അർദ്ധപ്രാണസഖി – 1 18

 

 

 

​അർജുൻ ഒന്ന് നിർത്തി, അവന്റെ നോട്ടം ജനാലയ്ക്കൽ ദൂരേക്ക് പോയി.

 

 

 

​”ഞാൻ തലയുയർത്തി നോക്കിയപ്പോൾ വിശ്വനാഥൻ ഹാളിൽ ഒരു പോലീസ് ഓഫീസറുമായി സീരിയസ് ആയി സംസാരിക്കുകയാണ്. അയാളുടെ മുഖത്ത് അമ്മയുടെ സങ്കടം കണ്ടിട്ടുള്ള ഭാവമേ ഇല്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ആ സംസാരം നിർത്തി അമ്മയെ രൂക്ഷമായി ഒന്ന് നോക്കി. എന്നിട്ട് അധികാരത്തോടെ അമ്മയെ പുറത്തേക്ക് വിളിച്ചു. ആ മുറിവേറ്റ മുഖവുമായി അമ്മ തളർന്നു കൊണ്ട് അയാൾക്ക് പിന്നാലെ പുറത്തേക്ക് നടന്നു. അന്ന് ആ വാതിലിന് പുറത്ത് വെച്ച് അവർ തമ്മിൽ നടന്ന സംസാരം… അതായിരുന്നു എന്റെ ലോകം കീഴ്മേൽ മറിച്ചത്.”

 

 

 

പുറത്ത് ആ പോലീസ് ഓഫീസറും വിശ്വനാഥനും അമ്മയോട് എന്തൊക്കെയോ ഗൗരവത്തിൽ പറയുന്നുണ്ടായിരുന്നു. അമ്മ നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു. ഓരോ വാക്ക് കേൾക്കുമ്പോഴും അമ്മ കൂടുതൽ തകർന്നുപോകുന്നത് പോലെ തോന്നി. ഇടയ്ക്ക് അമ്മ ജനാലയിലൂടെ എന്നെ ഒന്ന് നോക്കി. ആ നോട്ടം… അത് വിവരിക്കാൻ എനിക്ക് കഴിയില്ല മാം. ലോകത്തിലെ ഏറ്റവും വലിയ ചതിയിൽ അകപ്പെട്ടുപോയ ഒരുവളുടെ നിസ്സഹായത മുഴുവൻ ആ കണ്ണുകളിൽ ഉണ്ടായിരുന്നു.”

 

 

 

​അവൻ ഒരു നിമിഷം കണ്ണുകൾ അടച്ചു. ആ പിറ്റേന്ന് രാവിലെ നടന്ന കാര്യങ്ങൾ അവന്റെ മനസ്സിൽ ഒരു കല്ലിൽ കൊത്തിയ ചിത്രം പോലെ പതിഞ്ഞു കിടക്കുകയാണ്.

​”അടുത്ത ദിവസം രാവിലെ ഞാൻ ഉണർന്നപ്പോൾ അമ്മ അരികിലുണ്ട്. എന്റെ പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റുമായി. അമ്മ വളരെ നോർമലായി സംസാരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്റെ കളികളെക്കുറിച്ചും, അന്ന് ഞാൻ കണ്ടിരുന്ന കാർട്ടൂൺ കഥാപാത്രങ്ങളെക്കുറിച്ചും ഒക്കെ അമ്മ കുറെ നേരം സംസാരിച്ചു. ഞങ്ങൾ ഒരുപാട് ചിരിച്ചു.

 

 

 

​പെട്ടെന്ന് അമ്മ എന്റെ കയ്യിൽ പിടിച്ച് ചോദിച്ചു,

 

 

 

‘മോന്റെ വലിയ സ്വപ്നം എന്താണെന്ന്’.

 

 

 

ആ പ്രായത്തിൽ എനിക്ക് തോന്നിയ എന്തോ ഒരു ആഗ്രഹം ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ അമ്മ എന്നെ ചേർത്തുപിടിച്ചു.

 

 

 

‘ആ സ്വപ്നത്തിൽ എത്തണമെങ്കിൽ ഒരുപാട് കഠിനാധ്വാനം ചെയ്യണം മോനേ, അതിൽ നിന്ന് ഒരിക്കലും പിന്മാറരുത്’ എന്ന് പറഞ്ഞു.

 

 

 

എന്നിട്ട് അമ്മ പറഞ്ഞു, നിന്റെ ഈ സ്വപ്നങ്ങൾക്കൊക്കെ ചിറക് നൽകുന്ന ഒരു സ്ഥലമുണ്ട്. അവിടേക്ക് നീ പോകണം.

 

 

 

​ആ കൊച്ചു പ്രായത്തിൽ എനിക്ക് വലിയ ആവേശമായി. പക്ഷേ പെട്ടെന്ന് ഒരു സംശയം വന്നപ്പോൾ ഞാൻ ചോദിച്ചു, ‘അമ്മ എന്റെ കൂടെ വരുന്നില്ലേ?’ എന്ന്.

 

 

 

​അമ്മയുടെ മുഖം ഒരു നിമിഷം കൊണ്ട് മാറിപ്പോയി. ആ കണ്ണുകളിൽ ഒരു മിന്നൽ പോലെ സങ്കടം വന്നു പോയത് ഞാൻ കണ്ടു.

 

 

 

പക്ഷേ അടുത്ത സെക്കൻഡിൽ അമ്മ ഒരു കള്ളച്ചിരി മുഖത്ത് വരുത്തിക്കൊണ്ട് പറഞ്ഞു, ‘ഇല്ലടാ മോളെ, ഇത് നിന്റെ യാത്രയാണ്. അമ്മയ്ക്ക് വരാൻ കഴിയില്ല.’

 

 

 

​പറഞ്ഞു തീർന്നതും അമ്മ എന്നെ ആഞ്ഞു കെട്ടിപ്പിടിച്ചു. എന്റെ മുഖം അമ്മയുടെ തോളിലായിരുന്നു. ആ കെട്ടിപ്പിടുത്തത്തിനിടയിൽ അമ്മ ചിരിക്കുകയാണോ അതോ വിങ്ങിപ്പൊട്ടുകയാണോ എന്ന് ആ അഞ്ചു വയസ്സുകാരന് അന്ന് മനസ്സിലായില്ല. പക്ഷേ അമ്മയുടെ കണ്ണീർ തുള്ളികൾ എന്റെ ഷർട്ടിൽ പടരുന്നത് എനിക്ക് അറിയാമായിരുന്നു.”

അർജുൻ തന്റെ ഷർട്ടിലേക്ക് നോക്കി. ഇന്നും ആ കണ്ണീരിന്റെ നനവ് അവിടെയുള്ളതുപോലെ അവൻ കൈകൾ കൊണ്ട് തടവി.

 

 

 

 

 

 

ആ ബോർഡിംഗ് സ്കൂളിലെ ആദ്യത്തെ മാസങ്ങൾ വല്ലാത്ത നരകമായിരുന്നു. പക്ഷേ പതുക്കെ ഞാൻ അതിനോട് പൊരുത്തപ്പെട്ടു. അച്ചടക്കവും കളിചിരികളും ഒക്കെയായി ഞാൻ പുതിയൊരു ലോകം കണ്ടെത്തുകയായിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം വിശ്വനാഥനൊപ്പം അമ്മ എന്നെ കാണാൻ വന്നപ്പോൾ എനിക്ക് ലോകം തിരിച്ചു കിട്ടിയതുപോലെ തോന്നി. ആ ദിവസം തന്നെ എന്നെ അവിടുന്ന് ഡിസ്ചാർജ് ചെയ്തു. വീണ്ടും ആ ഗസ്റ്റ് ഹൗസിലെ താമസം… ഡേ സ്കോളറായി പഠനം തുടർന്നു. പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.”

Leave a Reply

Your email address will not be published. Required fields are marked *