“എന്താ നോക്കുന്നേ?”
“ടീച്ചർ എന്തു ചെയ്യുന്നതും നോക്കി നില്ക്കാൻ ഒരഴകാ”
“എന്തിനാ ഇപ്പൊ ഈ സോപ്പിടൽ?”
“സോപിങ് അല്ല ടീച്ചറേ… സത്യം.”
“വേഗം കഴിക്കാൻ നോക്ക്”
“വേഗം കഴിച്ചിട്ടെന്താ അത്യാവശ്യം?”
“ചൂടാറുന്നതിനു മുമ്പ് കഴിക്കാം എന്നാണുദ്ദേശിച്ചതു.”
“ഇന്ന് ഒന്നും ചൂടാറില്ല ടീച്ചറേ…”
“വേണ്ട വേണ്ട”
“ഇന്നൊരു പ്രത്യേക ദിവസാ… ജീവിതത്തിൽ ആദ്യമായാ ഇത്ര സന്തോഷമുള്ളൊരു ദിവസം. ഞാനൊക്കെ എന്തൊരു പുണ്യം ചെയ്തിട്ടാണാവോ?”
“മനസ്സിൽ കളങ്കമില്ലാതിരിക്കുന്നതാണു കുട്ടാ ഏറ്റവും വല്യ പുണ്യം ചെയ്യൽ”
“ശരിയാ ടീച്ചറേ”
അങ്ങിനെ ഞങ്ങൾ ഒരുപാട് സംസാരിച്ചു ഭക്ഷണം കഴിച്ചു തീർന്നു. വെയിറ്റർ വന്നു പാത്രങ്ങളെല്ലാം എടുത്തുകൊണ്ടുപോയി. ഞങ്ങൾ കൈ കഴുകി ബില്ലിനായി അവിടെത്തന്നെ വന്നിരുന്നു. അപ്പോഴേക്കും മേശ വൃത്തിയാക്കി വെയിറ്റർ രണ്ടു ഗ്ലാസ് വെള്ളം നിറച്ചുവച്ചിരിക്കുന്നു. റെസ്റ്ററെന്റിൽ വലിയ തിരക്കൊന്നുമില്ല. അങ്ങിങ്ങായി ടേബിളുകൾ ഒഴിഞ്ഞുകിടക്കുന്നു. നല്ല ആദിത്യ മര്യാദയുള്ള വെയിറ്റർ, ഞാൻ കരുതി. വീണ്ടും ബില് ബൂക്കുമായി വന്ന വെയിറ്റർ ചോദിച്ചു: ” മാഡം, ചായയോ കോഫിയോ വേണോ ?” വേണ്ട എന്ന് ടീച്ചർ മറുപടി പറഞ്ഞു. അദ്ദേഹം എനിക്ക് നേരെ നോക്കി. “എനിക്കൊരു കോഫി വിതൗട്ട് ഷുഗർ” ഞാൻ പറഞ്ഞു. “രണ്ടെണ്ണം.” ടീച്ചർ പറഞ്ഞു. “രണ്ടും വിതൗട്ടാണോ” വെയ്റ്റർ ചോദിച്ചു. അതേയെന്നു ടീച്ചർ പറഞ്ഞു. “ഷുവർ” എന്നും പറഞ്ഞു വെയ്റ്റർ തിരിച്ചുപോയി.
“മാഡത്തോട് മാത്രമേ വെയിറ്റർക്കു ഒരു കൂറുള്ളു. എന്നെ കണ്ടിട്ടേയില്ല. ചുരുങ്ങിയത് എന്നെ സാറെന്നെങ്കിലും വിളിക്കാമായിരുന്നു. ” ഞാൻ തമാശിച്ചു.
ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു: “ഈ മീശ മുളക്കാത്ത നീയൊ സാർ?”
“ഉള്ള മീശയൊക്കെ മതി ടീച്ചറേ”…രണ്ടുപേരും കൂടി ചിരിച്ചു.
“ടീച്ചർ ഇന്നെന്നെ എന്തുവേണമെങ്കിലും പറഞ്ഞു കളിയാക്കിക്കോ. ആരു കളിയാക്കിയാലും ഇന്നെനിക്കു ഒരു ചുക്കുമില്ല.”
സംസാരിച്ചിരിക്കുന്നതിനിടയിൽ രണ്ടു കോഫിയുമായി വെയിറ്റർ വന്നു. ബില്ലെടുക്കാൻ അദ്ദേഹത്തിന് ഒരു തിടുക്കവുമില്ല.
“നമ്മൾക്കൊരു തിരക്കുമില്ലെന്നു അദ്ദേഹത്തിനറിയാമെന്നു തോന്നുന്നു. അല്ലെ.”
“എന്തിനാ തിരക്കുന്നത്… ഇവിടെ വേറെ ആരുമില്ലല്ലോ… ഉള്ളവരും ഒഴിഞ്ഞു.”
“ശരിയാ. നല്ല റെസ്റ്റോറന്റാ. പക്ഷെ ആളുകൾ കുറവാ…”
സംസാരിചിരുന്നുകൊണ്ട് ഞങ്ങൾ കോഫി കുടിച്ചു..
“നല്ല തിക്കാണല്ലോ കോഫി. അല്ലെ?”
“നമ്മളെപോലെയല്ല. ഇവിടെയൊക്കെ കുറുക്കിയ പാലിലാ കോഫിയും റ്റീയുമൊക്കെ ഉണ്ടാക്കുന്നത്. ചില റെസ്റ്റോറന്റുകളിൽ.”
സോസറിൽ നിന്ന് അല്പം ഷുഗറെടുത്തു ടീച്ചർ കോഫിയിലിട്ടു. “ഷുഗർ വേണ്ടെന്നു പറഞ്ഞിട്ട്??” ഞാൻ ചോദിച്ചു. “അല്പം ഇട്ടുനോക്കട്ടെ. നിനക്കു വേണോ?” “എന്നാലല്പം നോക്കാം.”
രണ്ടുപേരും ഉം ഉം കുഴപ്പമില്ല എന്ന് പറഞ്ഞു ബാക്കിയുള്ള കോഫിയും അകത്താക്കി. അപ്പോഴേക്കും വെയിറ്റർ ബില്ലുമായി വന്നു. ബിൽ മേശയിൽ വച്ച് അദ്ദേഹം മാറിനിന്നു. ഞാൻ കാർഡെടുത്തു നീട്ടി. “ക്യാഷ് വേണോ?” ടീച്ചർ ചോദിച്ചു. “വേണ്ട. ഉണ്ട്.” വെയിറ്റർ സ്വയിപ്പിംഗ് മെഷീനുമായി വന്നു. ഞാൻ പേ ചെയ്തു. നന്ദി പറഞ്ഞു വെയ്റ്റർ മറഞ്ഞു. ടീച്ചർ ഒരു നോട്ടെടുത്തു ടിപ്പ് വച്ച്. ഞങ്ങൾ പുറത്തിറങ്ങി. വാതിൽക്കൽ വെയ്റ്റർ വീണ്ടും നന്ദി പറഞ്ഞു. “നന്ദിയും മാഡത്തോടു തന്നെ.”
“ഞാൻ ടിപ്പ് വച്ചിട്ടുണ്ട്.”
“ഭാരിച്ച ഒരു ബില്ലാണ് ഞാൻ അടച്ചിട്ടു പോന്നത്… അതിനു നന്ദിയൊന്നും കിട്ടിയില്ല.”
“അതുംകൂടിയാകും തന്നത്.”
“എന്നാൽ ഞാനതു ടീച്ചറുടെ അടുത്തുന്നു തിരിച്ചു വാങ്ങിക്കൊള്ളാം.”
“ഉം. ഇങ്ങുവാ…”
“വെറുതെയല്ല ആളുകൾ കുറവ്. വില അല്പം കൂടുതലാണ്. പക്ഷെ ഭക്ഷണം കൊള്ളാം.”
സംസാരിച്ചു ഞങ്ങൾ വീട്ടിലേക്കു നടന്നു. വീട്ടിലെത്തിയപ്പോഴേക്കും ഒരു മൂന്നുമണിയായിക്കാണും. രാവിലത്തെപോലെതന്നെ ലിഫ്റ്റിൽ നിന്നും പത്താംനിലയെത്തുംവരെ ഞാൻ ടീച്ചറെ നോക്കിക്കൊണ്ടേയിരുന്നു. എന്തോ അർത്ഥംവച്ച് ടീച്ചർ എന്നെയും നോക്കിക്കൊണ്ടേയിരുന്നു. ലിഫ്റ്റിൽനിന്നിറങ്ങുമ്പോൾ രണ്ടുപേരും മെല്ലെ കുലുങ്ങിചിരിച്ചു. ഒന്നും മിണ്ടാതെ ഞങ്ങൾ ഡോറിനടുത്തേക്കു നടന്നു. ഞാൻ ഡോർ തുറന്നു. ടീച്ചർ ആദ്യം അകത്തു കയറി. പിന്നാലെ ഞാനും. ടീച്ചർ നേരെ സോഫയിൽ പോയി വീണു. രണ്ടുപേരുടെയും ചെരിപ്പുകൾ ഞാൻ അകത്തേക്കെടുത്തുവച്ചു. സോഫയിൽ കിടന്നുകൊണ്ട് ചോദിച്ചു” “ഇവിടെ കിടന്നോട്ടെ?”
