ഭദ്ര നോവല്‍

ഒന്നും ചെയ്യാൻ കഴിയാതെ നിസഹായനയി രാമൻ നായർ നാലടിവീതിയുള്ള കട്ടിലിൽ കിടന്നു നിലവിളിച്ചുയെങ്കിലും
ശബ്ദം പുറത്തേക്ക് വന്നില്ല.

ഭദ്ര തന്റെ കൈകൾ അയാളുടെ കഴുത്തിലേക്ക് നീട്ടി.
ജീവന് വേണ്ടി രാമൻ നായർ കട്ടിലിൽ കിടന്ന് പിടഞ്ഞു.

മഠത്തിൽതിരുമേനി തന്റെ വലത് ഭാഗത്തെ നാക്കിലയിൽ നിന്ന് പുഷ്പ്പങ്ങളെടുത്ത് മന്ത്രങ്ങൾ ഉരുവിട്ട് ഹോമകുണ്ഡത്തിലേക്ക് അർപ്പിച്ചു.

“ഓം ഭദ്രകാള്യെ നമഃ,
ഓം രുദ്രാസുതായെ നമഃ
ഓം ഭവാന്യേ നമഃ
ഓം ഭവനാശിന്യേ നമഃ”

അഗ്നി ഹോമകുണ്ഡത്തിൽനിന്നും ആളിക്കത്തി..
ഭദ്രക്ക് തന്റെ ശക്തി ചോർന്നു പോകുന്നത്പോലെ തോന്നി.
ആവാഹനപൂജതുടങ്ങിയാൽ
തനിക്ക് തിരിച്ചുപോകേണ്ടിവരുമെന്ന സത്യം മനസിലാക്കിക്കൊണ്ട് ഭദ്ര അയാളുടെ കഴുത്ത് രണ്ടുകൈകൾ കൊണ്ടും പിടിച്ചമർത്തതി
മൂർച്ചയുള്ള അവളുടെ നഖങ്ങൾ കഴുത്തിലേക്കിറങ്ങി വ്രണപ്പെടുത്തി.

പക്ഷെ തിരുമേനിയുടെ മന്ത്രശക്തിയെ ചെറുത്തുനിൽക്കാൻ ഭദ്രക്ക് കഴിഞ്ഞില്ല.
അവളുടെ കൈകൾ തളരുന്ന പോലെ തോന്നി
വർഷങ്ങളോളം നരകയാതനയനുഭവിച്ച് പാലമരത്തിൽ തന്റെ ലക്ഷ്യം മാത്രം മനസിൽ വളർത്തികഴിഞ്ഞിട്ട് അവസാനം തനിക്ക് പൂർത്തികരിക്കാതെ മടങ്ങേണ്ടി വരുമോയെന്ന് ഭദ്ര ഭയപ്പെട്ടു.
വർഷങ്ങളോളം നരകയാതനയനുഭവിച്ച് പാലമരത്തിൽ തന്റെ ലക്ഷ്യം മാത്രം മനസിൽ വളർത്തി കഴിഞ്ഞിട്ട് അവസാനം അത് പൂർത്തികരിക്കാനാവാതെ മടങ്ങേടി വരുമോയെന്ന് ഭദ്ര ഭയപ്പെട്ടു.

തിരുമേനി മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യ് അർപ്പിച്ചുകൊണ്ടേയിരുന്നു.
ഓരോ തവണയും അഗ്നി അത് സ്വീകരിച്ച് അനുഗ്രഹം ചൊരിഞ്ഞു.

ഭദ്ര രാമൻനായരുടെ കഴുത്ത്പിടിച്ചു ഞെരിക്കുമ്പോഴും ലക്ഷ്യം നിറവേറ്റാൻ കഴിയുമോയെന്ന ശങ്ക അവളുടെ ഉള്ളിൽ ഉടലെടുത്തു.

ദുർഗ്ഗാദേവിയുടെ ശക്തി ഭദ്രയെ ആവരണം ചെയ്തപ്പോൾ
പുറത്തേക്ക് വന്ന അവളുടെ ദ്രംഷ്ടകൾ പിൻവലിഞ്ഞു.

പതിയെ രാമൻനായരുടെ കഴുത്തിലെ പിടിയഴഞ്ഞു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ രാമൻനായർ മരണവെപ്രാളം കൊണ്ടു.

ഭദ്ര അലറിവിളിച്ചു…

കഴുത്തിൽ നിന്നും പിടിവിട്ട ഭദ്ര ആ ഒറ്റമുറിക്കുള്ളിൽകിടന്ന് പരിഭ്രാന്തി പരത്തി.

