“ഞങ്ങളുടെ അച്ചനും അമ്മയും ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല. വേശ്യാലയം നടത്തുന്ന ഒരു സ്ത്രീയാണ് ഞങ്ങളെ വളര്‍ത്തിയത്. അവരെ കുഞ്ഞമ്മ എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്. ഒരു മാസം മുമ്പ് വരെ അവർ ഞങ്ങളെ നല്ലപോലെ നോക്കി വളര്‍ത്തി. പക്ഷേ കഴിഞ്ഞ മാസം മുതലാ പ്രശ്നം തുടങ്ങിയത്.”
“എന്തു പ്രശ്നം?” ഞാൻ ചോദിച്ചു.
“കഴിഞ്ഞ ഒരു മാസമായി കുഞ്ഞമ്മ അവളെ പലരോടും കിടക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പിന്നെ… പിന്നെ…. എന്നെയും കുണ്ടൻ പണി ചെയ്യാൻ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു… . പക്ഷേ ഞങ്ങൾ സമ്മതിച്ചില്ല. കഴിഞ്ഞ ഒരുമാസം എങ്ങനെയോ ഞങ്ങൾ പിടിച്ചു നിന്നു. പക്ഷേ ഇനിയും അവിടെ നിന്നാൽ ഞങ്ങൾ നശിക്കും എന്ന് ഉറപ്പായി. അതുകൊണ്ട് കുഞ്ഞമ്മയുടെ പിടിയില്‍ നിന്നും ഈ രാത്രി ഞങ്ങൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ്. പക്ഷേ കുഞ്ഞമ്മയുടെ ആ ഗുണ്ടകള്‍ ഞങ്ങളെ വിരട്ടി വന്നു. അങ്ങനെയാണ് തേയില തോട്ടത്തില്‍ ഞങ്ങൾ കേറിയത്. പക്ഷേ തോട്ടത്തില്‍ വച്ച് ഗുണ്ടകള്‍ ഞങ്ങളെ പിടികൂടി. എന്നെ അവർ തല്ലി ചതച്ചു. അല്ലിയെ അവർ മൂന്ന് പേരും റേപ്പ് ചെയ്ത ശേഷം ഞങ്ങളെ വീട്ടില്‍ എത്തിക്കാൻ ആയിരുന്നു അവരുടെ പ്ലാൻ. നിങ്ങൾ വരാൻ അര മിനിറ്റ് വൈകിയിരുന്നെങ്കിൽ പോലും അല്ലിയെ അവർ മൂന്ന് പേരും നശിപ്പിച്ച് കളയുമായിരുന്നു.” കരഞ്ഞു കൊണ്ടാണ് അരുള്‍ തമിഴില്‍ പറഞ്ഞവസാനിപ്പിച്ചത്.
ഇപ്പോൾ വാതില്‍ക്കല്‍ നില്‍ക്കുന്ന അരുളിനെ കണ്ടതും ഞാൻ പുഞ്ചിരിച്ചു.
“നാൻ ഉള്ള വരട്ടുമാ അണ്ണാ? ” പുഞ്ചിരിയോടെ അവന്‍ ചോദിച്ചു.
“കേറി വാടാ തമ്പി.” ഞാൻ ക്ഷണിച്ചതും അവന്‍ അകത്തു വന്ന് എനിക്കെതിരേയുള്ള കസേരയിലിരുന്നു.
ഞാൻ പല മേഖലകളിലും പല ബിസിനസ്സ് ചെയ്യുന്നു. അതിൽ ഒന്നാണ്, ടൂറിസ്റ്റുകൾക്ക് കാര്‍ റെന്റ് ചെയ്യുന്ന ബിസിനസ്സ്. അരുളിനെ അവിടെയാണ് കാര്‍ റെന്റ് സൂപ്പർവൈസർ ആയിട്ട് നിയമിച്ചിരിക്കുന്നത്. അവനും അല്ലിക്കും താമസിക്കാന്‍ എന്റെ ഒരു കോട്ടേജും ഞാൻ കൊടുത്തിട്ടുണ്ട്. അല്ലി പഠിക്കുകയാണ്, ഡിഗ്രിക്ക്.
അല്ലിയും അരുളും എന്നെ സ്വന്തം സഹോദരനായിട്ടാണ് കാണുന്നത്. എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്റെ എല്ലാ കാര്യങ്ങളും അവര്‍ക്ക് നല്ലതുപോലെ അറിയുകയും ചെയ്യാം.
ഇപ്പൊ അവന്റെ ഇരുപ്പ് കണ്ടിട്ട് എന്നെ ഉപദേശിക്കാൻ വന്നത് പോലെ തോന്നി.
“എന്താടാ പ്രശ്നം?” ഞാൻ ചോദിച്ചു.
“പ്രശ്നം ഒണ്ണുമില്ല. ഓണം കൊണ്ടാട നീങ്ക ഊരുക്ക് പോകലയാ?” അരുള്‍ എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടാണ് ചോദിച്ചത്.
അവന്റെ ചോദ്യം കേട്ട് എന്റെ ഉള്ളൊന്ന് കാളി. ദുഃഖവും വേദനയും ഉള്ളില്‍ പെട്ടന്ന് നിറഞ്ഞു കൂടി.
“ഡെയ്സി അക്കാ മരിച്ചിട്ട് ഇപ്പൊ മൂന്ന് കൊല്ലം കഴിഞ്ഞില്ലേ. ഉങ്കളുക്ക് വെറും 29 വയസ് താന ആച്ച്. വാഴ്ക്കയ വേസ്റ്റ് പണ്ണാമ വേറ കല്യാണം കഴിക്ക്, അണ്ണാ.” അവന്‍ മടിച്ചു മടിച്ചാണെങ്കിലും എന്നെ ഉപദേശിച്ചു.
ഞാൻ അവനെ ചീറി നോക്കിയതും ചുമല്‍ കൂച്ചി കാണിച്ചിട്ട് അവന്‍ വേഗം എഴുന്നേറ്റു മുങ്ങി.
ഉടനെ ഉള്ളില്‍ കടന്നുകൂടിയ കനത്ത ഓര്‍മ്മകളുടെ ഭാരം താങ്ങാനാവാതെ എന്റെ കസേരയില്‍ ഞാൻ കണ്ണുമടച്ച് ചാരി കിടന്നു.
***************
എന്റെ അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അച്ഛൻ തമിഴും അമ്മ മലയാളിയും. അമ്മയും അച്ഛനും ഊട്ടിയിലുള്ള ഒരു എഞ്ചിനിയറിങ് കോളേജില്‍ പഠിക്കുന്ന സമയത്താണ് പ്രണയത്തിലായത്. രണ്ട് പക്ഷത്ത് നിന്നുള്ള അനുഗ്രഹത്തോടെ തന്നെയായിരുന്നു അവരുടെ വിവാഹം.
അവര്‍ക്ക് അഞ്ച് വര്‍ഷം കുട്ടികൾ ഒന്നും ഉണ്ടായില്ല. ആറാമത്തെ വര്‍ഷമാണ് അമ്മ ഗർഭം ധരിച്ചത്. പക്ഷേ എനിക്ക് ജന്മം നല്‍കുന്നതിനിടെ എന്റെ അമ്മ മരിച്ചൂ.
നവജാത ശിശുവായ എന്നെ നോക്കാനും വളര്‍ത്താനും അച്ഛന് അറിയില്ലായിരുന്നു. ഏക മകനായിരുന്ന എന്റെ അച്ഛന്റെ പക്ഷത്ത് നിന്നും എന്നെ വളര്‍ത്താൻ ആരും ഇല്ലായിരുന്നു. അച്ഛന്റെ അമ്മയും അച്ഛനും പോലും നേരത്തെ മരിച്ചു പോയിരുന്നു.
