അർദ്ധപ്രാണസഖി – 1 18

 

 

 

​അനന്യ അവന്റെ വാക്കുകളിലെ ആ ഗൗരവം ശ്രദ്ധിച്ചു. അവൾക്ക് അവനോട് കൂടുതൽ അടുപ്പവും ബഹുമാനവും തോന്നിത്തുടങ്ങി. തങ്ങൾക്കിടയിലെ ബോസ്-എംപ്ലോയീ ബന്ധം പതുക്കെ ഒരു ‘പാർട്ണർഷിപ്പ്’ ആയി മാറുകയായിരുന്നു.

 

 

 

എന്നാൽ ലാപ്ടോപ്പിന് മുന്നിലെ ഇരിപ്പ് മടുത്തപ്പോൾ ഒരു വൈകുന്നേരം അർജുൻ ആ നിർദ്ദേശം മുന്നോട്ടുവെച്ചു.

 

 

 

 

 

 

​”മാം, നമുക്ക് ഈ ഒരു മാസം ബാംഗ്ലൂരിനെ ഒന്ന് ശരിക്കും അറിഞ്ഞാലോ? ജോലി ലാപ്ടോപ്പിലല്ലേ, അത് എവിടെയിരുന്നും ചെയ്യാമല്ലോ. എന്റെ വണ്ടിയിൽ നമുക്ക് ഈ നഗരം മുഴുവൻ ഒന്ന് കറങ്ങാം.”

 

 

 

 

 

 

​അനന്യ ആദ്യം ഒന്ന് മടിച്ചെങ്കിലും അർജുന്റെ ആത്മവിശ്വാസം നിറഞ്ഞ ചിരിക്ക് മുന്നിൽ അവൾ സമ്മതം മൂളി…

 

 

 

സൊ ലെറ്റസ്‌ സ്റ്റാർട്ട്‌ ഔർ ഡിജിറ്റൽ നോമ്മാഡ് ലൈഫ്…

 

 

 

ബാംഗ്ലൂരിലെ ഓരോ സിഗ്നലും ഓരോ കഫേയും അവരുടെ പോരാട്ടത്തിന്റെയും വളരുന്ന ആത്മബന്ധത്തിന്റെയും വേദി ആയി…

 

 

 

​ഒരു ചൊവ്വാഴ്ച ഉച്ചയ്ക്ക് സിൽക്ക് ബോർഡിലെ അനന്തമായ ട്രാഫിക് ബ്ലോക്കിൽ അവർ കുടുങ്ങി. പുറത്ത് ഹോണുകളുടെ ബഹളം, അകത്ത് എസിയുടെ തണുപ്പിൽ ലാപ്ടോപ്പുകൾ മടിയിൽ വെച്ച് രണ്ടുപേരും നിശബ്ദരായി ജോലി ചെയ്യുകയായിരുന്നു.

​”അർജുൻ, നോക്കൂ…” അനന്യ തന്റെ സ്ക്രീൻ അവന് നേരെ തിരിച്ചു. “കുമാർ ഇന്ന് മൂന്ന് ചെറിയ പേയ്‌മെന്റുകൾ റിലീസ് ചെയ്തിട്ടുണ്ട്. എല്ലാം പനാമയിലെ ഒരേ ഐപി അഡ്രസ്സിലേക്കാണ് പോകുന്നത്.”

 

 

 

​അർജുൻ വണ്ടി പതുക്കെ മുന്നോട്ട് നീക്കുന്നതിനിടയിൽ അവളുടെ സ്ക്രീനിലേക്ക് നോക്കി.

 

 

 

“അത് ട്രാപ്പ് ആണ് മാം. നമ്മൾ ആ ഐപി പിന്തുടർന്നാൽ നമ്മുടെ ലൊക്കേഷൻ അവർക്ക് കിട്ടും. നമുക്ക് വേണ്ടത് അയാളുടെ ‘അപ്രൂവൽ ലോഗ്’ ആണ്.

