ഭദ്ര നോവല്‍ 2

ശിരസിൽ പതിച്ച വെള്ളത്തെ അയാൾ ക്രമേണെ വായക്കുള്ളിലേകാക്കി.
പതിയെ വെള്ളത്തിന് പകരം ചുടുരക്തമൊഴുകാൻ തുടങ്ങി.
വായിലേക്ക് ഒഴുകിയെത്തിയരക്തം ശുദ്ധജലമാണെന്ന് കരുതി അയാൾ കുടിച്ചിറക്കി.
രുചിമാറ്റവും രക്തത്തിന്റെ രൂക്ഷഗന്ധവും അനുഭവപ്പെട്ട മാധവൻ താൻ കുടിച്ചത് രക്തമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ
മനംപുരട്ടി ചർദ്ദിച്ചു.

എല്ലാം ഒരു കാഴ്ച്ചക്കാരി എന്നപോലെ ഭദ്ര നോക്കിനിന്നുകൊണ്ട് ആർത്തുച്ചിരിച്ചു.

തളർന്ന് വീണ മാധവന്റെ അടുത്തേക്ക് അവൾ ഒഴുകിയെത്തി.
ആകാശംമുട്ടെ വളർന്ന ഭദ്ര മാധവനെ ഉള്ളം കൈയിലെടുത്ത്
പച്ചപുല്ല് വിരിച്ച പാറക്കെട്ടിന്റെ മുകളിലേക്ക് ഒഴുകിനടന്നു.

ശക്തമായ കാറ്റിനെ സർപ്പക്കാവിലെ കരിമ്പനയും, ഏഴിലംപാലയും തടുഞ്ഞുനിർത്തി. അലഞ്ഞു നടക്കുന്ന നായ്ക്കൾ ഓരിയിടാൻ തുടങ്ങി,
ഭദ്രക്ക്കൂട്ടായി കരിമ്പൂച്ചയും, കരിനാഗാവും പിന്നാലെ നടന്നു.

ഭദ്ര അയാളെ പാറക്കെട്ടിന്റെ മുകളിൽ കിടത്തി.

കാർമേഘത്തിൽ നിന്നും മോക്ഷം കിട്ടിയ പൂർണ്ണചന്ദ്രൻ അന്ധകാരത്തെ അകറ്റിനിർത്തി പതിയെ നിലാവ് ചൊരിഞ്ഞ് സർപ്പക്കാവിനെ നീലാവലയത്താൽ സുന്ദരമാക്കി.

പാറക്കെട്ടിന്റെ മുകളിൽ കിടത്തിയ മാധവൻ ഒന്നെഴുന്നേൽക്കാൻകൂടെ കഴിയാത്ത വേദനകൊണ്ട് പുളഞ്ഞു.

വാനംമുട്ടെവളർന്ന ഭദ്രയുടെ വായിൽ വെട്ടിത്തിളങ്ങുന്ന ദ്രംഷ്ഠകൾ വളരാൻതുടങ്ങി,
ഭയപ്പെടുത്തുന്ന ആ കാഴ്ച്ചകണ്ട അയാൾ മരണം ഉറപ്പിച്ചു.

“അരുത് ന്നെ കൊല്ലരുത്…”
ഭയത്തോടെ മാധവൻ പറഞ്ഞു.

ഭദ്ര ആർത്തട്ടഹസിച്ചു.

“അപ്പുവേട്ടാ… ഏട്ടനെ കൊല്ലാതിരിക്കാൻ നിക്ക് കഴിയില്ല്യാ.. ചെയ്ത കർമ്മത്തിന്റെ ഫലം ഏട്ടനനുഭവിക്കേണ്ടേ… .”

ആകാശംമുട്ടെ വളർന്ന അവൾ പതിയെ ചെറുതായിവന്ന് മാധവന് നേരെ ചെന്നു.

അയാൾ പതിയെ പതിയെ പിന്നിലേക്ക് ഇഴഞ്ഞുനീങ്ങി.

പിന്നിൽ സിൽക്കാരം മീട്ടിനിൽക്കുന്ന കരിനാഗങ്ങളെ കണ്ടമാധവൻ സ്തംഭിച്ചു നിന്നു.
തന്റെ നാല് ഭാഗത്തും ഉഗ്രവിഷമുള്ള സർപ്പങ്ങൾ ഫണമുയർത്തി നിൽക്കുന്നു.

സർവ്വശക്തിയുമെടുത്ത് മാധവൻ പിന്നിലേക്ക് ഇഴഞ്ഞു നീങ്ങി.
ക്ലാവ് പിടിച്ച പാറകെട്ടിൽ നിന്ന് അടിതെറ്റിയ അയാൾ ഉരുണ്ട് മുൻപ് തേക്കിന്റെ ഇലയിൽ ഊരിവച്ച രക്ഷയുടെ അടുത്തേക്ക് വീണു..

ആത്മവിശ്വാസം കൈവന്ന മാധവൻ വേദന വകവക്കാതെ രക്ഷയുടെ അടുത്തേക്ക് ഇഴഞ്ഞുനീങ്ങി.

കൈയ്യെത്തുംദൂരെ എത്തിയ അയാളുടെ ശരീരത്തേക്ക് പാറകെട്ടിന് മുകളിൽ നിന്ന സർപ്പങ്ങൾ ശരം വേഗത്തിൽ പടർന്നുകയറി.
ശരീരത്തിന്റെ വേദനയും, മരണത്തോടുള്ള ഭയവും അയാളെ വേട്ടയാടികൊണ്ടേയിരുന്നു

സർപ്പങ്ങളെ വകവക്കാതെ മാധവൻ രക്ഷയോടടുത്തെത്തി.
കൈനീട്ടി എത്തിവലിഞ്ഞതും
രക്ഷക്ക് സമീപത്തായി ഫണമുയർത്തി ഒരു നാഗം പ്രത്യക്ഷപ്പെട്ടതും ഒരുമിച്ചായിരുന്നു,

പതിയെ നാഗത്തിന് രൂപമാറ്റം സംഭവിച്ചു തല ഭദ്രയുടെയും ഉടൽ നാഗത്തിന്റെയുമായി മാറി.
മരണഭയം അയാളിൽ കിടന്ന് താണ്ഡവമാടി.

ശരീരത്തെ വലിഞ്ഞുമുറുക്കിയ സർപ്പങ്ങൾ
രക്ഷയെടുക്കാൻ നീട്ടിയ കൈയ്യിൽ ആഞ്ഞുകൊത്തി.

“അമ്മേ…..”
വേദനകൊണ്ട് മാധവൻ അലറി വിളിച്ചു,
സർപ്പത്തിന്റെ വിഷപ്പല്ലുകൾ അയാളുടെ
ഞരമ്പിനെ തുളച്ച്കയറി.
ഉഗ്രവിഷം ശരീരത്തിലേക്ക് പ്രവഹിക്കാൻതുടങ്ങി.

കടിയേറ്റ കൈപ്പത്തിയിൽ പതിയെ നീലനിറം വ്യാപിച്ചുകൊണ്ടേയിരുന്നു.

ഭദ്ര ആർത്തട്ടഹസിച്ചു.
മരണം അയാളെ കീഴ്പ്പെടുത്തുന്നത് അവൾ നോക്കിനിന്നു.
ശരീരം മുഴുവനും നീലനിറമായിമാറി. അവസാനശ്വാസമെടുത്തുവലിക്കുമ്പോഴും മാധവൻ ഭദ്രയെ നോക്കി,
കണ്ണീരിന് പകരം ചുടുരക്തമൊഴുകി അവൾ തന്നെ നോക്കിനിൽക്കുകയായിരുന്നു.

വൈകാതെതന്നെ മാധവൻ മരണത്തിന് കീഴടങ്ങി.
ലക്ഷ്യം കൈവരിച്ച ഭദ്ര ആർത്തട്ടഹസിച്ചു.
സർപ്പക്കാവും ചെറുവനവും പ്രകമ്പനം കൊണ്ടു.

ചന്ദ്രനെ കാർമേഘംവന്ന്മൂടി വലിയശബ്ദത്തിൽ ഇടിയും മിന്നലും ഒരുമിച്ച് ഭൂയിലേക്ക് ഇറങ്ങിവന്നു.
സർപ്പക്കാവിലേക്ക്.
ആർത്തുല്ലസിച്ച് മഴ പെയ്തിറങ്ങി,
ശക്തമായ കാട്ടിൽ ഏഴിലംപാലയും, കരിമ്പനയും, ഉലഞ്ഞാടി.

Leave a Reply

Your email address will not be published. Required fields are marked *