“വേണ്ടാ…ന്നെ വിളിക്കരുത് തിരുമേനി…
നിക്ക് നിഗ്രഹിക്കണം ഇവനെ,
അൽപ്പസമയം കൂടെ നിക്ക് വേണം അത് കഴിഞ്ഞാ ഞാൻവാരം…
തിരുമേനി പറയണ കളത്തിലിരിക്കാം.”

അഗ്നിയിലേക്ക് നോക്കിക്കൊണ്ട് തിരുമേനി പുഞ്ചിരിച്ചു.

“ഭദ്രേ…മടങ്ങിവരൂ….വരാൻ…
ഒരാളുടെ ജീവനെടുക്കാൻ നിനക്ക് അവകാശല്ല്യാ…”
തിരുമേനി വീണ്ടും അഗ്നിയിലേക്ക് നോക്കിക്കൊണ്ട് കല്പിച്ചു.

ശിരസ് വെട്ടിപൊളിയുന്ന വേദന അനുഭവപ്പെട്ട ഭദ്ര തന്റെ രണ്ടു കൈകളുംകൊണ്ട് നെറ്റി അമർത്തിപിടിച്ചു.
വേദനകൊണ്ടവൾ അലറി.

ശക്തമായ കാറ്റ് മുറിക്കുള്ളിലേക്ക് പാഞ്ഞുകയറി,
ഭദ്രയുടെ കണ്ണിൽനിന്നും രക്തം ഒഴുകാൻ തുടങ്ങി.
ഓരോ തുള്ളിരക്തവും നിലത്തുവീണ് തേങ്ങി തേങ്ങിക്കരഞ്ഞു.

ശ്വാസം തിരിച്ചുകിട്ടിയ രാമൻനായർ രണ്ട് കൈകളുംകൂപ്പി കേണപേക്ഷിച്ചു.

അവളെ പിടിമുറിക്കിയ ബന്ധനം വകവക്കാതെ ഭദ്ര രാമൻനായരെ നിഗ്രഹിക്കാൻ സർവ്വ ശക്തിയുമെടുത്ത് വീണ്ടും അയാളുടെ അടുത്തേക്ക് ചെന്നു.
ഭദ്ര അയാളുടെ കഴുത്തിൽ തൊട്ടതും മണ്ണുകൊണ്ട് തേച്ച ചുമരിലേക്ക് തെറിച്ചുവീണതും ഒരുമിച്ചായിരുന്നു.

നിലത്ത് വീണ അവൾക്ക് ചുറ്റും തിരുമേനിയുടെ മന്ത്രശക്തിയിൽ അഗ്നിവലയം പ്രത്യക്ഷപ്പെട്ടു.
പുറത്തകടക്കാൻ കഴിയാത്ത വിധം അവളെ തിരുമേനിയുടെ നിയന്ത്രണത്തിലാക്കി.

ജീവൻ തിരിച്ചുകിട്ടിയ രാമൻനായർ സർവ്വ ദൈവങ്ങളെയും വിളിച്ച് നന്ദി പറഞ്ഞു.

അഗ്നിയുടെ ആവരണം ഭദ്രക്ക് താങ്ങാൻ കഴിയുന്നതിലുമപ്പുറത്തായിരുന്നു.
ശരീരം മുഴുവനും ചുട്ടുപൊള്ളുന്ന പോലെ തോന്നിയ ഭദ്ര അവിടെ കിടന്നുകൊണ്ട് പറഞ്ഞു

“വേണ്ടാ… ഞാൻ വരാം…
തിരുമേനി ന്റെ അമ്മാളുനെ ഇവൻ…
എനിക്ക് ഇവനെ കൊണ്ടോയെ പറ്റു..”

ഭദ്രയുടെ ശബ്ദം ഇടറി

“ഇല്ല്യാ…. ഞാൻ വീണ്ടും ഓർമ്മിപ്പിക്കുന്നു.
ഒരു കാലത്ത് ന്റെ കാൽക്കൽ അഭയം പ്രാപിച്ചവനാ ഓന്റെ ജീവൻ ഞാൻ രക്ഷിക്കും, അത് ന്റെ കടമയാണ്..”

“ഓം കാളിശക്തി ദുർഗ്ഗായ നമഃ

ആളിക്കത്തുന്ന ഹോമാകുണ്ഡത്തിലേക്ക് അയാൾ നെയ്യും, തീർത്ഥജലവും അർപ്പിച്ചു അഗ്നി ആളിക്കത്തി.

ഭദ്ര അലറിവിളിച്ചു.
അവളെ ചുറ്റിയ അഗ്നിവലയം ചെറുതാകൻ തുടങ്ങി.
പതിയെ പതിയെ അവളെ അഗ്നി പ്രാപിക്കാൻ തുടങ്ങി.
ഭദ്ര എഴുന്നേൽക്കാൻ കഴിയാതെ കട്ടിലിൽ കിടക്കുന്ന രാമൻനായർക്ക് നേരെ തിരിഞ്ഞു.

“സന്തോഷിക്കണ്ട നീയ്യ്‌…നിന്റെ മരണം… അതടുത്തിരിക്കുന്നു”

കട്ടിലിന്റെ കാലിൽ ഫണമുയർത്തി നിൽക്കുന്ന സ്വർണ നിറമുള്ള സർപ്പത്തെനോക്കികൊണ്ടവൾ പറഞ്ഞു.

“നാഗരാജാവേ… അങ്ങു കാണുന്നില്ലേ…
തിരുമേനിടെ മന്ത്രശക്തിക്ക് മുൻപിൽ നിക്ക് പിടിച്ച് നിൽക്കാൻ കഴിയിണില്ല്യാ .. ന്റെ അമ്മാളുനെ മാംസകൊതിയന്മാർക്കിട്ടുകൊടുത്തവനെ
ഇവിടെ ഉപേക്ഷിച്ച് പോവ്വാ…
നിത്യവും അവിടത്തെ മുൻപിൽ തിരിതെളിയിക്കുന്നവളായിരുന്നില്ല്യേ ഞാൻ.
ന്നിട്ടും ന്നെ കൈവിട്ടില്ല്യേ..”

സ്വർണ്ണ നിറമുള്ള സർപ്പം നാവ് പുറത്തേക്ക് നീട്ടിക്കൊണ്ട് ഭദ്രയെയും, രാമൻനായരെയും മാറി മാറി നോക്കി.

മാധവനെ അന്വേഷിച്ചിറങ്ങിയ തിരുമേനിയുടെ സഹായി ഉണ്ണിയും സുഹൃത്തും വൈകാതെ തന്നെ മടങ്ങിവന്നു.
ഹോമാകുണ്ഡത്തിന് മുൻപിലിരിക്കുന്ന മഠത്തിൽ തിരുമേനിയുടെ അടുത്തു വന്ന് ചെവിയിൽ പറഞ്ഞു.

“മാധവൻ കൊല്ലപ്പെട്ടു,മൃതദേഹം കൊണ്ടുവന്നിട്ടുണ്ട്. ന്താ ചെയ്യേണ്ടേ..?.”

“രക്ഷ…”

ഉണ്ണി തേക്കിന്റെ ഇലയിൽ പൊതിഞ്ഞ രക്ഷ അയാൾക്ക് നേരെ നീട്ടി.

തിരുമേനി അതുവാങ്ങി നാക്കിലയിൽവച്ചിട്ട് പറഞ്ഞു

“തെക്കുഭാഗത്ത് ഒരു ചിതയൊരുക്കികൊളൂ. മ്… വൈകിക്കേണ്ട..”

ഉണ്ണിയും സഹായിയും മറുത്തൊന്നും പറയാതെ എഴുന്നേറ്റ് പോയി.

തിരുമേനി വീണ്ടും ഹോമാകുണ്ഡത്തിലേക്ക് മന്ത്രങ്ങൾ ജപിച്ച് നെയ്യ് അർപ്പിച്ചു.

തിരുമേനിയുടെ മന്ത്രശക്തിയൊരുക്കിയ അഗ്നി ഭദ്രയെ വലിഞ്ഞുമുറുക്കികൊണ്ടേയിരുന്നു
അവൾ സ്വർണനിറമുള്ള സർപ്പത്തെയെന്ന് നോക്കി.
ഫണമുയർത്തി നിൽക്കുന്ന സർപ്പം ഇരുവരേയും മാറിമാറി വീക്ഷിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.

“ഓം ശംഭൂർനയനസംഭൂതായേ നമഃ
ഓം ശിവാത്മാന്ദകാരിണ്ണ്യേ നമഃ
ഓം കാളീ കരാളവദാനയേ നമഃ”

തിരുമേനി മന്ത്രങ്ങൾ ജപിച്ചുകൊണ്ടേയിരുന്നു
ദേവിയുടെ ശക്തിയിൽ ഭദ്രക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല, അവൾ ഹരിയുടെ ദേഹവുമായി അവിടെ നിന്ന് അപ്രത്യക്ഷയായി.

“ഭഗവാനെ..ന്റെ പ്രാർത്ഥന കേട്ടു..”
ഇടറിയ ശബ്ദത്തിൽ രാമൻനായർ ഭഗവാനെ വിളിച്ചു പ്രാർത്ഥിക്കുമ്പോഴും
സ്വർണനിറമുള്ള സർപ്പം കട്ടിലിന്റെ കാലിൽനിന്നിറങ്ങി പുൽപായയിലേക്ക് ഇഴഞ്ഞു നീങ്ങിയത് അയാളറിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *