ഭദ്ര നോവല്‍ 2

“നിനക്കാറിയാണോ ഞാനാരാന്ന്…?
ഭദ്ര..”
ഘോരമായ ശബ്ദത്തോട്കൂടിയ ഇടിയും മിന്നലും ഭൂമിയിൽ ഒരുമിച്ചുപതിച്ചു.

ഭദ്രയെന്ന്കേട്ടതും ചാരു ശ്വാസം പെട്ടന്ന് ഉള്ളിലേക്ക് വലിച്ചു.

മിന്നലിന്റെ പ്രകാശത്തിൽ ഭദ്രയുടെ മുഖം ചാരുവ്യക്തമായി കണ്ടു.

അഴിഞ്ഞു വീണ കേശം.
അഞ്ജനം വാൽനീട്ടിയെഴുതി നെറ്റിയിൽ കുങ്കുമം കലർന്ന പൊട്ട്ചാലിച്ചിരിക്കുന്നു.
വിടർന്ന കണ്ണുകളിൽ പ്രതികാരത്തിന്റെ അഗ്നിആളിക്കത്തുന്നു.
എങ്കിലും അവളുടെയത്ര സൗന്ദര്യം ചിലപ്പോൾ ദേവലോകത്തെ രംഭക്കും,മേനകയ്ക്കും ഉണ്ടായിരിക്കില്ല.
അത്രക്ക് സുന്ദരിയായിരുന്നു ഭദ്ര.

“മുത്തശ്ശി പറഞ്ഞ അതേരൂപം”
ഒരുനിമിഷം ചാരു മുത്തശ്ശി പറഞ്ഞ വാക്കുകളെ ഓർത്തു.

അതുവരെ സംഭരിച്ച ധൈര്യമെല്ലാം ഭദ്രയെ കണ്ടപ്പോൾ ചോർന്നുപോയിരിക്കുന്നു.

ദുർഗ്ഗാദേവിയുടെ അനുഗ്രഹത്തിൽ വല്ല്യച്ഛൻ കെട്ടികൊടുത്ത രക്ഷക്ക്
ധൈര്യംപകരാൻമാത്രം കഴിയുന്നില്ലന്ന സത്യം അവൾ തിരിച്ചറിഞ്ഞ നിമിഷം
പിന്തിരിഞ്ഞോടി.

മനക്കലിൽ വന്ന്കയറിയ ചാരു ആരെയും കാണാത്തത് കൊണ്ട് എല്ലായിടവും തിരഞ്ഞു നോക്കി..
ഊട്ടുപുരയിൽനിന്ന് സാവിത്രിതമ്പുരാട്ടിയുടെയും,
മുത്തശ്ശിയുടെയും
സംസാരം കേട്ടാവൾ സംഭവിച്ചകര്യങ്ങളെല്ലാം മുത്തശ്ശിയോട് പറയാൻവേണ്ടി
അങ്ങോട്ട് ഓടിച്ചെന്നു.

ഊട്ടുപുരയിൽ ചെന്ന് കണ്ടകഴ്ച്ച അവളെ വീണ്ടു ഭയപ്പെടുത്തി..

മനക്കലെ ദാസിപെണ്ണ്
കുഴഞ്ഞുവീണുകിടക്കുന്നു
ചുറ്റും എല്ലാവരും വട്ടംകൂടിയിരുന്ന് അവളെ തട്ടി വിളിക്കുന്നുണ്ട്

“ന്താ മ്മേ…”

പിന്നിലൂടെവന്ന് സവിത്രിതമ്പുരാട്ടിയുടെ തൊളിൽപിടിച്ചുകൊണ്ട് ചാരു ചോദിച്ചു.

“എവിട്യായിരുന്നു ന്റെ കുട്ട്യേ… ത്രനേരായി വിളിക്ക്ണു..”

അവളെ നോക്കി മുത്തശ്ശിചോദിച്ചു.
എന്നിട്ട് ലോട്ടയിൽ വെള്ളമെടുത്ത് ബോധരഹിതയി കിടക്കുന്ന ദാസിപ്പെണ്ണിന്റെ മുഖത്തേക്ക് തെളിച്ചു.

