സിനി ചുറ്റും നോക്കി. ഫിലിപ്പ് ഹാളിലാണ്…
” റൂബൻ… നിനക്ക് വട്ടാണ്. ആരേലും കണ്ടാൽ എല്ലാം തീർന്നു… ”
” ആരും കാണില്ല മാം. എനിക്ക് നിങ്ങളുടെ ആ ശബ്ദം ഒന്ന് കേൾക്കണമായിരുന്നു. ലണ്ടനിലെ രാത്രികൾക്ക് വല്ലാത്തൊരു തണുപ്പല്ലേ… പക്ഷേ എന്റെ ഉള്ളിൽ നിങ്ങൾ കൊളുത്തിയ ആ തീ അണയുന്നില്ല മൈ ലൗലീ… “
സിനി ക്യാമറയിൽ അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ ഒരു വല്ലാത്ത കാന്തികതയുണ്ടായിരുന്നു.
” റൂബൻ… എനിക്കും…” അവൾ ഒന്ന് നിർത്തി.
” എന്താ മാം? എനിക്കും എന്ന് കഴിഞ്ഞിട്ട്…? ” റൂബൻ ഒരു വികൃതി ചിരിയോടെ ചോദിച്ചു.
സിനി അത് പറഞ്ഞു കഴിഞ്ഞപ്പോഴാണ് താൻ എന്താണ് പറഞ്ഞതെന്ന് ഓർത്തത്. അവൾ ഉടനെ കാൾ കട്ട് ചെയ്തു.
അവളുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. ഫിലിപ്പിന്റെയും മക്കളുടെയും കൂടെ ലണ്ടനിൽ ഇരിക്കുമ്പോഴും തന്റെ മനസ്സ് ഒരു ഇരുപത്തിനാലുകാരന്റെ വാക്കുകളിൽ കുരുങ്ങിക്കിടക്കുകയാണെന്ന തിരിച്ചറിവ് അവളെ വല്ലാതെ ഭയപ്പെടുത്തി. ഇത് വെറുമൊരു കൗതുകമല്ല, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിസ്ക് ആണെന്ന് അവൾക്ക് മനസ്സിലായി.
ഡിന്നർ ടേബിളിൽ ഇരിക്കുമ്പോൾ ഫിയ പറഞ്ഞു,
” മമ്മി… നാളെ നമുക്ക് ഓക്സ്ഫോർഡ് സ്ട്രീറ്റിൽ പോയി ഷോപ്പിംഗ് നടത്തണം. എനിക്ക് കുറച്ച് പുതിയ ബുക്സ് വാങ്ങാനുണ്ട്… ”
” ശരി മോളെ… നമുക്ക് പോകാം… ” സിനി പറഞ്ഞു.
പക്ഷേ സിനിയുടെ ചിന്തകളിൽ ഓക്സ്ഫോർഡ് സ്ട്രീറ്റായിരുന്നില്ല, മറിച്ച് റൂബന്റെ ആ ചിരിയും അവന്റെ സ്പർശനവുമായിരുന്നു. ലണ്ടനിലെ ആഡംബരങ്ങൾക്കിടയിലും അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി…
അവൾക്ക് ഇനി തിരിച്ചു പോകാൻ കഴിയില്ല.
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫിലിപ്പ് അവളുടെ അടുത്തേക്ക് വന്നു.
” സിനീ… നീ വല്ലാതെ ടെൻസ്ട് ആണെന്ന് തോന്നുന്നു… ഈ ലണ്ടൻ ട്രിപ്പ് നിനക്ക് ഇഷ്ടപ്പെട്ടില്ലേ…? ”
” ഇഷ്ടപ്പെട്ടു ഫിലിപ്പ്… ഞാൻ കുറച്ചു ടയേർഡ് ആണ്. നമുക്ക് ഉറങ്ങാം… ” അവൾ തിരിഞ്ഞു കിടന്നു.
ആ തണുത്ത രാത്രിയിൽ അവൾ തന്റെ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി റൂബനെക്കുറിച്ച് ആലോചിച്ചു. കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴും താൻ ഇത്രയധികം ഒറ്റപ്പെട്ടവളാണെന്ന് അവൾക്ക് ആദ്യമായി തോന്നി…
ലണ്ടനിലെ അവസാന രണ്ട് ദിവസങ്ങൾ ഫിലിപ്പ് പൂർണ്ണമായും കോൺഫറൻസിലായിരുന്നു. സിനിയും കുട്ടികളും മാത്രമാണ് നഗരം ചുറ്റാൻ ഇറങ്ങിയത്. വെസ്റ്റ്മിൻസ്റ്റർ ആബിക്ക് മുന്നിലൂടെ നടക്കുമ്പോൾ ഫെലിക്സും ഫിയയും സെൽഫികൾ എടുക്കുന്ന തിരക്കിലായിരുന്നു. സിനി തന്റെ ഓവർകോട്ടിന്റെ പോക്കറ്റിൽ കൈകൾ തിരുകി നടന്നു. തണുപ്പ് അവളുടെ അസ്ഥികളിലേക്ക് അരിച്ചുകയറുന്നുണ്ടായിരുന്നു, പക്ഷേ അവളുടെ ഉള്ളിലെ തണുപ്പ് അതിലും വലുതായിരുന്നു…
അന്ന് രാത്രി ഹോട്ടൽ റൂമിൽ തിരിച്ചെത്തിയപ്പോൾ ഫിലിപ്പ് ലാപ്ടോപ്പിന് മുന്നിൽ ഇരിക്കുകയായിരുന്നു.
” സിനി, ഇന്നത്തെ സെഷൻ ഗംഭീരമായിരുന്നു. ലണ്ടനിലെ ഈ പുതിയ സർജിക്കൽ റോബോട്ടിക്സിനെക്കുറിച്ച് നീ കേട്ടോ…? ” അയാൾ ആവേശത്തോടെ ചോദിച്ചു.
സിനി കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ കമ്മലുകൾ അഴിക്കുകയായിരുന്നു. ” ഇല്ല ഫിലിപ്പ്. ഞങ്ങൾ ഇന്ന് ഒത്തിരി നടന്നു, നല്ല ക്ഷീണമുണ്ട്… ”
അവൾ പതുക്കെ അയാളുടെ അടുത്തേക്ക് ചെന്നു. അയാളുടെ തോളിൽ കൈ വെച്ചു. ഒരു ചെറിയ തലോടൽ, അല്ലെങ്കിൽ ഒരു ആലിംഗനം അവൾ ആ നിമിഷം ആഗ്രഹിച്ചിരുന്നു…
പക്ഷേ ഫിലിപ്പ് സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ അവളുടെ കൈ പതിയെ തട്ടി മാറ്റി…
” സിനി, എനിക്ക് ഈ റിപ്പോർട്ട് ഇപ്പോൾ തന്നെ റിവൈസ് ചെയ്ത് അയക്കണം. നീ ഉറങ്ങിക്കോളൂ… ”
സിനി ഒന്നും മിണ്ടിയില്ല. അവൾ ബെഡിൽ പോയി കിടന്നു.
പുതപ്പിനുള്ളിൽ ചുരുണ്ടുകൂടുമ്പോൾ അവൾക്ക് വല്ലാത്തൊരു നിസ്സംഗത തോന്നി. തന്റെ ജീവിതം ഒരു മെഡിക്കൽ റിപ്പോർട്ടിൽ ഒതുങ്ങിപ്പോയതുപോലെ. ആ നിമിഷം അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തു.
റൂബൻ.
” മാം… ഐ മിസ്സ് യൂ ലൈക്ക് എനിത്തിംഗ്… ലണ്ടനിലെ തണുപ്പിൽ നമ്മൾ രണ്ടു പേരും ആണേൽ ഹോ…? ”
സിനി ആ മെസ്സേജ് നോക്കി… ഫിലിപ്പ് തൊട്ടടുത്തിരുന്ന് റോബോട്ടിക്സിനെക്കുറിച്ച് ആലോചിക്കുമ്പോൾ, ഏഴുകടലിനപ്പുറം ഇരിക്കുന്ന ഒരു യുവാവ് തന്റെ ഹൃദയമിടിപ്പ് അറിയുന്നു. അവൾ മറുപടി എഴുതിയില്ല, പക്ഷേ ആ മെസ്സേജ് അവൾക്ക് ഒരു ചെറിയ ആശ്വാസം നൽകി…
…………………………………………………………………………
