലിയ ശബ്ദത്തോട് കൂടി ഇടിയും മിന്നലും ഭൂമിയിലേക്ക് പതിച്ചു.

ഇടിയുടെ ശബ്ദം കേട്ട ചാരു ചെവികൾ രണ്ടും പൊത്തിപ്പിടിച്ചു.

ദേവൻ ഭദ്രയുടെ മേൽമുണ്ട് വലിച്ചൂരി.

പാതി മരിച്ച ശരീരവുമായി ഭദ്ര ഇഴഞ്ഞു നീങ്ങി.
ദേവൻ അവൾടെ കാലുകൾ പിടിച്ചുവലിച്ചു.

“തമ്പ്രാൻകുട്ടി പോയിക്കൊള്ളു ഞാനങ്ങട്‌ വരാ..”

ദേവന്റെ പരാക്രമംകണ്ട് അപ്പു ഊറി,ഊറി ചിരിച്ചു.

“ഞാൻ ദേ ഇവിട്യണ്ട്. കാര്യം കഴിഞ്ഞാ മറക്കേണ്ട.. ജീവനിങ്ങട് എടുത്തോളൂ..”

അർദ്ധനഗ്നയായി കിടക്കുന്ന ഭദ്രയുടെ ശരീരത്തിലേക്ക് കാമത്തിന്റെ രസചൂടുമായി ദേവൻ വലിഞ്ഞുകയറി.

ദേവന്റെ കാമലീകൾ കാണാൻശേഷിയില്ലാതെ ചാരു മുഖം മറച്ചു.

ഭദ്രയുടെ ജീവന് വേണ്ടി അവൾ നാമ ജപങ്ങളാൽ പ്രാർത്ഥിക്കാൻ തുടങ്ങി.

“സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം,
മാണിക്യ മൌലി സ്ഫുരത്,
താരാനായക ശേഖരാംസ്മിത മുഖീ,
മാപീന വക്ഷോ രുഹാം
പാണിഭ്യാംമളി പൂര്‍ണരത്ന ചഷകം,
രക്തോല്പലം ബിഭ്രതീം സൌമ്യാം രത്ന
ഘടസ്‌ഥ രക്തചരനാം,
ധ്യായേത് പരാമംബികാം”

മൂടികെട്ടിയ കാർമേഘം മഴത്തുള്ളികളായി പൊഴിഞ്ഞ് ശിരസ്സിൽ പതിഞ്ഞപ്പോഴാണ് ചാരു മിഴികൾ തുറന്നത്.

ദീപസ്തംഭത്തിൽ ഭദ്ര കൊളുത്തിയ തിരിനാളം അണഞ്ഞിരിക്കുന്നു
ചാരു വേഗം നാഗക്കാവിനുള്ളിലേക്ക് നോക്കി
ചലനമറ്റു കിടക്കുന്ന ഭദ്രയെകണ്ടപ്പോൾ
അവൾ അലറികരഞ്ഞു.

മുണ്ട് വലിഞ്ഞുടുക്കുന്ന ദേവനെ കണ്ട അവൾക്ക് പുച്ഛമാണ് തോന്നിയത് പക്ഷെ എല്ലാം നോക്കിയിരുന്നസ്വദിച്ച അപ്പുവിനെ അവൾക്ക് നിഗ്രഹിക്കാനുള്ള ദേഷ്യം ഉടലെടുത്തു.

“തമ്പ്രാൻ കുട്ട്യേ… മരിച്ചു ന്നാ തോന്നണെ.”
വെപ്രാളത്തോടെ ദേവൻ വിളിച്ചുപറഞ്ഞു.

അപ്പു ആകാശത്തിലേക്ക് നോക്കി കാക്കകൾ വട്ടംകൂടി കലപില ശബ്ദമുടക്കാൻ തുടങ്ങി.
മഴ പൂർവ്വാധികം ശക്തിയോട് കൂടി മണ്ണിലേക്ക് പതിച്ചു.

നാഗക്കാവിലേക്ക് കടന്ന അപ്പു അർദ്ധനഗ്നയായികിടക്കുന്ന ഭദ്രയുടെ ശരീരത്തിൽ അഴിഞ്ഞുകിടക്കുന്ന മേൽമുണ്ട് കൊണ്ട്പുതച്ചു.

“നിയിപ്പ ന്താ ചെയ്യാ…”
ആദിയോടെ അപ്പു ചോദിച്ചു.

“ഇവിട്യടാ… തമ്പ്രാൻകുട്ടിയാകാല് പിടിച്ചേ”

“മ്…”
കൈയിലുള്ള ദണ്ഡ് താഴെ വച്ചിട്ട്
അപ്പുവും, ദേവനുംകൂടെ ഭദ്രയെ പൊക്കിയെടുത്ത് നാഗത്തറയിലേക്ക് കയറുന്ന കൽപ്പടവുകളിൽ കിടത്തി.

ഇടിയോട്കൂടിയമഴ തിമിർത്തു പെയ്യ്തു,
അഭിഷേകം ചെയ്ത് മഞ്ഞൾപൊടി മഴവെള്ളത്തിൽ കുതിർന്ന് നാഗത്തറയിൽനിന്ന് ഒലിച്ചിറങ്ങി ഭദ്രയുടെ മുഖത്തേക്ക് ഇറ്റി വീണു.

മഞ്ഞൾപ്പൊടി കലർന്ന ജലം അവളുടെ മുഖത്തേക്ക് വീണതും ഹൃദയം വീണ്ടുമിടിക്കാൻ തുടങ്ങി.

അപ്പുവും, ദേവനും തിരിഞ്ഞുനടക്കുമ്പോഴാണ് പിന്നിൽ നിന്ന് ഇടറിയ ശബ്ദത്തിൽ ഒരു വിളികേട്ടത്.

“അപ്പുവേട്ടാ…”

ഭദ്രയുടെ ദയനീയമായ ആ വിളികേട്ടപ്പോൾ ചാരു പൊട്ടിക്കരഞ്ഞു.

പരസ്പരം മുഖത്തോട് മുഖം നോക്കിയ ഇരുവരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

“മരിച്ചിട്ടില്യാ…”
അപ്പു പറഞ്ഞു.

ദേവൻ വേഗം അപ്പുവിന്റെ കൈയിലുള്ള ദണ്ഡ് വാങ്ങി ഭദ്രയെ അടിക്കാൻ ഓങ്ങി നിന്നു, പക്ഷെ ഭദ്രയുടെ ശിരസിന് മുകളിൽ ഫണമുയർത്തി നിന്ന സ്വർണനിറമുള്ള സർപ്പത്തെ കണ്ടതും അയ്യാളുടെ കൈവിറച്ചു.

മിഴികൾ പാതിതുറന്ന് അവൾ വീണ്ടും അപ്പുവിനെ വിളിച്ചു.

“ന്താ ദേവാ ഈ കാട്ട്ണെ, ആ ജീവനങ്ങട് എടുത്ത്വേളാ..”

ദേവന് ധൈര്യം പകർന്നപ്പോൾ അയ്യാൾ ദണ്ഡ് കൊണ്ട് ഭദ്രയുടെ ശിരസിൽ ആഞ്ഞടിച്ചു.
തടസം നിന്ന സ്വർണനിറമുള്ള സർപ്പത്തെ നാഗക്കാവിൽ വച്ചുതന്നെ ദേവൻ തല്ലിക്കൊന്നു.
ഭദ്രയുടെ മരണം കണ്ട് പകച്ചുനിന്ന ചാരു ബോധരഹിതയായി നാഗക്കാവിന് പുറത്ത് കുഴഞ്ഞുവീണു.

നാഗക്കാവിൽ ചാരു കുഴഞ്ഞുവീണ് കിടക്കുന്നത് കണ്ട ഹരി വേഗം അവളെയെടുത്ത് മുറിയിൽ കൊണ്ടുപോയി കിടത്തി.
ചാരുവിന്റെ മുഖത്തേക്ക് വെള്ളം തെളിച്ചപ്പോൾ അവൾ പതിയെ കണ്ണുതുറന്നു…
ഭദ്രയുടെ മരണംകണ്ട് പകച്ചുനിന്ന ചാരു ബോധരഹിതയായി നാഗക്കാവിന് പുറത്ത് കുഴഞ്ഞുവീണുകിടക്കുന്നത് കണ്ട
ഹരി അവളെയെടുത്ത് വേഗം മുറിയിലേക്ക് കൊണ്ടുപോയികിടത്തി.
ചാരുവിന്റെ മുഖത്തേക്ക് വെള്ളം തെളിച്ചപ്പോൾ അവൾ പതിയെ കണ്ണുതുറന്നു…

“ചാരു…. ഇങ്ങോട്ട് നോക്യേ…”

ഹരി അവളുടെ കവിളിൽതട്ടി വിളിച്ചു.

ചാരു ചുറ്റിലും നോക്കി, അമ്മയും മുത്തശ്ശിയും മനക്കലെ ദാസിപ്പെണ്ണുങ്ങളും തന്റെ ചുറ്റുഭാഗവും വട്ടം കൂടി നിൽക്കുന്നത് കണ്ട അവൾ പെട്ടന്ന് തന്നെ എഴുന്നേറ്റിരുന്നു.

“ന്താ ല്ലാരും കൂടെ…”
ആകാംക്ഷയോടെ അവൾ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *