മഴനീർതുള്ളികൾ – 7 1അടിപൊളി  

വർഷങ്ങളുടെ  അവളില്ലായ്മയിൽ ഉറഞ്ഞുകൂടിയ സങ്കടകടൽ ഉരുകിയിറങ്ങാൻ വെമ്പിയത് കണ്ണിറുക്കിയടച്ചു എന്നതെയുംപോലെ ബോധപൂർവ്വം തടഞ്ഞുവച്ചു…..

”മരണം വരേ സാധിക്കില്ലെനിക്ക്….നിന്നേം മോനേം മറന്നിട്ടൊന്ന്…..അടുത്ത ജന്മം പുഴുവായി പിറന്നാൽ പോലും അത്‌

നിനക്കരികിൽ ആകണെയെന്ന എന്റെ പ്രാർത്ഥന…

വിളിച്ചതല്ലേ ഞാൻ….ആട്ടിപ്പായിച്ചില്ലേ നീയ് ഓരോ വട്ടവും…എന്റെ കുഞ്ഞിനെപോലും ഒന്ന് തൊടാൻ അനുവദിക്കാതെ……“

മുന്നോട്ട് നടന്ന മായ ഒന്ന് നിന്നു…..

”പഠിത്തം തീർന്ന് ജോലിയും നേടി വരുന്നുണ്ടവൻ….നിന്റടുത്തേക്ക് തന്നെയാവും വരവ്…എനിക്കറിയാം…

തറവാട്ടിലെ ആണുങ്ങള് മൂടും മുലേം നോക്കി വയറ്റിലുണ്ടാക്കികൊടുത്ത കുറെയേറെ തന്തയില്ലാത്തതുങ്ങൾ ഈ നാട്ടിലുണ്ട് നാടറിഞ്ഞും അറിയാതെയും…അതിലൊന്നിനെ പുഴുവിനെ കൊല്ലുന്ന ലാഘവത്തിൽ ചവിട്ടിയരച്ചുവിട്ടാൽ ഒരു പട്ടിയും ചോദിക്കില്ലെന്നോട്……അവനൊപ്പം കെട്ടിലമ്മയായിട്ട് കയറാൻ ആണ് പൂതിയെങ്കിൽ ഇവനെ നീയങ്ങു മറന്നേക്ക്……“ തന്റെ നൈറ്റിത്തുമ്പിൽ മറഞ്ഞുനിന്ന രണ്ട് വയസുകാരനെ പുഴുത്ത പട്ടിയെ കാണുന്ന  അവജ്ഞയോട് നോക്കി വീട്ടുമുറ്റത്തു വന്നുനിന്ന് അവർ പറഞ്ഞിട്ട് പോയ വിഷപ്പെയ്ത്ത്……..

ദിവസങ്ങൾക്കു ശേഷം ലോകം വെട്ടിപിടിച്ച സന്തോഷത്തിൽ മുന്നിൽ വന്നുനിന്നൊരാളെ ആട്ടിയിറക്കിയത്….വാതിൽ കൊട്ടിയടച്ചത്……

ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ആരുമറിയാതെ വന്നു വിളിക്കുമെന്ന്…..കൊണ്ടുപോകുമെന്ന്…

പക്ഷേ അതുണ്ടായില്ല…..

തറവാട്ടമ്മയുടെ മരണം വരെയും…..പക്ഷേ മറ്റൊരു വിവാഹം കഴിച്ചതുമില്ല…..

കാത്തിരുന്നു കാത്തിരുന്നു പ്രതീക്ഷകളെല്ലാം വാശികളായി മാറിയിരുന്നു…..

ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ നനഞ്ഞ വസ്ത്രങ്ങൾക്ക് മീതെ മുണ്ടും പുതച്ചു വരുന്ന അമ്മയെ കണ്ട ഹരി ബൈക്ക് വേഗം അടുത്തേക്ക് കൊണ്ടുപോയി നിർത്തി….

“ഇതെന്താമ്മ ആകെ നനഞ്ഞിട്ട്….”

“കാല് തെറ്റി വെള്ളത്തിൽ വീണതാടാ…..”

“ഈ സന്ധ്യാ നേരത്ത് എന്തിനാമ്മ വെള്ളത്തിനടുത്ത് പോണത്….അല്ലേലെ അമ്മേം വെള്ളോം ചങ്കും കരളുമാ എപ്പോ കണ്ടാലും അലച്ചുകുത്തി വീണോണം….”

മായ പിറകിലേക്ക് കയറിയിരുന്നു….

ഹരി ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്നതിനിടയ്ക്ക് മിററിലേക്ക് നോട്ടം പോയതും അമ്മ കയറി വന്ന അതേ നടപ്പ് വഴിയിൽ നിന്നും കയറി വരുന്ന നന്ദൻ…..

നെറ്റി ചുളിഞ്ഞു….

മായ പൊതിഞ്ഞുപിടിച്ചിരിക്കുന്ന മുണ്ടിലേക്ക് നോക്കി….

കടും പച്ച കര…..തനിക്കാകെ ഉള്ളത് ഒരു സിൽവറും പിന്നൊന്ന്  ബ്ലാക്കും കരയാണ്….പിന്നെ ഇതേത്….

ആൽത്തറയ്ക്കടുത്ത് അവരെ തന്നെ നോക്കി നിൽക്കുന്നുണ്ട് നന്ദൻ….ഹരി മിറാറിലൂടെ കാണുന്നത് അയാൾ അറിയുന്നില്ല….

ബൈക്ക് മുന്നോട്ടെടുത്തു……

ആൽത്തറയിൽ മറന്നുവച്ചിട്ടുപോയ തൃമധുരത്തിന്റെ ചെറിയ ടിൻ തുറന്ന് പകർന്നു കഴിക്കുന്ന നന്ദനെ ഇടവഴിയിലേക്ക് മറയും മുൻപ് തിരിഞ്ഞ് നോക്കുന്ന അമ്മയെ കണ്ടപ്പോൾ കയ്യിൽ പ്രസാദം ഇല്ലാത്തതും ആ മുണ്ടിന്റെ ഉറവിടവും മനസിലായി ഹരിക്ക്……

അസ്വസ്ഥതയോടെ മിറർ തിരിച്ചുവച്ചു…..

നെഞ്ചിലൊരു പാറക്കല്ല് ആരോ ഉരുട്ടികയറ്റിയ പോലെ…..

അവൻ ശ്വാസം എടുത്തയച്ചുവിട്ടു….

അടച്ചിട്ടിരിക്കുന്ന ജനാലകമ്പിയിൽ നൂൽകമ്പി കൊണ്ട് കൊളുത്തിയിട്ടിരിക്കുന്ന ചെറിയ കണ്ണാടി കയ്യിലെടുത്തു മായ….അതിൽ പറ്റിയിരുന്ന പൌഡർ തുടച്ചിട്ട് മുഖമൊന്ന് നോക്കി…

പതിയെ ചെരിച്ചു ദേഹവും…..

വീർത്തു വീർത്തു പൊട്ടാറായെന്ന്…….

അയ്യേ….എന്തൊക്കെയാ പറയണേ…..

കയ്യിലിരുന്ന കണ്ണാടി ബെഡിലേക്ക്‌ ഒരേറെറിഞ്ഞു…പോരാഞ്ഞിട്ട് തലയണ കൂടെ എടുത്ത് മുകളിലേക്കിട്ടു….

ഒരുപാടങ്ങ് തടിച്ചുപോയോ എല്ലാം….ചുറ്റിപ്പുതച്ചിരുന്ന മുണ്ട് അഴിച്ചു താഴേക്കിട്ടു…കൂടെയാ നനവ് വാർന്നു തുടങ്ങിയ നേര്യതും മുണ്ടും വന്നു വീണു…..

വിരൽ തുമ്പുകൾ ദേഹത്തെ ഒടിവിലൂടെയും വളവിലൂടെയും ഒന്ന് നൂർന്നിറങ്ങി….

തന്നെയിനി വരച്ചു വെക്കുമോ അന്നത്തെപോലെ…സങ്കല്പിക്കുമോ അതുപോലെയൊക്കെ…

Leave a Reply

Your email address will not be published. Required fields are marked *