ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 6 25അടിപൊളി  

 

 

 

 

“സത്യമാണ് സാറേ… ഞങ്ങൾ കല്യാണം കഴിഞ്ഞവരാണ്. ഞാൻ യുകെയിൽ നിന്ന് വന്നതാണ്,”

 

 

 

ഞാൻ കെഞ്ചി പറഞ്ഞു.

ഈ സമയം കൂടെയുണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ സംശയത്തോടെ അച്ചുവിനെ നോക്കുന്നുണ്ടായിരുന്നു. അയാൾ പെട്ടെന്ന് തന്റെ മൊബൈൽ എടുത്ത് എന്തോ സെർച്ച് ചെയ്യാൻ തുടങ്ങി.

 

 

 

“സാർ… ഇത് ആ ഇസ്റ്റാഗ്രാം ഡാൻസർ അല്ലേ?…”

 

 

 

അയാൾ ഫോൺ എസ്ഐക്ക് കാണിച്ചു കൊടുത്തു.

എസ്ഐ ആ പ്രൊഫൈൽ നോക്കി അച്ചുവിനെ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.

 

“ഓ… നീ അപ്പോൾ ഒരു കൊച്ചു സെലിബ്രിറ്റി ആണല്ലേടി? മഞ്ഞപ്പത്രക്കാർക്ക് ഇന്ന് നല്ലൊരു വാർത്ത കിട്ടിയല്ലോ. ഇൻസ്റ്റാഗ്രാം താരം കാറിൽ അനാശ്യാസത്തിനിടെ പിടിയിൽ!”

 

 

 

 

അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.

 

 

 

“സാറേ… പ്ലീസ്… വാർത്തയാക്കരുത്. എന്റെ കരിയർ തകരും. ഇതെന്റെ ഭർത്താവ് തന്നെയാണ്. എന്റെ കയ്യിൽ ഐഡി പ്രൂഫ് ഒക്കെ ഉണ്ട്. സാറ് പറയുന്നതെന്തും ഞാൻ ചെയ്യാം… വിട്ടയക്കണം,”

 

 

 

അവൾ കൈകൂപ്പി പറഞ്ഞു.

എസ്ഐ അവളെ കാമത്തോടെ ഒന്ന് നോക്കി. ആ നോട്ടം അവളുടെ നഗ്നമായ തോളുകളിലൂടെയും കഴുത്തിലൂടെയും ഇഴഞ്ഞു നടന്നു.

 

 

 

“എന്ത് പ്രൂഫ് ആയാലും ഇപ്പോൾ ഇവിടെ വെച്ച് ശരിയാക്കാൻ പറ്റില്ല. സ്റ്റേഷനിൽ വന്ന് സംസാരിക്കാം. തൽക്കാലം ഒരാൾ ജീപ്പിൽ കേറണം, മറ്റേയാൾ വണ്ടി എടുത്ത് പിന്നാലെ വരണം,”

 

 

 

അയാൾ ആജ്ഞാപിച്ചു.

അച്ചുവിനെ ഒറ്റയ്ക്ക് ആ പോലീസ് ജീപ്പിൽ കയറ്റുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി.

 

“സാർ… അവളെ വിടണ്ട. ഞാൻ ജീപ്പിൽ വരാം. അവൾ കാർ എടുത്ത് പിന്നാലെ വരട്ടെ,” ഞാൻ പറഞ്ഞു.

 

എസ്ഐ അല്പം ആലോചിച്ചു. എന്നിട്ട് കൂടെയുള്ളവരോട് പറഞ്ഞു,

 

“ശരി… ഇവനെ നിങ്ങൾ ജീപ്പിൽ കേറ്റിക്കോ. ഞാൻ ഈ കാറിൽ വന്നോളാം. ഇവൻ പറയുന്നത് സത്യമാണോ എന്ന് നോക്കണമല്ലോ. ഇനി ഇവൾ നിന്റെ കെട്യോൾ അല്ലെങ്കിൽ പിന്നെ നിന്റെ പൊടി പോലും കാണില്ല മോനേ…”

 

 

 

മനസ്സില്ലാ മനസ്സോടെ ഞാൻ ജീപ്പിന്റെ പുറകിലേക്ക് കയറി. പോലീസ് ജീപ്പിന്റെ ആ ഇരുമ്പു അഴികൾക്കിടയിലൂടെ ഞാൻ നോക്കുമ്പോൾ അച്ചുവിന്റെ കാർ മുന്നിൽ നീങ്ങുന്നുണ്ടായിരുന്നു. അവളുടെ കാറിന്റെ പിൻവശത്തെ ലൈറ്റുകൾ ആ മഴയത്ത് മങ്ങി കാണാമായിരുന്നു. പോലീസ് ജീപ്പ് ആ കാറിനെ പിൻതുടർന്ന് മുന്നോട്ട് ചലിച്ചു.

 

അച്ചുവും ആ പോലീസുകാരനും മാത്രമുള്ള ആ യാത്ര എന്റെയുള്ളിൽ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും കനൽ കോരിയിട്ടു. വരാനിരിക്കുന്ന നിമിഷങ്ങളെക്കുറിച്ചോർത്ത് എന്റെ നെഞ്ച് പുകഞ്ഞുകൊണ്ടിരുന്നു.

 

 

 

__________________________

 

പോലീസ് ജീപ്പിന്റെ പുറകിലെ സീറ്റിൽ ഇരിക്കുമ്പോൾ എന്റെ മനസ്സാകെ പുകയുകയായിരുന്നു. മഴ നനഞ്ഞ കൊച്ചിയുടെ തെരുവുകളിലൂടെ ജീപ്പ് ചീറിപ്പാഞ്ഞു.

 

 

 

എനിക്ക് പരിചിതമല്ലാത്ത പല ഇടവഴികളിലൂടെയും തിരിഞ്ഞും മറിഞ്ഞും ഏകദേശം മുക്കാൽ മണിക്കൂറോളം ആ യാത്ര നീണ്ടുനിന്നു. ഒടുവിൽ നഗരത്തിന്റെ ഒരു മൂലയിലുള്ള ആ പഴയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് മുന്നിൽ ജീപ്പ് വന്നുനിന്നു.

 

 

 

 

ജീപ്പിൽ നിന്നും ഇറങ്ങിയ ഉടനെ ഞാൻ ചുറ്റും നോക്കി. അച്ചുവിന്റെ കാർ അവിടെയെങ്ങും കാണാനില്ല. എന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. സ്റ്റേഷന്റെ വരാന്തയിൽ കയറി നിൽക്കുമ്പോൾ ഞാൻ ഉടനെ ഫോണെടുത്തു അച്ചുവിനെ വിളിച്ചു.

 

 

 

 

“നിങ്ങൾ വിളിക്കുന്ന നമ്പർ നിലവിൽ പരിധിക്ക് പുറത്താണ്…”

 

 

 

ആ യന്ത്രശബ്ദം കേട്ടപ്പോൾ എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.

രണ്ടാമതും മൂന്നാമതും വിളിച്ചു. ഫലം ഒന്നുതന്നെ. ഞാൻ പരിഭ്രമത്തോടെ അവിടെയുള്ള ഒരു ഡ്യൂട്ടി പോലീസുകാരന്റെ അടുത്തേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *