കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 1 15

——————————————————————

 

കോളേജ് തുറക്കാൻ രണ്ട് ദിവസം കൂടിയുണ്ട്. ഇന്നലെ അടിച്ച കള്ളിന്റെ ഹാങ്ങോവർ മാറാതെ കിടക്കുമ്പോഴാണ് അനിയത്തി വന്ന് വാതിലിൽ മുട്ടുന്നത്. എന്റെ അനക്കം കേൾക്കാതെ വന്നപ്പോൾ അവളുടെ ശബ്ദം അൽപ്പം കൂടി ഉയർന്നു.

 

പതുക്കെ ബോധം തിരിച്ചു വരാൻ തുടങ്ങി. ഉറക്കം ശരിയാകാത്തത് കൊണ്ട് എഴുന്നേറ്റപ്പോൾ ആകെ മൊത്തം ഒരു ചുറ്റൽ.

 

“സണ്ണി ചേട്ടൻ വന്നിരിക്കുന്നു.”

 

“ആരാ?” പകുതി ബോധത്തിൽ സണ്ണി വന്നു എന്ന് മാത്രമേ ഞാൻ കേട്ടുള്ളൂ.

 

“ഡോഗ്!”

 

അവൾ സണ്ണിയുടെ ഇരട്ടപ്പേര് പറഞ്ഞപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു. “വരുന്നു…” എന്റെ മറുപടി കേട്ടതും അവൾ പോയി. ഞാൻ ബാത്റൂമിൽ കയറി ഫ്രഷായി ഇറങ്ങി. ഡ്രസ്സ് മാറി സ്റ്റെയർ ഇറങ്ങി ഹാളിലേക്ക് ചെല്ലുമ്പോൾ എന്നെ കാത്തിരുന്നത് മറ്റാരുമല്ല.

 

നമ്മുടെയൊക്കെ കുടുംബത്തിൽ നമ്മളുമായി ഒരേ വൈബുള്ള ഒരാളുണ്ടാകുമല്ലോ. ഇവൻ എന്റെ കുടുംബമൊന്നുമല്ല, അമ്മയുടെ കൂട്ടുകാരിയുടെ മകനാണ്. ജിൻസൺ, ഞങ്ങളുടെ സ്വന്തം ‘പട്ടി സണ്ണി’.

 

അപ്പന്റെ അത്യാവശ്യം നല്ലൊരു വീടാണ് ഇത്. നാല് ബെഡ്റൂം, ഓഫീസ് റൂം, മീഡിയ റൂം, ഡബിൾ കാർ പോർച്ച്, ഡൈനിങ് ഹാൾ, മിനി ബാർ, ഓപ്പൺ കിച്ചൻ, ലോണ്ടറി റൂം, പൂൾ, ഗാർഡൻ… അങ്ങനെ എല്ലാ സൗകര്യങ്ങളുമുണ്ട്. ചേട്ടന് ഒരു കുഞ്ഞ് ജനിച്ചപ്പോൾ അപ്പൻ റീ-മോഡൽ ചെയ്തതാണ് ഇത്. മൊത്തത്തിൽ ഒരു അമേരിക്കൻ സിനിമയിൽ കാണുന്ന വീട് പോലെ. പുറത്ത് നിന്ന് നോക്കിയാൽ രണ്ട് നിലയുണ്ടെന്ന് പറയില്ല.

 

ഈ കഥ നടക്കുന്നത് 2013-ലാണ്.

 

ഒരു സാധാരണ പോലീസുകാരന് ചിന്തിക്കാൻ പോലും പറ്റാത്ത തരം വീടായിരുന്നു അത്. പോരാത്തതിന് മുറ്റത്ത് ഒരു 1960 മോഡൽ മെഴ്‌സിഡസ് ബെൻസ് (Mercedes-Benz 190 D) വിന്റേജ് കാറും കിടപ്പുണ്ട്. കാണാൻ നല്ല ലുക്ക് ആണെങ്കിലും ഇതിലും നല്ലൊരു വണ്ടി അപ്പന് വാങ്ങിക്കൂടായിരുന്നോ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.

 

“മമ്മി, ഞാൻ ട്യൂഷന് പോകുകയാണ്!” എന്റെ അനിയത്തി റിയ അടുക്കളയിൽ നിൽക്കുന്ന മമ്മിയോട് വിളിച്ചുപറഞ്ഞ് പുറത്തേക്കിറങ്ങി. അവളെയൊന്ന് തിരിഞ്ഞുനോക്കി മമ്മി തന്റെ ജോലി തുടർന്നു.

 

അപ്പോഴേക്കും ലിയോണയും ഒരുങ്ങി വന്നു. അടുത്ത വീട്ടിലെ കുട്ടിയാണ്. യൂണിഫോം പോലെ രണ്ടുപേരും ഒരേ മോഡൽ മിഡിയും ടോപ്പുമാണ് ഇട്ടിരിക്കുന്നത്. സണ്ണിയുടെ കൂടെ ഞാൻ ഹാളിലെ സോഫയിലിരുന്നു.

 

“നീയെന്താടാ ഇത്ര നേരത്തെ?” ഞാൻ അവനോട് ചോദിച്ചു.

 

പതിവില്ലാതെ കുളിച്ചിട്ടുണ്ട് പുള്ളി. ഇനി ബോഡി സ്‌പ്രേ വാരിക്കൊരി പൂശിയതാണോ? അളിയന്റെ ദേഹത്ത് പുതിയൊരു ഗന്ധം!

 

“ദിവ്യയുമായിട്ടൊരു പ്രശ്നം.” സണ്ണി കാര്യം പറഞ്ഞപ്പോൾ, രാവിലെ കുളിച്ചിട്ടും മുഖത്ത് ആ പഴയ കള്ളലക്ഷണം തെളിഞ്ഞു വന്നു.

 

“അവൾ നാട്ടിലുണ്ടോ?” വിശ്വസിക്കാനാകാതെ ഞാൻ അവനെ നോക്കി.

 

“എന്റെ കോളേജിൽ ഒരു കോഴ്സ് പഠിക്കാൻ വന്നിട്ടുണ്ട്,” സണ്ണി പറയുമ്പോൾ മുഖത്ത് ചെറിയൊരു നാണം.

 

“അതിന്?” ഞാൻ പുച്ഛിച്ചു തള്ളി. കൊല്ലത്ത് തിരിച്ചെത്തിയിട്ട് ഇത്ര ദിവസമായിട്ടും ആദ്യമായാണ് സണ്ണി അവളുടെ കാര്യം എന്നോട് സംസാരിക്കുന്നത്.

 

“ഡാ മോനേ…” അവൻ എന്റെ തോളിൽ കൈയിട്ടു. കാര്യസാധ്യം വരുമ്പോഴേ ഈ ചങ്ക് തോളിൽ കൈയിടാറുള്ളൂ. ദിവ്യ എന്റെ കൂടെ പ്ലസ് ടുവിന് പഠിച്ചതാണ്. പ്ലസ് ടു കഴിഞ്ഞപ്പോൾ അവൾ മറ്റെവിടെയോ പഠിക്കാൻ പോയെന്നാണ് അവളുടെ അമ്മയെ കണ്ടപ്പോൾ അറിഞ്ഞത്. എന്ത് കണ്ടിട്ടാണ് ഈ പട്ടി അവളുടെ പിന്നാലെ നടക്കുന്നത്? നൂറുവട്ടം അവൾ ആട്ടിവിട്ടിട്ടുള്ളതാണ്.

 

“നീ വല്ലതും കഴിച്ചോ?” എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു.

 

“ഇല്ല.”

 

“വാ…” ടെൻഷൻ അടിച്ചു നിന്ന അവനെ വലിച്ചു കൊണ്ടുപോയി ഞാൻ ഡൈനിങ് ടേബിളിലിരുത്തി.

 

മമ്മി അടുക്കളയിൽ നിന്ന് തുണി അലക്കാൻ മുറ്റത്തേക്കിറങ്ങി. വാഷിംഗ് മെഷീനൊന്നും പുള്ളിക്കാരിക്ക് താല്പര്യമില്ല. തുണിയിലെ അഴുക്കും പോകണം, കൂടെ അയൽപക്കത്തെ സ്റ്റെല്ല ആന്റിയോട് വർത്തമാനവും പറയണം. ലിയോണയുടെ അമ്മയാണ് സ്റ്റെല്ല ആന്റി. ആന്റിയെക്കുറിച്ച് പറയാൻ കുറച്ചുണ്ട്. 18-ാമത്തെ വയസ്സിൽ ഒരു അറുബോറൻ പോലീസുകാരനെ കെട്ടി ഇങ്ങു പോന്നതാണ്; സി.ഐ ജോസി. സ്റ്റെല്ല ആന്റി കാണാൻ ഒരു ആശാ ശരത്തിനെപ്പോലെ ഉണ്ടെങ്കിലും, ജോസി അങ്കിൾ അലൻസിയറിനെപ്പോലെയാണ്.

Leave a Reply

Your email address will not be published. Required fields are marked *