അർദ്ധപ്രാണസഖി – 1 18

 

 

 

‘അർജുൻ’ എന്നത് അവൻ സ്വയം തിരഞ്ഞെടുത്ത ഒരു പുതിയ മേൽവിലാസമായിരുന്നു. പക്ഷേ ആ ശബ്ദം, അത് അവന്റെ ഭൂതകാലത്തിന്റെ താക്കോലായിരുന്നു.

 

 

 

 

 

 

”വരുൺ…” അർജുൻ പതുക്കെ മന്ത്രിച്ചു. അവന്റെ ശബ്ദത്തിൽ ഭയവും ദേഷ്യവും കലർന്നിരുന്നു.

”നീ ബാംഗ്ലൂരിൽ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു ദേവ്. നിനക്ക് അധികകാലം ഒളിച്ചിരിക്കാൻ കഴിയില്ല. എനിക്ക് നിന്നെ കാണണം.

 

 

 

.അർജുൻ റെസ്റ്റോറന്റിലെ കസേരയിലേക്ക് ഇരുന്നു. അവന്റെ മുഖത്ത് പഴയ ആ കുസൃതിയോ ഓഫീസിലെ തമാശകളോ ഉണ്ടായിരുന്നില്ല. വരുൺ എന്തോ പറയാൻ തുടങ്ങിയതും അർജുൻ കൈ ഉയർത്തി അവനെ തടഞ്ഞു.

 

 

 

 

 

 

അർജുൻ: “ആദ്യം ഒരു കാര്യം. ഇനി ഒരിക്കലും എന്നെ ആ പേര് വിളിക്കരുത്. ആ പേരും അതിനോടൊപ്പമുള്ള ഓർമ്മകളും ഞാൻ പാലക്കാട് ചുരത്തിൽ ഉപേക്ഷിച്ചതാണ്. എനിക്ക് ഇപ്പോൾ ഈ ഒരൊറ്റ പേരേയുള്ളൂ… അർജുൻ.”

 

 

 

 

 

 

വരുൺ ഒന്ന് നെടുവീർപ്പിട്ടു. അവൻ തന്റെ ബാഗിൽ നിന്ന് ഒരു വെഡിങ് കാർഡ് മേശപ്പുറത്ത് വെച്ചു.

 

 

 

 

 

 

വരുൺ: “ശരി അർജുൻ. എന്റെ കല്യാണമാണ്. നീ വരണം. നിന്നെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ.”

 

 

 

 

 

 

അർജുൻ: (കാർഡിലേക്ക് നോക്കാതെ) “ഞാൻ വരണമെങ്കിൽ അവിടെ ‘അയാൾ’ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകണം. അയാൾ അവിടെ വരുമല്ലോ, അല്ലേ?”

 

 

 

 

 

 

വരുൺ: “ഉറപ്പില്ല. പക്ഷേ വരാൻ സാധ്യതയുണ്ട്. നിന്റെ അച്ഛന്റെ പഴയ സുഹൃത്തല്ലേ അയാൾ. ഇപ്പോൾ ആ നാട്ടിലെ പ്രമാണിയുമാണ്.”

 

 

 

അർജുൻ സാവധാനം കണ്ണുകൾ അടച്ചു. ആ നിമിഷം അവന്റെ തലച്ചോറിലൂടെ 17 വർഷത്തെ കറുത്ത ഓർമ്മകൾ ഒരു ഇടിമിന്നൽ പോലെ കടന്നുപോയി.

ആ കനൽക്കാഴ്ചകൾ

അച്ഛന്റെ മരണം… ആ വീട്ടിൽ പടർന്ന ശൂന്യത. കരഞ്ഞു തളർന്ന അമ്മയുടെ കൈപിടിച്ച് ‘അയാൾ’ കടന്നുവന്ന ആ ദിവസം. ആദ്യം ഒരു ആശ്വാസമായി വന്ന അയാൾ പതുക്കെ പതുക്കെ തന്റെയും അമ്മയുടെയും ജീവിതത്തിന്റെ താളം തെറ്റിച്ചു. അമ്മയെക്കുറിച്ചുള്ള സംശയങ്ങൾ, ചില കാഴ്ചകൾ തനിക്കും അമ്മയ്ക്കും ഇടയിൽ അയാൾ നിർമ്മിച്ച ആ അദൃശ്യ മതിൽ.

 

 

 

അർജുന്റെ ഉള്ളിൽ…

 

 

 

”17 വർഷം… ഒരു ആയുസ്സിന്റെ നല്ല ഒരു ഭാഗം…. അത്രയും കാലം എന്റെ അമ്മ എന്നെ നോക്കി ചിരിച്ചത് ഈ സത്യം ഉള്ളിൽ ഒളിപ്പിച്ചു വെച്ചാണോ? അച്ഛന്റെ മരണം കഴിഞ്ഞ് ആ വീട്ടിലേക്ക് അയാൾ വന്നപ്പോൾ, അയാള് നമ്മുടെ ജീവിതത്തിൽ എത്തിയത്…

ഞാൻ എത്ര മണ്ടനായിരുന്നു!”

 

 

 

അവന്റെ മനസ്സിൽ ആ ദൃശ്യം മായാതെ നിന്നു. തന്റെ അമ്മയും അയാളും… ഒപ്പം…… അവർക്ക് മാത്രമായൊരു ലോകം. തന്നെയും തന്റെ മരിച്ചുപോയ അച്ഛനെയും സാക്ഷിയാക്കി അവർ…..

 

 

 

 

 

 

”അമ്മയുടെ കണ്ണുകളിലെ ആ പഴയ ആർദ്രത… അത് എന്നോടുള്ള സ്നേഹമായിരുന്നോ അതോ ഞാൻ സത്യം അറിയാതിരിക്കാനുള്ള അഭിനയമായിരുന്നോ?

 

 

 

അയാളുടെ ഓരോ സ്പർശനവും അമ്മ ആഗ്രഹിച്ചിരുന്നോ?

 

 

 

അതോ അയാളുടെ അധികാരത്തിന് മുന്നിൽ അമ്മ സ്വയം അടിയറവ് വെച്ചതാണോ?…

ആ ഫോട്ടോയിലെ അമ്മയുടെ ചിരി… അത് ഞാൻ ഒരിക്കലും അമ്മയിൽ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു.”

 

 

 

പക്ഷേ, എല്ലാത്തിനേക്കാളും അർജുന്റെ ഹൃദയം തകർത്തത് ആ ഒരൊറ്റ ചിത്രമായിരുന്നു. അവൻ അവിചാരിതമായി കണ്ടുമുട്ടിയ ആ ക്രൂരമായ സത്യം.

 

 

 

അർജുൻ: (പതിഞ്ഞതും എന്നാൽ മൂർച്ചയുള്ളതുമായ ശബ്ദത്തിൽ) “അമ്മയുടെ കണ്ണുനീർ കണ്ടാണ് ഞാൻ വളർന്നത് വരുൺ. പക്ഷേ 17 വർഷമായി എന്നിൽ നിന്ന് മറച്ചുപിടിച്ച ആ സത്യമുണ്ടല്ലോ… അമ്മയും അയാളും ഒന്നിച്ചുള്ള ആ ദൃശ്യം. അത് വെറുമൊരു ബന്ധമായിരുന്നില്ല.”

Leave a Reply

Your email address will not be published. Required fields are marked *