മീനാക്ഷി കല്യാണം – 5 1അടിപൊളി  

ഇടക്കെപ്പോഴോ ഉണർന്നു നോക്കുമ്പോൾ മീനാക്ഷി നിശ്ചലമായി നെഞ്ചിൽ കിടന്ന് കുട്ടികളെ പോലെയുറങ്ങുന്നു. അവളെ അവിടെ കിടത്തി, ബാത്ത്റൂമിൽ പോയി മൂത്രമൊഴിച്ച്, ഡ്രസ്സിട്ട് വന്നപ്പോൾ തറയിൽ രക്തം പതിഞ്ഞിരിക്കുന്നു. എൻ്റെ കാലിൽ പതിഞ്ഞ് വന്നതാണ്. ഊരിയെറിഞ്ഞ ഉറകളിലൊന്നിൽ രക്തം പുരണ്ടിരിക്കുന്നു. എന്റെ മീനാക്ഷിയുടെ രക്തം. മീനാക്ഷി കന്യകയായിരുന്നു. ഞാൻ നിലാവിൽ സ്വസ്തമായി ഉറങ്ങുന്ന അവളെ നോക്കി. ചിന്തകൾ മനസ്സിലാകെ വ്യാകുലമായി നിറഞ്ഞു കൊണ്ടിരുന്നു. ഞാൻ ഇതിനെല്ലാം അർഹനാണോ. അവളാദ്യമായി അവളെ സമർപ്പിക്കാൻ മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത്. തെണ്ടിചെറുക്കനെ പ്രണയിച്ച രാജകുമാരിയുടെ കഥയെന്ന പോലെ…… രക്തത്തിലും, കണ്ണുനീരിലും, കബന്ധങ്ങളിലും അവസാനിക്കുന്ന കഥ.

അവൾക്കെല്ലാം നിരാകരിക്കാമായിരുന്നില്ലെ, ഇന്ന് വരാതിരിക്കാമായിരുന്നില്ലേ, എല്ലാ ദിവസങ്ങളുമെന്നപോലെ ഇന്നും കടന്ന്പോയേനെ. ഇവളെ ഞാൻ ഇനി എങ്ങനെ മറക്കും. ഇവളുടെ ഇനിയും പറഞ്ഞ് തീരാത്ത കഥകളിൽ ഞാനാരായിരിക്കും നായകനോ, അതോ വിദൂഷകനോ.

ഇല്ല,… ഇവൾക്കൊരു കാമുകനോ, ഞാനില്ലാതെയൊരു ജീവിതമോയില്ല. എല്ലാം നിറം ചേർത്ത വെറും കെട്ട്കഥകളാണ്. ഇവളെന്നെ വിട്ട് പോകില്ല. ഇവൾക്കെന്നെ ശരിക്കും ഇഷ്ടമായിരിക്കും .

ഞാൻ പുലർച്ചെ വിളിക്കാതെയും പറയാതെയും കയറിവരുന്ന അരസികനായ തണുപ്പവളെ മരവിച്ച കൈകളാൽ തഴുകാത്ത വിധം ബന്ദസായി പുതപ്പിച്ച്, ആ കാൽപാദങ്ങളിൽ തലചായ്ച്ച് കിടന്നു, രാത്രിയുടെ യാമങ്ങളിലെപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.

**************

പ്രഭാതം പൊട്ടിവിടർന്നു…..

അടുത്തേതോ കോവിലിൽ വെങ്കിടേശ്വര സുപ്രഭാതം കേട്ടാണ് മീനാക്ഷി ഉണർന്നത്. ഇത്ര ഗാഢമായി ഉറങ്ങിയ ഒരു ദിവസം ഈ അടുത്തെന്നല്ല, അവളുടെ ജീവിതത്തിൽ തന്നെ ഉണ്ടായിട്ടില്ല. ചെറുപ്പത്തിൽ പോലും.

ചെറുപ്പമെന്നു ഓർക്കുമ്പോൾ തന്നെ ഒരു വേദനയാണ് മനസ്സിൽ. എന്തെങ്കിലും രോഗമില്ലാത്ത ദിവസങ്ങളുണ്ടായിട്ടില്ല. അച്ഛനും, എന്തിന് അമ്മക്കും പോലും ഞാനെന്ന് മരിച്ചു കണ്ടാൽ മതിയെന്നായിരുന്നു. അവർക്ക് പറ്റിയ ഒരു അബദ്ധം മാത്രമാണ് മീനാക്ഷി. ഡൽഹി വെറുത്ത് വെറുത്ത്, വെറുപ്പിൻ്റെ അങ്ങേയറ്റമെത്തി, മരിച്ചാൽ മതിയെന്നായപ്പോഴാണ് നാട്ടിലേക്ക് അച്ഛന് നാട്ടിലേക്കു സ്ഥലം മാറ്റം വന്നത്. അടുത്ത് ജോലി കിട്ടുമായിരുന്നിട്ടും മഹാരാജാസ് വരെ പോയത് ഇവരിൽ നിന്നൊക്കെ അകന്ന് മാറിനിക്കാൻ വേണ്ടിമാത്രമാണ്.
ഇരുപത്തഞ്ച് വയസ്സിനിടക്ക് അത്ര ഇഷ്ടത്തോടെ സ്നേഹിച്ചവരായിട്ട് ആകെ ഓർത്തെടുക്കാൻ പറ്റുന്നത്, സരുവിനെ മാത്രമാണ്. അമ്മയല്ല, കൂട്ടുകാരിയായിരുന്നു. മീനാക്ഷിയെ കുറിച്ച് എല്ലാം അറിയുന്ന കൂട്ടുകാരി. ദൈവത്തിന് അങ്ങനൊരു തമാശയുണ്ട്, മീനാക്ഷിക്ക് ഇഷ്ടള്ളോരെ, അങ്ങോരു കൊണ്ട് പോകും, കുശുംമ്പാണ്, ഓർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു, ചുണ്ടുകൾ വിതുംമ്പി വന്നു. എല്ലാവരോടും ദേഷ്യമാണ്, ഈ ലോകത്തോട് മൊത്തം.

അവൾ എഴുന്നേറ്റു, അവയുടെ കാൽപ്പാദങ്ങിൽ തലചായ്ച്ച് നിഷ്കളങ്കമായി അരവിന്ദൻ കിടന്നുറങ്ങുന്നു. മീനാക്ഷി മിഴിനിറയെ അവനെ നോക്കിയിരുന്നു. ഇല്ല, ഇയാളുള്ള ലോകത്തെ എനിക്കെങ്ങനെ വെറുക്കാൻ കഴിയും. അവളവനെ പ്രണയാദ്രമായി നോക്കിയിരിക്കെ, സരു അവളോട് പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു.

“ആരൊക്കെ തള്ളിപറഞ്ഞാലും, ഈ ലോകം മുഴുവൻ എതിര് നിന്നാലും, ൻ്റെ അരവിന്ദൻ നിന്നെ നോക്കിക്കോളും.അവന് മാത്രെ നിന്നെ മുഴുവനായും മനസ്സിലാക്കാൻ പറ്റൂ. അവൻ നിന്നെ ഒരിക്കലും കരയിക്കില്ല. അവനുള്ളപ്പോൾ നീ ഇനി ഒരിക്കലും ഒറ്റയ്ക്കാവില്ല.

പറഞ്ഞാൽ ഞെട്ടണ തൊഴിലോ, കയ്യിലൊരു പാട് പണമോ ഒന്നും അവനുണ്ടാവില്ല. എങ്കിലും അവനു ചുറ്റും ജീവൻ കൊടുത്ത് സ്നേഹിക്കുന്ന ഒരുപാട് പേര് എന്നുമുണ്ടാവും. അവനൊപ്പമുണ്ടായിരിക്കുമ്പോൾ നിനക്ക് മനസ്സിലാകും മീനാക്ഷി, ലോകം കറങ്ങണത് സ്നേഹിക്കുന്നവരുടെ ചുറ്റുമാണെന്ന്.”

Leave a Reply

Your email address will not be published. Required fields are marked *