മീനാക്ഷി കല്യാണം – 5 1അടിപൊളി  

“എന്നെ ഒന്ന് നാട്ടിൽ കൊണ്ട് പോകോ, എനിക്ക് സരുവിനോട് യാത്ര പറയണം.”
“മ്മ്” ഞാൻ ശാന്തനായി മൂളി.

കൈവെള്ളയിൽ വിരലുകൾക്കിടയിലൂടെ ജീവിതം പിടിച്ച് നിർത്താൻ കഴിയാതെ ഒഴുകിയൊലിച്ച് പോയി കൊണ്ടിരുന്നു.

ഏറെ നേരത്തേ മൗനത്തിന് ശേഷം അവള് ചോദിച്ചു,

“അവർക്കെന്താ പറ്റിയത്, അന്നത്തെ കഥയിലെ മുത്തുലക്ഷ്മിക്കും മുനിയാണ്ടിക്കും.”

“അതൊരു കഥയല്ല ശരിക്കും നടന്ന ഒരു സംഭവമാണ്. 1959 ൽ അന്നത്തെ മുഖ്യമന്ത്രി കെ.കാമരാജൻ വൈഗൈ ഡാം പണി കഴിപ്പിച്ച് സമ്മർപ്പിക്കും മുൻപെ, 1955 ൽ വൈഗൈ ആറ്റിലൊരു വെള്ളപൊക്കമുള്ളായി. അന്ന് ഒഴുക്കിൽ പെട്ട് കാണാതെയായ 26 പേരിൽ ഒരാൾ മുത്തുലക്ഷ്മി ആയിരുന്നു. മറ്റുള്ളവരെല്ലാം മരണണോട് പൊരുത്തപ്പെട്ടപ്പോൾ മുനിയാണ്ടി മാത്രം അതിനു വഴങ്ങി കൊടുത്തില്ല. മുത്തുലക്ഷ്മി എന്നെങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് അയാൾ എന്നും വൈഗയ്ക്ക് കരയിൽ വന്നിരിക്കും, അന്നുണ്ടായ കഥകൾ പറഞ്ഞ് കേൾപ്പിക്കും, തന്റെ പൊട്ട പാട്ടുകൾ പാടും , ഇടയിൽ മുത്തുലക്ഷ്മി വന്ന് വായപൊത്തി അവ ഈണത്തിൽ പാടി മുഴുവിപ്പിക്കുമെന്ന പ്രതീക്ഷയിൽ. മുത്തുലക്ഷ്മി ഒരിക്കലും വന്നില്ല. വൈഗയാറ്റിൻ്റെ കരയിലെവിടെയോ സ്ഥാപിച്ച മുനിയാണ്ടിയുടെ ഇരുമ്പ്പ്രതിമ ഇപ്പോഴും അവൾ വരുന്നതും കാത്തിരിപ്പാണ്.”

മീനാക്ഷി ഒന്നും മിണ്ടിയില്ല. എങ്കിലും എന്റെ തോളിലൂടെ അവളുടെ ചൂടുള്ള കണ്ണുനീർ ധാരധാരയായി ഒഴുകിയിറങ്ങി.

ഞങ്ങൾ കടലാകാശത്തിനെ വിഴുങ്ങും വരെ, അവിടെ ഒരു സാലഭഞ്ജിക കണക്കെയിരുന്നു.

അങ്ങകലെ ചക്രവാളസീമകളിൽ, കടലിൻ്റെ ഹൃദയത്തിൽ മുഴങ്ങിയിരുന്നത് ഒരു ചങ്ങമ്പുഴ കവിതയിലെങ്ങോ, രമണൻ്റെ വരികളായിരുന്നു.

‘അവളപങ്കില ദൂരയാണെങ്കിലും,

അരികിൽ ഉണ്ടെനിക്കെപ്പോഴും കൂട്ടിനായി

കദനകാലം, കഠിനമൊരൽപ്പമാ കവിളിണയിൽ-

കലർത്താതിരിക്കണേ…’

*************

ഭാവിയിലൊരു ദിനം….

കാലംതെറ്റി പെയ്യുന്ന മഴ, ദിശയില്ലാതെ ചിതറിയടിച്ച ഒരു കാറ്റിൽ മഴത്തുള്ളിൽ ചരല് വാരിയെറിയും പോലെ മുഖത്ത് വന്നടിച്ചു വീണു. ചെവിയിൽ മഴക്കാറ്റിൻ്റെ മൂളക്കം മാത്രം. കൺമുന്നിൽ കുറുമാലി പുഴ രൗദ്ര ഭാവത്തിൽ മുടിയഴിഞ്ഞൊഴുകുന്നു. അവളെ ഇത്രയടങ്ങാത്ത കോപത്തിൽ ആരും ഇന്നേവരെ കണ്ടിരിക്കില്ല.

ഞാൻ അക്കരെക്ക് നോക്കി, കളിക്കുന്നത് മരണത്തോടാണ്.

ഞാൻ വള്ളമിറക്കില്ലെന്ന് അവസാനമായും പറഞ്ഞ തോണിക്കാരനെ ഒരിക്കൽ കൂടി നോക്കി.
അപ്പുറത്ത് ഇപ്പൊഴെങ്കിലും എത്താൻ കഴിഞ്ഞില്ലെങ്കിൽ അവളെ എനിക്ക് ഇനി ഒരിക്കലും കാണാൻ കഴിഞ്ഞെന്ന് വരില്ല.

“എടാ കൊച്ചനെ, എൻ്റെയീ കാലയളവിലെ ജീവിതം കൊണ്ട് വെളിവായൊരു കാര്യം ഞാൻ നിന്നോട് പറയട്ടെ, കാലനെടുക്കാനുള്ളവരെ അവനെടുക്കുകതന്നെ ചെയ്യും. അത് നമ്മൾ എന്തൊക്കെ തന്നെ ചെയ്താലും.”

ഞാൻ ഒരിക്കൽ കൂടി കുറുമാലിയെ നോക്കി, അവളുടെ മുടിചുരുളുകളിൽ ഇരുളായിരുന്നു. എങ്കിലും……

‘കുതിച്ചൊഴുകുന്ന കുറുമാലിപ്പുഴ, അന്നെനിക്ക് വെറും മയിരായിരുന്നു’

“കാലനോട് പോയി ഊമ്പാൻ പറ”

കാട്ടെരുമ പോലും എത്തിനോക്കാൻ ഭയക്കുന്ന മലവെള്ളപാച്ചിലിലേക്ക് ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതെയെടുത്ത് ചാടി, നീന്തി തുടങ്ങി. കണ്ടവർ കണ്ടവർ ഭയന്ന് തലക്ക് കൈവച്ച് അലറി.

കടപുഴുകിയ വൻമരങ്ങളെയും, ആടുമാടുകളെയും വഹിച്ച് ഭ്രാന്തിയെ പോലെ അലറിയൊഴുകുന്ന ഒഴുകുന്ന പുഴയിൽ ഞാൻ പണിപ്പെട്ട് ശ്വാസമെടുത്ത് നീന്തി. പുഴ എന്നെയും വലിച്ച് മുന്നോട്ട് കുതിച്ചു. ഞാൻ നദിക്ക് കുറുകെ നിശ്ചിത കോണളവിൽ മുന്നോട്ട് നീങ്ങി കൊണ്ട് തന്നെയിരുന്നു. അത് അധികനേരം നീണ്ടു നിന്നില്ല. എവിടെ നിന്നോ ഒടിഞ്ഞ് ഒഴുകിവന്ന കൂറ്റനൊരു പാലകൊമ്പ് എൻ്റെ കൈകുഴയിൽ ഒന്ന്തട്ടി കടന്ന് പോയി. നിലതെറ്റിയ ഞാൻ കുറുമാലിയുടെ ആഴങ്ങളിലേക്ക് താഴ്ന്ന് പോയ് കൊണ്ടിരുന്നു.

അടിയിലെ ഭീകരമായ ഏകാന്തതയിൽ ഇരുട്ടിൽ മരണത്തിൻ്റെ വാതിൽപടിയിൽ അമ്മ നിൽപ്പുണ്ടായിരുന്നു.

“ ഉണ്ണി, മീനാക്ഷി ….. അവള് മറ്റാരുമല്ല,… നീ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *