എന്റെ ചുണ്ടിൽ തന്റെ ചൂണ്ടു വിരൽ അമർത്തി, എന്നിട്ട് എന്നെ ഇറുകെ പുണർന്നു.
“ഇഷ്ടമാണ്, കാർത്തീ.. പക്ഷേ നീ അമ്മുവിന്റെയാണ്… അതാ…” ഏട്ടത്തിയുടെ സ്വരം ചിലമ്പി.
“ഏന്റേട്ടത്തിയുടെയും ആണ്, ഇനി കാർത്തി.” അമ്മു തിക്കിത്തിരക്കി വന്ന് എന്നെയും, ഏട്ടത്തിയെയും കെട്ടിപ്പിടിച്ച് പറഞ്ഞു.
“എന്നാൽ ഇനി…” അമ്മയുടെ ശബ്ദം.
“മ്മ്.” ഏട്ടത്തി മൂളി.
“ഉറക്കെപ്പറ. വരൻ കേട്ടില്ല.” അമ്മുവിന്റെ പാര.
“സമ്മതമാണ്.” ഏട്ടത്തിയുടെ ദുർബലമായ സ്വരം.
“എന്തിന്?” അമ്മു വക്കീലിന്റെ ചോദ്യം.
“കാർത്തി എന്നെ കെട്ടുന്നതിന്.” ഏട്ടത്തിയുടെ നേർത്ത ഉറച്ച സ്വരം.
“അപ്പോൾ എല്ലാം ഓക്കേയാണല്ലോ? ഇനി കാര്യം നടക്കട്ടെ. എനിയ്ക്കും അമ്മായിക്കും പോയിട്ട് വേറെ പണിയുണ്ട്.” കാന്താരിയുടെ തമാശ.
“അമ്മായിയോ?“ അമ്മയുടെ അന്തംവിട്ട ചോദ്യം.
“അതേ.. എന്റെ അച്ഛന്റെ പെങ്ങൾ എന്റെ അമ്മായി അല്ലേ?“ കാന്താരിയുടെ ചോദ്യം കേട്ട് അമ്മയുടെ കണ്ണുകൾ മിഴിഞ്ഞുപോയി.
ഞാൻ പുഞ്ചിരിയോടെ കൈകൾ നീട്ടി ഏട്ടത്തിയുടെ കഴുത്തിൽ താലി കെട്ടി.
അമ്മു ഏട്ടത്തിയുടെ പുറകിൽ നിന്ന് സഹായിച്ചു.
അതിനു ശേഷം ഞങ്ങൾ അമ്മയുടെ കാലിൽ തൊട്ടു നമസ്കരിച്ചു.
ഒപ്പം അമ്മുവും!
അമ്മ ഞങ്ങളെ മൂന്നുപേരെയും അനുഗ്രഹിച്ചു.
അമ്മുവും, അമ്മയും പൂജാമുറിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങി.
ഏട്ടത്തി പെട്ടെന്ന് എന്നെ കെട്ടിപ്പുണർന്ന് എന്റെ ചുണ്ടിൽ ഒരുമ്മ തന്നു!
അപ്രതീക്ഷിതം ആയതിനാൽ ഞാൻ അത്ഭുതപ്പെട്ടുപോയി.
“ഇത്, ജീവിതത്തിൽ ആദ്യമായി, ഒരാൾ എന്റെ അനുവാദം ചോദിച്ചതിന്.” ഏട്ടത്തി മന്ത്രിച്ചു.
ആ കണ്ണുകൾ ഈറൻ അണിയുന്നത് ഞാൻ കണ്ടു. എന്റെ മനസ്സും കലങ്ങി.
ഞാൻ മെല്ലെ ഏട്ടത്തിയെ പുണർന്നു.
“ഏട്ടത്തിയുടെ അനുവാദം ഇല്ലാതെ ഇനി ഏട്ടത്തിയുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല. ഞങ്ങളുണ്ടല്ലോ.” ഞാൻ ഉറപ്പു കൊടുത്തു.
“അതേയ്, വരനും വധുവും വാ. സദ്യ റെഡി.” അമ്മുവിന്റെ മുരടനക്കം ഞങ്ങളെ അകറ്റി.
വിവാഹ വേഷത്തിൽ തന്നെ ഞങ്ങൾ, എല്ലാവരും അത്താഴം കഴിയ്ക്കാനിരുന്നു.
ഏട്ടത്തി എന്റെ വലതുവശത്തും, അമ്മു ഇടതുവശത്തും.
അതിനപ്പുറം അമ്മയും ഇരുന്നു.
“എന്റെ കല്യാണത്തിനാരും സദ്യയൊന്നും തന്നില്ല.” അമ്മുവിന്റെ പരിഭവം.
“നിന്റെ ആദ്യരാത്രിയിലെ നല്ലൊരു സദ്യ കഴിഞ്ഞായിരുന്നല്ലോ കല്യാണം. അതാ.” അമ്മയുടെ ചുള്ളൻ കമന്റ്.
അമ്മയുടേയും, ഏട്ടത്തിയുടേയും, എന്റേയും പൊട്ടിച്ചിരിയിൽ അമ്മുവിന്റെ ചമ്മിയ മുഖത്തിന്റെ ചുവപ്പ് കൂടി.
“കിക്കിക്കി… നാളെ എന്റടുത്തേയ്ക്ക് വാടാ മോനേ കാർത്തീ. നിന്നെ ഞാൻ പച്ചയ്ക്ക് തിന്നും.”
എന്റെ അടുത്തിരുന്ന അവളുടെ പിച്ചുകൊണ്ട് എന്റെ കണ്ണിൽ പൊന്നീച്ച പറന്നു!
ഞാൻ തിരിഞ്ഞ് അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു. കൂടെ ആ കവിളിൽ ഒരു കടിയും.
“നിന്റെ കല്യാണം ഞാൻ ഒന്നുകൂടെ നടത്തും. ബാംഗ്ലൂരിൽ വെച്ച്. നല്ലൊരു സദ്യയും തരും.” അമ്മ ആശ്വസിപ്പിച്ചു.
“എന്നിട്ടുവേണം എനിയ്ക്ക് ഇവരുടെപോലെ ഒരാദ്യരാത്രി ആഘോഷിക്കാൻ. കേട്ടോ എന്റെ പൊന്നു ഭർത്താവേ?” എന്റെ കാന്താരിയുടെ പരിഭവം എല്ലാം മാഞ്ഞു.
അമ്മയും ഏട്ടത്തിയും കൂടെ ഞാനും പൊട്ടിച്ചിരിച്ചുപോയി.
വെറുതെയല്ല ഇവൾ എന്നെ വിരൽത്തുമ്പിൽ ആക്കുന്നത്.
നിഷ്കളങ്കമായ ഈ സ്നേഹം കൊണ്ടു തന്നെ!
ഭക്ഷണം കഴിഞ്ഞ് കൈ കഴുകി ഞാൻ മുറിയിലേക്ക് പോകാൻ ഒരുങ്ങി.
“അതേയ് വധുവിനെ എടുത്തോണ്ട് വേണം മുറിയിലേക്ക് പോകാൻ. പാല്, ഞാൻ അതായത് വധുവിന്റെ നാത്തൂൻ, അങ്ങെത്തിച്ചോളാം. അപ്പോ രണ്ടുപേരും വിട്ടോ.” കാന്താരിയുടെ കൽപന.
ഞാൻ ഒരു ചമ്മലോടെ തിരിഞ്ഞ് അമ്മയെ നോക്കി. ഒരു ചിരിയോടെ തലയാട്ടി അമ്മ അടുക്കളയിലേക്ക് നടന്നു.
അമ്മു പിറകെ പോയി.
ഞാൻ ഏട്ടത്തിയെ, അല്ല എന്റെ പുത്തൻ വധുവിനെ നോക്കി.
ആകെ നാണിച്ച് പൂത്തുലഞ്ഞ് മൂക്കിന്റെ തുമ്പുപോലും ചുവന്ന്, തല താഴ്ത്തി നിൽക്കുകയാണ് ഏട്ടത്തി!
മിനിയാന്ന് ഞങ്ങൾക്കായി എല്ലാം ചെയ്ത് തരുമ്പോൾ ഏട്ടത്തിയും ഞാനും, അമ്മുവും, എന്തിന് അമ്മ പോലും സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല ഇതൊന്നും.
