ഞാൻ എന്റെ കാന്താരിയുടെ നേരെ കൈകൾ നീട്ടി.
അവൾ ഒഴിഞ്ഞുമാറി.
“ഇനി ഇന്നു വേണ്ട. ഞാൻ എന്റെ നാത്തൂന് വാക്കുകൊടുത്തതാ.”
അവൾ വന്ന് പെർഫ്യൂം എല്ലാം അടിച്ച്, ഷർട്ടിന്റെ ചുളിവുകൾ എല്ലാം നേരെയാക്കി.
“നീ ഓക്കെയാണോ?” ഞാൻ ചോദിച്ചു.
“ഒരു ദിവസം എന്റെ ഭർത്താവില്ലാതെ കിടക്കണമല്ലോ എന്ന ഒരു നിരാശമാത്രമേയുള്ളൂ. പിന്നെ, ഇന്നലത്തേതിനും, ഇന്നത്തേതിനും, ഒരു ദിവസം റെസ്റ്റ് നല്ലതാ. അൽപം വേദനയുണ്ട്. നാളേയ്ക്ക് മാറും.” അമ്മു മന്ത്രിച്ചു.
“സോറീ..ഡീ.. നിന്നെ ആ മാതിരി ഞാൻ…”
“പോടാ കള്ളക്കണ്ണാ.. അതൊന്നും സാരമില്ല. ഇതിപ്പോ നീ അങ്ങനെ ചെയ്തില്ലാരുന്നേൽ എന്റേട്ടനെ ഞാൻ കൊന്നേനെ. എത്ര കാലമായി കാത്തിരുന്നതാ. പിന്നെ ഏട്ടത്തിയുടെ കാര്യം ആണെങ്കിൽ, ഞാൻ ഡബിൾ ഓക്കേയാണ്. ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ നമ്മൾ ജീവിച്ചിട്ട് കാര്യമില്ല.”
അവൾ എന്റെ ഇരുകവിളുകളിലും കൈകൾ ചേർത്ത് എന്റെ കണ്ണുകളിലേയ്ക്ക് നോക്കി.
“ഏട്ടത്തിയ്ക്ക് ഇതുവരെ കിട്ടാതെപോയ മുഴുവൻ സ്നേഹവും നൽകണം. എനിയ്ക്കുവേണ്ടി. കേട്ടോ. പിന്നെ കുട്ടികളേം.”
“കുട്ടികളോ? ഇന്നു തന്നെയോ? നീയെന്തൊക്കെയാ ഈ പറയുന്നെ?” ഞാൻ അന്തം വിട്ടു.
“ഇന്നല്ല. അമ്മ ഇന്ന് പിൽസ് വാങ്ങിയിട്ടുണ്ട്. ഏട്ടത്തിയ്ക്ക് അമ്മ അത് നാളെ കൊടുത്തോളും. ഏട്ടത്തിയ്ക്കും നാളെ കോപ്പർ-ടീ ഇടുവിക്കും. പിന്നെ ഒന്നും പേടിയ്ക്കാനില്ല. ആളോട് പറയണ്ട. അഥവാ ഇനി എനിയ്ക്കു മുമ്പേ ഏട്ടത്തിയ്ക്ക് അമ്മയാകണേൽ ആവട്ടെ. അല്ലേടാ കള്ളക്കണ്ണാ? നമ്മുടെ മധുവിധു നമുക്ക് ബാംഗ്ളൂരിൽ അടിച്ചു പൊളിയ്ക്കാം.” എന്റെ കാന്താരിയുടെ കള്ളച്ചിരി.
“എന്തായി ആങ്ങളേം പെങ്ങളും? വരനെ ഒരുക്കി കഴിഞ്ഞില്ലെ? അവിടെ വധു വന്ന് കാത്തു നിൽപ്പാണ്.” വാതിൽക്കൽ അമ്മയുടെ സ്വരം കേട്ട് ഞങ്ങൾ തിരിഞ്ഞു.
“ദാ വരുന്നമ്മേ. എന്റാങ്ങളയെ സുന്ദരനാക്കി വേണ്ടേ അയക്കാൻ. അല്ലെങ്കിൽ എന്റെ നാത്തൂൻ എന്തു വിചാരിയ്ക്കും?” അമ്മുവിന്റെ ചോദ്യം.