 

 

 

​പെട്ടെന്ന് അടുത്ത വണ്ടിയിലിരുന്ന ഒരു കുട്ടി കൗതുകത്തോടെ അവരുടെ കാറിലേക്ക് നോക്കി. അനന്യ ആ കുട്ടിയെ നോക്കി ചിരിച്ചുകൊണ്ട് അർജുന്റെ തോളിൽ തല ചായ്ച്ചു. ആ നിമിഷം ട്രാഫിക് ബ്ലോക്കിന്റെ വിരസത പോലും അവർക്ക് മനോഹരമായി തോന്നി.

 

 

 

 

 

 

​അനന്യ: എങ്ങോട്ടാ അടുത്തത്?..

 

 

 

അർജുൻ: വി വി പുരം..

 

 

 

​രാത്രിയിൽ അവർ വി.വി പുരത്തെ പ്രശസ്തമായ ഫുഡ് സ്ട്രീറ്റിലെത്തി. വണ്ടി ഒരു മൂലയ്ക്ക് പാർക്ക് ചെയ്ത്, ബോണറ്റിന് മുകളിൽ ലാപ്ടോപ്പ് വെച്ച് അവർ ജോലി തുടർന്നു. ചുറ്റും മസാല ദോശയുടെയും വടയുടെയും മണം.

 

 

 

 

 

 

​അർജുൻ: “മാം, ആ ദോശയുടെ മണം അടിച്ചിട്ട് എനിക്ക് കോഡിംഗ് ശ്രദ്ധിക്കാൻ പറ്റുന്നില്ല. നമുക്ക് ആദ്യം ഒന്ന് കഴിച്ചാലോ?”

 

 

 

 

 

 

​അനന്യ ചിരിച്ചുപോയി. പ്ലേറ്റിൽ ചൂട് ദോശയുമായി അവർ നിൽക്കുമ്പോൾ, പെട്ടെന്ന് അർജുന്റെ ഫോണിൽ ഒരു അലേർട്ട് വന്നു. ഐടി ടീം സെർവറിൽ ഒരു പുതിയ ഫയർ വാൾ പണിയുകയാണ്. ഒരു കയ്യിൽ ദോശയും മറുകയ്യിൽ ഫോണുമായി അർജുൻ ആ മതിൽ ഭേദിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ അനന്യയ്ക്ക് അത്ഭുതം തോന്നി.

 

 

 

 

 

 

​”നിന്നെപ്പോലെ മൾട്ടി ടാസ്കിംഗ് ചെയ്യുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല,” അവൾ അവന്റെ ചുണ്ടിൽ പറ്റിയിരുന്ന ചട്ണി പതുക്കെ തുടച്ചുമാറ്റിക്കൊണ്ട് പറഞ്ഞു. അർജുൻ ഒരു നിമിഷം സ്തബ്ധനായി അവളുടെ കണ്ണുകളിലേക്ക് നോക്കി. അവിടെ ഒരു ബോസ്സിന്റെ ഗൗരവമല്ല, പ്രണയം തുളുമ്പുന്ന ഒരു പെണ്ണിന്റെ തിളക്കമായിരുന്നു….

 

 

 

യാത്രയ്ക്കിടയിൽ ഇൻഡിരാനഗറിലെ ഒരു കഫേയിൽ അവർ കയറി. അവിടെ വെച്ച് അവിചാരിതമായി അവർ കുമാറിനെ കണ്ടുമുട്ടി. കുമാർ മറ്റൊരു ബോർഡ് മെമ്പറുമായി സംസാരിക്കുകയായിരുന്നു.

 

 

 

​അർജുനും അനന്യയും ഒരു മൂലയ്ക്ക് ഇരുന്നു. അർജുൻ പതുക്കെ തന്റെ ലാപ്ടോപ്പ് തുറന്ന് ആ കഫേയിലെ വൈഫൈ വഴി കുമാറിന്റെ ഫോണിലേക്ക് ഒരു ‘സ്പൈ ലിങ്ക്’ അയച്ചു. കുമാർ തന്റെ ഫോണിൽ നോക്കിയതും, അയാളുടെ ഗാലറിയിലെ ഫോട്ടോകളും ചാറ്റുകളും അർജുന്റെ സ്ക്രീനിൽ തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *