കണ്ട നാട്ടുകാരോടെല്ലാം വർത്താനം പറയാൻ പോവുന്ന അമ്മയെ എങ്ങനെയോ പിടിച്ചു വലിച്ചു അമ്പലത്തിലേക്ക് കൊണ്ട് പോയി.
കത്തിയെരിയുന്ന എണ്ണയുടെയും, ചന്ദനത്തിന്‍റെയും, ഉരുകുന്ന നെയ്യിന്‍റെയും മണമുള്ള കുളിരുന്ന അന്തരീക്ഷത്തിൽ അമ്മയുടെയും ചെറിയമ്മയുടെയും കൂടെ ഞാൻ നട ചുറ്റി.പ്രതിഷ്ടക്ക് മുന്നിൽ അവർ കൈ കൂപ്പി. ഞാൻ വെറുതെ കണ്ണടച്ചുനിന്നു. അവസരം കിട്ടിയാൽ ഈ താലി ഇവിടെ നിന്ന് തന്നെ ആ കഴുത്തിൽ ചാർത്തി കൊടുക്കാമായിരുന്നു. എന്നാ ആളുകളുണ്ട് അറിയുന്നവരാണ് അമ്മയും അച്ഛനെയും അറിയാത്തവരായി ഇവിടാരുമില്ല.നാട്ടുകാരെയും സമൂഹത്തെയും പേടിയുണ്ടായിട്ടല്ല. എന്നെ ബാധിക്കുന്നതിനേക്കാൾ കൂടുതൽ അത് എന്‍റെ വേണ്ടപ്പെട്ടവരെ ബാധിക്കും അവർക്ക് വിഷമായാലോ!!
തിരിഞ്ഞു കളിച്ച എന്‍റെ തോളിൽ ഒരു കൈ വന്നു പതിഞ്ഞു. ഈശ്വരാ ഹരി!!. ആ സംഭവത്തിന് ശേഷം ഹരിയെ ഒന്ന് വിളിച്ചു സമാധാനിപ്പിച്ചതാണ്. നേരിൽ കാണാന്നു പറഞ്ഞെങ്കിലും ഞാനിതു വരെ മുന്നിൽ പോയീല്ല.ഞാനൊന്ന് നല്ലപോലെയിളിച്ചു. തൊഴുതു തീരാത്ത അമ്മയെയും ചെറിയമ്മയെയും ഒരു നോക്ക് നോക്കിയെന്നോട് പുറത്തേക്ക് വരാനവൻ ആംഗ്യം കാണിച്ചു.പെട്ടെന്നവസ്ഥയായി. മെല്ലെ അവന്‍റെ പുറകെ ചെന്നു.
“”എടാ…. മ് മ്മ് മ്മ്…. ” അമ്മേ!!! തെറി വിളിച്ചില്ല.ഭാഗ്യം ആലിന്‍റെ തറയിൽ ചേർത്ത് തോളിൽ പിടിച്ചു കുലുക്കി അവൻ ദേഷ്യം കാട്ടി.
“ദേ അഭി എന്‍റമ്മയുടെ മുന്നിലെങ്ങാനും നിന്നെ കിട്ടിയാ മോനേ നിന്‍റെ…നിന്‍റെ… ബാക്ക് ണ്ടാവില്ല.” എന്‍റെ വീണു കിടക്കുന്ന കോലം കണ്ട്. അവന്‍റെ അമ്മ ഹോസ്പിറ്റലിൽ ആയിരുന്നുന്ന് കേട്ടിട്ടുണ്ട്
“അമ്മക്ക് സുഖായില്ലേ..???”
“ആയി ” അവൻ മുഖം വെട്ടിച്ചു.ഞാന്‍ മേലെ അവന്‍റെ കൈ പിടിച്ചു. ചെറിയമ്മയുടെ കാര്യം പറയാതെ വീട്ടുകാർ വിഷമിപ്പിച്ച കാര്യമെല്ലാം ഒന്ന് സൂചിപ്പിച്ചപ്പോ.ഹരിയുടെ ദേഷ്യം വിട്ടു.
“അനുവേച്ചിയെ ഇഷ്ടല്ലേടാ നിനക്ക്…?” പെട്ടന്നവൻ ചോദിച്ചു.ഞെട്ടിയൊന്നും ഇല്ല.അറിയുന്നത് കൊണ്ട് പേടിയും തോന്നീല്ല .ഞാൻ തലയാട്ടി.
“നിശ്ചയം മുടങ്ങിയപ്പോഴേഎനിക്ക് തോന്നി. വീട്ടിലൊക്കെ ന്ത് പറഞ്ഞു..ലക്ഷമിയമ്മക്ക് കുഴപ്പമൊന്നുല്ലേ?…” അവനോട് പറയുന്നത് ഒരു ആശ്വാസമായി തോന്നി.അമ്മ സമ്മതിച്ചതും.ബാക്കി ഞങ്ങൾ കുറച്ചു പേർക്ക് ഇതിനെ പറ്റി അറിയുന്ന കാര്യവും ഞാൻ പറഞ്ഞു. തെഴുത്തു കഴിഞ്ഞു ചുറ്റും തിരിഞ്ഞു എന്നെ നോക്കുന്ന അമ്മയും ചെറിയമ്മയുമുണ്ട്. അടുത്ത് നിന്ന ഹരിയുമത് കണ്ടു.എന്നോട് പൊയ്ക്കോളാൻ പറഞ്ഞപ്പോ കയ്യിലുള്ള ആ താലിയെ കുറിച്ച ഞാനോർത്തത്.
“ഹരി…. എന്‍റെ കയ്യിൽ…” കീശയിലുള്ള ആ താലി ഞാൻ അവനു കാണിച്ചു. ഇതെന്തൊ പൂജിക്കുന്ന പരിവാടിയോക്കെയില്ലേ? അവനറിയാംമായിരിക്കും
“എടാ.. അപ്പൊ തീരുമാനിച്ചോ??…” അവനാകാംഷ. ” നിക്ക് ഞാനിപ്പോ വരാം വേണ്ട ഞാൻ വിളിക്കുമ്പോ നീ വന്നാൽ മതി ട്ടോ …. ” അവൻ തിരക്ക് കൂട്ടി. കയ്യിലെ താലി വാങ്ങി. അവൻ ചുറ്റും നോക്കി
“അമ്മയും അനുവേച്ചിയും വരുന്നുണ്ട്. ഇച്ചിരി നേരം ഇരിക്ക്.. അപ്പോഴേക്കും ഞാൻ വിളിക്കാം..” അവനതും കൊണ്ട് ഉള്ളിലേക്ക് പോയി. അമ്മ വന്നു. എനിക്കും അനുവിനും ചന്ദനം തൊട്ട് തന്നു. ആളുന്ന ദീപത്തിനന്‍റെ സൗന്ദര്യം പോലെ തിളങ്ങുന്ന ചെറിയമ്മയെ, അവളുടെ കുട്ടിത്വത്തെ നോക്കി നിന്നു പോയി. അമ്മക്കും കുറവല്ല. അതിന് ഇന്ന് നല്ല ഉൽസാഹമാണ്. അടുത്ത് വരുന്നവരോടൊക്കെ സംസാരിക്കുന്നുണ്ട്. ചിരിക്കുന്നുണ്ട്. ചെറിയമ്മ എന്‍റെ കയ്യിൽ തൂങ്ങി.
“ഞാൻ നിന്‍റെ കൂടെ അന്നിവിടെ വന്നു പ്രാർതഥിച്ചതെന്താണെന്നറിയോ!…” വിളക്കുകളുടെ ശോഭയിൽ അവളുടെ മുഖം തെളിഞ്ഞു.ഞാൻ ന്താണെന്ന് ചിരിച്ചു ചോദിച്ചു.
“ദൈവമേ ഈ ചെക്കന്‍റെ തലയിൽ എന്നും കേറാനെനിക്ക് കഴിയണേ.അവനെ വെറുപ്പിക്കാൻ കഴിയണേ. എത്ര കാട്ടിയാലും വേണ്ടില്ല വേറെ ഒരുത്തിയുടെ തലയിലും കെട്ടി വെക്കാതെ എന്‍റെ തലയിൽ തന്നെയവനെ കെട്ടിവെക്കണേന്ന്…” കൈ കൂപ്പി പ്രാർത്ഥിക്കുന്ന പോലെ കാണിച്ചവൾ എന്നെ കള്ള കണ്ണോടെ നോക്കി.
