നീലികാവിലെ കാവൽക്കാരൻ Likeഅടിപൊളി  

മറിച്ച് തന്റെ ഹൃദയത്തിന്റെ ഏറ്റവും ദുർബലമായ ഇടത്താണെന്ന് സാം മനസ്സിലാക്കി.

സുദേവ് വെറുമൊരു ആയുധം മാത്രമാണ്. തന്നെ വൈകാരികമായി തളർത്തി ഇല്ലാതാക്കുക എന്നതാണ് ശത്രുവിന്റെ ലക്ഷ്യം.

“അവൾ എന്നെ വെറുത്തോട്ടെ… എന്നെ ഒരു വഞ്ചകനായി കണ്ടോട്ടെ,” സാം മനസ്സിലുറപ്പിച്ചു.

“അവളോട് സത്യം ബോധ്യപ്പെടുത്താൻ ഇനി ഞാൻ ശ്രമിക്കില്ല. കാരണം ഞാൻ അവളുടെ അടുത്ത് ചെല്ലുമ്പോഴൊക്കെ അവൾ കൂടുതൽ അപകടങ്ങളിലേക്കും അപമാനങ്ങളിലേക്കും വീഴുകയാണ്.”

“പക്ഷേ, അവളെ വേദനിപ്പിച്ച സുദേവിനെയും, അവന് പിന്നിൽ പ്രവർത്തിക്കുന്ന ആ അദൃശ്യ ശക്തിയെയും ഞാൻ വെറുതെ വിടില്ല.

” സാം പതുക്കെ എഴുന്നേറ്റു. അവന്റെ കണ്ണുകളിലെ സങ്കടം മാറി അവിടെ വലിയൊരു വാശി നിറയുകയായിരുന്നു. വിപഞ്ചികയുടെ വെറുപ്പ് ഏറ്റുവാങ്ങിക്കൊണ്ട് തന്നെ, അവൾക്കൊരു അദൃശ്യ കവചമായി മാറാൻ സാം ആ നിമിഷം തീരുമാനിക്കുകയായിരുന്നു.

കാവിലെ

ഇരുട്ടിൽ വലിയൊരു കുറ്റബോധവുമായി ഇരിക്കുകയായിരുന്നു സാം. പെട്ടെന്നാണ് പുറകിൽ നിന്നും പരിഹാസം നിറഞ്ഞ ഒരു ചിരി കേട്ടത്.

തിരിഞ്ഞുനോക്കുമ്പോൾ അഹങ്കാരത്തിന്റെ മുഴുവൻ ധാർഷ്ട്യവും മുഖത്തണിഞ്ഞ് സുദേവ് അവിടെ നിൽപ്പുണ്ടായിരുന്നു.

വിപഞ്ചികയെ തന്റെ മുന്നിൽ വെച്ച് അപമാനിച്ചിട്ടും, യാതൊരു കൂസലുമില്ലാതെ തന്റെ മുന്നിലേക്ക് വരാൻ അവൻ കാണിച്ച ധൈര്യം സാമിനെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി.

അവന്റെ കണ്ണുകളിൽ ഒരു പുതിയ തിളക്കമുണ്ടായിരുന്നു—ദുർമന്ത്രവാദി നൽകിയ അദൃശ്യശക്തിയുടെ അഹങ്കാരം.

“എന്താടാ വലിയ തറവാട്ടിലെ രക്ഷക്കാ … സങ്കടപ്പെട്ടിരിക്കുകയാണോ?” സുദേവ് പുച്ഛത്തോടെ ചോദിച്ചു.

“നാൽപ്പത്തിയൊന്ന് ദിവസം കിടന്ന് വ്രതം നോറ്റിട്ടും, വലിയ ശക്തിയൊക്കെ കിട്ടിയിട്ടും എന്ത് പ്രയോജനം? സ്വന്തം പെണ്ണിനെപ്പോലും പറഞ്ഞ് വിശ്വസിപ്പിക്കാൻ കഴിയാത്ത നിനക്ക് എന്ത് കഴിവുണ്ടെന്നാ നീ അഹങ്കരിക്കുന്നത്?”

