” റൂബൻ, നീ ആ റിപ്പോർട്ട് കഴിഞ്ഞെങ്കിൽ വാ… നമുക്ക് ഇന്ന് ഡിന്നറിന് പുറത്തുപോവാം. കുറെ നാളായില്ലേ മൂന്നുപേരും കൂടി ഒന്നിച്ച് പോയിട്ട്… ” ഫിലിപ്പ് അകത്തേക്ക് നോക്കി റൂബനെ വിളിച്ചു…
റൂബൻ എഴുന്നേറ്റു വന്ന് അവർക്കൊപ്പം ചേർന്നു. അവിടെ വലിയ വിശദീകരണങ്ങളോ പൊട്ടിത്തെറികളോ ഉണ്ടായില്ല. ഫിലിപ്പിന്റെ ആ പെരുമാറ്റത്തിൽ എല്ലാറ്റിനുമുള്ള മറുപടിയുണ്ടായിരുന്നു. ‘നിന്റെ സന്തോഷമാണ് എനിക്ക് പ്രധാനം, അത് ഏത് വഴിയിലാണെങ്കിലും’ എന്നൊരു നിശബ്ദമായ അംഗീകാരം…
സിനിയുടെ ഉള്ളിലെ ഭയം പതുക്കെ അലിഞ്ഞുപോയി. അവൾക്ക് ഫിലിപ്പിനോടുള്ള ബഹുമാനം കൂടി. തന്റെ കുടുംബത്തെയും മക്കളെയും പൊന്നുപോലെ നോക്കുന്ന ഫിലിപ്പിനെ അവൾ ചേർത്തുപിടിച്ചു. അതേസമയം, തന്റെ ഉള്ളിലെ പെണ്ണിനെ തൊട്ടുണർത്തുന്ന റൂബന്റെ സാമീപ്യവും അവൾ ആസ്വദിച്ചു…
അന്ന് വൈകുന്നേരം ദുബായ് മറീനയിലെ വെളിച്ചങ്ങൾക്കിടയിലൂടെ അവർ നടക്കുമ്പോൾ സിനി ഏറ്റവും സന്തോഷവതിയായിരുന്നു. അവൾ ഒരു നല്ല അമ്മയായും, കരുതലുള്ള ഭാര്യയായും ഫിലിപ്പിനൊപ്പം നിൽക്കുമ്പോൾ തന്നെ, റൂബന്റെ വിരലുകൾ തന്റെ കൈകളിൽ ചേരുന്ന ആ രഹസ്യ സുഖവും അവൾ കൂടെ കൂട്ടി. ആരും ആരെയും ചതിക്കുകയല്ല, മറിച്ച് ഓരോരുത്തരും തങ്ങൾക്ക് അർഹമായ സ്നേഹവും സമാധാനവും കണ്ടെത്തുകയായിരുന്നു…
സ്വർണ്ണക്കൂട് ഇപ്പോൾ ഒരു തടവറയല്ല. എല്ലാവർക്കും അവരവരുടെ ഇടങ്ങളുള്ള, പരസ്പരം മനസ്സിലാക്കുന്ന ഒരു മനോഹരമായ വീടായി അത് മാറി. ആ മൗനത്തിലൂടെ അവർ മൂന്നുപേരും ഒരു പുതിയ ജീവിതം തുടങ്ങുകയായിരുന്നു….
(ശുഭം…! 😎😎)
കബനീനാഥ്…
