ബൈക്ക് ഓടിക്കുന്നതിനിടയിലും ഞാൻ പ്രിയയെക്കുറിച്ച് ആലോചിച്ചു. അവൾ അത്ര നിസ്സാരക്കാരിയല്ല. ഇനി വല്ല പ്രതികാരവുമാണോ അവളുടെ മനസ്സിൽ? “അവൾ പാവമാണ്,” ഉള്ളിലെ സംശയം മറച്ചുവെച്ച് ഞാൻ സണ്ണിയോട് പറഞ്ഞു.
“പ്രിയയെ വിട്ടേക്ക്. നീ അലക്സിനെ ശ്രദ്ധിച്ചോ? അവൻ അത്യാവശ്യം സീരിയസ്സാണ്, ബാക്കി രണ്ട് പേരും ടൈംപാസ്സാണ്,” സണ്ണി പറഞ്ഞു. സണ്ണിയുടെ അച്ഛൻ വക്കീലും എന്റെ അപ്പൻ പോലീസുകാരനും ആയതുകൊണ്ട് തന്നെ എത്ര അടുത്താലും ഞങ്ങൾക്കിടയിൽ ഒരു അകലം ഉണ്ടായിരുന്നു.
“നിഖിലിനെ നീ പൊക്കുന്നുണ്ടോ?” സണ്ണി പെട്ടെന്ന് ചോദിച്ചു. അപ്പോഴാണ് ഞാൻ നിഖിലിനെക്കുറിച്ച് ഓർത്തത്. പ്രിയയുടെ പഴയ കാമുകൻ.
“അവൻ ഡൽഹിയിൽ നിന്ന് വരട്ടെ,” ഞാൻ പതുക്കെ പറഞ്ഞു.
“പഴയ പോലെ എടുത്തുചാടി ഒന്നും ചെയ്യരുത് കേട്ടോ.”
“ഇല്ലടാ…” ഞാൻ ബൈക്കിന്റെ വേഗത കൂട്ടി.
പിന്നെ ആ നിഖിൽ! ഒരു ഉമ്മ കൊടുത്ത കേസിന്റെ പേരിൽ എന്നെ പ്രിൻസിപ്പലിന്റെ റൂമിൽ കയറ്റിയ മുതലാണ്. പഠിക്കാൻ മിടുക്കനാണെങ്കിലും ഒന്നാന്തരം ‘എണ്ണി’യാണ് അവൻ.
“സ്റ്റെല്ല ആന്റി വിചാരിച്ചാൽ നടക്കില്ലേ?” സണ്ണി ചോദിച്ചു.
“അവരൊന്നു വിചാരിച്ചാൽ ഒന്നും നടക്കില്ലടാ.”
“പിന്നെ പുതിയ ആരെങ്കിലും ഉണ്ടോ?”
“ഒരു ബിസിനസ്സുകാരന്റെ ഭാര്യയുണ്ട്, നമ്പർ കിട്ടിയാൽ വിളിക്കണം.” അത് വേറൊന്നിനുമല്ല, എന്റെ അക്കൗണ്ടിൽ കിടക്കുന്ന കുറച്ച് പണം മാറിക്കാനാണ്.
“അതൊക്കെ എനിക്ക് തരുമോ? നിനക്ക് ആ വക്കീൽ ചേച്ചി പോരേ?” സണ്ണിയുടെ മനസ്സിൽ സഞ്ജന ചേച്ചിയാണ്. പണ്ട് സ്കൂളിൽ തുടങ്ങിയ ബന്ധമാണ്, കല്യാണം കഴിഞ്ഞെങ്കിലും അത് മുറിഞ്ഞിട്ടില്ല. ചേച്ചി വിളിക്കുമ്പോൾ മിക്കവാറും സ്പീക്കർ ഫോണിലായിരിക്കും; പാവം ചേട്ടനും കൂടെയുള്ളപ്പോഴാണ് എന്നെ വിളിക്കാറുള്ളത്.
