എന്നിട്ട് ഒന്നും മനസ്സിലാവാത്ത പോലെ ഞങ്ങളെ മാറിമാറി നോക്കി.
മിസ്സും ടീച്ചറും ഞാനും ഒന്നും മനസ്സിലാവാതെ അന്തംവിട്ട് നിന്നു.
അന്നേരം സെർനു ചെറുതായി ചിന്നം വിളിച്ച് എന്നോട് അതൃപ്തി പ്രകടിപ്പിച്ചു.
“ശെരി, നിങ്ങൾ മൂന്ന് പേരും സംസാരിച്ച് നില്‍ക്കു, ഞാൻ അവന് ശര്‍ക്കര കൊടുത്തിട്ട് വരാം.” അതും പറഞ്ഞ് ഞാൻ എന്റെ വണ്ടിക്കടുത്തേക്ക് പോയി. അന്നേരം മൂപ്പൻ അവരോട് എന്തൊക്കെയോ ധൃതിയില്‍ സംസാരിക്കാൻ തുടങ്ങി.
ഈ മുപ്പന് എന്താണ് സംഭവിച്ചത്..! 23 വർഷത്തെ ബന്ധമുണ്ട് ഞങ്ങൾ തമ്മില്‍, പക്ഷേ ഇതിന് മുമ്പൊന്നും പ്രവചനം പോലെ എന്നോട് ഒന്നുംതന്നെ പറഞ്ഞിട്ടില്ല…! എന്നാൽ ഇപ്പൊ മിസ്സും ടീച്ചറേയും, എന്നെയും, ഒരുമിച്ച കണ്ടപ്പോഴാണ് അയാള്‍ ഞങ്ങൾ മൂന്ന് പേരെയും ഉൾപ്പെടുത്തി അങ്ങനെയൊക്കെ പ്രവചിച്ചത്.
അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ ആദ്യം മനസിലായത് പോലെ എനിക്ക് തോന്നിയെങ്കിലും, ചിന്തിച്ചപ്പോ എനിക്ക് നല്ല കൻഫ്യഷനുണ്ടായി. ഞാൻ തലയാട്ടികൊണ്ട് പോയി വണ്ടി തുറന്ന് ഓരോ ശര്‍ക്കര കുട്ടയായി എടുത്ത് 6 കുട്ടകളും പുറത്തേക്കെടുത്ത് സെർനുവിന്റെ മുന്നിലായി വച്ചു കൊടുത്തു. പക്ഷേ അവൻ രണ്ട് കൂട്ട ശര്‍ക്കര മാത്രം കഴിച്ചിട്ട് കുസൃതിയോടെ അവന്റെ തുമ്പികള്‍ കൊണ്ട് എന്റെ മൂക്കില്‍ പിടിച്ചു വലിച്ചിട്ട് കളിയാക്കി ചിരിക്കുന്നത് പോലെ അവന്‍ അവന്റെ തല കറക്കി കുലുക്കി. എന്നിട്ട് അവന്‍ നടന്ന് മൂപ്പന്റെ അടുത്തേക്ക് പോയി.
എന്റെ എട്ടാം വയസ്സിൽ ആദിവാസികൾ എന്നെ അവരുടെ അഞ്ച് ഗോത്രത്തലും അംഗമായി സ്വീകരിക്കാനായി നടത്തിയ ചടങ്ങിൽ വച്ചാണ് സെർനുവിനെ ഞാൻ ആദ്യമായി കണ്ടത്. അലഞ്ചി ഒഴികെ അവിടെ ഉണ്ടായിരുന്നു ആയിരത്തോളം ആളുകളും ഈ ആനയുടെ മുന്നില്‍ കൈ കൂപ്പി തല വണങ്ങി നിന്ന് ബഹുമാനം കൊടുക്കുകയാണ് ചെയ്തത്. അത്രയും ആളുകളുടെ മുന്നില്‍ വച്ച് സെർനു എന്റെ തലയിൽ അവന്റെ തുമ്പിക്കൈ വച്ച് അനുഗ്രഹിച്ച ശേഷം അവന്‍ എന്നെ തൂക്കിയെടുത്ത് അവന്റെ മുകളില്‍ ഇരുത്തുകയും ചെയ്തു. അപ്പോ അലഞ്ചി ഉള്‍പ്പെടേയുള്ള സകല ജനങ്ങളും ആശ്ചര്യപ്പെട്ടുകൊണ്ട് ശ്വാസം ഉൾവലിച്ചു പിടിച്ച് നില്‍ക്കുകയാണ് ചെയ്തത്.
അന്ന് എനിക്ക് അവരുടെ അക്ഷരത്തിന്റെ കാരണം മനസ്സിലായില്ലായിരുന്നു. പക്ഷേ രണ്ട് വര്‍ഷം കഴിഞ്ഞാണ് അലഞ്ചി മൂപ്പൻ എന്നോട് പറഞ്ഞത്, “അന്ന്, ആ ദിവസം, ഞങ്ങൾ അഞ്ച് വിഭാഗത്തിൽ പെട്ട ഗോത്രങ്ങളും നിന്നെ ഞങ്ങളില്‍ ഒരാളായി മാത്രമാണ് സ്വീകരിച്ചത്, പക്ഷേ അന്ന് സെർനു നിന്നെ സകല കാടിന്റേയും പുത്രനായിട്ടാണ് കണ്ട് അംഗീകരിച്ചത്.”
എന്നെ സകല കാടിന്റേയും പുത്രനായി സെർനു സ്വീകരിച്ചതിന് ശേഷം തുടങ്ങിയ ആ കുസൃതിയാണ് ഇതുവരെ മാറാതെ അവന്‍ എന്നോട് തുടർന്നു കൊണ്ടിരിക്കുന്നത്.
പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട് ബാക്കി ഉണ്ടായിരുന്ന കുട്ടകളിൽ ഒരു കൂട്ട മാത്രം എന്റെ വണ്ടിയില്‍ ഞാൻ എടുത്തു വച്ച്. എന്നിട്ട് ബാക്കിയുള്ള മൂന്ന് കുട്ടകളും സെർനുവിന് വേണ്ടി തന്നെ മൂപ്പനേ ഏല്‍പ്പിക്കാനായി പുറത്ത് തന്നെ വച്ചു.
എന്നിട്ട് ഞാൻ മൂപ്പനും മിസ്സും ടീച്ചറും നില്‍ക്കുന്ന ഭാഗത്തേക്ക് നോക്കി. അന്നേരം മൂപ്പൻ കാട്ടുപോത്ത് വലിച്ചു കൊണ്ട് വന്ന വണ്ടി നോക്കി, “മക്കളെ, ജിനു തമ്പിക്ക് കൊടുക്കാൻ വേണ്ടി കൊണ്ടുവന്ന സാധനങ്ങള്‍ എല്ലാം എടുത്ത് അവന്റെ വണ്ടിയിലാക്കി കൊടുക്കു.” മൂപ്പൻ തമിഴില്‍ വിളിച്ചു പറഞ്ഞു.
ഉടനെ ആ വണ്ടിയുടെ പുറകില്‍ കവർ ചെയ്തിരുന്ന ആ കട്ടിയുള്ള കർട്ടനെ ആരോ ചുരുട്ടി പൊക്കി കൊളുത്തി വച്ചു. എന്നിട്ട് അകത്ത് നിന്നും, 15 വയസ്സ് തോന്നിക്കുന്ന രണ്ട് ആദിവാസി പയ്യൻമാരും, പിന്നെ 19 വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും അതിൽ നിന്നിറങ്ങി.
“അച്ചാച്ചാ….!” ആ പെണ്‍കുട്ടി പെട്ടന്ന് എന്നെ നോക്കി സന്തോഷത്തോടെ ചിരിച്ചുകൊണ്ട് എന്റെ നേര്‍ക്ക് ഓടി വരാൻ തുടങ്ങി.
