ഭദ്ര നോവല്‍

“ആരെ കണ്ടൂ ന്നാ ഈ പറയണേ…”
തമ്പുരാട്ടി ചോദിച്ചു.

” ഭദ്രകുഞ്ഞ്… പിന്നെ നിക്കൊന്നും ഓർമ്മയില്ല്യ…”
ഭയത്തോടെ അവൾ പറഞ്ഞു.

“ചതിച്ചല്ലോ ന്റെ ദേവ്യേ …”
ഭാർഗ്ഗവിതമ്പുരാട്ടി നെഞ്ചത്ത് കൈവച്ചുകൊണ്ട് പറഞ്ഞു.

“ഞാനും അന്ന് കണ്ടിരുന്നുന്ന് പറഞ്ഞപ്പോൾ ല്ലാവരും കൂടെ ന്നെ കളിയാക്കി…,പ്പോ ന്തായി വിശ്വാസായില്ല്യേ..
സാവിത്രിതമ്പുരാട്ടി പറഞ്ഞു.

“നി പ്പ ന്തൊക്കെ അനർത്ഥങ്ങളാണാവോ ണ്ടാവന്റെ ദേവീ…
സാവിത്രേ…വേഗം മാധവനെ വിവരാറീക്കാ.. ന്നിട്ട് ങ്ങട് മഠത്തിൽ തിരുമേനിയേം കൂട്ടി വരാ പറയ്യ വേഗയ്ക്കോട്ടെ…”

“ഉം…ആളെ വിടാം അമ്മേ….”

നാഗക്കാവിൽ നടന്ന സംഭവം മുത്തശ്ശിയോട് പറയാൻ വന്ന ചാരു ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.

കിഴക്കേ ഭാഗത്തെ കസേരയിലിരുന്ന് മേശയുടെഅറയിൽ അവൾ നേരത്തെ ഭദ്രയെന്ന് തലക്കെട്ടെഴുതിഅടിവരയിട്ടു വച്ച വെള്ളപേപ്പറെടുത്തു നിവർത്തി.

അടിവരയിട്ടതിന് താഴെ ചോരകൊണ്ട്
മൂന്നുവരികൾ എഴുതിയത് കണ്ട ചാരു കസേരയിൽനിന്നും ചാടിയെഴുന്നേറ്റു.
“എന്റെ ലക്ഷ്യം എന്നെ
നിഗ്രഹിച്ചവരുടെ നാശമാണ്…
അത് നീയും ആഗ്രഹിക്കും.”

തന്റെപിന്നിൽ നാഗം സിൽക്കാരം മീട്ടുന്നശബ്ദം കേട്ടയുടനെ അവൾ തിരിഞ്ഞു നോക്കി
പിന്നിൽ ആരോ നിൽക്കുന്നപോലെ തോന്നിയെങ്കിലും അവൾ ധൈര്യം സംഭരിച്ച് അവിടെത്തന്നെ നിന്നു.

മണ്ണുകൊണ്ട് തേച്ച ചുമരിനോട് ചാരി ഒരു സ്ത്രീരൂപം തെളിഞ്ഞുവന്നു.

“ചാരു പിന്നിലേക്ക് ചലിച്ചു. കസേരയുടെ കാലിൽ അവൾക്ക് തടസമായിനിന്നു.

തെളിഞ്ഞു വന്ന ആരൂപം ഒടുവിൽ പൂർണത കൈവരിച്ചു.

പാദങ്ങൾ നിലത്ത് സ്പർശിക്കാതെ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് ആർത്തു ചിരിച്ചു. ആ അട്ടഹാസം ഒറ്റമുറിയെ പ്രകമ്പനം കൊള്ളിച്ചു.

“ഭദ്ര….”
ചാരു അറിയാതെ പറഞ്ഞു.

എന്ത് ചെയ്യണമെന്നറിയാതെ അവൾ പകച്ചനിന്നു.

സംഹാരരൂപനും ആദിശങ്കരനുമായ സാക്ഷാൽ കൈലാസനാഥനെ സ്മരിച്ചുകൊണ്ട് ആത്മരക്ഷക്കായി ശിവസ്തോത്രം ജപിക്കാൻ തുടങ്ങി.

“ഓം നമഃ ശിവായ…
ഓം നമഃ ശിവായ…
ഓം നമഃ ശിവായ…”

“നാഗേന്ദ്രഹാരായ ത്രിലോചനയ,
ഭസ്മാങ്ഗരാഗായ മഹേശ്വരായ,
നിത്യായ ശുദ്ധായ ദിഗമ്ബരായ,
തസ്മൈ ‘ന’ കാരായ നമഃ ശിവായ…”
ശിവസ്തോത്രം ജപിക്കുമ്പോഴും ഭദ്ര ആർത്തട്ടഹസിച്ചുകൊണ്ടേയിരുന്നു.

ചാരു അവളുടെ അട്ടഹാസംകേട്ട് പതിയെ കണ്ണുതുറന്നുനോക്കി

“ന്നെ ഒന്നും ചെയ്യരുത്…”
ഭയത്തോടെ ചാരു രണ്ടുകൈയ്യും കൂപ്പികൊണ്ട് പറഞ്ഞു.

“ന്നെ ന്തിന് ഭയക്കണം.. നിക്ക് ഒന്നും ചെയ്യാനാകില്ല്യാ നിന്റെ കൈയിലെ രക്ഷയുള്ളടത്തോളംകാലം.”

ഭദ്രയുടെ മറുപടി കേട്ടപ്പോൾതന്നെ ചാരുവിന് പകുതിജീവൻ തിരിച്ചുകിട്ടി.

“ന്നെ കുറിച്ചല്ല അറിയേണ്ടേ…
ന്നോട് ചോദിക്കൂ.. മുത്തശ്ശിയോട് ചോദിച്ചാൽ മുത്തശ്ശിക്ക് അറിയണതല്ലേ പറയു….”

ചെറുപുഞ്ചിരിയോടെ ഭദ്ര പറഞ്ഞു.
സംസാരിക്കുമ്പോൾ അവളുടെ പല്ലുകൾക്ക് പ്രത്യേക തിളക്കമുണ്ടായിരുന്നു.
തൂവെള്ള നിറത്തിലുള്ള പല്ലുകളുടെ ഇടയിൽകൂടെ ദ്രംഷ്ഠകൾ വരുന്നുണ്ടോയെന്ന് ചാരു സൂക്ഷ്മതയോടെ നോക്കി.

ഇല്ലായെന്ന് ബോധ്യപ്പെട്ടപ്പോൾ തന്നെ അവൾ ദീർഘശ്വാസമെടുത്തുവിട്ടു.

“മുത്തശ്ശി പറഞ്ഞ ഭദ്രേയെ നീയറിയൂ…
എല്ലാവരെയും, സ്നേഹിച്ചുകയും, വിശ്വസിക്കുകയും ചെയ്ത ഒരു ഭദ്ര ണ്ടായിരുന്നു ഈ മനക്കല്,
ആരും അറിയാതെ പോയ സത്യം.
ന്റെ മരണം… അത് നടപ്പിലാക്കിയ മനക്കലെ ആൺത്തരികളെ ഞാൻ ഇല്ല്യാതെയാക്കും.നാഗരാജാവാണെ സത്യം.”

ചാരു എന്തുചെയ്യണമെന്നറിയതെ നിന്നു.
തുറന്നിട്ട ജാലകപ്പൊളിയിലേക്ക് ഭദ്ര നോക്കിയതും
വലിയശബ്ദത്തോടെ ജാലകപ്പൊളി വന്നടഞ്ഞു.

ഇടിച്ചുകയറിയ ഇളംകാറ്റിന് തടസം സൃഷ്ടിച്ചുകൊണ്ട് മുറിയിലേക്ക് കടക്കുന്ന വാതിലും ഭദ്രയുടെ ദൃഷ്ടിപതിഞ്ഞതോടെ താനെ വന്നടഞ്ഞു

ചാരു പകച്ചുനിന്നു.

ഭദ്ര ആർത്തുചിരിച്ചു.

“ന്തിനാ പേടിക്കുന്നെ, നിക്ക് ഒന്നും ചെയ്യാനാകില്ല്യാ. ന്നെകുറിച്ചല്ലേ നീ അന്വേക്ഷിച്ചു കൊണ്ടിരിക്കാണെ ഞാൻ പറയാം…”

ഭദ്രക്ക് ചുറ്റും കോടവന്നുനിറഞ്ഞു
എവിടന്നോ വലിഞ്ഞുകയറിയ കറുത്തപൂച്ച
കഴുക്കോലിന്റെ ഇടയിലൂടെ എത്തിനോക്കി.
അതിന്റെ പല്ലുകളിൽ രക്തം പുരണ്ടിരിക്കുന്നുണ്ടെന്ന് ചാരുവിന് തോന്നി.
പുറത്ത് നിന്ന് ചാവലിപ്പട്ടികൾ നിർത്താതെ ഒരിയിട്ടു.

രൗദ്രഭാവത്തിൽ ഭദ്ര കറുത്തപൂച്ചയെ നോക്കിയതും
അനുസരണയുള്ള വളർത്തുമൃഗത്തെപ്പോലെ അവിടെനിന്നും അപ്രത്യക്ഷമായി.

ഭദ്ര പുഞ്ചിരിച്ചുകൊണ്ട് ചാരുവിനെ നോക്കി.

“ഞാൻ… നിക്ക് …നിക്ക് ഒന്നും അറിയേണ്ട..
ന്നെ വെറുതെ വിടണം….”
ചാരു രണ്ടുകൈകളും കൂപ്പി കേണപേക്ഷിച്ചു
ചാരുവിന്റെ മറുപടികേട്ട ഭദ്ര വീണ്ടും അട്ടഹസിച്ചു.

“ന്നെ കണ്ടിട്ടാണോ..”

“ഉം..അതെ…”
ഭയത്തോടെ അവൾ പറഞ്ഞു.

ഭദ്ര പുഞ്ചിരിച്ചു , അവൾക്ക് ചുറ്റുമുള്ള കോട പതിയെ പിൻവാങ്ങി ഭദ്രനിലത്ത് സ്ഥാനമുറച്ചു.
സാധാരണ ഒരു പെണ്കുട്ടിയായി ഭദ്രമാറിയ
അവൾ കാഞ്ഞിരം കൊണ്ട് പണിതീർത്ത കട്ടിലിന്റെ ഒരു വശത്തായി ഇരുന്നു.

ചാരുവിനോട് ഇരിക്കാൻ കൽപ്പിച്ച് ഭദ്ര തന്റെ കഥകളുടെ കെട്ടഴിച്ചു.

“ഒരുകാലത്ത് ഈ നാട് ഭരിച്ചിരുന്ന തമ്പ്രാക്കളാണ് തൈക്കാട്ട് മനക്കല് ണ്ടായിരുന്നത്.
പണവും,പ്രതാപവും തലക്ക് പിടിച്ചപ്പോൾ പെണ്ണിന്റെ മാനത്തിന് തൊടിയിലെ പുല്ലിന്റെ വിലപോലും കല്പിക്കാത്തവർ..
ഒരു നശിച്ച ജന്മമായിരുന്നു ന്റെ..
പെറ്റിട്ടതും ‘അമ്മ കാലം ചെയ്തു…
പിന്നാലെ അച്ഛനും..
ആരോരുമില്ലാത്ത ഞാൻ ഒരധികപറ്റായി വളർന്നു. നിക്ക് ഓർമ്മവച്ചനാൾ മുതൽ
ഊട്ടുപുരയിലായിരുന്നു ന്റെ ബാല്യം.
കരിയും, പുകയും കൊണ്ട് ദാസിപ്പെണ്ണുങ്ങളുടെകൂടെ…”

ചാരു മറുത്തൊന്നുംപറയാതെ എല്ലാം കേട്ടിരുന്നു.

ഭദ്ര തുടർന്നു…

“ഒരീസം ഊട്ടുപുരയിൽ ജോലിചെയ്‌തോണ്ടിരുന്ന പാറുവേച്ചിയെ ചെറിയമ്പ്രാൻ വിളിച്ചോണ്ട് പോയി, ന്തിനാണെന്നറിയാൻ ഞാൻ കുറച്ചു കഴിഞ്ഞുപോയിനോക്കി.

അർദ്ധ നഗ്നയായി ചെറിയമ്പ്രാന്റെ കാമലീലകൾക്ക് മുന്നിൽ നിസ്സഹായതയായി നിൽക്കുന്ന പാറുവേച്ചിയെയാണ് നിക്ക് അവിടെ കാണാൻ കഴിഞ്ഞത്.

കാമം മൂക്കുമ്പോൾ ഒളിഞ്ഞിരുന്ന് മനക്കലെ ദാസിപെണ്ണുങ്ങളെ പ്രാപിക്കുന്ന തംമ്പ്രാക്കളോട് പുച്ഛായിരുന്നു നിക്ക്.

പാറുവേച്ചിടെ മകൾ അമ്മാളുവാണ് അന്ന് നിക്ക് കൂട്ടായിട്ടുണ്ടായിരുന്നത്,
ന്റെ സങ്കടങ്ങളും, ദുഃഖങ്ങളും ഓളോടാ ഞാൻ പങ്കുവച്ചിരുന്നത്.
സത്യത്തിൽ ഓളാദ്യം പാറുവേച്ചിയുടെകൂടെ
മനക്കല് വന്നപ്പോൾ ഞാനവിടെ ദാസിപ്പണിക്ക് വന്നതായിരുന്നു ന്നാ വിചാരിച്ചേ.
തമ്പ്രാട്ടികുട്ട്യാണെന്നറിഞ്ഞപ്പോൾ ന്നോട്
ശ്ശ കലം പാലിച്ചു.
പിന്നീട് ന്റെ കളികൂട്ടുക്കാരിയായി അമ്മാളു.

തൈക്കാട്ട് മനക്കലിന് പുറത്തൊരു ലോകമുണ്ടെന്ന് ഓളെനിക്ക് കാണിച്ചു തന്നു.

Leave a Reply

Your email address will not be published. Required fields are marked *