അവൻ കണ്ണുതിരുമ്മി എന്നെ നോക്കി.
“നീ എങ്ങടാ മൈരെ ഇത്ര രാവിലെന്നെ, അ..അ..ആ , ജീൻസും ഷർട്ടും എല്ലാം എൻ്റെയാണല്ല. ഷഡിയെങ്കിലും സ്വന്തമാണോടെ. അതോ, അതും”
“മ്മ്മ്മ്മ്മ്, ഒരിക്കലും അല്ല കാരണം ഞാനത് ഇട്ടിട്ടില്ല. ഇന്ന് ദിൽബർ സൽമ്മാനുമായിട്ടുള്ള ഇൻ്റെർവ്യൂ അല്ലെ, ലേശം കളറായികോട്ടേന്ന് വച്ചു.”
“അതൊക്കെ കൊള്ളാം, അത് കഴിഞ്ഞ് ആ മൈരനെയും കൊണ്ട് ഇങ്ങോട്ട് കെട്ടിയെടുക്കരിക്കോ, അവൻ്റെ തേഞ്ഞ തള്ള് കേൾക്കാൻ വയ്യ”
അവൻ പുതച്ച് പിന്നെയും തിരിഞ്ഞ് കിടന്നു.
“ഇതേതാ നായ, ഡീസന്റായിട്ട് ചമ്രംപടിഞ്ഞ് ഇരിക്കണിണ്ടല്ലോ” മുടി ഈരണതിനിടയിൽ ഞാൻ ചോദിച്ചു.
“അതപ്പറത്തെ തള്ളവിട്ടിട്ട് പോയതാ, അവര് കുമ്മനാഞ്ചേരിലു ധ്യാനം കൂടാൻ പോയിരിക്കാ.” അവൻ തിരിഞ്ഞ് നോക്കാതെ തന്നെ പറഞ്ഞു
“ആ തള്ളക്ക് വല്ല വിവരോം ഉണ്ടോ, തലക്ക് സുഖമില്ലാത്തവരുടെ അടുത്തണോ പട്ടിയെ വിട്ടിട്ട് പോവണത്.”
പിന്നിൽ നിന്ന് അവൻ്റെ ആട്ട് കേൾക്കുന്നുണ്ട്. അപ്പോഴാണ് ഞാൻ ആ നായയുടെ വായിലിരിക്കുന്ന എല്ല് പോലത്തെ സാധനം ശരിക്ക് ശ്രദ്ധിക്കണത്. കേരളാ സ്റ്റേറ്റ് ഫിലിം അവാർഡ് ‘ബെസ്റ്റ് സൗണ്ട് റൊക്കോർഡിസ്റ്റ്’ അവൻ്റെ രണ്ടാമത്തെ പടത്തിന് കിട്ടിയത്. ഞാൻ ഞെട്ടി തിരിഞ്ഞ് അവനോട് ചോദിച്ചു.
“ സ്‌റ്റേറ്റ് അവാർഡാണോടാ മൈരെ നായക്ക് കടിക്കാൻ ഇട്ട് കൊടുത്തിരിക്കണത്”
“ആ പൂറ് മിണ്ടാതിരിക്കണ്ടെ”
ഞാൻ നായയുടെ തൊടലിൽ പിടിച്ച് വലിച്ച്, കഷ്ടപ്പെട്ടത് അതിൻ്റെ വായിൽ നിന്നും പിടിച്ചെടുത്തു തുടച്ച് നോക്കി. വെങ്കലത്തിൽ തീർത്ത നാട്യസ്ത്രീരൂപം. ഞാൻ അത് ഒന്നു കൂടി തുടച്ച്, നാഷണൽ അവാർഡിൻ്റെ സർട്ടിഫിക്കറ്റിനടുത്ത് വച്ച് രണ്ടും ഒരുമിച്ച് നോക്കി, അവനതിനെക്കാളൊക്കെ ഏറെ പ്രധാനപ്പെട്ട, അതിനപ്പുറത്തിരിക്കുന്ന താരയുണ്ടാക്കിയ കടലാസ് കൊക്കിനേയും നോക്കി.
അവളുണ്ടായിരുന്നെങ്കിൽ….
അവാർഡ് പിടിച്ച് വാങ്ങിയപ്പോൾ തൊട്ട് നായ നിറുത്താതെ കൊരതുടങ്ങി.
“ എന്തെങ്കിലും എടുത്ത് അതിൻ്റെ അണ്ണാക്കിൽ തിരുകി കൊടുക്കടെ”
ഞാൻ ഒരു ഭാഗത്ത് കൂട്ടിയിട്ടിരുന്ന യാതൊരു വിലയുമില്ലാത്ത സോഷ്യാനെറ്റ് ഫിലിം ഫെയർ അവാർഡിലൊന്നെടുത്ത് അതിന് എറിഞ്ഞ് കൊടുത്തു. അത് കൊരനിർത്തി വീണ്ടും ചമ്രംപടിഞ്ഞ് സമാധാനമായിരുന്നു.
ഞാൻ ഇറങ്ങി സ്റ്റുഡിയോയിലേക്ക് നടന്നു. ശ്രീറാമിൻ്റെ വരവ് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.
********
“എങ്ങനെയുണ്ട് എൻ്റെ ആക്റ്റിങ്”
പറഞ്ഞ് തീരുന്നതിന് മുന്നെ ശ്രീറാമിൻ്റെ മുഖത്ത് മീനാക്ഷിയുടെ കൈ പതിച്ചിരുന്നു.
“അവൻ്റെ ഒരു ബേബ്, ഈ ഓവർ ആക്ടിങ് അണോടാ പട്ടി നിൻ്റെ ആക്ടിങ്”
“മീനാക്ഷി, ഞാൻ… സഹായിക്കാൻ.., നീയല്ലെ പറഞ്ഞേ”
“ഇത് ഞാൻ നിന്നോട് എന്ന് പറഞ്ഞതാണ്, വരുന്നതിന് മുൻപ് ഒന്നു വിളിച്ചിരുന്നെങ്കിൽ ഞാൻ വേണ്ടാന്നു പറയുമായിരുന്നല്ലോ.”
ശ്രീറാം വെറുതെ ഇളിച്ചു, “ഞാൻ കുറേവട്ടം വിളിച്ചു, ഫോൺ ഓഫായിരുന്നു”
“ഈശ്വരാ ഞാൻ ഇനി ഇതൊക്കെ എങ്ങനെ ശരിയാക്കിയെടുക്കും. നീ ഇറങ്ങി പോടാ പട്ടി.” അവൾ ദേഷ്യത്തിലും സങ്കടത്തിലും ഏങ്ങലടിച്ചു.
ശ്രീറാം കുറച്ചു ദൂരം നടന്നിട്ട് അവളെ തിരിഞ്ഞ് നോക്കി.
“ എന്താണ് മീനാക്ഷി, പ്രേമമാണോ, പണ്ട് പറയാറുള്ള ഫിലോസഫിയൊന്നുമല്ലല്ലോ ഇപ്പോൾ വായിൽ വരണത്. ആരെയും പ്രേമിക്കില്ല, കല്യാണം കഴിക്കില്ല, ഞാനടക്കം എത്ര പേരെ നീ ഇതും പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ടടി, ഇവർക്കെല്ലാം ഇല്ലാത്ത എന്ത് പ്രത്യേകതയാണ് നീ ആ ഇറങ്ങി പോയവന് കണ്ടത്. പെണ്ണെല്ലാം, അവസാനം പെണ്ണെന്നെ ല്ലെ?” (അവൻ ചിരിച്ചു)
മീനാക്ഷി ഒന്നു മിണ്ടിയില്ല, അതവളുടെ നെഞ്ചിൽ കൊണ്ടിരുന്നു. അപ്പോഴാണ് വീണ്ടുവിചാരം വന്നത്.
“ പിന്നെ കാണാം. ഞാൻ പോകുന്നത് വരെ കുറച്ച് ദിവസം ഇവിടെ ഉണ്ടാവും. നീ മൈൻഡൊക്കെയെന്ന് ശരിയാക്ക്. കാണാം” അവനിറങ്ങി.
മീനാക്ഷി ചിന്താഭാരവുമായി അവിടെ ഒറ്റക്കിരുന്നു. പിന്നെ എഴുന്നേറ്റ് പോയി ജോലി തുടർന്നു മനസ്സാൽ അവളൊരു തീരുമാനത്തിലെത്തിയിരുന്നു.
