ഞാൻ പറഞ്ഞു.
“ശരി,” അവൾ ചുരുക്കത്തിൽ മറുപടി നൽകി.
സത്യം പറഞ്ഞാൽ, അവിടെ കയറി സിദ്ധാർത്ഥും അവളും തമ്മിലുള്ള ആ വന്യമായ നൃത്തചലനങ്ങൾ കാണാൻ എനിക്ക് താല്പര്യമില്ലായിരുന്നു. എൻ്റെ ഭാര്യയെ മറ്റൊരു പുരുഷൻ്റെ കൈകളിൽ കാണുമ്പോൾ ഉള്ളിലുണ്ടാകുന്ന ആ നീറ്റൽ സഹിക്കാനാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
അതുകൊണ്ട് അവിടെ നിൽക്കാതെ ഞാൻ വണ്ടി മുന്നോട്ടെടുത്തു.
സമയം കളയാനായി ഞാൻ നേരെ ഇടപ്പള്ളിയിലെ ലുലു മാളിലേക്കാണ് പോയത്.
ആളുകൾ തിങ്ങിനിറഞ്ഞ മാളിലൂടെ ലക്ഷ്യമില്ലാതെ ഓരോ ഷോപ്പുകളും നോക്കി ഞാൻ നടന്നു. എസ്‌കലേറ്ററിലൂടെ മുകളിലേക്ക് കയറുമ്പോഴും അച്ചുവിൻ്റെ ആ ഷോർട്ട്‌സിനുള്ളിലെ വെളുത്ത തുടകളും സിദ്ധാർത്ഥിൻ്റെ കരുത്തുള്ള കൈകളും എൻ്റെ ചിന്തകളിൽ മിന്നിമറഞ്ഞു.
മാളിലെ മൂന്നാം നിലയിൽ ഒരു ഇലക്ട്രോണിക് ഷോപ്പിന് മുന്നിൽ നിന്ന് ലാപ്ടോപ്പുകൾ ശ്രദ്ധിച്ചു നിൽക്കുമ്പോഴാണ് പെട്ടെന്ന് എൻ്റെ തോളിൽ ആരോ അമർത്തിപ്പിടിച്ചത്. ഞാൻ ഒന്ന് ഞെട്ടി പുറകോട്ടു തിരിഞ്ഞു നോക്കി.
എൻ്റെ അതേ പ്രായം തോന്നിക്കുന്ന, സുമുഖനായ ഒരു ചെറുപ്പക്കാരൻ അവിടെ ചിരിച്ചുകൊണ്ട് നിൽക്കുന്നു. വെള്ള ഷർട്ടും നീല ജീൻസും ധരിച്ച അവൻ്റെ മുഖത്ത് എന്നെ കണ്ടതിൻ്റെ വലിയൊരു ആവേശമുണ്ടായിരുന്നു.
“ഹരി… നീ തന്നെയല്ലേ ഇത്? ഹരി നാരായണൻ?”
അവൻ എന്നെ തറപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
എൻ്റെ മനസ്സിൽ ഓർമ്മയുടെ ചില ചില്ലകൾ ഉണർന്നു. വർഷങ്ങൾക്കു മുൻപ് കണ്ടു മറന്ന ഏതോ ഒരു സുഹൃത്തിൻ്റെ മുഖം. അവൻ്റെ കണ്ണുകളിലെ ആ തിളക്കം എനിക്ക് പരിചിതമായിരുന്നു. ഞാൻ അവനെ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.
ആ മുഖം എവിടെയോ കണ്ട് നല്ല നിശ്ചയമുണ്ട്. പക്ഷെ, ഓർമ്മയുടെ ഏതോ കോണിൽ അത് തട്ടി നിൽക്കുകയാണ്. ആ കണ്ണുകളിലെ തിളക്കവും ചിരിയും പരിചിതമാണെങ്കിലും പേര് നാവിൻ്റെ തുമ്പത്ത് എത്തുന്നില്ല. ഞാൻ അവനെ ഒന്ന് അടിമുടി നോക്കി.
“ക്ഷമിക്കണം… എവിടെയോ കണ്ടിട്ടുണ്ട്, പക്ഷെ ശരിക്കും മനസ്സിലായില്ല,” ഞാൻ പതർച്ചയോടെ പറഞ്ഞു.
അവൻ ഉറക്കെ ഒന്ന് ചിരിച്ചുകൊണ്ട് എൻ്റെ തോളിൽ ഒന്നുകൂടി തട്ടി.
“എടാ… ഞാനാണ് ടോണി! ടോണി വർഗ്ഗീസ്. മറന്നുപോയോടാ ഇത്ര പെട്ടെന്ന്?”
ടോണി വർഗ്ഗീസ്… ആ പേര് കേട്ടിട്ടും എൻ്റെ ഉള്ളിൽ പെട്ടെന്ന് ഒന്നും തെളിഞ്ഞില്ല. എൻ്റെ മുഖത്തെ ആശയക്കുഴപ്പം കണ്ട് അവൻ വീണ്ടും പറഞ്ഞു.
“എടാ, പ്ലസ് ടുവിന് നമ്മൾ ഒരേ ക്ലാസ്സിലായിരുന്നില്ലേ? സെൻ്റ് മേരീസിൽ!”
അപ്പോഴാണ് എൻ്റെ ഓർമ്മയിലേക്ക് ആ പഴയ ക്ലാസ്സ് മുറി തെളിഞ്ഞുവന്നത്. അതെ, ടോണി! അന്ന് അവൻ്റെ രൂപം ഒരല്പം കൂടി മെലിഞ്ഞതായിരുന്നു. ഞാൻ ക്ലാസ്സിലെ മുൻനിരയിൽ ഇരുന്ന് പഠിക്കുന്ന, അധ്യാപകരുടെ പ്രിയപ്പെട്ട കുട്ടിയായിരുന്നപ്പോൾ, ടോണി ക്ലാസ്സിൻ്റെ ഏറ്റവും പിന്നിലെ ബെഞ്ചിലായിരുന്നു ഇരുന്നിരുന്നത്.
പഠനത്തേക്കാൾ കൂടുതൽ കളിയും തമാശയുമായി നടന്ന ആ ബാക്ക് ബെഞ്ചേഴ്സ് ഗ്രൂപ്പിലെ പ്രധാനി. ഞങ്ങൾ തമ്മിൽ അന്ന് വലിയ സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. ഒരേ ക്ലാസ്സുകാർ എന്നതിനപ്പുറം വലിയൊരു ആത്മബന്ധം ഇല്ലാത്തതുകൊണ്ടാകാം എൻ്റെ ഓർമ്മയിൽ നിന്നും അവൻ്റെ മുഖം ഇത്ര പെട്ടെന്ന് മാഞ്ഞുപോയത്.
“ഓ… ടോണി! ഇപ്പോൾ ഓർമ്മ വന്നു. നീ ആകെ മാറിപ്പോയല്ലോടാ,” ഞാൻ അവനോട് ഹസ്തദാനം ചെയ്തുകൊണ്ട് പറഞ്ഞു.
“പിന്നല്ലാതെ! പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞില്ലേ? നീ ഇപ്പോഴും ആ പഴയ പാവം ഹരി തന്നെയാണല്ലോ. Uk യിൽ ആയിരുന്നെന്നു കേട്ടിരുന്നു,”
അവൻ ആവേശത്തോടെ ചോദിച്ചു.
