ഭദ്ര നോവല്‍

“മ്പ്രാനെ…ഒന്ന് നിൽക്കൂ.. ഈടന്ന് അൽപ്പം കൂടെ പോയാ അമ്പലെത്തി.”

നടത്തം നിർത്തി അയ്യാൾ തിരിഞ്ഞു നിന്നു.

“നിക്കറിയാ… ഞാ ഇശ്ശ്യായിവിടെ.. ന്നെ പഠിപ്പിക്കണ്ടാ ട്ടോ… “

കത്തിയെരിയുന്നചൂട്ട് വീശി അൽപ്പം ദേഷ്യത്തോടെ തമ്പുരാൻ പറഞ്ഞു.

“എവിട്യാ ച്ചാ നോക്കൂ.”

മുഖം അൽപ്പം കയറ്റിപ്പിടിച്ചുകൊണ്ട്
അവൾ തമ്പുരാനെ നോക്കി.

“ഹൈ, ന്റെ മോത്തേക്ക് നോക്കാനല്ല ചെടി എവിട്യാന്ന് നോക്കാനാ പറഞ്ഞേ…”

ഇടവഴിലിലെ മുളകൊണ്ട് പണികഴിപ്പിച്ച വേലിക്കിടയിലൂടെ അവൾ തന്റെ കണ്ണുകൾ കൊണ്ട് ആ ചെടി പരതി.

ഇരുട്ടിന്റെ നിശബ്ദത മാധവന്റെ ചെവികളിൽ വന്നുപതിച്ചു. ചെവീടിന്റെ കനത്ത ശബ്ദവും, ഇളങ്കാറ്റും ചുറ്റിലും പരന്നു.
മൂങ്ങകൾ പേടിപ്പെടുത്തുന്ന രീതിയിൽ
വൃക്ഷത്തിന്റെ മുകളിലിരുന്ന് മൂളുന്നത് കേട്ട മാധവൻ നാലുഭാഗത്തും തിരിഞ്ഞുനോക്കി.

ഒറ്റക്കലങ്കിലും അയ്യാളുടെ മനസിൽ ഭയം ഉടലെടുത്തു.

“ഇവിടെല്യല്ലോ മ്പ്രാനെ… കുറച്ചപ്പർത്തേക്ക് പോയി നോക്കാ…”
നങ്ങേലി പറഞ്ഞു.

“ന്നാ വാര്യാ…”
നങ്ങേലിയെ മുൻപിലാക്കി മാധവൻ ചൂട്ടും കത്തിച്ച് പിന്നിൽ നടന്നു.
പിന്നിലൂടെ നടക്കുമ്പോഴും
ഇരുണ്ട വെളിച്ചത്തിലും അയ്യാൾ അവളുടെ വെടിവോത്ത ശരീരസൗന്ദര്യത്തെ ആസ്വദിക്കുകയായിരുന്നു.

ഇടവഴി പിന്നിട്ട് അവർ പടർന്ന്കിടക്കുന്നവള്ളികളും മരങ്ങളും തിങ്ങി നിൽക്കുന്ന ചെറു വനത്തിലേക്ക് ചെന്നെത്തി.
കത്തിച്ച ചൂട്ടിന്റെ കനൽകുടഞ്ഞിട്ട് അയ്യാൾ താഴേക്ക് നോക്കി.

“.. ദേ ഇവിട്യരുപാട് സസ്യങ്ങളുണ്ടല്ലോ, ഇതാണോ നോക്കൂ.”

മാധവൻ കാണിച്ചു കൊടുത്ത സ്ഥലത്തേക്ക് നങ്ങേലി ചെന്നുനോക്കി.
പക്ഷെ അവരുദ്ദേശിച്ച മരുന്ന് അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല..

“വാര്യാ… നമുക്ക് തിരിച്ചുപോവ്വാ.. ഹരിയിപ്പോ വൈദ്യരുമായി വന്നിട്ട്ണ്ടാവും..”
തിരച്ചിൽ മതിയാക്കി മാധവൻ പറഞ്ഞു.

“മ്പ്രാനെ… അൽപ്പം മുന്നോട്ട് പോയാ ആടെ സർപ്പക്കാവ് ണ്ട്.
ആയിന്റെ ചുറ്റൊറം ണ്ടാവും, ആടെകൂടെ നോക്യാലോ…”
പ്രതീക്ഷ കൈവിടാതെ നങ്ങേലി ചോദിച്ചു.

“മ് ശരി… ന്നാ അത്രേടം വരെ പോയി നോക്കാ…”

ചെറിയവനത്തിലൂടെ നടന്ന് അവർ ആൾപെരുമാറ്റമില്ലാത്ത സർപ്പക്കാവിനോടടുതെത്തി.

