ഭദ്ര നോവല്‍

വാലിൽ ചവിട്ട് കിട്ടിയ കരിമ്പൂച്ച ഹരിയുടെ ശരീരത്തിലെക്കെടുത്ത് ചാടി.

ഇത്തവണ ഭയമയാളെ പിടിമുറുക്കി.
കരിമ്പൂച്ച പിന്തിരിഞ്ഞുപോയി.

ശക്തമായ കാറ്റിൽ ഉടുമുണ്ടിന് മുകളിൽ കെട്ടിയ ചുവന്നപട്ട് ഊരിവീണത് ഹരിയറിഞ്ഞില്ല..

വനത്തിനുള്ളിൽ പാലപ്പൂവിന്റെയും, അരളിയുടെയും ഗന്ധം പരക്കാൻ തുടങ്ങി.
തന്റെ പിന്നിലരോ നിൽക്കുന്നുടെന്ന് തോന്നിയഹരി തിരിഞ്ഞുനോക്കി.

മുഖം വ്യക്തമല്ലാത്ത ഒരു സ്‌ത്രീ രൂപം.
ഹരി സൂക്ഷിച്ചു നോക്കി
പതിയെ ആ മുഖം ഭദ്രയുടെയായിമാറി.
ഭദ്ര ഹരിയുടെ നേർക്ക് നിന്നു.

വവ്വാലുകൾ കൂട്ടം കൂട്ടമായി പറന്നുയർന്നു. അലഞ്ഞുതിരിഞ്ഞുനടക്കുന്ന
നായ്ക്കൾ ഓരിയിടാൻ തുടങ്ങി.
കാലിലെന്തൊ ഇഴയുന്നപോലെ തോന്നിയ ഹരി താഴേക്ക്‌നോക്കി.
വെള്ളിനിറത്തിലുള്ള നാഗം കാലിനെ സ്പർശിച്ചു ഇഴഞ്ഞുനീങ്ങുന്നത് കണ്ട ഉടനെ ഹരി തന്റെ വലതുകാൽ ശക്തിയായി കുടഞ്ഞു,
നാഗം തെറിച്ചു ഭദ്രയുടെ കാൽക്കൽവീണു.
പെട്ടന്ന് തന്നെ അത് അപ്രത്യക്ഷമാകുകയും ചെയ്തു.

ഭയം ഹരിയുടെ മനസിന്റെ സമനില തെറ്റിച്ചനിമിഷത്തിൽ തന്നെ ഭദ്രയുടെ ശരീരം തീഗോളമായി അവന്റെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ചു.
വലിയശബ്ദത്തോടെ ഹരി അലറിവിളിച്ചു..

ഹോമകുണ്ഡത്തിലെ അഗ്നി ജ്വലയായ് മുകളിലേക്കുയർന്നു.
ധ്യാനത്തിലിരുന്ന തിരുമേനി കണ്ണുതുറന്ന്
ഹോമാകുണ്ഡത്തിലേക്ക് നോക്കി.
ഹരിയുടെ ശരീരത്തിലേക്ക് ഭദ്രകുടിയേറുന്ന കാഴ്ച്ചകണ്ട് അയാളൊന്ന് പുഞ്ചിരിച്ചു.

“ഓം കാളീശക്തി ദുർഗ്ഗായ നമഃ”

ഹോമകുണ്ഡത്തിലേക്ക് തീർത്ഥജലവും, നെയ്യും, അർപ്പിച്ചു.
അഗ്നി ജ്വലകളായി ഉയർന്നു.

ഭാർഗ്ഗവിതമ്പുരാട്ടിയും, സവിത്രിയും ചാരുവുംകൂടെ കണ്ണുകളടച്ച് ദേവിയെ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.

ഹരിയുടെ അലർച്ചയിൽ ആ ചെറിയവനം മുഴുവനും പ്രകമ്പനം കൊണ്ടു,
ചെറുജീവികളെല്ലാം മാളത്തിൽകയറിയൊളിച്ചു.

ഭദ്ര ഹരിയുടെ ശരീരവുമായി വന്നവഴി തിരിച്ചു നടന്നു. ഓരോ ഇടവഴിയിലെത്തുമ്പോഴും പ്രകൃതി അവൾക്ക് വഴിയൊരുക്കി കാത്തിരുന്നു,

അവൾക്ക് കൂട്ടിനായി സ്വർണമിറമുള്ള സർപ്പവും, ഇളംങ്കാറ്റു മുണ്ടായിരുന്നു പിന്നാലെ,
ഇളംങ്കാറ്റിൽ ഭദ്രയുടെ മുട്ടോളമെത്തിനിൽക്കുന്ന മുടിയിഴകൾ പാറിനടന്നു.

