“മ്മ്, ഒക്കേ. തിങ്കളാഴ്ച മതി.” ഞാൻ സമ്മതിച്ചു.
“ഓക്കെ, അപ്പോ ചേച്ചിക്ക് വേണ്ടതൊക്കെ എനിക്ക് വാട്സാപ് ചെയ്തോളൂ. ഈ നമ്പറിൽ തന്നെ എനിക്ക് വാട്സാപുണ്ട്.”
“ശെരി, ഞാൻ ചെയ്യാം. എന്നാൽ വെക്കട്ടെ?” വെക്കാൻ മനസ്സില്ലെങ്കിലും ഞാൻ പറഞ്ഞു.
“ഓക്കെ ചേച്ചി.”
കോൾ കട്ടാക്കിയ ശേഷം വല്ലാതെ തുടിച്ചു തെറിക്കുന്ന എന്റെ ഹൃദയ ഭാഗത്ത് ഞാൻ കൈ കൊണ്ട് അമർത്തി പിടിച്ചു.
ശനിയാഴ്ച ഞാനും കുട്ടികളും വീട്ടില്‍ ഉണ്ടാവില്ലെന്ന് ഞാൻ എന്തിന് കള്ളം പറഞ്ഞെന്ന് എനിക്കുതന്നെ മനസ്സിലായില്ല. എന്റെ കൂട്ടുകാരികൾക്ക് കുറെ സാധനങ്ങള്‍ വേണമെന്ന് നുണ പറയാനുണ്ടായ കാരണവും എനിക്കറിയില്ല. ഒന്നും മനസ്സിലാവാതെ എന്റെ താടിക്ക് കൈയും കൊടുത്ത് ഞാൻ അന്തംവിട്ടിരുന്നു.
എനിക്ക് വട്ട് തന്നെ. ഒടുവില്‍, അന്തംവിട്ടിരുന്നത് മതിയാക്കി ഞാൻ എന്റെ ചില കൂട്ടുകാരികളെ വിളിച്ച് സംസാരിച്ചു. അവരോടൊക്കെ സംസാരിച്ചിട്ട് വച്ച ശേഷം ആശ്വാസത്തോടെ ഞാൻ പുഞ്ചിരിച്ചു.
എന്തെങ്കിലും നല്ലതാണെന്ന് പറഞ്ഞ് ഞാൻ വാങ്ങിച്ചാൽ ഉടനെ എന്റെ കൂട്ടുകാരികളും എന്നെ വിശ്വസിച്ച് അതൊക്കെ വാങ്ങിക്കാറുണ്ട്. ആ വിശ്വാസത്തിലാണ് ഇപ്പൊ അവരെയൊക്കെ വിളിച്ച് ഞാൻ സംസാരിച്ചത്. ഞാൻ വാങ്ങിച്ചതൊക്കെ വളരെ നല്ല സാധനങ്ങളാണെന്ന് പറയേണ്ട താമസം അവര്‍ക്കും വേണമെന്നായി.
അപ്പോ കുറച്ച് ബൾക്കായ ലിസ്റ്റ് തന്നെ ഡാനിക്ക് അയച്ചുകൊടുത്തേക്കാം, തീര്‍ച്ചയായും അവന് ഒരുപാട് സന്തോഷമാകും.
ഞാൻ വലിയൊരു ലിസ്റ്റ് തന്നെ അവന്റെ വാട്സാപ്പിൽ അയച്ചുകൊടുത്തു.
കുറച്ച് കഴിഞ്ഞ് അന്തംവിട്ട് തലകറങ്ങി നില്‍ക്കുന്ന ഇമോജി അവന്റെ മറുപടിയായി വന്നപ്പോ ഞാൻ ഒറ്റക്കിരുന്ന് ചിരിച്ചു. എനിക്ക് നല്ല സന്തോഷവുമായി.
എന്തിനാണ് ഞാൻ അവനെ സഹായിക്കുന്നത്? എനിക്ക് അവനോട് അട്രാക്ഷൻ കൂടുകയാണോ ചെയ്യുന്നത്? എന്റെ മനസ്സിൽ തെറ്റായ ചിന്തകൾ എന്തെങ്കിലും വന്നു കേറിയോ? അവന്റെ സന്തോഷവും വശ്യമായ പുഞ്ചിരിയും നേരിട്ട് കാണാന്‍ ഞാൻ ആഗ്രഹിക്കുകയാണോ? — അവന്റെ നിഷ്ക്കളങ്കമായ മുഖം കാണാന്‍ കൊതിക്കുന്നത് കൊണ്ടാണോ ഞാൻ ഇങ്ങനെ ചെയ്യുന്നത്?! പക്ഷെ ഒന്നിനും എനിക്ക് മറുപടി ഇല്ലായിരുന്നു. ഒന്നുംതന്നെ എനിക്ക് മനസ്സിലാകുന്നുമില്ല.
മണിക്കൂറുകളും ദിവസങ്ങളും പതിയെ ഇഴഞ്ഞു നീങ്ങി. എപ്പോഴും ഡാനിയലിന്റെ പുഞ്ചിരി എന്റെ മനസ്സിൽ മായാതെ നിന്നു. അവനെ കുറിച്ച് കൂടുതലായി ഞാൻ ചിന്തിക്കാനും തുടങ്ങിയിരുന്നു. അവനോട് ഇടക്കിടക്ക് സംസാരിക്കാനുള്ള എന്റെ ആഗ്രഹവും കൂടിക്കൂടി വന്നു. മനസ്സിനെ പിടിച്ചു നിര്‍ത്താൻ കഴിയാതെ വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്ക് അവന് ഞാൻ കോൾ ചെയ്തു.
“ഹലോ ഡെയ്സി ചേച്ചി..!!!” ആദ്യത്തേ റിങ്ങിൽ തന്നെ അവന്‍ എടുത്ത് നല്ല സന്തോഷത്തില്‍ പറഞ്ഞു.
“ഹൈ.” ഞാൻ പറഞ്ഞു. “തിങ്കളാഴ്ച സാധനങ്ങൾ കൊണ്ടുവരാമെന്ന് പറഞ്ഞില്ലേ, അതിനെ ഒന്ന് ഓര്‍മ്മിപ്പിക്കാനാണ് വിളിച്ചത്.” ഞാൻ അവനെ വിളിച്ചതിന് അവനോട് വെറുതെ ഒരു കാരണം പറഞ്ഞു.
എന്തായാലും ഞാൻ കോൾ ചെയ്തതില്‍ അവന് സന്തോഷമായെന്ന് അവന്റെ ശബ്ദത്തില്‍ നിന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞു.
“ഞാൻ ഒന്നും മറക്കില്ല, ചേച്ചി. തീര്‍ച്ചയായും ചേച്ചിയുടെ സാധനം—”
“അയ്യേ— നി എന്താ പറഞ്ഞത്? ചേച്ചിയുടെ സാധനമോ?” ഞാൻ പെട്ടന്ന് അവനെ കളിയാക്കി പൊട്ടിച്ചിരിച്ചു. പക്ഷേ എന്റെ ശരീരത്തിൽ എവിടെയോ എന്തോ പോലെ അനുഭവപ്പെട്ടു. എന്റെ മാറിലും തുടയിടുക്കിലും ചെറിയൊരു തരിപ്പ് അനുഭവപ്പെട്ടു.
“അയ്യോ ചേച്ചി… അങ്ങനെയല്ല ഉദേശിച്ചത്. പറഞ്ഞത് മാറിപ്പോയി.” ചമ്മലോടെ അവന്‍ പറഞ്ഞു. എന്നിട്ട് എന്റെ കൂടെ അവനും ചിരിച്ചു.
“ഒന്നും ഞാൻ മറക്കില്ല. ചേച്ചി തന്ന ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ എല്ലാം തിങ്കളാഴ്ച ഞാൻ എത്തിച്ചിരിക്കും.” അവന്‍ ചമ്മൽ മാറാതെ ചെറു ചിരിയോടെ പറഞ്ഞു.
