“വെങ്കിടി കല്യാണത്തിന്റെ കാര്യം വല്ലതും പറഞ്ഞിരുന്നോ.? ഇതിപ്പോ ഇത്ര നീട്ടിക്കൊണ്ടുപോകേണ്ട കാര്യമുണ്ടോ? നീ നിന്റെ വീട്ടിലേക്ക് ഒന്ന് വിളിക്ക്. എന്നെന്നേക്കുമായി കളയാൻ പറ്റുന്ന
ബന്ധമല്ലല്ലോ അച്ഛനും അമ്മയും.”
വാഹിദ് സംഗീതയോട് പറഞ്ഞു. രഞ്ജിനി എഴുന്നേറ്റ് അകത്തേക്ക് നടന്നു. നടക്കുമ്പോൾ നേർത്ത സിൽക്ക് നെറ്റിയിൽ പാന്റിയോ ഷെഡ്‌ഡിയോ ഉള്ളിൽ ഇല്ലാത്ത വലിയ ചന്തി വെള്ളം നിറച്ച ബലൂൺ പോലെ കുലുങ്ങിയാടി. വാഹിദ് അതിലേക്ക് തുറിച്ചു നോക്കുമെന്ന് അവൾക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നത് കൊണ്ട് മനപ്പൂവ്വം കുലുക്കിക്കൊണ്ടാണ് അവൾ നടന്നത്. അകത്തേക്ക് കയറുമ്പോൾ ജൂലിയുടെയും സംഗീതയുടെയും കണ്ണിൽ നിന്ന് മാറിയെന്നു ഉറപ്പായപ്പോൾ അവൾ തിരിഞ്ഞുനോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് “ഉള്ളിലേക്ക് വാ കെട്ടിപ്പിടിക്കാം” എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചിട്ട് ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് കയറിപ്പോയി.
സംഗീത കുറേനേരത്തേക്ക് എന്തോ ആലോചനയിൽ സ്വയം നഷ്ട്ടപ്പെട്ടു നിശബ്ദയാവുകയും ഒന്നും മിണ്ടാതെ നടന്നു ജാലകത്തിന്റെ അടുത്തേക്ക് ചെന്നു പുറത്തേക്ക് നോക്കി നിൽക്കുകയും ചെയ്തു. ഇടക്ക് കണ്ണുകൾ ഒപ്പുന്നത് ജൂലിയും വാഹിദും ശ്രദ്ധിച്ചു. അപ്പോഴേക്കും അവർക്കുള്ള ജ്യൂസും കൊണ്ട് രഞ്ജിനി വന്നു.
“ചായ കുടിച്ചാവും വന്നതെന്ന് അറിയാം. അതാ ജ്യൂസ് എടുത്തത്.”
ഒരു ക്ഷമാപണം പോലെ രഞ്ജിനി പറഞ്ഞു. എന്നിട്ട് ആദ്യം വാഹിദിനും പിന്നെ ജൂലിക്കും കൊടുത്തിട്ട് തുടർന്നു.
“വനജ ഓഫീസിലേക്ക് പോയി. ഞാൻ തന്നെ ഉണ്ടാക്കിയതാ. കുറ്റമോ കുറവോ വല്ലതും പറഞ്ഞാ സത്യസമായും രണ്ടിനെയും കൊല്ലും ഞാൻ.”
അവൾ രണ്ടുപേരെയും ചിരിച്ചുകൊണ്ട് ഭീഷണിപ്പെടുത്തി. വാഹിദ് ജ്യൂസ് കുടിച്ചിട്ട് മുഖം ചുളിച്ചു.
“അയ്യേ.. എന്തായിത്. ഇത്രേം നല്ല ജ്യൂസ് എങ്ങനാ കുടിക്കുന്നെ. എനിക്ക് വേണ്ട.”
രഞ്ജിനിയും ജൂലിയും പരസ്പരം നോക്കി ചിരിച്ചു. പിന്നെ വാഹിദിന്റെ നേരെ നോക്കി പറഞ്ഞു.
“എങ്കിൽ ബാക്കി ഈ ഇക്കാന്റെ പെണ്ണിന് കൊടുക്ക്. കൊതിച്ചിരിക്കുവാ, നാണം കൊണ്ട് പറയാഞ്ഞിട്ടാ.”
അതുപറഞ്ഞു ജൂലിയുടെ നേരെ തിരിഞ്ഞു തുടർന്നു.
“ടീ ഇന്നലെ ഇവൻ കുടിപ്പിച്ച ജ്യൂസ് പോലല്ല, ഈ ബാക്കിയുള്ള മിച്ചം കുടിക്കുന്ന സുഖം വേറെയാ. വേണേൽ പോയി വാങ്ങിച്ചോ.”
രഞ്ജിനി കുലുങ്ങിചിരിച്ചു. ജൂലി നാണം കൊണ്ട് ചൂളി. വാഹിദ് ഊറിചിരിച്ചു കൊണ്ട് അവളെ കണ്ണുകൊണ്ട് വിളിച്ചിട്ട് അവൻ കുടിച്ച ജ്യൂസ് അവൾക്ക് നീട്ടി. ജൂലി പക്ഷേ പോയില്ല, പിണക്കത്തോടെ ” വരാൻ സൗകര്യമില്ല ന്ന്” മുഖം കൊണ്ട് ആംഗ്യം കാണിച്ചിട്ട് മുഖം തിരിച്ചു. അപ്പോഴാണ് സംഗീതയുടെ പതിഞ്ഞ കരച്ചിൽ അവർ കേട്ടത്. അവർ നിശബ്ദരായി.
“വേണ്ടമ്മേ. ഞാൻ വരാന്ന് പറഞ്ഞില്ലേ. ഇനി എങ്ങോട്ടും പോവില്ല. ഞാൻ വരാം.”
അവൾ കരഞ്ഞുകൊണ്ട് ഫോണിലൂടെ പറയുകയാണ്. അങ്ങേതലയ്ക്കൽ അമ്മയും ഇപ്പുറവും മകളുമിരുന്നു കരയുന്നത് വാഹിദിന്റെ മനസ്സിൽ തെളിഞ്ഞു. അവൻ എഴുന്നേറ്റ് സംഗീതയുടെ അടുത്തേക്ക് ചെന്നു ഫോണിന് കൈനീട്ടി. സംഗീത ഫോൺ അവന്റെ കൈയിൽ കൊടുത്തു. വാഹിദ് ഫോണുമായി പുറത്തേക്ക് ഇറങ്ങിപ്പോയി. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സംഗീത തിരികെ പഴയ സ്ഥലത്ത് തന്നെ വന്നിരുന്നിട്ട് മൂക്ക് പിഴിഞ്ഞു.
“സാരമില്ല. ഏതായാലും വിളിച്ചു
സംസാരിച്ചല്ലോ. കല്യാണക്കാര്യം പറഞ്ഞോ നീ.?”
രഞ്ജിനിയാണ് ചോദിച്ചത്. സംഗീത അതേയെന്നു തലയാട്ടി. കരയുന്നതിനിടയിൽ “അവിടെ വച്ച് മതിയെന്ന്” കൈകൊണ്ട് ദൂരേക്ക് ആംഗ്യം കാണിച്ചുകൊണ്ട് സൂചിപ്പിക്കുകയും ചെയ്തു. രഞ്ജിനിക്ക് സന്തോഷം തോന്നി, ജൂലിക്കും. അവൾ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു പോവുകയാണെന്ന് അവർ ആശ്വസിച്ചു.
“രഞ്ജു ഓഫീസിലേക്ക് പോകുന്നില്ലേ.? ഞങ്ങൾ സംഗിയെ വീട്ടിലേക്ക് കൊണ്ടോവാം, രഞ്ജു വേണേൽ പൊയ്ക്കോളൂ.”
വാഹിദ് ഫോൺ ചെയ്തു കഴിഞ്ഞിട്ട് തിരികെവന്നപ്പോൾ പറഞ്ഞു. അവൾ പക്ഷെ വേണ്ടന്ന് പറഞ്ഞു.
