ദ്രുവ് : അത് മതി…
രാഹുൽ : അവൾ കോളേജിൽ പോവുന്നുണ്ടല്ലോ… നീ നാളെ അവള് പോവുന്ന റൂട്ടും അവളുടെ വണ്ടി നമ്പറും നോക്കണം…
ധൃവ് : ശെരി…
രാഹുൽ ഷെൽഫിൽ നിന്നും രണ്ടായിരത്തിന്റെ ഒരു കെട്ടെടുത്തവന് നൽകി അത് വാങ്ങി പുറത്തേക്ക് പോയി
**-*********************************************
അവളുടെ ശ്വാസമെടുപ്പ് കണ്ട് ഷർട്ടഴിച്ചു തലയിണയിൽ വെച്ച് അവൾക്ക് മുന്നിൽ വെച്ചതും തലയിണയെ കെട്ടിപിടിച്ചു ഷർട്ടിലേക്ക് മുഖം ചേർത്തു അവളുടെ മേൽ പുതപ്പ് ശെരിയാക്കി മുറിതുറന്നിറങ്ങെ വാതിൽക്കൽ ഇരിക്കുന്ന റോസിയെയും റോക്കിയെയും നോക്കി
പുറത്ത് പോയി വരാം അവളെ നോക്കിക്കോണം
അവർ തലയാട്ടി വാതിലടച്ചു പുറത്തേക്കിറങ്ങി മുറ്റത്തു നടക്കുന്ന കർണന്റെ കുഞ്ചിരോമത്തിൽ വിരലോടിച്ചു കർണനുമേൽ ചാടികയറി കർണനെ മുന്നോട്ട് നയിച്ചു സമയം കളയാനില്ല പെട്ടന്ന് തിരികെയെത്തണം
കർണാ…
അവൻ വേകം കൂട്ടി മുന്നോട്ട് കുതിച്ചു വഴിയില്ലാത്ത കാട്ടിലൂടെ മുന്നോട്ട് കുതിക്കുന്ന അവന് പുറത്തിരിക്കെ കാറ്റ് നക്നമായ നെഞ്ചിൽ തഴുകി കടന്നു പോയികൊണ്ടിരുന്നു
കടിഞ്ഞാണിൽ പിടിച്ച് ചെറുതായി വലിച്ചു
കർണാ…
അവൻ പതിയെ നിന്നു നിലത്തിറങ്ങി ഉണങ്ങിയ വലിയ ഇലകളിൽ ചുള്ളികമ്പു കുത്തി പാത്രം പോലെ ഉണ്ടാക്കി പൂക്കളിറുത്തു നിറച്ച് മുകൾ ഭാഗം കൂടെ ഇലകളാൽ പൊതിഞ്ഞു കർണനുമേൽ തിരികെ കയറി മുണ്ടിന്നാൽ പൂവിൽ പൊതിയെ പൊതിഞ്ഞുപിടിച്ചു കർണാ സമയമില്ല അവളുണരും മുൻപവിടെയെത്തണം
ചിനച്ചു കൊണ്ടവൻ അതിവേകം മുന്നോട്ട് കുതിക്കെ പൂക്കൾ പറന്നുപോവാതിരിക്കാൻ മുണ്ടുകൊണ്ട് പൊതിഞ്ഞുപിടിച്ചു
മുറ്റത്തെത്തിയതും അവനുമുകളിൽ നിന്നിറങ്ങി അവന്റെ കടിഞ്ഞാണും മറ്റുമഴിച്ചു മാറ്റി
ചെല്ല്…
അവൻ തല കുലുക്കി കുഞ്ചിരോമങ്ങൾ പറത്തി തന്റെ സന്തോഷമറിയിച്ചു പ്രിയപെട്ടവൾകരികിലേക്ക് പോയി
അകത്തേക്ക് കയറി ചെല്ലുമ്പോഴും രണ്ടുപേരും ജാഗ്രതയോടെ വാതിലിനുമുന്നിൽ കാവലുണ്ട്
ശബ്ദമുണ്ടാക്കാതെ വാതിലിൽ തുറന്ന് അകത്തുകയറി പൂവ് പൊതിഞ്ഞതിനു മുകളിലെ ഇലയെ മാറ്റി മേശക്ക് മുകളിൽ വെച്ച് വാതിലിൽ ലോക്ക് ചെയ്തു ഹെയർബാന്റ് അഴിച്ച് മുടിയൊന്നുകുടഞ്ഞ ശേഷം പുതപ്പിനുള്ളിലേക്ക് കയറികൊണ്ട് അവളുടെ കൈയിൽ നിന്നും തലയിണയും ഷർട്ടും എടുത്തുമാറ്റി നക്നമായ നെഞ്ചിൽ മുഖമിട്ടുരച്ചുകൊണ്ടവൾ ഒന്നുകൂടെ ചേർന്ന് കിടന്നു
ഇടം കൈ അവളുടെ തലക്കടിയിലൂടെയിട്ട് ഇരു കയ്യാലും അവളെ പൊതിഞ്ഞു പിടിച്ച് കിടക്കെ ദേഹത്തു പെർഫ്യൂംമുക്ളുടെ ഗന്ധമില്ലാത്ത അവളുടെ ഗന്ധം മൂക്കിലേക്കടിച്ചു കയറി
നെഞ്ചിന്റെ താളത്തിൽ മാറ്റമേതുമില്ലെങ്കിലും ഉറക്കത്തിനിടയിൽ നെഞ്ചിൽ ചുംബിക്കുകയും അമർത്തികെട്ടിപിടിക്കുകയും എന്തോ പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന അവളെ ചേർത്തുപിടിച്ചു ഉറക്കത്തിലേക്ക് വീണു
കുളിരുള്ള പ്രഭാതത്തിൽ കാടിന്റെ സംഗീതം കേട്ടുകൊണ്ട് ഉറക്കമുണർന്നു നെഞ്ചിൽ പറ്റികിടന്നുറങ്ങുന്ന നൂറയെ ചേർത്തുപിടിച്ചു കണ്ണുകളടച്ചു വീണ്ടും കണ്ണ് തുറക്കേ എങ്ങും വെളിച്ചം പടർന്നിരിക്കുന്നു മുഖത്തേക്ക് നോക്കി കൈക്കുള്ളിൽ കിടക്കുന്ന നൂറയെ നെഞ്ചിലേക്കിറുക്കി
സ്വബാഹൽ ഹൈർ നൂറാ…
സ്വബാഹ്നൂർ മജ്നൂ…
ഉണർന്നു കുറേ സമയമായോ…
കുറച്ച്…
വിളിക്കാഞ്ഞതെന്തേ…
ഉറക്കം കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല…
അവളെ ഇറുക്കെ പിടിക്കേ
മെല്ലെ മജ്നൂ… എനിക്ക് മൂത്രമൊഴിക്കാൻ പോണം…
കൈ വിടർത്തിയതും അവൾ എഴുനേറ്റ് ബാത്‌റൂമിലേക്കോടി…
കഴുകിയ മുഖത്തുടച്ചു ചിരിയോടെ തിരികെ വരവേ കണ്ണുകൾ മേശക്ക് നേരെ നീണ്ട അവൾ ഒരുനിമിഷം തറഞ്ഞുനിന്നു
എന്ത് പറ്റി നൂറാ സ്വപ്നത്തിൽ കണ്ട പൂക്കൾ കണ്ണിൽ കണ്ടുവോ…
മജ്നൂ… നിനക്കെങ്ങനെഅറിയാം…
ഞാനും കാണാറുണ്ട് നൂറാ നീ കാണാറുള്ള അതേ സ്വപ്നം…
ഓടിവന്നു നെഞ്ചിലേക്ക് വീണ അവൾ കരഞ്ഞുകൊണ്ട് ഇറുക്കെ കെട്ടിപിടിച്ചു
മജ്നൂ…
അവൾ നെറ്റിയിൽ നെറ്റിമുട്ടിച്ചു നിന്നു
നൂറാ നിനക്ക് പൂക്കൾ വേണ്ടേ…
വേണം… താ…
കൈ നീട്ടി മൃതുലമായി പൂക്കൾ വാരി അവൾക്ക് നേരെ നീട്ടി നെഞ്ചിൽനിന്നിറങ്ങാതെ കൈനീട്ടി അവളതു വാങ്ങി മൂക്കിലേക്ക് ചേർത്ത് നീട്ടി ശ്വാസമെടുത്തു
