ഭദ്ര നോവല്‍

“എങ്ങനെ മരണപ്പെട്ടു മുത്തശ്ശി..” “എങ്ങനെ മരണപ്പെട്ടു മുത്തശ്ശി..?” ആകാംക്ഷയോടെ ചാരു ചോദിച്ചു..
കാവിലേക്ക് നോക്കിയിരുന്നുകൊണ്ട് ഭാർഗവിതമ്പുരാട്ടി പറഞ്ഞു
“ഭദ്ര…. ഓള് ജനിച്ച് നാഴിക കടക്കുംമുൻപേ
അമ്മ മരിച്ചു , തള്ളയെ കൊന്നവൾ ന്ന പേരുദോഷമായിട്ട് മനക്കലൊരധികപറ്റായി വളർന്നു..
ഭാർഗവി തമ്പുരാട്ടി കഥ പറഞ്ഞു തുടങ്ങിയപ്പോഴേക്കും കാറ്റിൽ മുറ്റത്തെ പൊടിപടലങ്ങളും,
കൊഴിഞ്ഞുവീണ കരിയിലകളും, ഉമ്മറത്തേക്ക് പാറിവന്നു..
നാഗക്കാവിലെ നാഗങ്ങൾ മൺപുറ്റിൽ നിന്നും പുറത്തിറങ്ങി കാവിനോട് ചാരി ഫണമുയർത്തിനിന്നു.
മുത്തശ്ശി തുടർന്നു…
“ചില ആണ്ടിൽ കർക്കടകമാസത്തിലെ ആയില്ല്യം നാളെത്തുമ്പോഴേക്കും മനക്കൽ ഒരു മരണം..! അത് നിശ്ചയാ.
ഭദ്ര ജനിച്ച് കർക്കിടകം എത്തിയതോടെ ആ വർഷം കാലംചെയ്തത് ഓൾടെ അച്ഛനാ,കാവിൽ വച്ച്,നഗത്തിന്റെ കടിയേറ്റ്.”
“ന്നിട്ട് .” ചാരുവിന് ആകാംക്ഷയായി…
“മണ്ണിൽ കാലെടുത്ത് വച്ചപ്പോഴേക്കും തള്ളപോയി, ദാ ഇപ്പ തന്തേം.. നല്ല അസ്സല് ജന്മം.’
മനക്കലെ മാറ്റ് സന്താനങ്ങളുംകൂടെ ഓളെ എപ്പോഴും അതും പറഞ്ഞു വിഷമിപ്പിക്കും.
പിന്നങ്ങോട്ടുള്ള വർഷങ്ങളിൽ ഓരോരുത്തരായി കാലം ചെയ്തുപോയി…
അതൊരു ശാപമാണെന്ന് പിന്നീട് മനക്കല്
അഷ്ട്ടമംഗല്ല്യ പ്രശനംവച്ചപ്പഴാ മനസിലായേ…”
“എന്തുശാപം..” ചാരു നെറ്റിചുളിച്ചു കൊണ്ട് ചോദിച്ചു”
“കാവിൽ വച്ച് അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു അതിന് സാക്ഷ്യം വഹിച്ച കാവിലെനാഗത്തെ ആരോ കാവിൽ വച്ച്തന്നെ തല്ലിക്കൊന്നത്രേ…”
“യ്യോ.. ന്നിട്ട്…”
ചാരു മുത്തശ്ശിയോട് ചേർന്നിരുന്നു.
തമ്പുരാട്ടി തുടർന്നു.
“ആ പാപത്തിന്റെ ശമനത്തിന് വേണ്ടി അഷ്ട്ടമംഗല്യ പ്രശ്നം വച്ച പണിക്കർ ഒരു പരിഹാരം പറഞ്ഞു”
“ന്താ ആ പരിഹാരം”
ചാരു മുത്തശ്ശിയുടെ ചുളിഞ്ഞ കൈകയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
“ഒരു കന്യകയെ വേണത്രേ….”
കിഴക്കേ ഭാഗത്തെ കാവിലേക്ക് നോക്കിക്കൊണ്ട് തമ്പുരാട്ടി പറഞ്ഞു.
“ന്നുവച്ചൽ”
ചാരുവിന് അറിയാനുള്ള ആകാംക്ഷയായി.
“ചാരുമോളെ…മോളെ,ചെറിയമ്പ്രാട്ടി വിളിക്കിണു..”
വെള്ളം നിറച്ച കൂജയും കൈയിൽപ്പിടിച്ചുകൊണ്ട് ദാസിപെണ്ണ് ഉമ്മറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.
“ഹോ… ഈ അമ്മക്ക് വിളിക്കാൻ കണ്ട നേരം..മുത്തശ്ശി ഞാനിപ്പ വരാവേ.”
അവൾ ഉമ്മറത്തിണ്ണയിൽ നിന്ന് മനസില്ലാമനസോടെഎഴുന്നേറ്റ് തെക്കിനിയോട് ചേർന്ന സാവിത്രിയുടെ മുറിയിലേക്ക് ചെന്നു.
ശ്രീ വിഷ്ണു സഹസ്രനാമം ജപിച്ചു കിടക്കുകയായിരുന്നു തമ്പുരാട്ടി
“അമ്മേ…”
അവൾ മൃദുവായി തമ്പുരാട്ടിയുടെ കൈയ്യിൽ പിടിച്ചുകൊണ്ട് വിളിച്ചു.
ഒരു ഞെട്ടലോടെയായിരുന്നു തമ്പുരാട്ടി വിളികേട്ടത്.
“നീയ്യാ.ഞാൻ പേടിച്ചുപോയി.. ”
“ന്താമ്മേ .. ന്താ കണ്ടത് കാവിൽവച്ച്..”
അമ്മയുടെ കൈയ്യിൽനിന്നും ഭദ്രയെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി അവൾ ചോദിച്ചു.
“ചെറിയമ്പ്രാട്ടി, വല്ല്യമ്പ്രാൻ വന്നിരിക്ക്ണ്.
അകത്തേക്ക് വരവോ ന്ന്.”
സാവിത്രിയുടെ മുറിക്കുള്ളിൽ കടക്കാതെ ദാസിപ്പെണ്ണ് വാതിൽക്കൽ നിന്നുകൊണ്ട് ചോദിച്ചു.
“ഉം”
സാവിത്രിതമ്പുരാട്ടി സമ്മതം മൂളി.
ദാസിപ്പെണ് കോണിപ്പാടികൾ ഇറങ്ങി താഴേക്ക് പോയി.
നിമിഷങ്ങൾക്കകം വലിയ തമ്പുരാനും ഹരിയുംകൂടെ മുറിയിലേക്ക് കടന്ന് വന്നു.
അവരെ കണ്ടപ്പോൾ സാവിത്രിയുടെ മുഖം സംരക്ഷണം കിട്ടിയപ്പോലെ തിളങ്ങി.
“ഇയ്യന്തിനാ അസമയത്ത് കാവിലേക്ക് പോയത് ന്റെ കുട്ട്യേ..?
വലിയതമ്പുരാൻ രൗദ്രഭാവത്തിൽ ചോദിച്ചു
ചാരുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ടുപറഞ്ഞു
“ഇവളെ കണ്ടു ഞാൻ അവിടെ, നിക്ക് പെട്ടന്ന് പേടിയായി, ഒറ്റക്ക് ന്തിനാ ഓള് പോയത് ന്ന് നോക്കിതാ അപ്പഴാ അവിടെ,…
അവിടെ ഭദ്ര..”
വലിയതമ്പുരാൻ കൈകൊണ്ട് മതി എന്ന് ആംഗ്യം കാണിച്ചു.എന്നിട്ട് അരയിൽ നിന്ന്
കറുത്ത ചരട് എടുത്ത് മൂന്നായി മടക്കി.
അവ ഉള്ളംകൈയിൽ വച്ച് കുറച്ച് ശുദ്ധജലം തെളിച്ചു ശുദ്ധിവരുത്തിയിട്ട് അതിലേക്കൊന്ന് നോക്കി.
ചരട് നിർത്തി പിടിച്ച്
സംഹാരരൂപനായ സാക്ഷാൽ പരമശിവനെ മനസിൽ ധ്യാനിച്ച്,
ഓം നമഃ ശിവയ
ഓം നമഃ ശിവയ
ഓം നമഃ ശിവയ
എന്ന് മൂന്ന് തവണ ജപിച്ച് ആദ്യം ചരടിൽ ഒരു കെട്ട് കെട്ടി. പിന്നെ തന്റെ ഉപാസന മൂർത്തികളെയും കാവിലെ ദേവതകളെയും ധ്യാനിച്ചുകൊണ്ട് വീണ്ടും രണ്ട് കെട്ട് കെട്ടി.
എന്നിട്ട് അത് സാവിത്രിയുടെ വലത്കൈയിൽ കെട്ടികൊടുത്തു,
ചരട് കെട്ടുമ്പോഴും വലിയതമ്പുരാന്റെ അധരങ്ങളിൽ നിന്നും ശബ്ദമില്ലാതെ മന്ത്രങ്ങൾ പുറപ്പെടുന്നത് ചാരു ശ്രദ്ധിച്ചു.
ഒന്നും മിണ്ടതെയാണ് വലിയതമ്പുരാൻ അവിടെനിന്നും ഇറങ്ങിപ്പോയത്.
“എടി.. ഇങ്ങട് വന്നേ…”
ഹരി ചാരുവിനെ ജാലകത്തിനരികിലേക്ക് വിളിച്ചു.
കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവൾ ഹരിയുടെ അടുത്തേക്ക് ചെന്നു.
“ന്തേ…”
ഹരിക്ക് സമാന്തരമായി അവൾ നിന്നു.
“സത്യത്തിൽ നീ ഇന്നലെ അവിടെ പോയിരുന്നോ…?”
“ദേ ഹരിയേട്ടാ, ഒറ്റ കുത്ത് വച്ചുതന്നാലുണ്ടല്ലോ..”
ചാരു മുഷ്ടി ചുരുട്ടി അവന് നേരെ നീട്ടി.
“അമ്മക്ക് ഭ്രാന്താ,
മരിച്ചു വർഷങ്ങൾ കഴിഞ്ഞു,
ഇന്നലെ നേരിട്ട് കണ്ടത്രേ…
ആര് വിശ്വസിക്കുന്നു ഇതെല്ലാം.”
ജാലകത്തിലൂടെ പുറത്തേകാവിലേക്ക് നോക്കിക്കൊണ്ട് ഹരി പറഞ്ഞു.
“ഞാൻ അച്ഛച്ഛനെ കൊണ്ടാക്കീട്ട് വരാ.. നീയമ്മയെ ഒന്ന് ശ്രദ്ധിക്കൂ…”
പിന്തിരിഞ്ഞു അയാൾ നടന്നു.
“ഞാനിവിടേതന്ന്യേണ്ട് ഹരിയേട്ടൻ പോയിവാ..”
പോകുന്ന പോക്കിൽ ഹരി അവളുടെ കവിളിൽ ഒന്ന് തലോടി.
ഒരു നിമിഷം അവൾ കണ്ണുകളടച്ചു നിന്നു.
ഹരി പോയി എന്ന് ഉറപ്പവരുത്തിയശേഷം ചാരു വേഗം കോണിപ്പാടികൾ ഇറങ്ങി ഉമ്മറത്തേക്ക്ചെന്നു.
അപ്പോഴും ഭാർഗവിതമ്പുരാട്ടി നാഗക്കാവിലേക്ക്തന്നെ നോക്കിയിരിക്കുകയായിരുന്നു.
“മുത്തശ്ശി….”
ചാരു മുത്തശ്ശിയുടെ കവിളിൽ ഉമ്മവച്ചിട്ട് നിലത്ത്,തമ്പുരാട്ടിയുടെ വലതുഭാഗത്തിരുന്നു.
“ബാക്കി പറഞ്ഞില്ല…”
“എന്ത്…?”
“കന്യകയെ…വേണം ന്ന് അഷ്ടമംഗല്ല്യപ്രശ്നത്തിൽ പറഞ്ഞില്ലേ…”
“ന്റെ കുട്ട്യേ ഇയ്യത് വിട്ടില്ലേ…”
“ഇല്ല്യല്ലോ…
എനിക്ക് അറിയണം മുത്തശ്ശി.”
ചാരു മുത്തശ്ശിയുടെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“നാഗങ്ങൾക്ക് ദിവസവും വിളക്ക് വക്കാൻ ആയില്ല്യം നക്ഷത്രത്തിലൊരു കന്യകയെവേണത്രെ..
ന്നാ മനക്കല് അങ്ങനെയൊരു ജന്മം ജനിച്ചിട്ടില്ല്യ.!
കോലോത്തെ അവസാന പെൺതരി ഭദ്രയാ പക്ഷേങ്കിൽ ഓൾടെ നാള് മകായിരുന്നു…”
“ന്നിട്ട്.. ”
ചാരുലത നെറ്റി ചുളിച്ചുകൊണ്ടു ചോദിച്ചു.
“ന്നിട്ടെന്താ നാള് കുറേ കഴിഞ്ഞു,
ഭദ്ര വളർന്നു. ശെരിക്കും മനക്കലെയൊരു ദാസിപ്പെണ്ണിനെ പോലെയായിരുന്നു ഓളെ ഞങ്ങൾ കണ്ടിരുന്നത്.അക്കാര്യത്തിൽ നിക്ക് ഇപ്പഴും സങ്കടണ്ട്.ന്റെ കുട്ടിയെ ആരും തിരിച്ചറിഞ്ഞില്ല.
വർഷങ്ങളോളം അടുപ്പിലെ കരിയും പുകയുംകൊണ്ട് ആ അടുക്കളപ്പുരയിൽ ഓൾടെ ജീവിതം തള്ളി നീക്കി…ഓളെപ്പോഴും പറയുവായിരുന്നു’ന്റെ ‘അമ്മ ണ്ടെങ്കിൽ നിക്ക് ഈ ഗതി വരില്ലായിരുന്നു’ ന്ന് വല്ലാത്ത നോവ ന്റെ കുട്ടി തന്നത്.”
“പാവം ഭദ്ര…ലേ…”
“ഉം…”
ഭാർഗവിതമ്പുരാട്ടി ഒന്ന് മൂളുകമാത്രമേ ചെയ്‌തോള്ളു.
“അല്ല മുത്തശ്ശി ഈ ഭദ്രേടെ കല്യാണം കഴിഞ്ഞതാണോ..?
“ഇല്ല്യല്ലോ… ന്തേ… ”
“ഏയ് ഒന്നുല്ല്യ…., ശരിക്കും ഭദ്ര ആരായിട്ടു വരും മുത്തശ്ശിടെ..?
“അതിപ്പോ…. ന്റെ വല്യച്ഛന്റെ മകൾടെ മകന്റെ കുട്ടി.”
“ന്നിട്ട്…എങ്ങനെ മരണപ്പെട്ടു..?” ചാരു വീണ്ടും ചോദിച്ചു.
“നാഗക്കാവില് സ്ഥിരം വിളക്ക് വക്കുന്നത് ന്റെ ചേച്ചീടെ കുട്ട്യോള് ലക്ഷിമയും, പാർവതിയുമായിരുന്നു.ഒരീസം ലക്ഷ്മി പുറത്തായി പാർവതിയാണേൽ വീണിട്ട് കാല് ഓടിഞ്ഞിരിക്യായായിരുന്നു.കാവില് വിളക്ക് വക്കാൻ ഏട്ടൻ ഭദ്രയോട്പറഞ്ഞു.
“ന്നിട്ടോ….?.”
ചാരുവിന് ആകാംക്ഷയായി.
“ഇത്ര വർഷായിട്ട് ആദ്യായിട്ടാ ന്റെകുട്ടി കാവിലേക്ക് വിളക്ക് കൊളുത്താൻ പോണെ,
കൂട്ടിന് ഞാനും പോയി..”
“ന്നിട്ട് ന്ത് ണ്ടായി..”
ചാരു ചോദിച്ചു
“അവിടെ കണ്ട കാഴ്‍ച്ച നിക്ക് മറക്കാൻ കഴിയിണില്ല്യ…”
കാവിലേക്ക് നോക്കിക്കൊണ്ട് തമ്പുരാട്ടി പറഞ്ഞു.
“ന്താ കണ്ടത്..”
ചാരു മുത്തശ്ശിയോട് ചേർന്നിരുന്നു.
“ഓള് കാവിലേക്ക് കാലെടുത്തുവച്ചതും.
മൺപുറ്റിൽ നിന്ന് നാഗങ്ങളെല്ലാം
ഓൾടെനേരെ ഫണമുയർത്തി നിന്നു.
ന്റെ നെഞ്ചോന്ന് കാളി..
ആദ്യായിട്ടാ അങ്ങനെയൊരു കാഴ്ച്ച കാൺണെ..
ഇന്നേ വരെ ണ്ടായിട്ടില്ല്യാ..”

Leave a Reply

Your email address will not be published. Required fields are marked *