ചുറ്റിലും വള്ളികൾപടർന്ന് പന്തലിച്ചിരിക്കുന്നു. സർപ്പക്കാവിന്റെ വലത് ഭാഗത്ത് തന്നെപലമരവും, അതിനോട് ആകാശംമുട്ടെ വളർന്നകരിമ്പനയുംനിൽക്കുന്നു.
വൃശ്ചികമാസത്തിലെ തണുത്ത കാറ്റും, പൂത്തുതളിർത്തു നിൽക്കുന്ന പാലപ്പൂവിന്റെയും ഗന്ധം അയ്യാളെ കോരിത്തരിപ്പിച്ചു.

വൈദ്യരുമായി ഹരി പെട്ടന്ന് തന്നെ തിരിച്ചെത്തി. ചില പച്ചില മരുന്നുകൾ വച്ചുകെട്ടി രാമൻ നായരെ കിടത്തി ചികിത്സിച്ചു.

ഭാർഗ്ഗവിതമ്പുരാട്ടി മാധവനും നങ്ങേലിയും പോയവഴിയെ ഇടവും വലവും നോക്കുന്നത് കണ്ട ഹരി ചോദിച്ചു

“മുത്തശ്ശി ആര്യെ നോക്കണേ..”

“നങ്ങേലിയും നിന്റെ അച്ഛനും കൂടെ ശങ്കുപുഷ്പ്പത്തിന്റെ ചെടി പറിക്കാൻ പോയിട്ട് ഇതുവരെ വന്നില്ല്യാ… “

“തിനാണോ ങ്ങനെ ആദിപിടിച്ചിരിക്കണേ.. വരും… മുത്തശ്ശി അകത്തേക്ക് കയറി ഇരിക്യാ…നേരം ഇശ്ശ്യായിരിക്കിണു.”

ഹരി മുത്തശ്ശിയെപിടിച്ച് ഉമ്മറത്തേക്ക് കയറി.

“വല്ല്യമ്പ്രാട്ട്യേ…ഒന്നിങ്ങട് വര്യാ..”

രാമൻനായരെ ചികിത്സിക്കുകയായിരുന്ന വൈദ്യർ ഉടൻ ഉമ്മറത്തേക്ക് കയറിപ്പോകുന്ന ഭാർഗ്ഗാവിതമ്പുരാട്ടിയെ വിളിച്ചു.

“ന്താ വൈദ്യരെ…”

“ഇദ്ദേഹം ആരെയോ വിളിക്കിണു..”

ഹരി വേഗം രാമൻനായരുടെ അടുത്തേക്ക് ചെന്ന് ചെവി അയ്യാളുടെ മുഖത്തേക്ക് അടുപ്പിച്ചു വച്ചു.

ചെറിയ ശബ്ദത്തിൽ അയ്യാൾ എന്തോ പറയുന്നുണ്ടായിരുന്നു.
കൂടെ ചാരുവും ഹരിയുടെ അടുത്തേക്ക് ചെന്നു.
ചെവി അയ്യാളുടെ മുഖത്തേക്ക് അടുപ്പിച്ചപ്പോൾ അവളുടെ മുടിയിഴകൾ ഒരുവശത്തേക്ക് വീണു.

ഇടത് കൈകൊണ്ട് അവൾ അഴിഞ്ഞുവീണ കേശത്തെ ഒതുക്കിവച്ച് രാമൻനായർ എന്താണ് പറയുന്നതെന്ന് ശ്രദ്ധിച്ചു.

“അപ്പൂഞ്ഞേ…. അവൾ…അപ്പൂഞ്ഞേ… ”
ഇടറിയ ശബ്ദത്തോടെ, അടഞ്ഞുകിടന്ന കണ്ണുകൾ പാതിതുറന്ന് കൊണ്ട് രാമൻ നായർ പിറുപിറുത്തു.

“അപ്പൂഞ്ഞിനെ വിളിക്ക് ണ്ടല്ലോ മുത്തശ്ശ്യെ… ആരാ അപ്പൂ…”
പറഞ്ഞു മുഴുവനക്കാതെ ഭയത്തോടെ അവൾ അവിടെനിന്നും എഴുന്നേറ്റ് മുത്തശ്ശിയുടെ അടുത്തേക്ക് ചെന്ന്
ചില ഓർമ്മകൾ തിരിച്ചുകിട്ടിയപോലെ ചോദിച്ചു.

“ഇവ്ടെ ആരാ അപ്പു… പറ മുത്തശ്ശി..”

“അപ്പു ന്ന് പറയണത് ദേ ഹരിക്കുട്ടന്റെ അച്ഛൻ. കുഞ്ഞുന്നാൾളെ പേരാ.. ഇപ്പ ആരും വിളിക്ക്യാറില്ല്യാ….”

ചാരു അൽപ്പനേരം കണ്ണുകളടച്ചു നിന്നു.

