അർദ്ധപ്രാണസഖി – 1 18

 

 

 

ഈ കമ്പനിയുടെ ഈ വർഷത്തെ ബാലൻസ് ഷീറ്റ് ഒന്ന് നോക്കിയാൽ മതി. ഇൻവെസ്റ്റ്‌മെന്റ് മുഴുവൻ പോകുന്നത് ഡെഡ് അസറ്റുകളിലേക്കാണ് (Dead Assets).

 

 

 

ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റിൽ വരുത്തേണ്ട ചെറിയൊരു മാറ്റം മതി നമ്മുടെ ഗ്രോത്ത് ഗ്രാഫ് (Growth Graph) മാറാൻ. മനുഷ്യവിഭവത്തേക്കാൾ ഇവർ പ്രാധാന്യം നൽകുന്നത് വലിയ ബിൽഡിംഗുകൾക്കും ഷോ-ഓഫ് സിസ്റ്റങ്ങൾക്കുമാണ്.”

 

 

 

 

 

 

​ശ്രീനിവാസൻ നെറ്റി ചുളിച്ചു. അർജുൻ വെറുമൊരു ടെക്കി മാത്രമല്ല, ബിസിനസ്സ് അനലിറ്റിക്സിലും പുലിയാണെന്ന് അയാൾക്ക് അപ്പോഴാണ് മനസ്സിലായത്.

 

 

 

ശ്രീനിവാസൻ: “നീ പറയുന്നത് ശരിയായിരിക്കാം. പക്ഷെ കമ്പനി പോളിസിയിൽ ‘എംപ്ലോയി വെൽഫെയർ’ (Employee Welfare) എന്ന് വലിയ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ടല്ലോ. ലാഭം കൂടുന്നതിനനുസരിച്ച് സാലറി കൂട്ടുമെന്ന് അവർ ഉറപ്പ് തന്നിരുന്നതാണ്. എന്നിട്ട് കഴിഞ്ഞ മൂന്ന് ക്വാർട്ടറിലും ലാഭം കൂടിയിട്ടും നമ്മുടെ പിച്ചച്ചട്ടിയിൽ ഒന്നും വീണില്ലല്ലോ!”

 

 

 

 

 

 

​അർജുൻ: (ഒരു കയ്പ്പേറിയ ചിരിയോടെ) “അതാണ് ഈ സിസ്റ്റത്തിന്റെ കുഴപ്പം. ഓപ്റ്റിമം എമൗണ്ട് ഓഫ് ഇൻവെസ്റ്റ്‌മെന്റ് (Optimum amount of investment) കൃത്യമായി വിനിയോഗിച്ചാൽ കമ്പനിയുടെ റിയൽ ഗ്രോത്ത് കൂടും.

 

 

 

അങ്ങനെ വരുമ്പോൾ ജീവനക്കാർക്ക് അർഹമായത് നൽകാൻ അവർ നിർബന്ധിതരാകും. എന്നാൽ ഇവിടെ നടക്കുന്നത് ‘കോസ്റ്റ് കട്ടിംഗ്’ (Cost Cutting) ആണ്. മനുഷ്യനെ മെഷീനാക്കി മാറ്റി ലാഭം കൊയ്യുന്നു. എന്നിട്ട് ഒരു ഗ്രാമർ മിസ്റ്റേക്കിന്റെ പേരിൽ പത്താം നിലയിൽ ഇരുന്ന് അലറുന്നു. ഇവർക്ക് വേണ്ടത് ബുദ്ധിയുള്ള പ്രൊഫഷണൽസിനെയല്ല, പറഞ്ഞത് ചെയ്യുന്ന അടിമകളെയാണ്.”

 

 

 

​ശ്രീനിവാസൻ കുറച്ചു നേരം നിശബ്ദനായി. അർജുന്റെ വാക്കുകളിൽ ഒരു തരം നിരാശയും ദേഷ്യവും കലർന്നിരുന്നു.

 

 

 

​ശ്രീനിവാസൻ: “നീ പറഞ്ഞത് ശരിയാടാ. നിന്നെപ്പോലൊരു ബ്രില്യന്റ് പയ്യൻ ഇവിടെ വന്ന് ഈ ഡോക്യുമെന്റേഷൻ നരകത്തിൽ പെട്ടുപോയി. പക്ഷെ അർജുൻ, നീ ശ്രദ്ധിക്കണം… നീ ഈ പറയുന്നതൊക്കെ അനന്യ മാമിന്റെ ചെവിയിലെത്തിയാൽ നിന്റെ കാര്യം ഇതിലും കഷ്ടമാകും.”

 

 

 

​അർജുൻ: “അറിയുന്നവർ അറിയട്ടെ ശ്രീനിയേട്ടാ. ഈ കോമാളി നാടകം അധികകാലം തുടരാൻ എനിക്ക് വയ്യ.”

 

 

 

​അർജുൻ ദേഷ്യത്തോടെ വാഷ്റൂമിൽ നിന്ന് പുറത്തേക്ക് നടന്നു. ലിഫ്റ്റിന് മുന്നിൽ നിൽക്കുമ്പോൾ അവന്റെ മനസ്സിൽ ആ ഗ്രാഫുകളും കണക്കുകളും

മിന്നിമറയുകയായിരുന്നു. പെട്ടെന്നാണ് പിന്നിൽ ആ ശബ്ദം കേട്ടത്.

 

 

 

​”അർജുൻ, എനിക്കൊരു അഞ്ച് മിനിറ്റ് നിന്റെ സമയം വേണം. എന്റെ ക്യാബിനിലേക്ക് വരാമോ?”

​അനന്യയായിരുന്നു അത്. അവൾ അവിടെ നിൽപ്പുണ്ടായിരുന്നു. അർജുനും ശ്രീനിവാസനും തമ്മിലുള്ള സംസാരത്തിന്റെ എത്ര ഭാഗം അവൾ കേട്ടു എന്നത് ആ മുഖത്തുനിന്ന് വ്യക്തമല്ലായിരുന്നു.

 

 

 

അർജുൻ വല്ലാത്തൊരു അമ്പരപ്പിലായിരുന്നു. ലിഫ്റ്റിലേക്ക് കയറാൻ തുടങ്ങിയ കാൽ പിൻവലിച്ച് അവൻ പതുക്കെ അനന്യയുടെ ക്യാബിനിലേക്ക് നടന്നു.

 

 

 

ഈശ്വര.. ഇനി അവൾ വല്ലതും…

 

 

 

​അനന്യ തന്റെ കസേരയിൽ ചാരിയിരുന്ന് ഗ്ലാസ് വിൻഡോയിലൂടെ പുറത്തെ നഗരവെളിച്ചത്തിലേക്ക് നോക്കുകയായിരുന്നു. അവൻ വന്നത് അറിഞ്ഞതും അവൾ തിരിഞ്ഞു. ആ മുഖത്ത് നേരത്തെ കണ്ട ദേഷ്യമോ ഗർവ്വമോ ഉണ്ടായിരുന്നില്ല.

​അനന്യ: “ഇരിക്കൂ അർജുൻ. നീ നേരത്തെ ശ്രീനിവാസനോട് പറഞ്ഞ കാര്യങ്ങൾ… അതിന്റെ കുറച്ചു ഭാഗം ഞാൻ കേട്ടു. ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റും ഗ്രോത്ത് ഗ്രാഫും ഒക്കെ. നീ പറഞ്ഞതിൽ കാര്യമുണ്ട്.”

 

 

 

അടിപൊളി…

 

 

 

Leave a Reply

Your email address will not be published. Required fields are marked *