പിന്നേ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ചില രാത്രികളില്‍ ജൂലി തന്നെ എന്നെ നിര്‍ബന്ധിച്ച് ദേവിയുടെ അടുത്തേക്ക് പറഞ്ഞു വിടാനും തുടങ്ങിയിരുന്നു. ചില പകലുകളിലും ഞാൻ മാളിൽ നില്‍ക്കുന്ന സമയത്ത് ദേവി എന്നെ വീട്ടിലേക്ക് വിളിക്കുമായിരുന്നു. അവൾ സ്കൂളിൽ പോകുന്നത് കൊണ്ട് പകല്‍ സമയത്തുള്ള ഞങ്ങളുടെ കൂടിക്കാഴ്ച തീരെ കുറവായിരുന്നു.
കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ട് ദിവസങ്ങൾ കൊഴിഞ്ഞു നീങ്ങി കൊണ്ടിരുന്നു. നാളെയാണ് സാന്ദ്രയ്ക്ക് ഓസ്ട്രേലിയ പോകാനുള്ള ദിവസമെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. വിനിലയും അങ്കിളും ആന്റിയും സുമി മോളും തലയേ ദിവസം രാവിലെ തന്നെ എത്തിയിരുന്നു. അവര്‍ക്ക് തൊട്ടു പുറകെ ഗോപനും നെല്‍സണും സുമയും കാര്‍ത്തികയും എത്തി.
അതോടെ അന്നു മുഴുവനും ഞങ്ങൾ എല്ലാവരും ബീച്ച് പാർക്ക് എന്നിവിടങ്ങളില്‍ ഒക്കെ ചുറ്റിക്കറങ്ങി. ഷോപ്പിങ് നടത്തി. സാന്ദ്ര എന്നോട് ആവശ്യപ്പെട്ടത് ഞാൻ വാങ്ങി കൊടുത്തു. കൂടാതെ അവള്‍ക്ക് വേണ്ടതെന്ന് എനിക്ക് തോന്നിയത് ഒക്കെയും ഞാൻ വാങ്ങി കൊടുത്തു. അവസാനം ഒരു സിനിമയും കണ്ടിട്ടാണ് ഞങ്ങൾ എല്ലാവരും രാത്രി വീട്ടില്‍ എത്തിയത്. അന്നു രാത്രി ഞങ്ങളാരും ഉറങ്ങിയില്ല… സത്യം പറഞ്ഞാല്‍ സാന്ദ്ര ആരെയും ഉറങ്ങാൻ സമ്മതിച്ചില്ല. ഹാളില്‍ നാല് ബെഡ്ഡിട്ട് എല്ലാവരും അതിലിരുന്ന് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
സുമയും കാര്‍ത്തികയും എപ്പോഴത്തേയും പോലെ എന്നോട് നല്ല രീതിയില്‍ തന്നെയാണ് സംസാരിച്ചത്. വിനിലയും നല്ല കൂളായി തന്നെ എന്നോട് സംസാരിച്ചു.
അങ്ങനെ വെളുപ്പിന് എല്ലാവരും കുളിച്ച് കാപ്പിയും കുടിച്ച ശേഷം എന്റെയും അങ്കിളിന്റെ കാറിലുമായി എയർപോർട്ടിലേക്ക് തിരിച്ചു.
വീട്ടില്‍ കളിച്ചു ചിരിച്ച് നിന്നിരുന്ന സാന്ദ്ര എയർപോർട്ടിൽ ഇറങ്ങിയതും അവളുടെ അമ്മയെ കെട്ടിപിടിച്ചു കൊണ്ട് കരയാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞ് അവളുടെ അമ്മയെ വിട്ടിട്ട് സാന്ദ്ര ജൂലിയെ കെട്ടിപിടിച്ചു.
അവർ രണ്ടുപേരും കരയുന്നണ്ടായിരുന്നു. അവർ രണ്ടുപേരും എന്തൊക്കെയോ അടക്കം പറഞ്ഞ ശേഷം സങ്കടത്തിൽ പിരിഞ്ഞു.
അവസാനം സാന്ദ്ര എന്റെ അടുത്തേക്ക് വന്നു. ഞാൻ അവളുടെ കൈ പിടിച്ച് ഷേക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ സാന്ദ്ര എന്റെ കൈ തട്ടിമാറ്റി. എന്നിട്ട് എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് ഏങ്ങലടിച്ചു.
അവളുടെ പുറത്ത് മെല്ലെ തട്ടിക്കൊടുത്ത് അവളെ ഞാൻ ആശ്വസിപ്പിച്ചു. കുറെ കഴിഞ്ഞ് അവളുടെ കരച്ചില്‍ അടങ്ങിയതും അവൾ എന്നെ വിട്ടുമാറി നിന്നിട്ട് ചിരിക്കാന്‍ ശ്രമിച്ചു. ശേഷം മറ്റുള്ളവരോട് ചെന്ന് ഷേക് ഹാന്‍ഡ് കൊടുത്ത് അവള്‍ യാത്ര പറഞ്ഞ ശേഷം വീണ്ടും എന്റെ അടുക്കലേക്ക് വന്നു.
“ചേച്ചിയുടെ കാര്യത്തിൽ ചേട്ടൻ അത്യധികം കരുതലോടെ ഇരിക്കണേ….” അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.
“തീര്‍ച്ചയായും…” ഞാൻ പറഞ്ഞു.
അവള്‍ അതോടെ അവളുടെ അമ്മയുടെ അടുത്തേക്ക് പോയി. അന്നേരം ദീപ്തിയും എയർപോർട്ടിൽ എത്തി. മൂന്ന് കാറിലായി അവളുടെ ചില ബന്ധുക്കളും വന്നിരുന്നു. അവളും അവരോട് യാത്ര പറച്ചിലും കരച്ചിലുമായി നടന്നു. ഒടുവില്‍ ദീപ്തി എന്റെ അടുത്തു വന്ന് എന്നോട് യാത്ര പറഞ്ഞു.
അവസാനം സാന്ദ്രയും ദീപ്തിയും ഒരിക്കല്‍ കൂടി ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞിട്ട് അവരവരുടെ ലഗേജ് ട്രോളിയും തള്ളിക്കൊണ്ടു പോയി.
അവർ പോയ ശേഷം കനത്ത മനസ്സുമായി ജൂലിയും അമ്മായിയും എയർപോർട്ടിനെ നോക്കി നിന്നു.
അങ്കിളും ആന്റിയും വന്ന് അവർ രണ്ടു പേരെയും ആശ്വസിപ്പിക്കാൻ എന്തൊക്കെയോ പറഞ്ഞു.
ഒടുവില്‍ എല്ലാവരും വണ്ടിയില്‍ കയറി വീട്ടിലെത്തി.
രാത്രി വരെ ഞങ്ങളുടെ വീട്ടില്‍ ചിലവഴിച്ച ശേഷമാണ് അങ്കിളും കുടുംബവും, പിന്നെ ഗോപനും നെല്‍സണും സുമയും കാര്‍ത്തികയും പോയത്.
എല്ലാവരും പോയതും അമ്മായി ശബ്ദമില്ലാതെ കരഞ്ഞു കൊണ്ട് റൂമിൽ കേറി വാതിൽ അടച്ചു. ജൂലി വിഷമത്തോടെ ആ അടഞ്ഞ വാതിലിൽ തന്നെ നോക്കി നിന്നു.
“സാന്ദ്ര അവിടെ എത്തിയ ശേഷം ഫോണിൽ വിളിക്കും. അതോടെ അമ്മായിയുടെ വിഷമം മാറും. നീയും ഇങ്ങനെ വിഷമിച്ച് നില്‍ക്കാതെ വന്നേ…” പറഞ്ഞിട്ട് ജൂലിയെ ഞാൻ റൂമിലേക്ക് നയിച്ചു.
ജൂലി ഒന്നും മിണ്ടാതെ മരുന്നും കഴിച്ചിട്ട് എന്റെ അടുത്തു വന്ന് കിടന്നു. എന്നെ കെട്ടിപിടിച്ചു കൊണ്ട് അവൾ വേഗം ഉറങ്ങുകയും ചെയ്തു.
അടുത്ത ദിവസം അമ്മായി സ്കൂളിൽ പോയില്ല. പക്ഷേ ഞാൻ മാളിൽ ചെന്നു. വൈകിട്ട് നാലരയോടെ ഞാൻ മാളിൽ നിന്നിറങ്ങി ബൈക്കില്‍ കേറിയതും സാന്ദ്ര എനിക്ക് കോൾ ചെയ്തു.
ഞങ്ങൾ സംസാരിച്ചപ്പോ തുടക്കത്തിൽ അവളുടെ ശബ്ദത്തില്‍ വിഷമം ഉള്ളത് ഞാൻ അറിഞ്ഞു. പക്ഷേ ഞാൻ അവളെ ആശ്വസിപ്പിച്ചും കളിയാക്കിയും സംസാരിക്കാൻ തുടങ്ങിയതോടെ സാന്ദ്രയുടെ വിഷമം മാറി വരുന്നത് ഞാൻ അറിഞ്ഞു.
അവള്‍ കുറച്ച് മുന്‍പ് വീട്ടില്‍ വിളിച്ചിരുന്നു എന്നും അവളുടെ അമ്മയുടെ വിഷമം ചെറുതായി മാറി എന്നും സാന്ദ്ര എന്നോട് പറഞ്ഞു.
അര മണിക്കൂറോളം സംസാരിച്ച ശേഷമാണ് സാന്ദ്ര വച്ചത്.
പിന്നെയും ദിവസങ്ങൾ കടന്നുപോയി. ആഴ്‌ചയില്‍ നാല് ദിവസം ദേവിയുമായുള്ള എന്റെ കളിയും നടന്നു കൊണ്ടിരുന്നു.
ഇടക്ക് ജൂലിയെ കളിക്കാന്‍ വിളിച്ചെങ്കിലും അവള്‍ക്ക് കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. പിന്നെ ജൂലിക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവരുതെ എന്ന് മനസ്സിൽ എന്നും ഞാൻ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. പോരാത്തതിന് എല്ലാ ഞായറാഴ്ചയും ജൂലിയുടെ കൂടെ പള്ളിയില്‍ പോലും പോകാൻ തുടങ്ങി. ജൂലിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.
അങ്ങനെ ജൂലിയുടെ ആദ്യ മാസത്തെ ചെക്കപ്പിന് അവളെയും കൂട്ടി ആശുപത്രിയില്‍ ചെന്നു. ഡോക്റ്റര്‍ ഒരുപാട് തരം ടെസ്റ്റും സ്കാനും ചെയ്തിട്ട് പ്രശ്നം ഇല്ലെന്ന് പറഞ്ഞെങ്കിലും അവരുടെ മുഖത്ത് തെളിച്ചം ഒന്നും ഇല്ലായിരുന്നു.
ജൂലിയെ കാറിൽ ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ മരുന്ന് വാങ്ങാന്‍ ചെന്നു. കൂടാതെ ജൂലിയെ പരിശോധിച്ച, ധന്യശ്രീ എന്ന ലേഡി ഡോക്ടറെ ഞാൻ ഒറ്റക്ക് ചെന്നു കണ്ടു. ജൂലിയുടെ അവസ്ഥ എനിക്കറിയാം എന്ന് ഞാൻ പറഞ്ഞു. അവളുടെ അവസ്ഥ ഗുരുതരമാണോ എന്നും ഞാൻ തിരക്കി.
“ജൂലിയുടെ ഗർഭപാത്രം ആദ്യത്തെക്കാളും വീക്കാണ്. കുഞ്ഞ് വളരുന്തോറും ജൂലിയുടെ അവസ്ഥ എങ്ങനെയാവുമെന്ന് പറയാൻ കഴിയില്ല. എന്തായാലും നമുക്ക് നോക്കാം. പിന്നെ എന്തെങ്കിലും ചെറിയ അസ്വസ്ഥത തോന്നിയാലും അവളെ വേഗം ഇങ്ങോട്ട് എത്തിക്കണം.” ഡോക്റ്റര്‍ പറഞ്ഞു.
അവർ പറഞ്ഞതിന് എല്ലാത്തിനും തലയാട്ടി സമ്മതിച്ച ശേഷം ജൂലിയെ കൂട്ടി അവളുടെ അസുഖത്തിന് ട്രീറ്റ്മെന്റ് ചെയ്യുന്ന ഡോക്ടറേയും കണ്‍സള്‍ട്ട് ചെയ്തിട്ടാണ് വീട്ടിലെത്തിയത്.