“അച്ചു… നാളെ എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ടൗൺ വരെ പോകണം. കാർ എനിക്ക് കിട്ടുമോ? അതോ സിദ്ധാർത്ഥിന് വണ്ടി ആവശ്യമുണ്ടോ?”
ഞാൻ ചോദിച്ചു.
അവൾ തന്റെ വസ്ത്രങ്ങൾ മാറുന്നതിനിടയിൽ ഒന്ന് ആലോചിച്ചു.
“അതിനെന്താ… കാർ നീ എടുത്തോ. , ഞാൻ അവനോട് സംസാരിച്ചോളാം,”
അവൾ വളരെ ലാഘവത്തോടെ പറഞ്ഞു.
അവൾ ഉടനെ തന്നെ ടവലുമായി ബാത്ത്റൂമിലേക്ക് കയറി. പത്തു മിനിറ്റോളം കഴിഞ്ഞ് അവൾ തിരികെ വന്നപ്പോൾ ആകെ നനഞ്ഞൊട്ടിയിരുന്നു. കുളി കഴിഞ്ഞതോടെ അവളുടെ മുഖത്തെ ആ വിളർച്ച മാറി ഒരു പ്രത്യേക തെളിച്ചം വന്നിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവൾ ഒന്നും മിണ്ടാതെ ബെഡിലേക്ക് വീണു.
ഞാനും കുളി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ അച്ചു നല്ല ഉറക്കത്തിലായിരുന്നു. വല്ലാത്തൊരു ആത്മസംതൃപ്തിയോടെ ഉറങ്ങുന്ന ഒരു കുട്ടിയെപ്പോലെ അവൾ കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് ആശ്ചര്യമായി.
കുറച്ചു മുൻപ് നടന്ന പോലീസ് കേസും ആ വെപ്രാളവും ഒന്നും അവളെ ബാധിച്ചിട്ടേയില്ല എന്ന് തോന്നിപ്പോയി. അവളുടെ ആ ശ്വാസോച്ഛ്വാസത്തിന്റെ താളം നോക്കി ഞാൻ ഇരുന്നു.
പിറ്റേന്നത്തെ എന്റെ യാത്രയെക്കുറിച്ചും, അച്ചുവും സിദ്ധാർത്ഥും തമ്മിലുള്ള ആ ഡാൻസ് പ്രാക്ടീസിനെക്കുറിച്ചും ഉള്ള ചിന്തകൾ എന്നെ ഉറക്കത്തിൽ നിന്നും അകറ്റി നിർത്തിക്കൊണ്ടിരുന്നു. ഒടുവിൽ ആ ഇരുട്ടിൽ ഞാനും കണ്ണുകൾ അടച്ചു.
_______________________
പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾത്തന്നെ തലേദിവസത്തെ സംഭവങ്ങളുടെ ആലസ്യം അച്ചുവിൻ്റെ മുഖത്തുണ്ടായിരുന്നു. പക്ഷേ, പതിവിനേക്കാൾ ഉന്മേഷവതിയായാണ് അവൾ കാണപ്പെട്ടത്. കുളി കഴിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിന്ന് അവൾ ഒരുങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ കട്ടിലിലിരുന്ന് അവളെത്തന്നെ ശ്രദ്ധിച്ചു.
പാലക്കാട്ടേക്ക് പോകാനുള്ള എൻ്റെ ഒരുക്കങ്ങൾക്കിടയിലും എൻ്റെ കണ്ണുകൾ അവളിലുടക്കി.
അന്നത്തെ അവളുടെ വേഷം എന്നെ അല്പം അത്ഭുതപ്പെടുത്തി. ഒരു പിങ്ക് നിറത്തിലുള്ള ഹാഫ് സ്ലീവ് ടൈറ്റ് ബനിയനും അതിനൊപ്പം വളരെ ചെറിയൊരു ജീൻസ് ഷോർട്ട്‌സുമാണ് അവൾ ധരിച്ചിരുന്നത്. ആ ഷോർട്ട്‌സ് അവളുടെ തുടകളുടെ പകുതിപോലും മറയ്ക്കുന്നുണ്ടായിരുന്നില്ല.
സ്റ്റുഡിയോയിലെ പ്രാക്ടീസിന് സൗകര്യപ്രദമായ വേഷമാണെന്ന് അവൾ പറഞ്ഞിട്ടുണ്ടെങ്കിലും, പുറത്തിറങ്ങുമ്പോൾ ആൾക്കാരുടെ നോട്ടം എവിടെയെല്ലാം ചെന്നുപതിക്കുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.
മുടി വശത്തേക്ക് ഒതുക്കി കെട്ടി, ലളിതമായ മേക്കപ്പിൽ അവൾ അതീവ സുന്ദരിയായി തോന്നി.
എൻ്റെ നോട്ടം കണ്ട് അവൾ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു.
“എന്താ ഹരി? വല്ലാതെ നോക്കുന്നുണ്ടല്ലോ?”
അവൾ ചോദിച്ചു.
ഞാൻ ഒന്ന് നെടുവീർപ്പിട്ടു.
“ഒന്നുമില്ല… വേഷം അല്പം കുറഞ്ഞുപോയോ എന്നൊരു സംശയം. സാരമില്ല, നിനക്ക് സൗകര്യമാണെങ്കിൽ അത് മതി.”
ആ സ്റ്റേഷനിലെ സംഭവത്തിന് ശേഷം അവളോട് തർക്കിക്കാനോ വേഷത്തെക്കുറിച്ച് കുറ്റപ്പെടുത്താനോ എനിക്ക് മനസ്സ് വന്നില്ല.
ഞാൻ ഒരു കറുത്ത ബനിയനും ജീൻസും ധരിച്ച് റെഡിയായി.
ഞങ്ങൾ കാറിൽ സ്റ്റുഡിയോയിലേക്ക് തിരിച്ചു. യാത്രയിലുടനീളം അവൾ ഫോണിൽ ആരോടൊക്കെയോ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കൊക്കെ അവൾ തനിയെ ചിരിക്കുന്നത് ഞാൻ കണ്ടു.
സിദ്ധാർത്ഥോ സൽമാനോ ആയിരിക്കും ആ വശത്തെന്നു എനിക്ക് തോന്നി. സ്റ്റുഡിയോ ബിൽഡിംഗിന് മുന്നിൽ കാർ നിർത്തിയപ്പോൾ അവൾ ബാഗുമെടുത്ത് ഇറങ്ങാൻ തയാറായി.
“ഹരി… എത്തിക്കോളില്ലേ? അതോ ഞാൻ വരണോ?” അവൾ ചോദിച്ചു.
“കഴിഞ്ഞാ വിളിച്ചാൽ മതി….. നീ പോയി നിൻ്റെ കാര്യങ്ങൾ നോക്കിക്കോ. പ്രാക്ടീസ് കഴിഞ്ഞാൽ ഞാൻവന്ന് പിക് ചെയ്തോളാം ”