പഴയ ഒരു തറവാട്ടിലേക്കായിരുന്നു ഭദ്ര ഹരിയെയും കൊണ്ട് പോയത്.
ഉമ്മറത്തിണ്ണയിലേക്ക് കയറിയ അവൾ അടഞ്ഞുകിടന്ന
തിരുട്ടിവാതിലിലൂടെ അകത്തേക്ക് പ്രവേശിച്ചു. ഇടനാഴികയിലൂടെ നടന്ന ഭദ്ര വലത്തോട്ട് തിരിഞ്ഞ് കിഴക്ക് ഭാഗത്തെ അടഞ്ഞുകിടക്കുന്ന മുറിയിലേക്ക് കടന്നു.

പുല്ലായ വിരിച്ച കട്ടിലിൽ വലത് കാൽ അൽപ്പമുയർത്തി നീണ്ട് നിവർന്ന് കിടക്കുകയായിരുന്നു രാമൻനായർ.

ഭദ്ര അയാളെ അടിമുടിയൊന്ന് നോക്കി.
അടുത്തുള്ള മരത്തിന്റെ കസേര വലിച്ചിട്ട് ഹരിയെയും കൊണ്ട് അവളവിടെ ഇരുന്നു.

ഭദ്ര പതിയെ രാമൻ നായരെ തട്ടിവിളിച്ചു.
ഉറക്കത്തിലായിരുന്ന അയാൾ കണ്ണുതുറന്ന് ഒന്ന് നോക്കിയശേഷം വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു.
ഹരി വീണ്ടും വിളിച്ചു.
കണ്ണ് തുറന്ന് ഭദ്രയെ കണ്ടപ്പോൾ അയാൾ ഞെട്ടിയെഴുനേറ്റു.

പക്ഷെ നിമിഷനേരംകൊണ്ട് അവൾ ഹരിയായിമാറി.

“ഹോ… ഹരികുഞ്ഞോ….പേടിച്ചു പോയല്ലോ കുട്ട്യേ… ന്താ ഈ നേരത്ത്, അല്ല ങ്ങനെയാ അകത്തേക്ക്…”

“പ്പങ്ങേനെണ്ട് രാമൻ നായരെ… വേദനയൊക്കെ മാറിയോ..”
ചെറുപുഞ്ചിരിതൂക്കി ഹരി ചോദിച്ചു.

“ഉവ്വ്…ന്നാലും ശകലം വേദന ണ്ടേ…
സാര….. അല്ല തിപ്പവിടന്നാ മേൽമുണ്ടോന്നുല്ല്യാതെ വരണേ.. ”
മറുപടിപറഞ്ഞുമുഴുവനാക്കാതെ
തന്റെ മനസിലുയർന്ന സംശയം അയാൾ ഹരിയോട് ചോദിച്ചു.

“രാമൻ നായരെ കാണാൻ വന്നതാ..
രാമൻ നായർക്ക് ഓർമയുണ്ടോന്നറിയില്ല്യാ..
പണ്ട് മ്മടെ മനക്കല് പണിക്ക് നിന്ന പാറുവിനേം, ഓരടെ മകൾ അമ്മാളുനേം…”

ഹരി പറഞ്ഞു മുഴുവനക്കുമ്പോഴേക്കും രാമൻ നായർ കിടന്നടത്തു നിന്ന് എഴുന്നേറ്റിരുന്നു. തൊണ്ടയിൽ വെള്ളം വറ്റിവരണ്ടു. ഊറിവന്ന ഉമിനീർ അയാൾ വലിച്ചിറക്കി.

“പാവം പാറുവേച്ചി, മനക്കലെ തമ്പ്രാക്കളുടെ കാമലീലകൾക്ക് വിധിക്കപ്പെട്ടവൾ, അമ്മാളുനെ ന്റെ കൂടപ്പിറപ്പായിട്ടാ കണ്ടിരുന്നെ…
അവളെയും നീ അവർക്ക് www.kadhakal.com മുൻപിൽ കാഴ്ചവപ്പിച്ചു.
പാവം ന്റെ അമ്മാളു ന്നോട് പറയാതെ ഇശ്ശി നാള് കഴിച്ചുകൂട്ടി.
ഒടുവിൽ ന്റെ കണ്ണോണ്ട് ഞാൻ കണ്ടു ദേവേട്ടനും അപ്പുവേട്ടനും കൂടെ അവളെ പിച്ചിചീന്തുന്നത്..”

“ഹരികുട്ടാ… ഇതൊക്കെ എങ്ങനെ…”

“ഹരിയോ..ഹഹഹ..”
ഭദ്ര പൊട്ടിച്ചിരിച്ചു.

“ആരാ… ആരാ നീ….?”
ഭയത്തോടെ അയാൾ ചോദിച്ചു.

ഹരി വീണ്ടും ആർത്തുച്ചിരിച്ചു…

ഭയവും ദാഹവും ഒരുമിച്ചുഅനുഭവപ്പെട്ട രാമൻ നായർ ജാലകത്തിന്ചാരെ വച്ച മൺകൂജയെടുത്ത്‌ അൽപ്പം വെള്ളം കുടിച്ചിറക്കി, വീണ്ടും കൂജയിൽനിന്ന് വെള്ളാമെടുത്ത് വായയിലേക്ക് കമഴ്ത്തി.
വെള്ളത്തിന് പകരം കൂജയിൽ നിന്നും ചുടുരക്തമൊഴുകാൻ തുടങ്ങി.രക്തംകണ്ടപാടെ കൈയ്യിൽനിന്നും കൂജ തെന്നി താഴെവീണുടഞ്ഞു.
ഭയം അയാളിൽകിടന്ന് താണ്ഡവമാടി.

“നിനക്ക് കാണണോ ഞാനാരാണെന്ന്.. ”
ഹരി കസേരയിൽ നിന്നെഴുന്നേറ്റു.

അടഞ്ഞുകിടന്ന ജാലകപ്പൊളി ശക്തിയായി തുറന്നു.
കാറ്റ് ശരംവേഗത്തിൽ മുറിക്കുള്ളിലേക്ക് ഒഴുകിയെത്തി, ഹരിയുടെ രൂപം പതിയെ ഭദ്രയാകാൻ തുടങ്ങി.

“ചെറിയമ്പ്രാട്ടി….”
അയാൾ ഇടറിയശബ്‌ദത്തിൽപറഞ്ഞു.

“ന്നെ മറന്നിട്ടില്ല്യാല്ലേ…”
കാറ്റിൽ അവളുടെ മുടിയിഴകൾ പാറിനടന്നു ഒന്നെഴുന്നേൽക്കാൻ കഴിയാതെ രാമൻ നായർ കട്ടിലിൽ തന്നെ കിടന്നുകൊണ്ട് കൈകൾകൂപ്പി.

“ന്നെ ഒന്നും ചെയ്യരുത്…
അവര് ന്നോട് കല്പിച്ചു ഞാൻ ചെയ്തു ഇല്ലങ്കിൽ…ന്നെ”

“മനക്കലെ ത്രയോ ദാസികൾടെ ശരീരങ്ങൾ നശിപ്പിച്ചിരുന്നു..
നീയും കഴിച്ചിട്ടില്ല്യേ.. അവര് കഴിച്ചത്തിന്റെ ബാക്കി എച്ചിൽ…”

ജാലകത്തിന്റെ അഴികളിലൂടെ സ്വർണനിറമുള്ള സർപ്പം ഇഴഞ്ഞുനീങ്ങി
കട്ടിലിന്റെ കാലിനുമുകളിൽ ഫണമുയർത്തിനിന്നു.

“ന്റെ അമ്മാളുവിനേം നീ വെറുതെ
വിട്ടില്ല്യാല്ലോ… പാതി മരിച്ച ശരീരവുമായി ഓളെ ഞാൻ പാറുവേച്ചിയെ ഏൽപ്പിച്ചപ്പോഴും കഴുകനെ പോലെ പതുങ്ങി ഓൾടെ ശരീരത്തിലേക്ക് പടർന്നുകയറിയത് നിക്ക് അറിയില്ല്യാന്ന് ധരിച്ചു ലേ…”

“പൊറുക്കണം… പറ്റിപോയി തമ്പ്രാൻകുട്ട്യോടൊപ്പം ചെയ്യാൻ പടില്ല്യാത്തതൊക്കെ ചെയ്തു…”

ഭദ്ര ആർത്തുച്ചിരിച്ചു.

“ദേവേട്ടനായിരുന്നു ആദ്യം,പക്ഷേ നിക്ക് കഴിയാതൊണ്ട് നാഗദേവതകൾ ഏറ്റെടുത്തു.
പിന്നെ അപ്പുവേട്ടൻ, ഇനി നീ…
തയ്യാറായിക്കോളു രാമൻ നായരെ…”

“അപ്പോൾ… അപ്പുഞ്ഞ്…”

“ഹ ഹ ഹ….”
ഭദ്ര ആർത്തുചിരിച്ചു.

വായയിൽ നിന്നും ഭദ്രയുടെ ദ്രംഷ്ഠകൾ വളരാൻ തുടങ്ങി.
കണ്ണിൽനിന്നും ചുടുരക്തം ഒലിച്ചിറങ്ങി.
അവൾ രാമൻനായരുടെ അടുത്തേക്ക് ഒഴുകിയെത്തി…

Leave a Reply

Your email address will not be published. Required fields are marked *