“ശരി ശരി, വന്നേ, സമയമായി. അല്ലേൽ നിങ്ങളിവിടെ ഒട്ടിനിൽക്കും.” അമ്മ തിരക്കുകൂട്ടി.
“ഞാൻ വരനെ കൊണ്ടുവരാം. അമ്മ പോയി മൂത്തമോളേയും കൊണ്ടുവാ.”
അമ്മു എന്റെ കൈയ്യിൽപ്പിടിച്ച് പൂജാമുറിയിലേയ്ക്ക് നീങ്ങി.
അമ്മ ഏട്ടത്തിയെ മുറിയിൽ നിന്ന് വിളിച്ചു കൊണ്ടുവന്നു.
മന്ത്രകോടിയുടുത്ത്, ആഭരണങ്ങൾ അണിഞ്ഞുവന്ന ഏട്ടത്തിയെക്കണ്ട് ഞാൻ അത്ഭുതപ്പെട്ട് നിന്നുപോയി.
ഇത്രയും നാൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഏട്ടത്തിയേ അല്ലെന്ന് തോന്നിപ്പോയി. അമ്മുവിന്റെ ഒപ്പം ബ്യൂട്ടിപാർലറിൽ പോയി വന്നിട്ടും, അവൾ ഏട്ടത്തിയെ നന്നായി ഒരുക്കിയിരുന്നു.
തല താഴ്ത്തി ഏട്ടത്തി പൂജാമുറിയിലേയ്ക്ക് കടന്ന്, എനിയ്ക്ക് എതിരെ നിന്നു.
മിനിയാന്ന് അമ്മു നിന്നതുപോലെ.
അമ്മ ഏട്ടത്തിയുടെ പുറകിൽ നിന്നു.
അമ്മു സ്ഥലക്കുറവുമൂലം പൂജാമുറിയുടെ വാതിൽക്കലും.
അമ്മ കൈകൂപ്പി ധ്യാനത്തിൽ നിന്നു.
ഞങ്ങളും.
ഇന്ന് എന്തു പ്രാർത്ഥിക്കണമെന്ന് എനിയ്ക്കറിയില്ലായിരുന്നു.
മിനിയാന്ന് അമ്മുവിനും എനിയ്ക്കും വേണ്ടി മാത്രമായിരുന്നു ഞാൻ പ്രാർത്ഥിച്ചത്.
ഇന്ന് ഏട്ടത്തിയുടെ ജീവിതം സ്നേഹമയമാക്കാൻ കൂടി എന്നെ അനുവദിയ്ക്കണേ എന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു.
ഞാൻ കണ്ണുതുറന്നപ്പോൾ എല്ലാവരും എന്റെ നേരെ നോക്കി നിൽക്കുകയായിരുന്നു.
അമ്മ ഏട്ടത്തിയുടെ താലി ഒരു മഞ്ഞച്ചരടിൽ കോർത്തത് എനിയ്ക്കു തന്നു.
അമ്മു ഏട്ടത്തിയുടെ പുറം കഴുത്തിലെ മുടി മാറ്റി.
എല്ലാം മിനിയാന്നത്തേതിന്റെ ഒരു തനിയാവർത്തനം പോലെ എന്റെ മനസ്സിൽ നിറഞ്ഞു.
ഞാൻ ഏട്ടത്തിയുടെ താടി പിടിച്ചുയർത്തി ആ കണ്ണുകളിലേയ്ക്ക് നോക്കി.
“ഏട്ടത്തി, ഞാൻ… കെട്ടിക്കോട്ടെ?” എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നായിരുന്നു ആ ചോദ്യം.
കാരണം, ഏട്ടത്തിയുടെ പൂർണ്ണസമ്മതം എനിയ്ക്ക് നേരിട്ട് അറിയണമായിരുന്നു.
ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
“ഏട്ടത്തിയ്ക്ക് ഇഷ്ടമല്ലെങ്കിൽ…” എന്നെ മുഴുമിപ്പിയ്ക്കാൻ ഏട്ടത്തി അനുവദിച്ചില്ല.
