ആന്റിയുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. ഇസ സ്റ്റെയർ കേസിൽ നിന്നുകൊണ്ട് സങ്കടത്തോടെ ഞങ്ങളെ നോക്കുന്നത് ഞാൻ കണ്ടു.
അവളുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒലിച്ചിറങ്ങി.
“എന്റെ കുഞ്ഞി കാലം തൊട്ടേ നിങ്ങളാണ് എന്നെ സ്വന്തം മകനെ പോലെ നോക്കിയത് — അവരല്ല. അവരുടെ ഉയർച്ചയിലേക്കുള്ള ഒരു തടസ്സമായി മാത്രമാണ് അവരെന്നെ എപ്പോഴും കണ്ടിരുന്നത് — പക്ഷേ നിങ്ങളും അങ്കിളും ആണ് എന്നെ സ്നേഹിച്ചത്. എനിക്ക് ഇഷ്ടമുള്ള ആഹാരം, കളിപ്പാട്ടം, വസ്ത്രം, നിറം, ആഗ്രഹം പോലും അവര്‍ക്ക് അറിയില്ലായിരുന്നു….
എന്റെ മുന്നില്‍ വെച്ച് തന്നെ അവർ എപ്പോഴും വഴക്ക് കൂടിയിരുന്നു…. അവരുടെ ഉയര്‍ച്ചക്ക് ഞാൻ തടസ്സമായി നില്‍ക്കുന്നു എന്നപോലെ ആയിരുന്നു അവരുടെ തർക്കം.
അവർ ആഗ്രഹിക്കാത്ത ഒരു പാഴ് ജന്മം മാത്രമാണ് അവര്‍ക്ക് ഞാൻ….., എന്നെ അവര്‍ക്ക് വേണ്ടായിരുന്നു….., അവര്‍ക്ക് ഞാൻ ഭാരം മാത്രമായിരുന്നു. എപ്പോഴും നിങ്ങളാണ് എന്റെ അമ്മ… നിങ്ങളാണ് എന്റെ എല്ലാം…. വേറെ ആരെയും എനിക്കങ്ങനെ കാണാന്‍ കഴിയില്ല…. എനിക്ക് അവരെ ഒരിക്കലും യഥാര്‍ത്ഥമായി സ്നേഹിക്കാനോ അവരെ സ്നേഹിക്കുന്ന പോലെ അഭിനയിക്കാനോ കഴിയില്ല…. ഞാൻ അവര്‍ക്ക് വെറുമൊരു ഭാരം ആണെന്ന് എനിക്ക് ഓര്‍മ വെച്ച നാൾ തൊട്ടേ അവർ എനിക്ക് മനസ്സിലാക്കി തന്നു… ആ അറിവും വേദനയും അന്നും, ഇന്നും, എപ്പോഴും എന്റെ ഉള്ളില്‍ ഉണ്ടാകും…. അവരെ എനിക്ക് പേടിയാണ് — പിന്നെ എന്റെ ശല്യം ഇവിടെ ആര്‍ക്കും സഹിക്കാൻ കഴിയുന്നില്ല എങ്കിൽ എന്നോട് പറഞ്ഞാൽ മതി… ഞാൻ ഇറങ്ങി പോകാം.” അത്രയും പറഞ്ഞിട്ട് ഞാൻ വീട്ടില്‍ നിന്നും പുറത്തിറങ്ങി.
ആന്റിയും ഇസയും എന്റെ പിന്നില്‍ നിന്നും വിളിച്ചു. അതൊന്നും കൂട്ടാക്കാതെ ഞാൻ ബൈക്കില്‍ കേറി.
ഇസ എന്നെ വിളിച്ച് ഉറക്കെ കരഞ്ഞ് കൊണ്ട് പടിയിറങ്ങി ഓടി വരുന്നത് എനിക്ക് കേട്ടു, പക്ഷേ എന്റെ ബൈക്ക് ഗേറ്റും കഴിഞ്ഞ് പാഞ്ഞ് പോയി.
എന്റെ മൊബൈല്‍ നിര്‍ത്തി നിർത്തി തുടർച്ചയായി റിംഗ് ആയി കൊണ്ടിരുന്നു. ഞാൻ എടുത്തില്ല.
മല മുകളില്‍ ഞാൻ ഒരു വൃക്ഷ ചുവട്ടില്‍ മലര്‍ന്നുകിടന്നു. നല്ല തണുപ്പ്. ഇരുട്ടും ഉണ്ട്. എന്നെ പാമ്പ് കടിച്ചു കൊണ്ടെങ്കിൽ എന്ന് പോലും ഞാൻ ആശിച്ചു.
വീട്ടില്‍ നിന്നും പിണങ്ങി വന്നതിന് എനിക്ക് വിഷമം തോന്നി. ഇസ നിര്‍ത്താതെ കോള് ചെയ്യുന്നു…. മെസേജ് അയക്കുന്നു….. ആന്റിയും വിളിക്കുന്നു…. മൊബൈൽ നിശബ്ദമായി മിന്നി കൊണ്ട് ഇരുന്നത് കണ്ടിട്ട് അതിനെ ഞാൻ കമഴ്ത്തി വെച്ചു.
ഒന്നും ഞാൻ ചിന്തിക്കാൻ നിന്നില്ല…. അത് വേദന മാത്രം പ്രദാനം ചെയ്യും…. അതുകൊണ്ട് ഞാൻ ആകാശത്തിലെ നക്ഷത്രങ്ങളും നോക്കി വെറുതെ കിടന്നു. അവസാനം ഞാൻ ഉറങ്ങി.
രാവിലെ അഞ്ച് മണിക്ക് ഞാൻ ഉണര്‍ന്നു. ഒന്നിനും ഒരു മൂഡില്ല. മൊബൈൽ എടുത്ത് നോക്കി…..
ഗ്രേസി ആന്റി, ഇസ, ദുബായില്‍ നിന്നും തോമസ് അങ്കിള്‍, കാനഡയില്‍ നിന്നും വിന്നി ചേട്ടൻ, പിന്നെ ആലിയ പോലും ഒരുപാട് തവണ വിളിച്ചിരിക്കുന്നു….. എനിക്ക് കുറ്റബോധം തോന്നി.
ഞാൻ ചെയ്തത് തെറ്റാണ്. ആരെ വേദനിപ്പിച്ചാലും ഗ്രേസി ആന്റിയെ മാത്രം എനിക്ക് വേദനിപ്പിക്കാന്‍ കഴിയില്ല…. ഇസ കരയുന്നത് എനിക്ക് ഇഷ്ടമല്ല…., ഇപ്പോൾ പക്ഷേ അതും ഞാൻ ചെയ്തു.
ബൈക്കും എടുത്ത് ഞാൻ വേഗം വീട്ടിലേക്ക് പോയി. ഹാളില്‍ ആരുമില്ല… നേരെ എന്റെ റൂമിൽ പോയി…. ഭാഗ്യം ആ വായാടി ഇവിടെ ഇല്ല….. പെട്ടന്ന് കുളിച്ച് ഫ്രെഷ് ആയി ഡ്രസ് മാറി താഴേ കിച്ചനിൽ വന്നു.
ഇസ പാത്രം കഴുകുന്നു… അങ്ങോട്ട് തിരിഞ്ഞ് നില്‍ക്കുന്നത് കൊണ്ട് അവളെന്നെ കണ്ടില്ല.
ആന്റി അപ്പം ഉണ്ടാക്കുന്നു….. എന്നെ കണ്ടതും ആന്റിയുടെ മുഖത്ത് ആശ്വാസം, സന്തോഷം, സ്നേഹം എല്ലാം മിന്നിമറഞ്ഞു. അവസാനം മുഖം വീറ്പ്പിച്ചു കൊണ്ട് എന്നെ തുറിച്ച് നോക്കി. പക്ഷെ പെട്ടന്ന് നോട്ടം മാറ്റി കൊണ്ട് ഗൌരവത്തോടെ അപ്പം ഉണ്ടാക്കി.
“എനിക്ക് ഗ്രീന്‍ ടീ വേണം…” ഞാൻ പറഞ്ഞു.