“പോടാ ചെക്കാ…” ഞാൻ അവനെ ഒന്ന് തള്ളി.
“എനിക്കും ഒരെണ്ണം ഒപ്പിച്ചു താടാ,” കൊഞ്ചുന്ന പോലെ സണ്ണി എന്റെ വയറ്റിൽ പിടിച്ചു. ഇവന്റെ വിചാരം നാട്ടിലെ എല്ലാവരെയും ഞാൻ വളച്ചെടുത്ത് നടക്കുകയാണെന്നാണ്. സത്യം പറഞ്ഞാൽ ഈ നിമിഷം വരെ ഞാൻ ശുദ്ധ കന്യകനാണ്!
“ദിവ്യയുടെ കാര്യം എന്തായി?” ഞാൻ അവനെ ഒന്ന് ചൊറിഞ്ഞു.
“എന്റെ വൈഫ്!” സണ്ണിയുടെ കൈ പതുക്കെ എന്റെ വയറ്റിൽ നിന്ന് മാറി.
“അൻസി ആന്റി നിന്നെ ഓടിക്കും!” ഞാൻ ചിരിച്ചു.
“നീ ഉണ്ണിയുമായി പോയിട്ട് എങ്ങനെ?” അവൻ പെട്ടെന്ന് വിഷയം മാറ്റി. എന്നെക്കുറിച്ച് അറിയാൻ അവന് വല്ലാത്തൊരു താല്പര്യമാണ്, പക്ഷേ സ്വന്തം കാര്യം ഒന്നും വിട്ടുപറയുകയുമില്ല. പട്ടി സണ്ണി!
“ചെക്കൻ എന്റെ കയ്യിൽ നിൽക്കും. ഇടയ്ക്ക് ഓരോ ഡോസ് കൊടുക്കുന്നുണ്ട്.”
“നിന്റെ കോളേജിൽ ഒരു സാറുണ്ട്, അങ്ങേരുടെ പേരിലും പെണ്ണ് കേസുണ്ട്,” സണ്ണി വീണ്ടും ഒരു വിവരം തന്നു.
“സണ്ണീ… അതിന് ഞാൻ പോലീസ് ഒന്നുമല്ലല്ലോ.”
“പക്ഷേ നീ ക്രിമിനലും അല്ലല്ലോ.” ഉപദേശവും കളിയാക്കലുമായി സണ്ണി തുടർന്നു. “അങ്ങേര് കുറച്ച് പ്രശ്നക്കാരനാണ്, പിള്ളേരുടെ കട്ട സപ്പോർട്ടുമുണ്ട്.”
“അതെന്താടാ പിള്ളേരുടെ സപ്പോർട്ട്?”
“സർക്കാർ കോളേജല്ലേ, അതിന്റെ രാഷ്ട്രീയമുണ്ട്. ആ സാർ അവിടുത്തെ പഴയ സ്റ്റുഡന്റ് കൂടിയാണ്.”
“രാഷ്ട്രീയക്കാരെ എനിക്ക് പണ്ടേ താല്പര്യമില്ല,” ഞാൻ തുറന്നു പറഞ്ഞു.
“പഠിക്കാൻ ടോപ്പാണെങ്കിലും പ്രശ്നങ്ങൾ ഒരുപാടുള്ള കോളേജാണ്, പോയി ചാടരുത്.” സണ്ണി പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴേക്കും ഞങ്ങൾ അവന്റെ വീടിന് മുന്നിലെത്തി.
“പറഞ്ഞത് ഓർമ്മയുണ്ടല്ലോ,” എന്റെ തോളിൽ കൈവെച്ച് സണ്ണി പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞ് ബൈക്ക് മുന്നോട്ട് എടുത്തു. സണ്ണി പറയുന്ന കാര്യങ്ങളിൽ എത്ര സത്യമുണ്ടെങ്കിലും ഞാൻ അത് അത്ര സീരിയസ്സായി എടുക്കാറില്ല.
⏩⏩⏩