“അതെ… നിക്ക് ഓർമ്മയുണ്ട്. ആന്ന് ദേവന്റെ കൂടെ ണ്ടായിരുന്നയാളിന്റെ പേര് അപ്പു ന്നായിരുന്നു.”

ചാരു മനസിനെ ഏകാഗ്രമാക്കികൊണ്ട് താൻ കണ്ട കാഴ്ചകൾ ഓരോന്നായി ഓർത്തെടുത്തു.
നാഗക്കാവിനോട്ചരിനിന്ന തന്റെ മുൻപിലൂടെ കാവിനുള്ളിലേക്ക് കടന്ന് ഭദ്രയുടെ അർദ്ധനഗ്നമായാ ശരീരത്തെ മേൽമുണ്ട്കൊണ്ട് മറക്കുന്ന അപ്പുവിന്റെ മുഖം അവളുടെ മനസിൽ നിന്നിമാഞ്ഞു.

“ദേവി…. അച്ഛൻ…”

അടച്ചുപിടിച്ച കണ്ണുകൾ നിമിഷനേരം കൊണ്ട് തുറന്ന ചാരു
തൊണ്ടയിൽ വന്ന ഉമിനീർ വലിച്ചിറക്കി.
അപമാനവും,ലജ്ജയുംകൊണ്ട് അവൾ തലതാഴ്‍ത്തി.
പക്ഷെ ഭദ്രയുടെ വാക്കുകൾ ഒരശരീരിപോലെ ചെവിയിൽ മിന്നിമഞ്ഞുകൊണ്ടിരുന്നു.

“ന്നെ നിഗ്രഹിച്ചവരുടെ നാശം കണ്ടേ ഞാൻ മടങ്ങു..”

അച്ഛന്റെ ജീവൻ അപകടത്തിലാണെന്ന് ഉറച്ചു വിശ്വസിച്ച അവൾ ഹരിയോട് കാര്യങ്ങൾ പറഞ്ഞു.
പക്ഷെ നിരീശ്വരവാദിയായ ഹരി കേട്ടപാടെ തള്ളിക്കളഞ്ഞു.

“ന്താ ഈ പറയണേ… അച്ഛന്റെ ജീവനോ..
നിനക്കെന്താ ഭ്രാന്ത് പിടിച്ചോ…
അച്ഛന്റെ കഴുത്തിൽ മഠത്തിൽ തിരുമേനി കെട്ടികൊടുത്ത രക്ഷ കണ്ടിരിക്കിണോ ഇയ്യ്.. അത് മതി അച്ഛന്.. “

പ്രതികാരദാഹിയായ ഭദ്രയുടെ ലക്ഷ്യത്തെ ഭംഗം വരുത്താൻ അവൾ മനക്കലെ ആരുടെയും ശ്രദ്ധപിടിക്കാതെ നിലാവലയം തീർത്ത രാത്രിയിൽ
ശിവക്ഷേത്രത്തെ ലക്ഷ്യമാക്കി അച്ഛനെ തിരഞ്ഞു നടന്നു.

പൂർണ്ണചന്ദ്രൻ വിണ്ണിൽ നിന്ന് തനിക്ക് പ്രകാശം ചൊരിയുന്നുണ്ടെന്ന് മനസിലാക്കിയ ചാരു നടത്തത്തിന്റെ വേഗതകൂട്ടി.

നാഗക്കാവ് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് ഇടവഴിയിലൂടെ ശിവക്ഷേത്രത്തിന്റെ മുൻപിലെത്തി.
ചുറ്റിലും നിലാവിന്റെ വെള്ളിവെളിച്ചം മാത്രം.
ഇളംകാറ്റ് അവളുടെ ശരീരത്തെ തലോടികൊണ്ടേയിരുന്നു
തണുത്ത രാത്രിയിലും നെറ്റിയിൽ നിന്ന് വിയർപ്പുതുള്ളികൾ പൊഴിയാൻ തുടങ്ങി.
നിലാവിന്റെ വെളിച്ചത്തിൽ അവൾക്ക് കാണാമായിരുന്നു തന്റെ നിഴലല്ലാതെ മറ്റാരുടെയോ നിഴൽകൂടെ തനിക്കൊപ്പമുണ്ടെന്ന്.

ചാരു പതിയെ തിരിഞ്ഞു നോക്കി,
പക്ഷേ അവളുടെ പിന്നിൽ ആരുമുണ്ടായിരുന്നില്ല…
അവൾ മുന്നോട്ട് ചലിച്ചു.
ഭയം അവളിൽ കിടന്ന് താണ്ഡവമാടി.
പക്ഷെ തന്റെ അച്ഛന്റെ ജീവൻ, അത് കാത്തുരക്ഷിക്കാൻ അവൾ ബാധ്യസ്ഥയാണെന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ എവിടെനിന്നോ ധൈര്യം അവളിലേക്കെത്തിചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *