മാധവൻ പ്രസാദിനെ നോക്കിയില്ല. ടേബിളിൽ എടുത്തു വച്ചിരുന്ന ചീട്ടുമെടുത്ത് ഒന്നും പറയാതെ പുറത്തേക്കിറങ്ങി. കാറ് പോകുന്ന ശബ്ദം കേട്ടപ്പോഴാണ് അശ്വതിയൊരു നെടുവീർപ്പിട്ടത്. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് അറിയാതെ സംഭവിച്ചു പോയതാണ് ആ ചെകിട്ടത്തടി. അയാൾക്കൊന്ന് കിട്ടേണ്ടത് തന്നെയായിരുന്നു. പക്ഷെ അതിന് ശേഷം ഒരു വല്ലായ്മ തോന്നുന്നുണ്ട്.
റൂമിൽ വന്നിട്ടും മാധവേട്ടൻ തന്നോടൊന്നും മിണ്ടാതെ പോയതിൽ പ്രസാദിന് വിഷമം തോന്നി. കൂടാതെ അശ്വതിയുടെ മുഖത്തെ വെപ്രാളവും പരുങ്ങലും എല്ലാം അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിന്റെ കാരണമറിയാൻ ഒരാശങ്ക.
“അച്ചൂ..”
“ആ..”
അവളവന് നേരെ തിരിഞ്ഞിരുന്നു.
“എന്തു പറ്റി..? ആകെ വല്ലാതെ..?”
“ഏയ്.. ഒന്നുമില്ല..”
അവളല്പം ഞെട്ടി, വ്യഗ്രത പുറത്തു കാണിക്കാതെ പറഞ്ഞൊപ്പിച്ചു.
“മാധവട്ടനെന്താ പറഞ്ഞേ..?”
“എന്ത്..? എപ്പോ..?”
“നേരത്തെ നിങ്ങൾ കണ്ടില്ലേ..”
“ഇല്ല..”
“മ്മ്.. മാധവട്ടന്റെ മുഖത്ത് എന്തോ ദേഷ്യം പോലെ തോന്നുന്നു.. ഒന്നും മിണ്ടിയുമില്ലല്ലോ..”
“അത്.. എന്തെങ്കിലും കാരണം ഉണ്ടാകും. അതൊന്നും ഏട്ടൻ ആലോചിക്കേണ്ട..”
“എങ്കിലും നമ്മുടെ ചിലവ് നടത്തുന്ന മനുഷ്യനല്ലേ. ചിലപ്പോ നമുക്ക് വേണ്ടി പൈസ ചിലവാക്കുന്നത് ബുദ്ധിമുട്ടായി തുടങ്ങിയിട്ടുണ്ടാവുമോ..?”
“ഏയ്.. അതൊന്നും ആയിരിക്കില്ല…”
“മ്മ്..”
അശ്വതിയുടെ വാക്കുകളിൽ ഒരാത്മ വിശ്വാസമുണ്ടായിരുന്നു. അല്പനേരത്തെ മൗനത്തിനു ശേഷം എന്തോ ഒന്നോർത്തെടുത്തത് പോലെ പ്രസാദ് തുടർന്നു.
“ഇന്നലെ നി വൈകിയാണോ കിടന്നേ..?”
“അല്ല എന്തേ..?”
“ചോദിച്ചതാ.. മാധവട്ടന് ഭക്ഷണം കൊടുത്ത് നീ വേഗം വരുമെന്ന് കരുതി. കാത്തിരുന്ന് ഞാൻ ഉറങ്ങിപ്പോയി..”
ഈശ്വരാ.. അവൾ മനസ്സിൽ വിളിച്ചു. മുഖത്തൊരു പരുങ്ങലും.
“ഏട്ടനപ്പോ ഉറക്കം വന്നില്ലായിരുന്നോ..? അതും ഇതുമൊക്കെ പറഞ്ഞ് അയാളെന്നെ കുറച്ച് നേരം അവിടെയിരുത്തി.”
“ഒഹ്..”
അതവനൊരു ചെറിയ ഷോക്കായിരുന്നു.
“ആവിശ്യം നമ്മുടേതായിപോയില്ലേ..”
കഷ്ടപ്പെട്ട് ഭാവ മാറ്റം വരുത്താതെയാണ് അവളുടെ സംസാരം. ഇന്നലെ അയാൾ തന്നെ വേണ്ടാത്തതൊക്കെ ചെയ്തത് ഏട്ടനറിഞ്ഞാൽ ഉണ്ടാകുന്ന വിഷമം അവൾക്ക് ആലോചിക്കാനായില്ല.
