കുറച്ചുനേരം അവൾ blanket നുള്ളിൽ തന്നെ നിശബ്ദമായി കിടന്നു.
ശരീരത്തിനകത്ത് ഒരു വിചിത്രമായ lightness.
വളരെ നാളുകൾക്ക് ശേഷം…
ഉറക്കമുണരുമ്പോൾ മനസ്സിൽ ഭാരമല്ല, സമാധാനമാണ് നിറഞ്ഞിരുന്നത്.
പതുക്കെ ഇന്നലെ രാത്രിയിലെ സംഭാഷണങ്ങൾ അവളുടെ ഓർമ്മയിലേക്ക് തിരികെ വന്നു.
മലമുകളിൽ ഇരുന്നു സംസാരിച്ചത്…
Beer…
മഞ്ഞ്…
പിന്നെ… വർഷങ്ങളായി ആരോടും പറയാത്ത കാര്യങ്ങൾ.
അവൾ pillow ലേക്ക് മുഖം ചായ്ച്ച് ചെറുതായി കണ്ണുകൾ അടച്ചു.
അതിശയകരമായി, അവൾക്ക് guilt തോന്നിയില്ല.
മറിച്ച്…
വളരെ നാളായി നെഞ്ചിനകത്ത് കല്ലുപോലെ കിടന്നിരുന്ന എന്തോ ഒരു ഭാരം ആരോടെങ്കിലും finally തുറന്നു പറഞ്ഞതിന്റെ ആശ്വാസം.
“ഞാൻ ഇത്ര ഒറ്റപ്പെട്ടിരുന്നതാണോ…”
അവൾ സ്വയം തന്നെ ചോദിച്ചു.
അത് അവൾക്ക് ഇന്നലെയാണ് ശരിക്കും മനസ്സിലായത്.
ജീവിതം മുഴുവൻ strong woman ആയി ജീവിക്കാൻ ശ്രമിക്കുന്നതിനിടയിൽ…
തന്റെ ഉള്ളിൽ എത്ര emotional starvation ഉണ്ടായിരുന്നു എന്ന് പോലും അവൾ ശ്രദ്ധിച്ചിരുന്നില്ല.
പക്ഷേ ഹൃതിക്കിന്റെ മുന്നിൽ…
ആ രാത്രി അവൾ ആദ്യമായി അഭിനയിക്കാതെ സംസാരിച്ചു.
Strong wife ആയി അല്ല.
Responsible mother ആയി അല്ല.
Bank officer ആയി അല്ല.
വെറും… സ്നേഹവും സാമീപ്യവും ആഗ്രഹിക്കുന്ന ഒരു സ്ത്രീയായി.
ആ realization അവളെ പേടിപ്പിച്ചില്ല.
മറിച്ച്…
ഒരു വിചിത്രമായ സ്വാതന്ത്ര്യം തന്നു.
Tent ന് പുറത്തുനിന്ന് പക്ഷികളുടെ ശബ്ദം കേൾക്കാം.
അകലെയൊക്കെ ആരോ firewood വെട്ടുന്ന ശബ്ദം.
Phone screen എടുത്ത് സമയം നോക്കുമ്പോഴാണ് ഹൃതിക്കിന്റെ message കാണുന്നത്.
“Good morning, Lakshmi aunty 😊
Ready for trekking part 2?”
ആ “ലക്ഷ്മി ആന്റി” എന്ന വിളി കണ്ട നിമിഷം തന്നെ വിദ്യയുടെ ചുണ്ടിൽ അറിയാതെ ഒരു ചെറിയ smile വിരിഞ്ഞു.
കാരണം…
വളരെ നാളുകൾക്ക് ശേഷം, ആരോ ഒരാൾ തന്റെ ഉള്ളിലെ സ്ത്രീയെ കേട്ടും മനസ്സിലാക്കിയും നിൽക്കുന്നു എന്ന തോന്നൽ അവളെ ജീവനുള്ളവളായി അനുഭവിപ്പിക്കാൻ തുടങ്ങി…
Breakfast കഴിഞ്ഞ ശേഷം രാവിലെ മഞ്ഞ് അല്പം മാറിയ സമയത്താണ് അവർ trekking ന് ഇറങ്ങിയത്.
Resort arrange ചെയ്ത local guide മുന്നിൽ നടന്നു.
വിദ്യ black track pants ഉം ഹൃതിക്കിന്റെ oversized hoodie യും തന്നെയായിരുന്നു ഇട്ടിരുന്നത്.
ആ dress ൽ അവൾക്ക് ഇപ്പോൾ ഇന്നലത്തെ പോലെ awkwardness തോന്നിയില്ല.
മറിച്ച്… strangely comfortable.
“Look at you…”
ഹൃതിക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു.
“Now you officially look like a trekking person.”
വിദ്യ കണ്ണ് ചുരുക്കി അവനെ നോക്കി.
“കുറച്ച് കൂടെ കളിയാക്കിയാൽ ഞാൻ തിരിച്ചു പോകും.”
“Sorry ലക്ഷ്മി ആന്റി.”
ആ വിളി കേട്ട നിമിഷം അവളുടെ ഹൃദയത്തിൽ വീണ്ടും ആ ചെറിയ ചലനം ഉണ്ടായി.
കാടിനകത്തേക്ക് കയറുന്തോറും വയനാടിന്റെ സൗന്ദര്യം മറ്റൊരു ലോകം പോലെ തുറന്നുവന്നു.
മുകളിൽ കട്ടിയായി പന്തലിച്ച മരങ്ങൾ സൂര്യപ്രകാശത്തെ പച്ച നിറത്തിൽ ചാലിച്ച് താഴേക്ക് വിടുന്നു.
നനഞ്ഞ മണ്ണിലൂടെ നടക്കുമ്പോൾ shoes ചെറുതായി താഴ്ന്നുപോകുന്നു.
കാറ്റിൽ മഴയുടെ മണം… കാട്ടുപൂക്കളുടെ ഗന്ധം… നനഞ്ഞ ഇലകളുടെ തണുപ്പ്.
അകലെയൊക്കെ unseen birds ന്റെ വിളികൾ echo ആയി കേൾക്കാം.
ചിലയിടങ്ങളിൽ മരക്കൊമ്പുകളിൽ നിന്ന് വെള്ളത്തുള്ളികൾ നേരെ മുഖത്തേക്ക് വീഴും.
വിദ്യ ഓരോ കാഴ്ചയും almost കുട്ടികളെ പോലെ ആസ്വദിക്കുകയായിരുന്നു.
“ദൈവമേ…”
അവൾ ചുറ്റും നോക്കി പറഞ്ഞു.
“ഇത്ര beautiful ആയ സ്ഥലം ആളുകൾ എങ്ങനെ വിട്ട് പോകുന്നു…”
ഹൃതിക്ക് അവളെ നോക്കി ചിരിച്ചു.
“Because അവർക്ക് phone signal വേണം.”
