“അവനെന്നെ അറിയില്ല…അരവിന്ദൻ വിചാരിച്ചാൽ, അവളേം അവളുടെ മോളേം കൂടെ കിടത്തും……
അതെ അതവൻ കാണണം…”
അരവിന്ദൻ മുരണ്ടു.
വൈകിട്ട് കവലയിൽ നിന്നും ഏറ്റ നാണക്കേടുമായി അരവിന്ദൻ എത്തിയത് പിള്ളയുടെ വീട്ടിൽ ആയിരുന്നു.
അരവിന്ദൻ വച്ച് നീട്ടിയ കുപ്പി കണ്ട പിള്ള വിഷമാണെങ്കിലും പച്ച എന്ന നിലയിൽ വലിച്ചു കയറ്റി കുഴഞ്ഞു കിടന്നു.
അകത്തു കയറിയ അരവിന്ദൻ ഭാനുവിനുമേൽ വലിഞ്ഞു കയറി.
കവലയിലെ സങ്കടങ്ങൾക്ക് ഒരാശ്വാസം ആയിക്കോട്ടെ എന്ന് കരുതിയ ഭാനു അത് സമ്മതിച്ചുകൊടുക്കുകയും ചെയ്തു.
എന്നാൽ കവലയിലെ കലി ഭാനുവിന്റെ ദേഹത്തു അവൻ തീർക്കാൻ തുടങ്ങിയതോടെ അവൾ ആഹ് നിമിഷത്തെ ശപിച്ചു പോയി.
കലി മുഴുവൻ രേതസ്സായി ഭാനുവിന്റെ തുടയിടുക്കിൽ ഒഴുക്കി അരവിന്ദൻ എഴുന്നേൽക്കുമ്പോൾ, ഭാനുവിന്റെ ദേഹം നിറയെ ചുവന്ന പാടുകൾ നിറഞ്ഞിരുന്നു.
ആടിയുലഞ്ഞു മുന്നിലെത്തിയ അരവിന്ദൻ തിണ്ണയിൽ മലർന്നു കിടന്നിരുന്ന പിള്ളയുടെ നെഞ്ചിൽ ചേർത്ത് വച്ചിരുന്ന ചാരായ കുപ്പി വലിച്ചെടുത് ഒരു കവിൾ കുടിച്ചു, തല കുലുക്കി.
ഷർട്ട് തോളിൽ ഇട്ട് മുണ്ടൊന്നു ഉരിഞ്ഞുകെട്ടി അരവിന്ദൻ ഇറങ്ങുമ്പോൾ, അവൻ പറിച്ചെറിഞ്ഞ മുണ്ടു മാത്രം വാരി ചുറ്റി, ഭാനു പടിയിൽ വന്നു ദഹിപ്പിക്കുന്ന കണ്ണുകളോടെ അവനെ നോക്കി.
“നിന്റെ പിള്ളയെ അകത്തു കയറ്റി കിടത്തെടി….ഇല്ലേൽ മഞ്ഞുകൊണ്ട് മരക്കും…”
“ഡാ ഇനി മേലിൽ നീ ഈ പടി ചവിട്ടിപ്പോവരുത്.
…….കണ്ടവരുടെ കൈയ്യിന്നു തല്ലു വാങ്ങിക്കൂട്ടി നിനക്ക് കലി തീർക്കാനുള്ളതല്ല ഞാൻ…”
ഭാനു അവനെ നോക്കി അലറി.
“പ്ഫാ….പൂറിമോളെ….നിന്റെ കിളവൻ കേട്ട്യോന് പൊങ്ങില്ലെന്നു കരുതി ഒന്ന് കഴപ്പ് തീർത്തു സഹായിക്കാൻ വന്ന എന്റെ നേരെ കുരച്ചു ചാടുന്നോ…”
ഭാനുവിന് നേരെ മണ്ണിൽ നേരെ ചൊവ്വേ ഉറയ്ക്കാത്ത കാലുകളുമായി അവൻ കയ്യോങ്ങി ചെന്നതും ഭാനുവിന്റെ തള്ളിൽ അടിപതറി മുറ്റത്തേക്ക് വീണു.
“ഇറങ്ങി പോടാ നായെ…
എന്റെ കെട്യോന് പൊങ്ങിയില്ലെങ്കിലും എന്റെ കഴപ്പ് തീർക്കാൻ എനിക്കറിയാം ഇനി നിന്റെ സഹായം വേണ്ട…
ഇനിയും നിന്റെ കൊണാവധികാരം കാണിക്കാൻ എന്റടുക്കേ വന്നാൽ….”
ഭാനു അവനു നേരെ വാക്കത്തിയെടുത്തു ചൂണ്ടി.
“നീ പോടീ പിഴച്ചവളെ…രണ്ടൂസം കഴിയുമ്പോൾ എന്റെ കുണ്ണയ്ക്ക് വേണ്ടി തന്നെ നീ വരും…നിന്നെ ഞാൻ അന്നെടുതോളാം…”
കുഴഞ്ഞെഴുന്നേറ്റു മുണ്ടും വലിചുടുത് അരവിന്ദൻ നടക്കുമ്പോൾ പിന്നിൽ ഭാനുവിന്റെ ആട്ടിയുള്ള തുപ്പും കേട്ടു.
*************************************
ആടിക്കുഴഞ്ഞു വീട്ടിലേക്ക് നടക്കുമ്പോഴും അരവിന്ദന്റെ ഉള്ളിൽ കനൽ കെട്ടിട്ടുണ്ടായിരുന്നില്ല.
“നായിന്റെ മോൻ….അവനാരാ….
ഒരുത്തിയുടെ കൂടെ കിടന്നതിന്റെ ചൂര് കാണിക്കാൻ എന്റെ നേരെ വന്നേക്കുന്നു…
തീർക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ലാ……”
കുഴയുന്ന നാവിന്റെ പരിധി മറികടന്നും അരവിന്ദൻ പുലമ്പിക്കൊണ്ട്, ഇരുൾ കുത്തികിടക്കുന്ന വഴിയിലൂടെ നടന്നു.
അപ്പോഴും അവന്റെ ഉള്ളിൽ വൈകീട്ട് നടന്ന കാര്യങ്ങൾ തികട്ടി വന്നുകൊണ്ടിരുന്നു, ചാരായം തലയ്ക്ക് പകർന്ന ഉന്മാദത്തിലും അവന്റെ മനസ്സിൽ ശിവനോടുള്ള അടങ്ങാത്ത കലി ആയിരുന്നു.
——————————————-
വൈകിട്ട് കവലയിൽ ജീപ്പ് വന്നിറങ്ങിയപ്പോൾ ആണ് എല്ലാം ആരംഭിച്ചത്.
കുട്ടുവിന് കരപ്പൻ പൊങ്ങിയതുകൊണ്ടു ഇന്ന് അനുവിനെ കൂട്ടാൻ കവലയിൽ ശിവൻ ഉണ്ടായിരുന്നു.
ജീപ്പിറങ്ങി വന്ന അനു കവലയിൽ ശിവനെ കണ്ടതോടെ ഓടിച്ചെന്നു അവന്റെ മേലിൽ പറ്റിക്കൂടി.
കയ്യിലെ കുഞ്ഞു സഞ്ചി വാങ്ങി വീട്ടിലേക്ക് നടക്കും വഴിയാണ് അവളുടെ കുഞ്ഞു കണ്ണുകൾ വറീതിന്റെ കടയിലെ ചെറിയ ഷെൽഫിൽ നിറഞ്ഞിരുന്ന പലഹാരങ്ങളിൽ പതിയുന്നത് ശിവന്റെ കണ്ണിൽ പെട്ടത്.
അതോടെ അവളുടെ കയ്യും വലിച്ചു ശിവൻ നേരെ കടയിൽ കയറി.
തന്റെ മനസ്സറിഞ്ഞ അച്ഛന്റെ കയ്യിൽ തൂങ്ങി കിടന്നു മുറുക്കെ പിടിച്ചു അവൾ അവളുടെ ഇഷ്ടം കാട്ടി.
“വറീതേട്ട ഒരു ചായ,….
മോൾക്ക് കഴിക്കാൻ എന്താ വേണ്ടേ…”
അവിടെയുള്ള പഴകി മെഴുക്ക് പിടിച്ച ബെഞ്ചിൽ അവളെ ഇരുത്തി ശിവൻ ചോദിച്ചു.
ആദ്യമായി അകത്തു നിന്ന് കണ്ട ചായക്കട ആകെ ഒന്ന് കണ്ണ്കൊണ്ട് പിടിച്ചെടുക്കുന്ന തിരക്കിൽ ആയിരുന്നു അനുവപ്പോൾ,
കണ്ണാടി ചില്ലുള്ള ഷെൽഫും അതിലവളെ നോക്കി ചിരിച്ച ഉഴുന്നുവടയും, പരിപ്പുവടയും പഴംപൊരിയും,
ഷെൽഫിനോട് ചേർന്ന് ഒരപൂർവ നിധിപോലെ വറീത് കാത്തു സൂക്ഷിച്ചിരുന്ന റേഡിയോയും,
ആവി തള്ളിക്കൊണ്ട് ഇരിക്കുന്ന സമോവറും,
ഓല കാണാൻ കഴിയാതെ പുകയടിച്ചു കറുത്തുപോയ മേൽക്കുരയിലുമെല്ലാം അവൾ കണ്ണോടിച്ചു.
തിരികെ എത്തിയപ്പോൾ അവളെ നോക്കി ചിരിക്കുന്ന ശിവനെ അവൾ കണ്ടു.
“കണ്ടു തീർത്തോ….
ഇനി കഴിക്കാൻ എന്ത് വേണമെന്ന് പറ…”
“അത്….”
ഷെൽഫിൽ ഇരുന്ന തവിട്ട് നിറത്തിൽ മൊരിഞ്ഞു ഉരുണ്ടു കൊതിപ്പിച്ച ഉഴുന്നുവട നോക്കി അനു കൈ ചൂണ്ടി.
“ചായേടെ കൂടെ ഒരു വടയും പഴംപൊരിയും കൂടെ എടുത്തോ…
വറീതേട്ട….”
അനുവിന് നേരെ കണ്ണിറുക്കി ശിവൻ പറഞ്ഞു.
“മോളാദ്യായായ ഇവിടെ വരുന്നേ…അല്ലെ…”
ചെറുപാത്രത്തിൽ വടയും പഴംപൊരിയും അനുവിന്റെ മുന്നിലേക്ക് നീട്ടിക്കൊണ്ട് വറീത് വെളുക്കനെ ചിരിച്ചു.
“സ്സ്സ്…”
എരിവുള്ള ഉള്ളിച്ചമ്മന്തിയിൽ തൊട്ടു വട വായിലേക്ക് വച്ചപ്പോൾ അനു വലിച്ചു കൊണ്ട് വറീതിനെ നോക്കി തലയാട്ടി.
“ആഹ് ഇനി ഇപ്പോൾ അച്ചന്റെ കൂടെ ഇടയ്ക്ക് വരാലോ….”
കൊതിയോടെ വടയും പഴംപൊരിയുമെല്ലാം കഴിക്കുന്ന അനുവിനെ നോക്കിക്കൊണ്ട് വറീത് പറഞ്ഞു.
“മോള് ചായ കൂടെ കുടിക്കട്ടോ,
……വറീതേട്ട കുറച്ചു വടയും പഴംപൊരിയും പരിപ്പുവടയും പൊതിഞ്ഞു വേണം….കുറച്ചു ഉള്ളിച്ചമ്മന്തി കൂടി എടുത്തോ…”
“ആഹ് ശിവാ….”
വറീതിന്റെ ഉത്തരം കേട്ട ശിവൻ തിരികെ വന്നു ബെഞ്ചിലിരുന്നു.
“അച്ഛയ്ക്ക് വേണ്ടേ…”
വട കുറച്ചു കീറി അവന്റെ നേരെ അവൾ നീട്ടി.
“അച്ഛ നേരത്തെ കഴിച്ചതാ ഇപ്പോൾ മോള് കഴിച്ചോ….”
അപ്പോഴേക്കും പത്രത്തിൽ പൊതിഞ്ഞ കടികളും വാഴയിലയിൽ കൂട്ടിയെടുത്ത ചമ്മന്തിയും വറീത് അവർക്ക് മുന്നിൽ വച്ചിട്ട് അടുത്ത കാര്യത്തിലേക്ക് പോയി.
“അമ്മയ്ക്ക് വാങ്ങീതാ….”
മുന്നിലിരുന്ന പൊതി നോക്കി കണ്ണുയർത്തി അവനോടു ചോദിച്ച അനുവിനോട് അവൻ പറഞ്ഞു.
കഴിച്ചു തീർന്ന് അനുവിന്റെ കയ്യിൽ പൊതി കൊടുത്ത് കയ്യും പിടിച്ചിറങ്ങാൻ നേരമായിരുന്നു,
അരവിന്ദൻ ചായക്കടയിലേക്ക് കയറിയത്.
വന്നതും ശിവന്റെ നേരെയാണ് അവന്റെ നോട്ടം പാഞ്ഞത്.
“ഹ്മ്മ്….കണ്ട വരാത്തന്മാരു വന്നു കയറി ഇപ്പോൾ ഇവിടെ കുടുംബം തുടങ്ങി….
ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ….”
സുജയെ സ്വന്തമാക്കിയതിൽ ശിവനോടുള്ള ചൊരുക്ക് അരവിന്ദനിൽ പൊട്ടിയിളകി,