ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 6 25അടിപൊളി  

 

 

 

“ശരി… രേഖകളൊക്കെ ശരിയാണ്. മഴയത്തൊക്കെ ഇങ്ങനെ വണ്ടി ഒതുക്കി കഴപ്പ് തീർക്കാൻ നിൽക്കരുത്..

പല ടൈപ് ആളുകൾ സഞ്ചരിക്കുന്ന വഴിയാ…

ആണുങ്ങൾ കേറി മേഞ്ഞിട്ട് ഇവിടെ വന്ന് മോങ്ങിയിട്ട് കാര്യമുണ്ടാകില്ല പിന്നെ…. ഇത്തവണ വിടുന്നു,… ഇനി ആവർത്തിച്ചാൽ കേസ് വേറെ ആയിരിക്കും…”

 

 

 

അയാൾ രേഖകൾ തിരിച്ചു നൽകിക്കൊണ്ട് പറഞ്ഞു.

ഞങ്ങൾ വേഗം അവിടെ നിന്നും ഇറങ്ങി കാറിനടുത്തേക്ക് നടന്നു. കാറിൽ കയറിയപ്പോഴും അച്ചു ഒന്നും സംസാരിച്ചില്ല. അവൾ സീറ്റിലേക്ക് തളർന്നു ചാഞ്ഞു കിടന്നു. ഡ്രൈവിംഗ് സീറ്റിലിരുന്ന് കാർ മുന്നോട്ട് എടുക്കുമ്പോൾ സ്റ്റേഷൻ വരാന്തയിൽ നിന്ന് എസ്.ഐ എന്നെ നോക്കി കണ്ണ് ചിമ്മുന്നത് ഞാൻ കണ്ടു.

 

 

 

ആ രാത്രിയിലെ ആ തടവ് അവസാനിച്ചെങ്കിലും, അച്ചുവിന്റെ ആ മൗനവും അവളിൽ കണ്ട മാറ്റങ്ങളും എന്റെ ഉള്ളിൽ പുതിയൊരു മിസ്റ്ററിക്ക് തുടക്കം കുറിക്കുകയായിരുന്നു. പാലക്കാട്ടേക്കുള്ള എന്റെ യാത്രയ്ക്ക് മുൻപുള്ള ആ രാത്രി അത്രമേൽ അസ്വസ്ഥത നിറഞ്ഞതായി മാറി.

 

ഞങ്ങൾ വീട്ടിലേക്ക് തിരിക്കുമ്പോൾ പുറത്ത് മഴ പെയ്തു തോർന്നിരുന്നു, പക്ഷേ എന്റെ മനസ്സാകെ ഒരു പെരുമഴയുടെ ഇരമ്പലിലായിരുന്നു.

 

 

 

സ്റ്റേഷനിൽ നിന്നുള്ള ആ മടക്കയാത്രയിൽ കാറിനുള്ളിൽ വല്ലാത്തൊരു നിശബ്ദത തളംകെട്ടി നിന്നു. റോഡിലെ വെള്ളക്കെട്ടുകളിൽ ടയറുകൾ തട്ടുന്ന ശബ്ദം മാത്രമാണ് കേൾക്കുന്നത്. ഞാൻ വണ്ടി ഓടിക്കുമ്പോഴും ഇടയ്ക്കിടെ അച്ചുവിനെ പാളി നോക്കുന്നുണ്ടായിരുന്നു. അവൾ സീറ്റിലേക്ക് ചാരി ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി എന്തോ ഗാഢമായ ആലോചനയിലായിരുന്നു.

 

 

 

അവളുടെ ആ നോട്ടം ശൂന്യമായിരുന്നു, എവിടെയോ ഉടക്കി നിൽക്കുന്നത് പോലെ.

 

 

 

“അച്ചു… നീ ശരിക്കും ഓക്കേ അല്ലേ?”

 

 

 

ഞാൻ പതുക്കെ ചോദിച്ചു.

അവൾ അത് കേട്ടതേയില്ല. ഏതോ ലോകത്തെന്ന പോലെ അവൾ ഇരുന്നു. അവളുടെ വിരലുകൾ തന്റെ ചുണ്ടിൽ പതുക്കെ തഴുകുന്നുണ്ടായിരുന്നു.

 

 

 

“അച്ചു… നിന്നോടാ ചോദിക്കുന്നത്,”

 

ഞാൻ അല്പം കൂടി ശബ്ദം ഉയർത്തി അവളുടെ കയ്യിൽ ഒന്ന് തൊട്ടു.

അവൾ പെട്ടെന്ന് ഞെട്ടി എന്നെ നോക്കി.

 

“ആഹ്… എന്താ ഹരി? നീ എന്തെങ്കിലും പറഞ്ഞോ?”

 

 

 

“നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്… നീ വല്ലാതെ ആലോചിച്ചിരിക്കുന്നത് കണ്ടപ്പോൾ ചോദിച്ചതാ.”

 

 

 

“ഏയ്… ഒന്നുമില്ല. എനിക്ക് കുഴപ്പമൊന്നുമില്ല. ആകെ ഒരു ക്ഷീണം, അത്രയേയുള്ളൂ,” അവൾ മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു.

 

 

 

എനിക്ക് ഉള്ളിൽ തോന്നിയ അമർഷം ഞാൻ പുറത്തെടുത്തു.

 

 

 

“നിനക്കെന്താ പറ്റിയത് അച്ചു? ഇത്രയും റിസ്ക് എടുക്കണമായിരുന്നോ? വീട്ടിൽ ചെന്നിട്ട് പോരായിരുന്നോ നിനക്ക് ഈ ‘ഗുസ്തി’യൊക്കെ? ഒന്ന് പിഴച്ചിരുന്നെങ്കിൽ നമ്മൾ നാറിയേനെ. പോലീസുകാരുടെ കയ്യിലാണ് പെട്ടത് എന്ന ബോധം നിനക്കുണ്ടോ? ഭാഗ്യം , ദൈവം സഹായിച്ചതുകൊണ്ട് മാത്രം ഒന്നും പറ്റിയില്ല,”

 

ഞാൻ ഗൗരവത്തിൽ പറഞ്ഞു.

അതുകേട്ടപ്പോൾ അച്ചുവിന്റെ ചുണ്ടിൽ ഒരു നേർത്ത കള്ളച്ചിരി വിരിഞ്ഞു. അവൾ പതിഞ്ഞ സ്വരത്തിൽ പിറുപിറുത്തു,

 

 

 

“ആഹ്… അതേ… ദൈവം തന്നെയാ സഹായിച്ചത്. എല്ലാം കൃത്യസമയത്ത് തന്നെ നടന്നു.”

 

 

 

അവൾ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല.

 

“എന്താ നീ പറഞ്ഞത്?” ഞാൻ സംശയത്തോടെ ചോദിച്ചു.

 

 

 

“ഒന്നുമില്ല ഹരി… നീ വണ്ടി ഓടിക്ക്. എനിക്ക് നല്ല ഉറക്കം വരുന്നു,”

 

അവൾ കണ്ണ് ചിമ്മിക്കൊണ്ട് സീറ്റിലേക്ക് ഒന്നു കൂടി ചാഞ്ഞിരുന്നു.

വീട്ടിലെത്തിയപ്പോൾ സമയം ഒത്തിരിയായിരുന്നു. അകത്തു കയറിയ ഉടനെ അച്ചു നേരെ ബെഡ്റൂമിലേക്ക് നടന്നു. ഞാൻ അവളുടെ പിന്നാലെ ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *