മനപ്പൂര്‍വ്വം ചെയ്ത തെറ്റ് 28അടിപൊളി 

 

“ഏഹ്…! അപ്പോ തൃശൂരില്‍ നിന്നാണോ സേൽസ് ചെയ്യാനായി നി ഇങ്ങോട്ട് വന്നത്?” ഞാൻ അന്തംവിട്ട് മിഴിച്ചിരുന്ന് ചോദിച്ചു.

 

അപ്പോ ഞാൻ കോമഡി പറഞ്ഞത് പോലെ അവന്‍ പൊട്ടിച്ചിരിച്ചു. അവന്റെ ആ ചിരി എത്ര കണ്ടാലും മടുക്കില്ല. ഞാൻ അവനെ തന്നെ നോക്കിയിരുന്നു.

 

“യേയ്, ഇല്ല ചേച്ചി.” ഒടുവില്‍ ചിരി നിര്‍ത്തി അവന്‍ പറഞ്ഞു. “6 വര്‍ഷം ഞാൻ തൃശൂരിലാണ് ജോലി ചെയ്തത്. പക്ഷേ ഇപ്പൊ ഞാൻ ട്രിവാന്‍ഡ്രം ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്. ട്രിവാന്‍ഡ്രത്തേക്ക് ട്രാൻസ്ഫർ വാങ്ങിച്ച് വന്നിട്ട് ഇപ്പൊ പത്ത് ദിവസമായതേയുള്ളു.”

 

“ഓഹ്, ഓക്കെ. ഇപ്പൊ മനസ്സിലായി.” ഞാൻ ചിരിച്ചു. “ട്രാൻസ്ഫർ വാങ്ങാൻ എന്താണ് കാരണം? പിന്നെ നി കമ്മിഷൻ പറ്റുന്ന മറ്റുള്ള ആ കമ്പനികൾ..?”

 

“തൃശൂരില്‍ വച്ച് എന്റെ കഠിന അധ്വാനം കാരണവും, എന്റെ കഴിവ് കാരണവും, കമ്പനിക്ക് വന്‍ പ്രയോജനമാണ് ഉണ്ടായത് — ഒരുപാട്‌ വീടമ്മമാരും, ഒരുപാട്‌ സ്റ്റോറുടമകളേയും, ഞങ്ങളുടെ കമ്പനി പ്രോഡക്റ്റുകളെ സ്ഥിരമായി വാങ്ങിക്കുന്ന കസ്റ്റമര്‍സാക്കി ഞാൻ കൊടുത്തു. കുറെ ഹൈപ്പര്‍ മാർക്കറ്റുകളുമായി പോലും കമ്പനിക്ക് ഞാൻ ലോങ് ഫോം അഗ്രിമെർറ്റ് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. പക്ഷേ അത്രയൊക്കെ ചെയ്ത് കൊടുത്തിട്ടും കമ്പനി എനിക്ക് ബോണസ്സും തന്നില്ല, ശമ്പളവും കൂടിയില്ല. പക്ഷേ മറ്റുള്ള കമ്പനികൾക്ക് വേണ്ടിയും ഞാൻ ചെയ്തു കൊടുക്കുന്ന സേൽസ് കാരണം കിട്ടുന്ന കമ്മിഷന്‍ തന്നെ ധാരാളമാണ്. പിന്നെ ഞാൻ ഏത് ജില്ലയില്‍ പോയാലും മറ്റുള്ള കമ്പനികൾക്ക് പ്രശ്നമില്ല, ചേച്ചി. അവരുടെ ബ്രാഞ്ചൊക്കെ ഇന്ത്യ മുഴുവനുമുണ്ട്. അതുകൊണ്ട്‌ പ്രശ്നമില്ല.”

 

“ഓ.. ഓക്കെ. അപ്പോ ഇവിടെയും ആ കമ്പനികളൊക്കെ ഉണ്ടല്ലേ?”

 

“മ്മ്, ഒണ്ട് ചേച്ചി. പിന്നെ ഞാൻ ജനിച്ച് വളര്‍ന്ന ട്രിവാന്‍ഡ്രമാണ് എനിക്ക് കൂടുതലിഷ്ട്ടം. എന്തോ ഒരു അറ്റാച്ച്മെന്റ് ഇവിടെ എനിക്കുണ്ട്. അതുകൊണ്ട്‌ എനിക്ക് ട്രിവാന്‍ഡ്രം ബ്രാഞ്ചിൽ ട്രാൻസ്ഫർ വേണമെന്ന് ഞാൻ കമ്പനിയോട് ആവശ്യപ്പെട്ടു. പക്ഷേ അവർ സമ്മതിച്ചില്ല. എന്നാൽ ഈ ജോലി ഇനിയെനിക്ക് വേണ്ടെന്ന് ഞാൻ വെറുതെയങ് പറഞ്ഞപ്പോ നല്ലോരു സേൽസ്മാനേ അവര്‍ക്ക് നഷ്ടമാകുമെന്ന് അവർ ഭയന്നു. അതുകൊണ്ട്‌ എനിക്ക് ട്രിവാന്‍ഡ്രത്തേയ്ക്ക് ട്രാന്‍സ്ഫറും കിട്ടി.”

 

“ഓക്കെ. എന്നാലും അവർ പറഞ്ഞ ബോണസ് തരാത്തതും, ശമ്പളം കൂട്ടാത്തതും വളരെ മോശമായി പോയി.” ഞാൻ പരാതി പറഞ്ഞു.

 

അപ്പോ അവന്‍ ഒന്ന് പുഞ്ചിരിച്ചു.

 

“ഓക്കെ, അത് പോട്ടെ. നിന്റെ കല്യാണം കഴിഞ്ഞതാണോ?” ഞാൻ ചോദിച്ചു. ആ ചോദ്യം ചോദിച്ചപ്പോ എനിക്ക് അവന്റെ ഭാര്യയോട് അസൂയയൂം തോന്നി.

 

“ഇല്ല ചേച്ചി.” അവന്‍ പറഞ്ഞു. അവന്റെ മറുപടി കേട്ടതും എന്റെ അസൂയ മാറി.

 

“അപ്പോ, ഗേൾ ഫ്രണ്ട്?” കൗതുകത്തോടെ ഞാൻ ചോദിച്ചു.

 

ഉടനെ അവന്റെ മുഖം ചെറുതായി ശോകമായി. എന്നിട്ട് പെട്ടന്നൊരു ചമ്മലും അവന്റെ മുഖത്ത് മിന്നിമറഞ്ഞു.

 

“ഹാ, അപ്പോ ആരോ ഉണ്ട്, അല്ലേ?!” ചിരിയോടെ ഞാൻ ചോദിച്ചു. ഭാഗ്യം ചെയ്ത പെണ്ണ്. മനസ്സിൽ ഞാൻ നെടുവീര്‍പ്പിട്ടു.

 

“ഉണ്ടായിരുന്നു, ചേച്ചി. ഇപ്പൊ ഇല്ല.”

 

“എന്താ പറ്റിയത്?” ഞാൻ പെട്ടന്ന് ചോദിച്ചു.

 

“അതൊക്കെ വല്ലാത്ത പ്രശ്നങ്ങൾ പിടിച്ച കാര്യങ്ങളായിരുന്നു. അതുകൊണ്ട്‌ അവരെ കുറിച്ച് നമുക്ക് സംസാരിക്കേണ്ട, ചേച്ചി.” അവന്‍ നെടുവീര്‍പ്പോടെ പറഞ്ഞു.

 

“അവരോ? അപ്പൊ എത്ര പേർ നിനക്ക് ഉണ്ടായിരുന്നു?” ഞാൻ ചോദിച്ചു. “

 

ഇത്രയും ഗ്ലാമറുള്ള അവന് ഒന്നില്‍ കൂടുതൽ കാമുകിമാർ ഉണ്ടായിരുന്നതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. അവന്റെ പുഞ്ചിരി മാത്രം മതി, പെണ്‍കുട്ടികൾ വളഞ്ഞുപോകും.

 

ഡാനിയല്‍ ഒന്നും പറയാതെ മടിച്ച് മിണ്ടാതിരുന്നു.

 

“എന്നോട് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ നി പറയേണ്ട.” ഞാൻ നിരാശപ്പെട്ട് പറഞ്ഞതും അവന്റെ മുഖം വാടി.

Leave a Reply

Your email address will not be published. Required fields are marked *