“ഏയ്, വല്ലപ്പോഴും പ്രധാനപ്പെട്ട വല്ല ഫുട്ബോളോ ക്രിക്കറ്റോ ഉണ്ടാകുമ്പോൾ”
“സിനിമ?”
“ഒറ്റക്കോ? വല്ലപ്പോഴും. ഇല്ല എന്നുതന്നെ പറയാം.”
“ഒരു പ്രത്യേക ജീവിതം. അല്ലേ?”
ഞാൻ ഒരു ചിരി മറുപടിയായി നൽകി. ടീച്ചർ എഴെന്നേറ്റുപോയി ടീവിയുടെ സ്വിച് ഓൺ ചെയ്തു. വീണ്ടും എന്റെ അടുത്തുവന്നിരുന്നു റിമോട്ടെടുത്തു ചാനലുകളിലൂടെ ഓടാൻ തുടങ്ങി.
“എന്തുകാണും?”
“ഞാൻ പറഞ്ഞില്ലേ, ഞാൻ ഇത് തുറന്നിട്ടുതന്നെ ഒരുപാടായെന്നു. ടീച്ചറുടെ ഇഷ്ടം.”
അൽപനേരം ചാനലുകളിലൂടെ ഓടിയോടി ടീച്ചർ ഒരു പഴയ ഹിന്ദി സിനിമയിൽ തങ്ങിനിന്നു. കുറച്ചുനേരം ഞങ്ങൾ മിണ്ടാതെ അതു കണ്ടുകൊണ്ടിരുന്നു. ഒരുപാട് ലൗസീനുകളുള്ള ഒരു സിനിമയായിരുന്നു അത്. ഒരു പ്രത്യേക സുഖത്തോടുകൂടി ഞാൻ അതിലെ രംഗങ്ങളെല്ലാം കണ്ടിരുന്നു. പ്രണയത്തിലുള്ളവർ എന്തുകൊണ്ടാണ് പ്രണയ സിനിമകളും ഗാനങ്ങളും ഇഷ്ടപ്പെടുന്നതെന്നു ഞാനൂഹിച്ചു. എന്നെപ്പോലെ ടീച്ചറും സിനിമയിൽ മുഴുകി ആസ്വദിച്ചിരിക്കുകയാണെന്നു എനിക്കുതോന്നി. ടീച്ചറുടെ അടുത്തേക്ക് നീങ്ങിയിരുന്നു ഒന്ന് ഒട്ടിയിരിക്കാൻ ഇതുതന്നെയാണ് പറ്റിയ സമയം എന്ന് എനിക്കുതോന്നി. അതിനായി ധൈര്യം സംഭരിക്കുന്നതിനിടയിൽ ടീച്ചർ പെട്ടെന്നു എഴുന്നേറ്റു. ഞാൻ ഞെട്ടിപ്പോയി.
ഇതുകണ്ട ടീച്ചർ: “എന്താടാ, ഉറക്കുവന്നോ?”
“ഏയ്,” ഞാൻ പറഞ്ഞു.
“ഞാൻ കുറച്ചു വെള്ളംകുടിച്ചുവരാം.”
ടീച്ചർ വെള്ളം കുടിക്കാൻ പോയി. എന്റെ ധൈര്യമെല്ലാം പമ്പകടന്നു. വീണ്ടും സോഫയിലേക്കുവന്ന ടീച്ചർ ഇത്തവണ എന്റെ പിന്നിലാണിരുന്നത്. ഒരു കുഷ്യനെടുത്തു അതിലേക്കു മലർന്നുകിടന്ന്. ഞാൻ ടീച്ചർക്കുവേണ്ടി അല്പം മുന്നോട്ടു നീങ്ങിക്കൊടുത്തു. എന്റെ പ്രതീക്ഷകൾക്ക് വിപരീതമായാണ് എല്ലാം സംഭവിക്കുന്നതെന്ന് നിർദേശം മറച്ചുവയ്ക്കാതെ ഞാനും സോഫയിൽ ചാരിയിരുന്നു ടീവിയിലേക്കു മുഴുകാൻ ശ്രമിച്ചു. ഇത്തവണ നേരത്തെ പോലെ സിനിമയിലെ രംഗങ്ങൾ ആസ്വദിക്കാൻ സാധിക്കാത്തതു സ്വാഭാവികമായിത്തോന്നി.
എൻറെ മനസ് വീണ്ടും ചിന്തകളിലാണ്ടു. ടീച്ചർ എന്തോ പറഞ്ഞതിന് ഞാൻ പറഞ്ഞ മറുപടി ഒട്ടും യോജിച്ചതായില്ല.
“നീ എവിടെയാടാ?”
“എന്താ?”
“എന്താ ആലോചിക്കുന്നത്?” ഇതും പറഞ്ഞു ടീച്ചർ എഴുന്നേറ്റിരുന്നു.
“ലഞ്ചിനു പോകണ്ടേ?” ഞാൻ ചോദിച്ചു.
“ഇപ്പോഴോ? അതിനൊക്കെ സമയമില്ലേ? നീ ഇവിടെയൊന്നുമല്ലല്ലോ”
“ഏയ്, അങ്ങനെയൊന്നുമില്ല.”
“സിനിമ ബോറാണോ? മാറ്റണോ?”
“ഏയ് വേണ്ട. ഞാൻ കാണാറില്ലെങ്കിലും ഇത് കുഴപ്പമില്ല. ഒരുമിച്ചിരുന്നു കാണുമ്പോൾ ഒരു രസാ.”
ടീച്ചറെ എങ്ങനെ സമീപിക്കും എന്ന ചിന്ത മാത്രമായിരുന്നു എന്റെ മനസ്സിൽ. അതു ടീച്ചർക്കും നന്നായറിയാം. എന്നാലും ടീച്ചർക്കെന്താ ഒരു തിരക്കുമില്ലാത്തത് എന്നാണ് എന്റെ ആധി മുഴുവൻ.
ടീച്ചർ വീണ്ടും സോഫയിലേക്ക് ചാരിക്കിടന്നു. ടീച്ചറോടു സംസാരിക്കുമ്പോൾ ഞാൻ അവസരം കിട്ടുമ്പോഴെല്ലാം തിരിഞ്ഞുനോക്കി. ടീച്ചറുടെ കിടത്തത്തിൽ അവരുടെ മാറിടം സാധാരണത്തെക്കാളും പൊങ്ങിനിന്നു. ശ്വാസമെടുക്കുമ്പോൾ അവിടെയെല്ലാം താളത്തിൽ ഉയർന്നു താഴുന്നു. ഞാനതു ശ്രദ്ധിക്കുന്നുണ്ടെന്നു ടീച്ചർക്ക് മനസ്സിലായി. എന്നാലും ടീച്ചർ കിടന്ന പൊസിഷൻ മാറ്റുകയോ തിരിയുകയോ ചെയ്തില്ല. ടീച്ചർ തിരിഞ്ഞു നോക്കുമ്പോഴെല്ലാം ഞാൻ ടീച്ചറുടെ മാറിൽ അൽപനേരം തങ്ങി. ടീച്ചറും ഇതു ആസ്വദിക്കുന്നുണ്ടെന്നു എനിക്ക് മനസ്സിലായി. ഈ ഒളിച്ചുകളി ഞങ്ങൾ കുറെ നേരം ആസ്വദിച്ചു.
സംസാരിച്ചും സിനിമ കണ്ടും സമയം കടന്നുപോയി. സമയം ഒരുമണിയോടടുത്തതു ഞാനറിഞ്ഞില്ല.
പെട്ടെന്നാണു ടീച്ചർ വീണ്ടും ചോദിച്ചത്:”ലഞ്ചിനു പോകണ്ടേ?”
“അയ്യോ, ടീച്ചർ വന്നിട്ടിതുവരെ ഒന്നും കഴിച്ചില്ലല്ലോ. ഞാനതു മറന്നു. പോകാം. ഇനി വൈകണ്ട.”
“ലക്ഷ്മിചേച്ചി എപ്പോഴാ വരിക?”
“അപ്പോ പറഞ്ഞയക്കാൻ തന്നെയാണ് പ്ലാനല്ലേ?”
“ഒരിക്കലും അങ്ങിനെ ഉദ്ദേശിച്ചില്ല. എത്രനാൾ വേണമെങ്കിലും ഇവിടെ നിൽക്കാം. ഒരായിരം തവണ ഞാൻ നിർബന്ധിക്കാം. നിൽക്കുവോ?”