സുദേവിന്റെ ഓരോ വാക്കുകളും സാമിന്റെ നെഞ്ചിലേക്ക് തറഞ്ഞുകയറുകയായിരുന്നു.

താൻ ഏറ്റവും കൂടുതൽ ഭയപ്പെട്ട തന്റെ കഴിവുകേടിനെ അവൻ മുഖത്തുനോക്കി പരിഹസിക്കുകയാണ്.

“നിനക്കൊരു കാര്യം അറിയാമോ സാം…” സുദേവ് സാമിന്റെ അടുത്തേക്ക് നടന്നു വന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.

“അവളെ സ്വന്തമാക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്.ഇന്ന് നിന്റെ മുന്നിൽ വെച്ച് അവളെ ഞാൻ അപമാനിച്ചതും എന്റെ പ്ലാനായിരുന്നു. വലിയ തറവാട്ടിലെ കാരണവരായ നിന്നെക്കാൾ ഇപ്പോൾ അവൾക്ക് വിശ്വാസം ഈ എന്നെയാണ്.”

സാം കോപം കൊണ്ട് വിറക്കാൻ തുടങ്ങി. അവന്റെ കൈകൾ ചുരുട്ടിമുറുക്കി. എന്നാൽ സുദേവ് അതൊന്നും വകവെക്കാതെ തന്റെ ഏറ്റവും വലിയ വെല്ലുവിളി സാമിന് നേരെ എറിഞ്ഞു:

“നീ കേട്ടോ സാം… അവൾ എന്റേതാണ്. അവളെ എനിക്ക് കിട്ടിയില്ലെങ്കിൽ, പിന്നെ ഈ ഭൂമിയിൽ മറ്റാർക്കും അവൾ സ്വന്തമാകില്ല. അതിനി ഞാൻ ഏത് അറ്റം വരെയും പോകും .”

ഇതുകേട്ടതും ഒരു ഗർജ്ജനത്തോടെ സാം മുന്നോട്ടാഞ്ഞ് സുദേവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ആൽമരത്തിലേക്ക് ചേർത്തുവെച്ചു.

സാമിന്റെ കൈകളിലെ പിടി മുറുകിയപ്പോൾ സുദേവിന്റെ ശ്വാസം നിന്നുപോയി. സാമിലെ ആ യോദ്ധാവിന്റെ ഊർജ്ജവും

കോപവും ആദ്യമായി സുദേവ് നേരിട്ടറിയുകയായിരുന്നു.

“അവളുടെ ദേഹത്ത് ഒരു പോറൽ എങ്കിലും ഏറ്റാൽ… ഈ കാവിലെ അമ്മേ അണ്ണേ സത്യം നിന്നെ ഞാൻ ജീവനോടെ കുഴിച്ചുമൂടും!”

പക്ഷേ, ശ്വാസം മുട്ടുമ്പോഴും സുദേവിന്റെ ചുണ്ടിൽ ഒരു വഷളൻ ചിരിയുണ്ടായിരുന്നു.

തന്നെ കൊല്ലാൻ സാമിന് കഴിയുമെങ്കിലും, അങ്ങനെ ചെയ്താൽ അത് സാമിന്റെ കാവൽക്കാരൻ എന്ന നിയോഗത്തിന് കളങ്കം വരുത്തുമെന്ന് ദുർമന്ത്രവാദി സുദേവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു.

സാമിനെ പ്രകോപിപ്പിച്ച് തെറ്റ് ചെയ്യിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

പെട്ടെന്ന് സുദേവിന്റെ കണ്ണുകളിലെ ആ അദൃശ്യമായ ഇരുണ്ട തിളക്കം സാം ശ്രദ്ധിച്ചു. ഇവന്റെ ഈ ധൈര്യത്തിന് പിന്നിൽ മറ്റാരോ ഉണ്ടെന്ന വലിയ സത്യം സാം അപ്പോൾ തിരിച്ചറിയുകയായിരുന്നു.

Updated: September 6, 2026 — 1:30 pm

Leave a Reply

Your email address will not be published. Required fields are marked *