ഞാൻ ഒരു വെള്ള ബനിയനും കാർഗോ പാന്റുമാണ് ഇട്ടത്. കണ്ണാടിയിൽ നോക്കിയപ്പോൾ ഞങ്ങൾ തമ്മിൽ നല്ലൊരു ചേർച്ചയുള്ളതുപോലെ എനിക്ക് തോന്നി.
തീയറ്ററിൽ എത്തിയപ്പോൾ ‘സീതാരാമം’ തുടങ്ങാറായിരുന്നു.
ഇരുട്ടിലിരുന്ന് ആ പ്രണയകഥ കാണുമ്പോൾ ഇടയ്ക്കിടെ അവളുടെ തോളുകൾ എൻ്റെ കൈകളിൽ ഉരസുന്നുണ്ടായിരുന്നു. സിനിമയിലെ പ്രണയരംഗങ്ങൾ വരുമ്പോൾ അവൾ പതുക്കെ എൻ്റെ കൈകളിൽ വിരലുകൾ കോർത്തു. എസി മുറിയിലെ ആ തണുപ്പിലും അവളുടെ കൈപ്പത്തികൾക്ക് നല്ല ചൂടായിരുന്നു. ഇടയ്ക്ക് അവൾ ചെവിയിൽ വന്ന് ഓരോന്ന് മന്ത്രിക്കുമ്പോൾ മുല്ലപ്പൂവിൻ്റെയും വിയർപ്പിൻ്റെയും കലർന്ന ആ ഗന്ധം എൻ്റെ ബോധത്തെ പതുക്കെ തളർത്തിക്കൊണ്ടിരുന്നു.
സിനിമ കഴിഞ്ഞ് ഞങ്ങൾ നേരെ പോയത് അടുത്തുള്ള ഷോപ്പിംഗ് മാളിലേക്കാണ്. അവിടെ വെളിച്ചത്തിൽ നടക്കുമ്പോഴാണ് അവളുടെ ശരീരത്തിൻ്റെ വശ്യത ഞാൻ ശരിക്കും ആസ്വദിച്ചത്. അവൾ ഓരോ കടകളിലേക്ക് കയറുമ്പോഴും പിന്നാലെ നടക്കുമ്പോൾ അവളുടെ ആ ചന്തികളുടെ താളാത്മകമായ ചലനം എൻ്റെ കണ്ണുകളെ പിടിച്ചുനിർത്തി. നടക്കുമ്പോൾ തുളുമ്പുന്ന ആ ശരീരവടിവുകൾ കാണാൻ ഒരു പ്രത്യേക ചന്തമായിരുന്നു.
അവൾ കുനിഞ്ഞ് ഓരോ ഡ്രസ്സുകൾ നോക്കുമ്പോൾ ചുരിദാറിൻ്റെ കഴുത്തിലൂടെ അവളുടെ മാറിടങ്ങളുടെ ആ ആഴത്തിലുള്ള ചാല് എനിക്ക് വ്യക്തമായി കാണാമായിരുന്നു. ഒരു നിമിഷം എൻ്റെ ശ്വാസം നിലച്ചുപോകുന്നതുപോലെ തോന്നി.
“ഇതൊന്ന് നോക്കിയേ ഹരിയേട്ടാ… ഇത് എങ്ങനെയുണ്ട്?” അവൾ ഒരു പച്ച ചുരിദാർ എടുത്ത് എൻ്റെ നേരെ പിടിച്ചു.
“ഇത് നിനക്ക് നന്നായി ഇണങ്ങും വേണി. നീയിത് എടുത്തോ,” ഞാൻ പറഞ്ഞു.
“അയ്യോ വേണ്ട ഹരിയേട്ടാ… ഇതിന് നല്ല വിലയാ,” അവൾ മടിച്ചപ്പോൾ ഞാൻ നിർബന്ധപൂർവ്വം അവൾക്ക് ഇഷ്ടപ്പെട്ട മൂന്നാല് ഡ്രസ്സുകൾ എടുത്തു കൊടുത്തു.
മാളിലൂടെ നടക്കുമ്പോൾ പലരും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. കാണുന്നവർക്കെല്ലാം ഞങ്ങൾ ഒരു നവദമ്പതികളാണെന്നേ തോന്നൂ. ആ തോന്നൽ എനിക്കും ഒരുതരം ലഹരി നൽകി. അച്ചുവിനെക്കുറിച്ച് ഒരു നിമിഷം പോലും എൻ്റെ ചിന്തയിൽ വന്നില്ല. വേണിയുടെ ചിരിയും അവളുടെ ആ കൊഞ്ചലും എൻ്റെ ലോകത്തെ മറ്റൊരു തലത്തിലേക്ക് മാറ്റുകയായിരുന്നു.
ഷോപ്പിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവൾ ഒരു ചെറിയ കുട്ടിയെപ്പോലെ ആവേശത്തിലായിരുന്നു.
“ഇത്രയും ഡ്രസ്സുകൾ എനിക്ക് ആരും എടുത്തു തന്നിട്ടില്ല ഹരിയേട്ടാ…” അവളുടെ ആ വാക്കുകളിൽ ഒരുതരം കടപ്പാടും സ്നേഹവും നിറഞ്ഞുനിന്നു.
തിരികെ തറവാട്ടിലേക്ക് വണ്ടി ഓടിക്കുമ്പോൾ അവൾ എൻ്റെ തൊട്ടടുത്ത് വന്നിരുന്നു. ഓരോ നിമിഷവും അവൾ എൻ്റെ ഹൃദയത്തോട് ഏറ്റവും അടുത്ത സുഹൃത്തായി മാറിക്കൊണ്ടിരിക്കുകയായിരുന്നു.
അവളോട് സംസാരിക്കുമ്പോൾ എനിക്ക് വല്ലാത്തൊരു സ്വാതന്ത്ര്യം തോന്നി. അവളുടെ ആ തമാശകളും കുറുമ്പുകളും എൻ്റെ ഏകാന്തതയെ പൂർണ്ണമായും ഇല്ലാതാക്കി. വണ്ടിയിൽ ഇരിക്കുമ്പോഴും അവളുടെ ശരീരത്തിൻ്റെ ആ ഗന്ധം എന്നെ വലയം ചെയ്തിരുന്നു. അന്ന് ആ യാത്ര കഴിഞ്ഞ് തറവാടിൻ്റെ പടിക്കൽ എത്തുമ്പോൾ, വേണി എൻ്റെ ജീവിതത്തിൽ കേവലം ഒരു അമ്മാവൻ്റെ മകൾ മാത്രമല്ലാതായി മാറിക്കഴിഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ വിങ്ങലുകൾ പങ്കുവെക്കാൻ പറ്റിയ, എന്നെ ആഴത്തിൽ മനസ്സിലാക്കുന്ന ഒരേയൊരു കൂട്ട് അവളാണെന്ന് ഞാൻ മനസ്സിലാക്കി..
തറവാട്ടിലെ ആ അവസാനത്തെ രാത്രിക്ക് വല്ലാത്തൊരു കനം അനുഭവപ്പെട്ടു. ജനാലയ്ക്കൽ മുട്ടിവിളിക്കുന്ന കാറ്റും ദൂരെയെവിടെയോ കേൾക്കുന്ന ചീവീടുകളുടെ കരച്ചിലും മനസ്സിനെ കൂടുതൽ അസ്വസ്ഥനാക്കി. നാളെ തിരിച്ചു പോകണം. സാധാരണ മറുനാട്ടിലേക്ക് തിരിക്കുമ്പോൾ തോന്നാറുള്ള ഒരു ആവേശം ഇത്തവണ എവിടെയോ ചോർന്നുപോയിരിക്കുന്നു.