വെള്ളം തെളിച്ചയുടനെ അവളെണീറ്റു,
സ്ഥാനം തെറ്റിയ മേൽമുണ്ടുകൊണ്ട് മാറിനെ മറച്ച് അവൾ ചുറ്റിലും നോക്കി
സവിത്രിതമ്പുരാട്ടിയും മാറ്റ് ദാസികളുംകൂടെ അവളെ പിടിച്ചെഴുനേല്പിച്ചു.

“ന്താ കുട്ട്യേ…ണ്ടായേ..”
അവൾക്ക് നേരെ ശുദ്ധജലം നീട്ടികൊണ്ട് ഭാർഗ്ഗവിതമ്പുരാട്ടി ചോദിച്ചു.

“വല്ല്യാമ്പ്രാട്ടി… കാവില് …അവിടെ.. ”
ഭയത്തോടെ അവൾ പറഞ്ഞു.

“ന്താ ച്ച തെളിച്ചു പറയ് ന്റെ കുട്ട്യേ…”
ഭാർഗ്ഗവിതമ്പുരാട്ടി അവളെ ആശ്വസിപ്പിച്ചു.

“കാവില്…. കണ്ടു, ചെറിയമ്പ്രാട്ടിയെ,
ഏന് പേടിയാ… രക്ഷിക്കണം…”

“ആരെ കണ്ടൂ ന്നാ ഈ പറയണേ…”
തമ്പുരാട്ടി ചോദിച്ചു.

” ഭദ്രകുഞ്ഞ്… പിന്നെ നിക്കൊന്നും ഓർമ്മയില്ല്യ…”
ഭയത്തോടെ അവൾ പറഞ്ഞു.

“ചതിച്ചല്ലോ ന്റെ ദേവ്യേ …”
ഭാർഗ്ഗവിതമ്പുരാട്ടി നെഞ്ചത്ത് കൈവച്ചുകൊണ്ട് പറഞ്ഞു.

“ഞാനും അന്ന് കണ്ടിരുന്നുന്ന് പറഞ്ഞപ്പോൾ ല്ലാവരും കൂടെ ന്നെ കളിയാക്കി…,പ്പോ ന്തായി വിശ്വാസായില്ല്യേ..
സാവിത്രിതമ്പുരാട്ടി പറഞ്ഞു.

“നി പ്പ ന്തൊക്കെ അനർത്ഥങ്ങളാണാവോ ണ്ടാവന്റെ ദേവീ…
സാവിത്രേ…വേഗം മാധവനെ വിവരാറീക്കാ.. ന്നിട്ട് ങ്ങട് മഠത്തിൽ തിരുമേനിയേം കൂട്ടി വരാ പറയ്യ വേഗയ്ക്കോട്ടെ…”

“ഉം…ആളെ വിടാം അമ്മേ….”

നാഗക്കാവിൽ നടന്ന സംഭവം മുത്തശ്ശിയോട് പറയാൻ വന്ന ചാരു ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.

കിഴക്കേ ഭാഗത്തെ കസേരയിലിരുന്ന് മേശയുടെഅറയിൽ അവൾ നേരത്തെ ഭദ്രയെന്ന് തലക്കെട്ടെഴുതിഅടിവരയിട്ടു വച്ച വെള്ളപേപ്പറെടുത്തു നിവർത്തി.

അടിവരയിട്ടതിന് താഴെ ചോരകൊണ്ട്
മൂന്നുവരികൾ എഴുതിയത് കണ്ട ചാരു കസേരയിൽനിന്നും ചാടിയെഴുന്നേറ്റു.
“എന്റെ ലക്ഷ്യം എന്നെ
നിഗ്രഹിച്ചവരുടെ നാശമാണ്…
അത് നീയും ആഗ്രഹിക്കും.”

തന്റെപിന്നിൽ നാഗം സിൽക്കാരം മീട്ടുന്നശബ്ദം കേട്ടയുടനെ അവൾ തിരിഞ്ഞു നോക്കി
പിന്നിൽ ആരോ നിൽക്കുന്നപോലെ തോന്നിയെങ്കിലും അവൾ ധൈര്യം സംഭരിച്ച് അവിടെത്തന്നെ നിന്നു.

മണ്ണുകൊണ്ട് തേച്ച ചുമരിനോട് ചാരി ഒരു സ്ത്രീരൂപം തെളിഞ്ഞുവന്നു.

Leave a Reply

Your email address will not be published. Required fields are marked *