“മാധവേട്ടൻ എന്തെങ്കിലും മോശമായി പറയുന്നുണ്ടോ..?”
നെഞ്ചിലൊരു ഉൾക്കിടിലം പോലെ വീണ്ടും അവന്റെ ചോദ്യം. വെപ്രാളം ഉള്ളിലടക്കാൻ അവൾ പാടു പെടുകയാണ്.
“അയാളുടെ സ്വഭാവം ഏട്ടനിപ്പോ അറിയാമല്ലോ..കണ്ടില്ലെന്ന് നടിക്കാനേ ഇപ്പൊ നമ്മൾക്കാവു. ഞായറാഴ്ച വീണ്ടും ഏട്ടന് ഡോക്ടറെ കാണണ്ടേ.. ആരുണ്ട് അവിടെ എത്തിക്കാൻ.?, പൈസ ചിലവാക്കാൻ..?”
പ്രസാദിന് അതൊരു വലിയ മാനസിക സങ്കർഷമായി തോന്നി. ഈ നിസ്സഹാമായ അവസ്ഥ തരണം ചെയ്യാൻ തന്റെ പെണ്ണിനെ അയാൾക്ക് പണയം വെക്കേണ്ടി വരികയാണോ എന്ന ചിന്ത അവനെ വല്ലാതെ അലട്ടി. കണ്ടില്ലെന്ന് നടിക്കുമെന്ന് പറഞ്ഞാൽ അയാളെന്തൊക്കെയോ പറയുന്നും ചെയ്യുന്നുമുണ്ടല്ലേ അർത്ഥം..!
പ്രസാദിന് അങ്ങനെയൊരു ചിന്തയാണ് മനസ്സിൽ വന്നത്. ഇന്നലെ രാത്രിയിൽ കണ്ട സ്വപ്നം വരാൻ പോകുന്ന കാര്യങ്ങളെ സൂചിപ്പിക്കുകയാണോ എന്നൊരു പേടി. മാധവേട്ടനുമായി അശ്വതി.. ചെഹ്… അവനത് ഓർക്കാൻ പോലുമായില്ല.
“ഏട്ടനെന്താ ആലോചിക്കുന്നേ..??”
“ഏയ്..”
അവൻ ചുമൽ കൂച്ചി.
“അല്ല.. എന്തോ ഉണ്ട് പറയ്..”
“ഒന്നും ഇല്ലെടി..”
“ഏട്ടന് എന്നെ എന്തിലെങ്കിലും സംശയം തോന്നുന്നുണ്ടോ..?”
പ്രസാദിന്റെ മനസ്സ് വായിച്ചറിഞ്ഞത് പോലെയാണ് അവളുടെ ചോദ്യം വന്നത്. അവനും വെപ്രാളപ്പെട്ടു.
“എന്ത് സംശയം..?”
“കണ്ടില്ലെന്ന് നടിക്കാൻ മാത്രമേ പറ്റു എന്ന് ഞാൻ പറഞ്ഞതിൽ..”
“ഏയ്..”
“മ്മ്.. ഏട്ടൻ ഒന്നുകൊണ്ടും പേടിക്കേണ്ട.. നമ്മുടെ അവസ്ഥ ഇങ്ങനെയാണെങ്കിലും വഴി വിട്ട ഒരു കാര്യത്തിനും ഞാൻ നിൽക്കില്ല..”
അത് പറയുമ്പോൾ അവളുടെ മനസ്സ് നീറുന്നുണ്ടായിരുന്നു. പക്ഷെ പ്രസാദിന് ആശ്വാസമായി തോന്നി. താൻ എത്ര വേദനിപ്പിച്ചിട്ടും ഈ ദുർഘടകമായ അവസ്ഥയിൽ കൂടെ നിൽക്കുന്ന പെണ്ണിനെ തന്നെയാണ് ഭാര്യയാക്കിയത് എന്നൊരു ആശ്വാസ ചിന്ത. ഇങ്ങനെ എത്രയോ മോശപ്പെട്ട അവസ്ഥകൾ അശ്വതി തരണം ചെയ്തിട്ടുണ്ട്. മാധവട്ടന്റെ നോട്ടങ്ങളും സംസാരവും ശെരിയല്ലെന്ന് എത്ര തവണ എന്നോട് പറഞ്ഞിട്ടുണ്ട്. താൻ ചെയ്തതോ എല്ലാം കേട്ടില്ലെന്ന് നടിച്ചു. ഇപ്പൊ വാല് അമ്മികുട്ടിയുടെ അടിയിലായ അവസ്ഥ.!
