മിഴി – 8അടിപൊളി  

കുടല് കരിഞ്ഞു. ഇന്നലെ അമ്മ കൊണ്ട് വെച്ച വെള്ളം റൂമിലുണ്ടായത് കൊണ്ട് അതെടുത്തു വിഴുങ്ങി, ഇല്ലാത്തേമ്പക്കവും വിട്ടു ഞാൻ ചാര പണി വീണ്ടും തുടങ്ങി. പത്രം തൊട്ടിട്ടില്ലയാപ്പന്നി . ഇവളെയിന്നു ഞാൻ.. അത്രക്ക് ദേഷ്യം തോന്നി. വിശന്നുകരയുന്ന എന്‍റെ വയറു തോന്നിപ്പിച്ചതാ.നീട്ടിയ കാലുവെച്ചു അവളുടെ വാതിലിന്‍റെ അടുത്ത് വരെ നടന്നപ്പോ ഇത്തിരി കലിയെന്‍റെ മൂക്കിന്‍റെ തുമ്പത്തുണ്ട്.

തുറന്ന ഡോറിലൂടെ കാണുന്നയാ ടേബിളും, അതിന് മുകളിൽ വെച്ച പത്രങ്ങളും പിന്നെ ഒരു വലിയ കണ്ണാടിയും. അതിൽ നടന്നടുക്കുന്ന എന്‍റെ രൂപമുണ്ട്.ഇത്തിരി ചെരിഞ്ഞപ്പോ ആ സൈഡിൽ കണ്ണാടിയുടെ ഒരറ്റത്തു എന്‍റെ വരവ് നോക്കി കണ്ണ് നട്ടിരിക്കുന്ന അവളുണ്ട്. പുല്ല്! സ്റ്റക്ക് ആയി അവിടെ നിന്നു. അറിയാത്ത പോലെ തിരിഞ്ഞു കളിച്ചു.ഞാൻ പതിയെ തിരിച്ചു പോന്നു. എന്തോ അങ്ങട്ട് പോയി മിണ്ടനോ. ഒന്ന് ചിരിക്കനോ, ആ മുന്നിൽ നിൽക്കാനോ വലിയ ബുദ്ധിമുട്ട്. എന്നെയാണെകിൽ അവൾ നേരിട്ട് നോക്കുന്നു പോലുമില്ല.

പണ്ടാരമടങ്ങാനാണേൽ ഇന്നൊരുതുള്ളി മഴകാണാനില്ല. പറത്തൊക്കെ നോക്കിയാൽ കണ്ണ് അടിച്ചു പോവുന്ന തോതിൽ വെയിലാണ്. ഇടിയൊക്കെയോന്ന് വെട്ടിയാൽ. ആ അടുത്ത് ചെന്നിരിക്കാമായിരുന്നു.അല്ലേൽ പേടി കൊണ്ട് എന്‍റടുത്തേക്കു വന്നേനെ.പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ അല്ലേലും ഇങ്ങനെ തന്നെയാണ്.

നിന്ന് തിരിഞ്ഞു കളിച്ചു കളിച്ചു ഉപ്പാടിളകീന്ന് പറഞ്ഞാൽ മതി. സമയം പതിനൊന്നര, ഇന്നലെ ഉച്ചക്ക് കഴിച്ചതാണ്. അല്ലേലും ഫുഡ്‌ വിട്ടുള്ളൊരു സ്നേഹമൊക്കെ മതി! തോന്നി തുടങ്ങിയത് വിശപ്പ് കൊണ്ട. ചെന്ന് രണ്ടു ചീത്ത പോയിപ്പറയാൻ കഴിയുമെന്ന് ഇപ്പോഴുമെനിക്ക് തോന്നുന്നില്ല. ആ ഉണ്ടക്കണ്ണു കാണുമ്പോഴേ തളർന്നു പോവും. ഇത്തിരി നേരം കൂടെ പിടിച്ചു നിക്കാമെന്ന് കരുതി. ഇനിയും നിന്ന ചിലപ്പോ തല കറങ്ങുമെന്ന് ഉറപ്പായപ്പോ ചെറിയമ്മയുടെ റൂമിലേക്കുള്ള നോട്ടം നിർത്തി താഴേക്ക് ചാടി.

