“ശെരിയാണ് ജിനു.” ഷെഹിന ആന്റിയും പുഞ്ചിരിയോടെ എന്നെ നോക്കി. പക്ഷേ അവരുടെ മാറിന്റെ ഭാഗത്ത് നല്ല വേദനയുള്ളത് പോലെ തോളിനെ അല്‍പ്പം മുന്നോട് കുനിച്ചാണ് നിന്നത്. “നിന്നെ കുറിച്ച് ഒരുപാട് കേട്ട് കേട്ട് നിന്നെ അടുത്ത പരിചയമുള്ളത് പോലെയാണ് ഇപ്പൊ കണ്ടപ്പോ ഫീൽ ചെയ്യുന്നത്.”
അതുകേട്ട് ഞാൻ പുഞ്ചിരിച്ചു
“ജിനുവേട്ടാ..,” അന്നേരം റിഥിയും എന്റെ അടുത്തേക്ക് വന്നു. “ഇദ്ദേഹം പ്രമോദ്, എന്റെ അച്ഛനാണ്. അച്ഛൻ ഒരു കോസ്മെറ്റിക്ക് കമ്പനിയിൽ മാനേജറായി ജോലി ചെയ്യുന്നു. പിന്നെ ഇതെന്റെ അമ്മ സവിത. വീട്ടില്‍ തന്നെ ബേക്കറി ഐറ്റംസ് ഉണ്ടാക്കി സപ്ലൈ ചെയ്യുന്നു.”
“ഹയ് അങ്കിൾ, ആന്റി. കണ്ടത്തില്‍ വളരെ സന്തോഷം.”
“ഞങ്ങളും നിന്നെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് ജിനു.” സവിത ആന്റി പുഞ്ചിരിച്ചു. എന്നിട്ട് പിന്നെയും ആന്റിയുടെ കണ്ണുകൾ എന്റെ താഴേക്ക് പോയിട്ട് വന്നു. “ഷെഹിന പറഞ്ഞത് പോലെ തന്നെയാ എനിക്കും നിന്നോട് നല്ല പരിചയമുള്ളത് പോലെ ഫീൽ ചെയ്യുന്നത്.”
ഞാൻ പിന്നെയും പുഞ്ചിരിച്ചു.
“ഓക്കെ അങ്കിൾ, ആന്റി. എല്ലാവരും ഇരിക്കൂ.” ഞാൻ അവർ നാലുപേരോടും പറഞ്ഞപ്പൊ അവർ നാലുപേരും ഒരുമിച്ച് വലിയ സോഫയിൽ ഇരുന്നു. “നിങ്ങളും ഇരിക്ക്.” റിഥിയും ഹസ്നയോടും ഞാൻ പറഞ്ഞു. അപ്പൊ അവർ ഒരു ഡബിൾ സീറ്റ് കുഷൻ ചെയറിൽ ഇരുന്നു.
അവർ എല്ലാവരും ഇരുന്ന ശേഷം ജെസ്സി മറ്റൊരു ഡബിൾ സീറ്റ് കുഷൻ ചെയറിൽ ഇരുന്നിട്ട് എന്റെ കൈ പിടിച്ചു വലിച്ചു. അപ്പൊ ഞാനും അവളുടെ കൂടെ ഇരുന്നു.
ഹസ്നയും റിഥിയുടെ പേരന്റ്സ് ആദ്യം എന്നോട് കുശലങ്ങള്‍ ചോദിച്ചു. ഞാനും അവരുടെ ജോലിയെ കുറിച്ചും മറ്റ് ചെറിയ കാര്യങ്ങളും ചോദിച്ചറിഞ്ഞു.
അങ്ങനെ പത്ത് മിനിറ്റോളം ഞങ്ങൾ തമ്മില്‍ ചെറിയ വർത്തമാനം പറഞ്ഞ് കൂടുതൽ പരിചയപ്പെട്ടു.
വീടിന് പുറത്ത് ചികില്സയ്ക്കായും, എന്തെങ്കിലുമൊക്കെ വാങ്ങിക്കാനും വേണ്ടി ആളുകൾ വന്നു കൂടാൻ തുടങ്ങിയപ്പോൾ ഞാൻ ഇവിടെ ഇരുന്നുകൊണ്ട് തന്നെ പുറത്തേക്കൊന്ന് നോക്കി. അപ്പൊ ജെസ്സിയും മറ്റുള്ളവരും അങ്ങോട്ട് നോക്കി. പുറത്ത് ആളുകൾ കൂടിക്കൂടി വരുന്നുണ്ടായിരുന്നു.
“ഓക്കെ അച്ചാച്ചാ.., സമയം കളയാതെ ഇനി കാര്യത്തിലേക്ക് വരാം.” ഒടുവില്‍ ജെസ്സി കാര്യത്തിലേക്ക് കടന്നു. “ഇവിടെ നിന്നും നമ്മൾ ഉച്ചക്ക് യാത്ര തിരിച്ചാൽ അവിടെ സമയത്തിന് എത്താൻ കഴിയുമോ എന്ന് ഇന്നലെ അര്‍ത്ഥരാത്രി ഇവരൊക്കെ എന്നെ ഫോണിൽ വിളിച്ച് സംശയം പറഞ്ഞായിരുന്നു..! അച്ചാച്ചൻ പറഞ്ഞാൽ ആ സമയത്തിന് തന്നെ അവിടെ എത്താൻ കഴിയുമെന്ന് ഞാൻ എത്രയോ പറഞ്ഞു നോക്കി, പക്ഷേ അവര്‍ക്ക് സംശയം മാറുന്നില്ല. അച്ചാച്ചനോട് നേരിട്ട് സംസാരിക്കണമെന്നും പറഞ്ഞ് വെളുപ്പിനെ അവരൊക്കെ നമ്മുടെ വീട്ടിലേക്ക് വരുകയും ചെയ്തു.”
“അതെന്താ മോളെ, അവർ വീണ്ടും ഡേറ്റ് മാറ്റിയോ..?” ആശയകുഴപ്പത്തോടെ ഞാൻ ചോദിച്ചു. “20 ം തിയതി രാവിലെ 8 മണിക്ക് JN യൂണിവേഴ്‌സിറ്റി ഗെയിറ്റിന് മുന്നില്‍ നിങ്ങളുടെ കോളേജ് ടീമിന്റെ കൂടെ ജോയിൻ ചെയ്താൽ മതിയെന്നല്ലെ എന്നോട് നി പറഞ്ഞത്…? അതോ വീണ്ടും അവർ നാളെ, 19 ം തിയതിയിലേക്ക് തന്നെ മാറ്റിയോ..?”
“യേയ്, വീണ്ടു ഡേറ്റൊന്നും മാറിയില്ല, ജിനുവേട്ടാ. 20 തന്നെയാണ് ഡേറ്റ്.” റിഥിയാണ് മറുപടി പറഞ്ഞത്.
“അപ്പോ പിന്നെ എന്താണ് പ്രശ്നം..? എങ്ങനെയാണ് ലേറ്റാവുക..?” റിഥിയോട് ഞാൻ ചോദിച്ചു.
“ശെരിക്കും നമുക്ക് സമയത്തിന് അവിടെ എത്താൻ കഴിയുമോ ജിനുക്കാ..?” ഹസ്ന ആശങ്കയോടെ എന്നോട് ചോദിച്ചു.
“എന്തിനാണ് ഇങ്ങനെയൊരു ആശങ്ക..?” ഞാൻ അവളോട് ചോദിച്ചു.
“അല്ല, ഇവിടെ നിന്നും 2800, 2900 കിലോമീറ്റർ ദൂരമില്ലേ..? ഇത്രയും ദൂരം പോകാൻ 2 ദിവസം വേണ്ടെ, ജിനു..?” സല്‍മാന്‍ അങ്കിൾ ചോദിച്ചു. “44,45 മണിക്കൂറത്തെ യാത്ര എന്തായാലും ഉണ്ടാവില്ലേ..!”
