“ആ, ഞങ്ങൾക്കറിയില്ല.” അതും പറഞ്ഞ് എന്റെ മോനും മോളും ചിരിച്ചുകൊണ്ട് മുകളിലത്തെ നിലയിലുള്ള അവരുടെ റൂമിൽ സ്കൂൾ ബാഗ് റെഡിയാക്കാൻ പോയി.
മുകളില്‍ രണ്ട് റൂമുണ്ടെങ്കിലും മോനും മോളും ഒറ്റ റൂമാണ് ഉപയോഗിക്കുന്നത്. അത്ര ഒരുമയാണ് രണ്ടും തമ്മില്‍, ചിലപ്പോ ഇരട്ടകള്‍ ആയത് കൊണ്ടാവും. ആ റൂമിലാണ് ലാന്‍ഡ് ഫോൺ വച്ചിരിക്കുന്നതും.
ഞാൻ വേഗം ബാത്റൂമിൽ കേറി ഫ്രെഷായ ശേഷം വേഗം അടുക്കളയില്‍ ചെന്ന് ഉപ്പുമാവ് റെഡിയാക്കി പിള്ളേർക്ക് കൊടുത്തു. ഉച്ചക്ക് ഹോട്ടലിൽ ചെന്ന് കഴിക്കാനുള്ള കാശും കൊടുത്ത് അവരെ സ്കൂൾ ബസ്സില്‍ കേറ്റി വിട്ടിട്ട് അകത്ത് നിന്നും വീട്ട് പൂട്ടിയ ശേഷം ഞാൻ കുളിക്കാന്‍ കേറി.
കുളിച്ച് ശരീരം തണുപ്പിച്ചെങ്കിലും മനസ്സിനെ തണുപ്പിക്കാന്‍ കഴിഞ്ഞില്ല. ഒന്നും ചിന്തിക്കാതെ വാക്കുകൾ കൊണ്ട് സ്വന്തം ഭാര്യയുടെ മനസ്സിനെ ഇങ്ങനെ പൊള്ളിക്കാൻ വേറെ ഒരു ഭർത്താവിനും കഴിയില്ല. സ്വന്തം കഴിവ്കേടിനെ ന്യായീകരിച്ച് എന്നെ ഇത്രമാത്രം തരംതാഴ്‌ത്തി സംസാരിക്കാന്‍ എങ്ങനെ കഴിഞ്ഞു!!
രാവിലെ കാപ്പി പോലും കുടിക്കാനുള്ള മനസ്സുണ്ടായില്ല. ഉച്ചക്ക് ഭക്ഷണം ഉണ്ടാക്കി വെച്ചെങ്കിലും ഞാൻ ഉച്ചക്കും കഴിച്ചില്ല. ഹാളില്‍ വന്ന് ടിവി ഓണാക്കി ഇരുന്നു, പക്ഷേ മനസ്സ് അതിലേക്ക് പോയില്ല.
ഓരോന്ന് ഞാൻ ചിന്തിച്ച് കൂട്ടി. പക്ഷേ ചിന്തിച്ച്, ചിന്തിച്ച് എനിക്ക് ഭ്രാന്ത് പിടിക്കും മുമ്പ് ഭാഗ്യത്തിന് വീട്ടിലുള്ള കോളിംഗ് ബെല്‍ ശബ്ദിച്ചു.
“ഇതാരാ ഈ ചുട്ടെരിക്കുന്ന നട്ടുച്ച വെയിലത്ത് വന്നത്?” സ്വയം ചോദിച്ചുകൊണ്ട് ഞാൻ ചെന്ന് മുന്‍വശത്തെ വാതിൽ അല്‍പ്പം തുറന്ന് സിറ്റൗട്ടിലേക്ക് നോക്കി.
27 അല്ലെങ്കിൽ 28 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ വലിയൊരു ബാഗ് നിലത്ത് വച്ചിട്ട് വാതില്‍ക്കല്‍ നോക്കി നില്‍ക്കുന്നത് കണ്ടു. അവന്റെ കൈയിൽ ഒരു ഹെൽമറ്റ് ഉണ്ടായിരുന്നു. പിന്നെ ഒരു സ്റ്റീല്‍ വാട്ടർ ബോട്ടിലും, അത് കാലിയാണെന്ന് മനസ്സിലായി.
ഞാൻ ഗെയിറ്റിന് പുറത്തേക്ക് നോക്കി – ആക്രിക്കടയിൽ നിന്നും എടുത്തോണ്ട് വന്നത് പോലത്തെ ഒരു പഴയ സ്കൂട്ടര്‍ അവിടെ നില്‍ക്കുന്നത് കണ്ടു. അയ്യേ, ഇക്കാലത്ത് ഇത്രയും പഴക്കം ചെന്ന വണ്ടി ഒരു ചെറുപ്പക്കാരനും ഓടിക്കില്ല.
ഞാൻ ആ ചെറുപ്പക്കാരന്റെ മുഖത്ത് നോക്കി. അന്നേരം ആ ചെറുപ്പക്കാരന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. അവനൊരു സേൽസ്മാൻ ആണെന്ന് മനസ്സിലായി.
പക്ഷേ ആരോടും സംസാരിക്കാനുള്ള മൂഡിൽ അല്ലായിരുന്നു ഞാൻ.
“ഹലോ ചേച്ചി, ഞാൻ ഫീല്‍ഡ്—”
“സോറി, ഇവിടെ ഒന്നും വേണ്ട.” കഴിയുന്നത്ര മയത്തിൽ ഞാൻ പറഞ്ഞു.
“ആദ്യം പ്രോഡക്റ്റ് എന്താണെന്ന് നോക്കൂ, ചേച്ചി. നോക്കിയാല്‍ തീര്‍ച്ചയായും ചേച്ചി എന്തെങ്കിലും വാങ്ങിച്ചിരിക്കും.” പുഞ്ചിരി മാറാതെ അവന്‍ പറഞ്ഞു.
“സോറി, ഒന്നും വേണ്ട.” നശിച്ചു വരുന്ന എന്റെ ക്ഷമയെ എങ്ങനെയോ നിയന്ത്രിച്ച് ഞാൻ പിന്നെയും മയത്തിൽ പറഞ്ഞു.
“അങ്ങനെ പറയല്ലേ, ചേച്ചി. ഈ പ്രോഡക്റ്റ്സ് ഒക്കെ ചേച്ചി ഒന്ന് നോക്കു.” അത്രയും പറഞ്ഞിട്ട് തൊണ്ട വരണ്ടിട്ട് അവന്‍ ചെറുതായി ചുമച്ചു. എന്നിട്ട് താഴെ വച്ചിരുന്ന വലിയ ബാഗിന്റെ സിപ്പ് തുറക്കാനായി അവന്‍ കുനിഞ്ഞു.
“നിങ്ങളോടല്ലേ ഞാൻ വേണ്ടെന്ന് പറഞ്ഞത്..!“ നിയന്ത്രണം വിട്ട് ഞാൻ ദേഷ്യത്തില്‍ ഉറക്കെ പറഞ്ഞു. “എല്ലാം എടുത്തോണ്ട് ഇവിടെനിന്ന് ഇറങ്ങി പോണം മിസ്റ്റർ.” ഏറെകുറെ ഞാൻ അലറുന്നത് പോലെ പറഞ്ഞു.
അപ്പോ ആ ചെറുപ്പക്കാരന്‍ ഞെട്ടി ധൃതിപിടിച്ച് എഴുനേറ്റ് വിരണ്ടുപോയി എന്നെ ദയനീയമായി നോക്കി. അവന്റെ കൈയിൽ ഉണ്ടായിരുന്ന ഒഴിഞ്ഞ കുപ്പി താഴെ വീണു. അവന്റെ മുഖത്ത് നല്ല സങ്കടവും, നിസ്സഹായതയും നിറഞ്ഞു നിന്നു.
“സോറി ചേച്ചി. ഞാൻ പോയേക്കാം.” അവന്‍ നല്ല സങ്കടത്തിൽ പറഞ്ഞിട്ട് വേഗം താഴെ വീണു കിടന്ന കുപ്പിയും, പിന്നെ ആ വലിയ ഭാരമുള്ള ബാഗും എടുത്തിട്ട് അവന്‍ സിറ്റൗട്ടിൽ നിന്നിറങ്ങി പുറത്തേക്ക് ഗേയിറ്റ് നോക്കി നടന്നു.