രണ്ട് ദോശയും, ചമ്മന്തിയും,ഇത്തിരി സാമ്പാറും വേണ്ടിയിട്ടല്ലാതെ ഒരു ഭംഗിക്ക് ഇത്തിരി കോഴി വെട്ടിനുറുക്കിയ അച്ചാറും എടുത്തൊരു ഒരു പ്ലേറ്റിൽ ആക്കി.നോട്ടം കൊണ്ട് തന്നെ വിശപ്പിനെ ശമിപ്പിക്കാൻ നോക്കി

.അച്ഛാറെടുത്ത സ്പൂൺ ഞാൻ വായിലിട്ട് നക്കി വൃത്തിയാക്കിയപ്പോ. നേർത്ത ചെറു കഷ്ണങ്ങളാക്കിയ ചിക്കനും ഇഞ്ചിയും ഇടക്ക് മെല്ലെയറിയാതെ കടിച്ചു പോവും ചെറിയ പുളിയും എരിവും, എവിടൊന്നൊക്കെയോ കേറിവരുന്നൊരു മധുരവും നാക്കിലൂടെ ഇഴഞ്ഞു ഇഴഞ്ഞു തലച്ചോറിൽ എത്തിയ പോലെ തോന്നി.നേരത്തെ മണം പിടിച്ച കുടലെന്നോട് കൈ കൂപ്പി നന്ദി പറഞ്ഞു കാണും.

ദോശ മുറിച്ചു ചമ്മന്തിയും കൂട്ടി സാമ്പാറിൽ മുക്കി മുക്കീല്ല എന്നാ രീതിയിൽ ഒന്ന് തൊട്ടിച്ചു വായ പിളറിയ പോലെ തുറന്നു വെച്ച് അണ്ണാക്കിലേക്ക് അതങ്ങു തട്ടാനുള്ള പ്ലാനിന് ചെറിയ തടസ്സം.മുകളിൽ നിന്ന് പത്രമെല്ലാം തട്ടി വീഴുന്നൊരു ശബ്‌ദം കാതിലേക്ക് തറച്ചു വീണു.

അനു എന്നായിരുന്നു മനസ്സിൽ.കയ്യിലെ ദോശ പാത്രത്തിലേക്ക് തന്നെ വീണു.ചാടി എഴുന്നേറ്റ് ഒറ്റ ഓട്ടം. സ്റ്റെപ് കേറി മുകളിൽ നിന്ന് ആ റൂമിലേക്ക് നോക്കിയപ്പോ ടേബിളിന് മുകളിൽ വെച്ച പത്രമൊന്നും അവിടെയില്ല. ബുദ്ധിമുട്ടെല്ലാം മാറ്റി വെച്ച് ഞാനാ റൂമിലേക്ക് ഓടി. വാതിൽ പടിയിൽ നിന്ന് കിതപ്പോടെ ഉള്ളിലേക്ക് നോക്കി.

ബെഡിൽ കാലുനീട്ടി ചുമരിലേക്ക് ചാരി ഇരിക്കുന്ന ചെറിയമ്മ ഒന്നും അറിഞ്ഞില്ല,കേട്ടില്ല കണ്ടില്ലന്നുള്ള ഭാവം.എന്‍റെ ദൈവമേ പിന്നെന്താ നടന്നെ?ഉണ്ടക്കണ്ണി ആണേൽ ഓടി വന്ന എന്നെയൊന്നും ശ്രദ്ധിക്കണ്ടേ.? അതില്ല!!.ഇനിയിവള്‍ പത്രമെടുത്തെറിഞ്ഞതാണോ? അത് വീണ ദിശയൊന്നു നോക്കിയപ്പോ. ഞാൻ തലക്ക് കൈ കൊടുത്തു പോയി . ദോശയും ചമ്മന്തിയുമൊക്കെ നിലത്തുണ്ട്. അത് നല്ല വൃത്തിക്ക് കടിച്ചു തിന്നണ ഒരു തെണ്ടി പൂച്ചയുമുണ്ട്.ശ്വാസം വിട്ടു. പിന്നെ നീട്ടി വലിച്ചു. എന്‍റെ ചെറിയമ്മേ പേടിപ്പിച്ചല്ലോ നീ!!.

കൈ കെട്ടി ചുമരിൽ ചാരി ആ മുട്ടിന്‍റെ താഴെ വരെ എത്തുന്ന പാവാടയുമിട്ട് കാലു നീട്ടി ഇരിക്കുന്നയവളുടെ വലതുവശത്തു തുറന്നുകിടക്കുന്ന ജനലുണ്ട്.അതിൽ പുറത്തു വെയിലിൽ മുങ്ങി നിൽക്കുന്ന പാടവും മെല്ലെ ഇളകിയാടുന്ന തെങ്ങും  ചത്തു കിടക്കുന്ന പോലെയുണ്ട്. .കാറ്റിന് ഇളം ചൂടും, ആ ചൂടിന് ഇളം മണവുമുണ്ട്.തൊണ്ട വറ്റിക്കുന്ന ചെറിയൊരു വിങ്ങൽ വരുന്ന കാറ്റിനൊപ്പമുണ്ട്.

“മ്യാവു….” താഴെനിന്ന് വയറു നിറഞ്ഞ പൂച്ച എന്നെ കണ്ടോന്നു ചിരിച്ചു. സൈഡിലൂടെ മെല്ലെ നടന്നു അത് വാതിലിനു പുറത്തേക്ക് ഇറങ്ങി പോയി.ചെറിയമ്മ നോക്കൂല്ലന്നുറപ്പാ. നോക്കണ്ട!! അവിടെ ഇരിക്കട്ടെ. എനിക്ക് മിണ്ടാലോ. അടുത്തിരിക്കാലോ. അവളെ നോക്കാല്ലോ?.

നിലത്തു വീണ പത്രമെല്ലാം പെറുക്കിയെടുത്തു താഴെ കൊണ്ട് ചെന്ന് വെച്ചു. നിലത്തു വീണു കിടക്കുന്ന കഞ്ഞിയെല്ലാം വാരി കളഞ്ഞു.തുടച്ചു. വൃത്തിയാക്കി. റൂമിൽ പോയി കയ്യും മുഖവും കഴുകി. ബാക്കിയുള്ള റൂമിലെ വെള്ളമെടുത്ത് കുടിച്ചു ചെറിയമ്മയുടെ റൂമിലേക്ക് വീണ്ടും കേറി.

നേരത്തെ തുടച്ച നിലത്തിന് മാത്രം നല്ല തണുപ്പുണ്ട്.അത് കാലിൽ നല്ലപോലെ അറിയുന്നുണ്ട്.ബെഡിൽ അവളിരിക്കുന്നുണ്ട്.എന്നാലും ഒരു നോട്ടം!!അതിപ്പോഴുമില്ല.തുറന്ന ജനൽക്കൂടെ ഒഴുകിവന്ന കാറ്റവളുടെ മുടിയിഴകളെ തഴുകിയൊഴുകി പോയി. എന്താണെന്‍റെ മനസ്സിലെന്ന് എനിക്ക് തന്നയറിയുന്നില്ല. എങ്ങനെയാ തുടങ്ങേണ്ടന്നും. ഒരുപാട് വിഷമിപ്പിച്ചു. ആ സങ്കടമുള്ളിലുണ്ട് മാറുന്നില്ല.

ബെഡിന്‍റെ സൈഡിൽ അവളിരിക്കുന്നതിന്‍റെ മറ്റേയറ്റത്തു കാല് നീട്ടി ചുമരിൽ ചാരി ഞാനിരുന്നു. പണ്ടവളെന്‍റെയടുത്ത് വന്നിരുന്നു ചുറ്റിച്ച പോലെയൊരു ശ്രമം. പക്ഷെ അന്ന് നല്ല മഴയുണ്ടായിരുന്നു ആ തണുപ്പിലങ്ങനെ വന്നൊക്കെയിരുന്ന ആർക്കാ സ്നേഹം തോന്നത്തിരിക്ക. ഇപ്പോഴോ ഒടുക്കത്തെ വെയില്. ഞാനെങ്ങാനും ചെന്ന് അതേപോലെ ചെയ്താലവളു ചിലപ്പോ ചൂടെടുത്തിട്ട് വയ്യ മാറി ഇരിക്കട പട്ടിന്നെങ്ങാനും പറഞ്ഞാൽ തീർന്നു.എന്നാലും ആ കാടൻ ശബ്ദവും ദേഷ്യവും കേൾക്കലോ.

അവൾ എന്നെയൊന്നു നോക്കിയെന്ന് തോന്നി.കൂടെ ഞാൻ ണ്ടെന്നു അവൾക്കറിയാലോ. ചിലപ്പോ ഞാനെന്തേലും ചെയ്താലോന്ന് വീണ്ടും പേടി കാണുമോ?.ആ പതിഞ്ഞ ശ്വാസത്തിന്‍റെ ശബ്‌ദം ഇത്തിരി കൂടിയിട്ടുണ്ട്.ഞാനിത്തിരി കൂടെ നീങ്ങി ആ അടുത്തിരുന്നു. നിരങ്ങി നീങ്ങുമ്പോ ബെഡ്ഷീറ്റാണേല്‍ ആവശ്യമില്ലാതെ ഒച്ചയുണ്ടാക്കുന്നുണ്ട്? തെണ്ടി.

ഞാനെന്തിനാങ്ങനെ നീങ്ങി നീങ്ങി കളിക്കുന്നത്? ന്താന്നു വെച്ചാലങ്ങ് ചെയ്താൽ പോരെ. സ്ലോ മോഷൻ കളിച് കളിച് അവസാനമവൾ ഇവിടുന്ന് ഇറങ്ങി പോവുന്നത് കാണേണ്ടി വരും. ഇതൊക്കെ ഞാന്‍ തന്നെയാണോലോചിക്കുന്നത് ചെയ്യാൻ മടിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *